Connect with us

Video Stories

തൊഗാഡിയയുടെ വിലാപം

Published

on

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിശിഷ്യാ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ടുകൊണ്ടിരുന്ന, തൊഴില്‍ വശാല്‍ അര്‍ബുദ ചികില്‍സകനായ ഡോ. പ്രവീണ്‍ തൊഗാഡിയ എം.ബി.ബി.എസ്, എം.എസ് ലോകത്തിന്റെ മുന്നില്‍ വന്നുനിന്നുകൊണ്ട് തന്നെ ചിലര്‍ ഏറ്റുമുട്ടല്‍ കൊലയിലൂടെ ഇല്ലായ്മ ചെയ്യാന്‍ പോകുന്നുവെന്ന് വിലപിച്ചിരിക്കുന്നു. അഹമ്മദാബാദില്‍ ഈ അറുപത്തി രണ്ടുകാരന്‍ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ വിശ്വസിച്ചാല്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തോടുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് ഒറ്റയടിക്ക് തോന്നിയേക്കാമെങ്കിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നതെന്നതിനാല്‍ സംഘ്പരിവാറും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിലേക്കുള്ള സംശയമുനകളാണ് ഒരുമിച്ച് അനാവൃതമാക്കുന്നത്.
അഹമ്മദാബാദിലെ മുറിയില്‍ ചൊവ്വാഴ്ച രാവിലെ പ്രാര്‍ഥനക്കിരിക്കുമ്പോള്‍ ഒരാള്‍വന്ന് പൊലീസ് അറസറ്റുചെയ്യാന്‍ പോകുന്നുവെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്താനാണ് അവരുടെ ശ്രമമെന്നും പറഞ്ഞതായി തൊഗാഡിയ പറയുന്നു. ആ സമയം താന്‍ വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷയില്‍ പോയെന്നും മാര്‍ഗമധ്യേ കുഴഞ്ഞുവീണെന്നുമാണ് അദ്ദേഹം വാര്‍ത്താലേഖകരോട് പറയുന്നത്. വര്‍ഗീയ വിദ്വേഷപ്രചാരകന്‍ എന്ന് ഇതിനകം പേരു കേട്ടിട്ടുള്ള വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡണ്ടായ പ്രവീണ്‍ തൊഗാഡിയയെ പിടികൂടാന്‍ പൊലീസ് എത്തിയതില്‍ അത്ഭുതമൊന്നുമില്ല. ഗുജറാത്ത് പൊലീസ് പറയുന്നതനുസരിച്ച് തൊഗാഡിയ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ചില സൂത്രപ്പണികള്‍ കാട്ടുകയായിരുന്നുവെന്നാണ് കരുതേണ്ടത്. അക്കാര്യത്തില്‍ ഈ വി.എച്ച്.പി നേതാവിന്റെ നൈപുണ്യത്തെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകാനും വഴിയില്ല. ഹിന്ദുക്കള്‍ തങ്ങളുടെ അയല്‍ക്കാരായ മുസ്്‌ലിംകളെ ആട്ടിയോടിക്കണമെന്നും മറ്റുമുള്ള പ്രകോപനപരമായ പ്രസംഗങ്ങളാണ് ഇദ്ദേഹത്തിന്റെ വായില്‍ നിന്ന് തുടരെത്തുടരെ വീണുകൊണ്ടിരുന്നത്. പ്രകോപനപരമായതും ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്നതുമായ പ്രസംഗങ്ങളുടെ പേരില്‍ ഇയാള്‍ക്കെതിരെ എണ്ണമറ്റ കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന അതിവര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു തൊഗാഡിയ എന്ന് എല്ലാവര്‍ക്കുമറിയാം. 