Connect with us

Video Stories

കേന്ദ്ര മെഡിക്കല്‍ ബില്ലും ആതുര ശുശ്രൂഷകരും

Published

on

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമത്തിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് നിരവധി പരാതികളാണ് സമൂഹ മധ്യേ ഉയര്‍ന്നുവന്നിട്ടുള്ളത്. ബില്ലിനെക്കുറിച്ച് കുറെക്കാലമായി കേള്‍ക്കുന്ന പരാതിയാണ് അലോപ്പതി ചികില്‍സയെ ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ തുടങ്ങിയ ചികില്‍സാരീതികളുടെ ഭാഗമാക്കുന്നുവെന്നത്. മെഡിക്കല്‍ വിദ്യാഭ്യാസം, ചികില്‍സ ഉള്‍പെടെയുള്ള മുഴുവന്‍ രംഗവും ഇനി മെഡിക്കല്‍ കമ്മീഷന് കീഴില്‍ വരുംവിധമാണ് പുതിയ നിയമം. സംയുക്ത ചികില്‍സാരീതിയെക്കുറിച്ച് നാം കേട്ടുതുടങ്ങിയിട്ടും കൊല്ലങ്ങളേറെയായിട്ടുണ്ട്. ആയുഷ് വകുപ്പിന് കീഴില്‍ വരുന്ന ആയുര്‍വേദ-ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഒരു ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ ഇനിമുതല്‍ അലോപ്പതി പ്രാക്ടീസ് നടത്താമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. കേന്ദ്രത്തിന്റെ നിലവിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കും. ഇങ്ങനെ വന്നാല്‍ ഇനിമുതല്‍ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേലാളന്മാരുടെ ആജ്ഞകള്‍ക്ക് വഴങ്ങേണ്ടിവരുമെന്നാണ് ബില്ലിനെതിരായ മുഖ്യ ആരോപണം. അതുകൊണ്ടുതന്നെ കരിദിനമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്ന അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന ഇന്നലെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏതായാലും ഇന്നലെ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനക്കായി വിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ ഉച്ചക്ക് മൂന്നു മണിയോടെ സമരം നിര്‍ത്തിവെക്കുകയുണ്ടായി എന്നത് ആശ്വാസദായകമാണ്.
ബില്‍ പാവപ്പെട്ടവര്‍ക്കും ഫെഡറലിസത്തിനും ജനാധിപത്യത്തിനും എതിരായതും ജനവിരുദ്ധവുമാണെന്നാണ് ഐ.എം. എയുടെ വാദം. മാത്രമല്ല, മെഡിക്കല്‍ കൗണ്‍സില്‍ എന്നത് ഇതുവരെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സംവിധാനമാണ്. അതിലേക്ക് ഏത് ഡോക്ടര്‍ക്കും മല്‍സരിക്കാനും വോട്ടു ചെയ്യാനും അധികാരമിരിക്കെ പുതിയ നിയമം നടപ്പായാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നവരുടെ സംവിധാനമായി ഇത് മാറും. സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മറ്റു വിദഗ്ധരും ഉള്‍പെടുന്നതായിരിക്കും പുതിയ സംവിധാനമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ആയുര്‍വേദവും ഹോമിയോയും അലോപ്പതിയും തമ്മിലുള്ള അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് വര്‍ഷത്തിലൊരിക്കല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചേരണമെന്നതും ബില്ലിലെ വ്യവസ്ഥകളിലൊന്നാണ്. മറ്റൊന്ന് പാവപ്പെട്ട വിദ്യാര്‍ഥികളുടെ അലോപ്പതി പഠനം മുടക്കുമാറ് വന്‍തുക പിരിക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ബില്‍ അനുമതി നല്‍കുമെന്നും ആരോപണമുണ്ട്. നിയമം അലോപ്പതി ശാഖയുടെ അപ്രമാദിത്തം ഇല്ലാതാക്കുമെന്ന വാദം ശരിയാണ്. നീറ്റ് അടിസ്ഥാനത്തില്‍ എം.ബി.ബി.എസ് പാസായി വരുന്ന വിദ്യാര്‍ത്ഥിക്ക് പ്രത്യേകമായ ‘എക്‌സിറ്റ് പരീക്ഷ’ കൂടി പാസാകണമെന്ന വ്യവസ്ഥയും വിമര്‍ശനവിധേയമാണ്. മെഡിക്കല്‍ കമ്മീഷന്റെ ചെയര്‍മാന്‍ തന്നെയായിരിക്കും മെഡിക്കല്‍ ഉപദേശക കൗണ്‍സിലിന്റെ എക്‌സ് ഒഫീഷ്യോ ചെയര്‍മാന്‍.