2002ലെ ഗുജറാത്ത് വംശഹത്യ മുതല്‍ രാജ്യത്ത് അങ്ങോളമിങ്ങോളം കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി നടന്ന കലാപങ്ങളിലൊക്കെ തൊഗാഡിയയുടെ പങ്കാളിത്തം വലുതായിരുന്നു. സാധുക്കളായ ഹിന്ദു ജനവിഭാഗങ്ങളെ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് അകറ്റുന്ന രീതിയിലുള്ള പ്രഭാഷണങ്ങള്‍ ഒരുപരിധിവരെ വിജയിച്ചതിന്റെ തെളിവായിരുന്നു രാജ്യത്ത് അടുത്ത കാലത്ത് കാണേണ്ടിവന്ന ഡസനോളം വര്‍ഗീയസംഘര്‍ഷങ്ങളും മുസ്‌ലിംകള്‍ക്കെതിരെയുള്ള പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊലപാതകങ്ങളും. രാജ്യത്തിന്റെ അഖണ്ഡതക്ക് തൊഗാഡിയ ഏല്‍പിച്ച മുറിവ് അടുത്ത കാലത്തൊന്നും മാഞ്ഞുപോവില്ല. സംഘ്പരിവാറിന് രാജസ്ഥാന്‍, ഗുജറാത്ത്- മാര്‍വാര്‍ മേഖലയിലെ യോഗി ആദിത്യനാഥായിരുന്നു ഇദ്ദേഹം. വി.എച്ച്.പി നേതാവെന്ന നിലയില്‍ രാജ്യത്ത് സംഘ്പരിവാറുകാരുടെ വേദികളില്‍ വര്‍ഗീയപ്പാഷാണം ചീറ്റിയ തൊഗാഡിയയെ വായ തുറക്കാനാകാത്തവിധം തടവിലിടാന്‍ ഒരുമുഖ്യമന്ത്രിക്കും കഴിഞ്ഞതുമില്ല. ഇദ്ദേഹത്തിന്റെ വിദ്വേഷപ്രചാരണത്തില്‍ നിന്ന് വമിച്ച ഇന്ധനമാണ് 2014ല്‍ മോദിക്കും അമിത്ഷാക്കും കേന്ദ്രത്തിലെ അധികാരലബ്ധിക്ക് അവസരം നല്‍കിയതെന്നത് സത്യംമാത്രം. മോദിയുടെ ഒരുകാലത്തെ ഉറ്റ സഹപ്രവര്‍ത്തകനായിരുന്നു തൊഗാഡിയ. 1983ല്‍ വി.എച്ച്.പിയില്‍ ചേര്‍ന്ന തൊഗാഡിയയുടെ പിന്നാലെ തൊട്ടടുത്ത വര്‍ഷമാണ് മോദി ബി.ജെ.പിയില്‍ ചേരുന്നത്. അതിനുമുമ്പ് മോദിക്കൊപ്പം ആര്‍.എസ്.എസ്സിലും അദ്ദേഹം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ ശങ്കര്‍സിങ്‌വഗേല തൊഗാഡിയയെ ജയിലിലടച്ചപ്പോള്‍ മോചനത്തിനുവേണ്ടി പ്രക്ഷോഭം നയിച്ച സുഹൃത്താണ് ഇപ്പോഴത്തെ പ്രധാനമന്ത്രി. മോദിയെ മുഖ്യമന്ത്രിയാക്കിയതില്‍ തൊഗാഡിയയുടെ പങ്കും ചെറുതായിരുന്നില്ല. എന്നാല്‍ അടുത്തകാലത്തായി മോദിസ്്തുതി ഒഴിവാക്കിയുള്ള തൊഗാഡിയയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും പലരിലും സംശയം ഉളവാക്കിയിരുന്നുവെന്നതാണ് സത്യം. ഇതിനുകാരണം ഗുജറാത്ത് കലാപത്തിന്റെയും തുടര്‍ന്നുള്ള മോദിയുടെ രാഷ്ട്രീയ വിജയങ്ങളുടെയുമൊക്കെ ക്രെഡിറ്റ് മോദി തനിച്ച് ഏറ്റെടുക്കുന്നുവെന്നതാണ്.
അതേസമയം ഒരുപൗരന്‍ തന്നെ ചിലര്‍ കൊലപ്പെടുത്താന്‍, അതും സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍, വരുന