അതേസമയം, ബില്ലിനെച്ചൊല്ലി രാജ്യത്തെ അലോപ്പതി ഭിഷഗ്വരന്മാര്‍ ഒന്നടങ്കം ഇന്നലെ നടത്തിയ പണിമുടക്കുസമരം പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളെ വല്ലാതെ വലച്ചുവെന്നത് നിസ്സാരമായി കാണാനാവില്ല. സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരും ആശ്രയിക്കുന്ന അലോപ്പതി-ആധുനികവൈദ്യ ശാസ്ത്രത്തിന്റെ നല്ലവശങ്ങള്‍ തള്ളിക്കളയാനാവില്ലെങ്കിലും അതിനുവേണ്ടി രോഗികളെ ഒരു പകല്‍ മുഴുവന്‍ ബുദ്ധിമുട്ടിലാക്കിയ നടപടി ആ ശാസ്ത്ര ശാഖയുടെ നൈതികതക്ക് നിരക്കാത്തതായെന്ന് പറയാതെ വയ്യ. ഇന്നലെ സര്‍ക്കാര്‍-സ്വകാര്യ ആതുര മേഖലയില്‍ രോഗികള്‍ അനുഭവിച്ച പ്രയാസം ചില്ലറയല്ല. മറ്റേതെങ്കിലും ആവശ്യങ്ങളാണെങ്കില്‍ കുറച്ചുദിവസത്തേക്കോ കുറച്ചു നേരത്തേക്കോ അവര്‍ക്ക് മാറ്റിവെക്കാമായിരുന്നു. എന്നാല്‍ അവശ്യ സര്‍വീസായ ആതുര ശുശ്രൂഷയുടെ കാര്യത്തില്‍ ഉണ്ടായ പണിമുടക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസിന്റെ തത്വശാസ്ത്രത്തിന് തന്നെ എതിരാവുകയായിരുന്നു. തന്റെ പ്രിയപ്പെട്ടയാള്‍ മരിച്ചുകിടക്കുമ്പോള്‍പോലും തന്നിലേക്കുവന്ന രോഗിയെ പരിചരിക്കണമെന്നാണ് ലോകം അംഗീകരിച്ചിട്ടുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ ഉള്ളടക്കമെന്നത് പലരും മറന്നുപോയത് ശരിയായില്ല. പരിപാവനമായ സേവനമായാണ് ആതുര ശുശ്രൂഷയെ പൊതുസമൂഹം വിലയിരുത്തുന്നത്. എത്രയോ കാലമായി രാജ്യത്തെ ജനത അംഗീകരിച്ചുവരുന്ന ആയുര്‍വേദം പോലുള്ള സമാന്തര ചികില്‍സാരീതികളെ തങ്ങളുടേതല്ലാത്ത എല്ലാത്തിനെയും അറപ്പോടെയും അവജ്ഞയോടെയും കാണുകയെന്ന രീതി ആശാസ്യമല്ല. എല്ലാ രീതികള്‍ക്കും അവക്കര്‍ഹതപ്പെട്ട ജനസമ്മതി ലഭിക്കാനുള്ള അവസരം രാജ്യത്തുണ്ടാകണം. ജനങ്ങളാകട്ടെ നെല്ലും പതിരും തിരിച്ചറിയുന്ന വിധാതാക്കള്‍.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും നിലവിലെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വലിയ അഴിമതി വിവാദങ്ങളാണ് അലോപ്പതി മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ കോളജുകളുടെ കോഴവാങ്ങി അവര്‍ക്കുവേണ്ടി ഇല്ലാത്ത കണക്കുകളുണ്ടാക്കി കച്ചവടത്തിന് സൗകര്യം ചെയ്തുകൊടുക്കുന്നുവെന്ന ആരോപണം സുപ്രീംകോടതിയില്‍വരെ എത്തിനില്‍ക്കുകയാണ്. ഇതിനിടെയാണ് മെഡിക്കല്‍ മാഫിയയുടെ സ്വാധീനത്തിന് വഴങ്ങി പുതിയ സംവിധാനവുമായി മോദി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന നല്‍കിയ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലേത്. അവരുടെ കൈയില്‍ ഇതുപോലുള്ള പല രഹസ്യ അജണ്ടകളും ഉണ്ടായിരിക്കും. എന്നാല്‍ ഇവയെ എതിര്‍ക്കുമ്പോള്‍ തന്നെ ആരോഗ്യമേഖലയെ പോലുള്ള അവശ്യസേവന രംഗത്ത് കാലുഷ്യത്തിന്റേതായ വിത്ത് വിതയ്ക്കാന്‍ ആരുടെയും ഭാഗത്തുനിന്ന് പരിശ്രമമുണ്ടായിക്കൂടാ. ആരോഗ്യശുശ്രൂഷാ രംഗമെന്നത് ആര്‍ക്കും പന്തു തട്ടിക്കളിക്കാവുന്ന മേഖലയായിക്കൂടാത്തതാണ്. ഇക്കാര്യത്തില്‍ വിപ്ലവകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നൊരു നിയമനിര്‍മാണവുമായി മുന്നോട്ടുവരുന്നതിന് മുമ്പ് ബന്ധപ്പെട്ടവരെയാകെ വിശ്വാസത്തിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയും വേണം നിയമം രൂപീകരിക്കാനും നടപ്പാക്കാനും. അല്ലാതെ ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നൊരു തീരുമാനം കൈക്കൊള്ളുന്നതിന് ആരായാലും മുതിരരുത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും തികഞ്ഞ അവധാനതയോടെ വേണം കാര്യങ്ങളെ സമീപിക്കാന്‍.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending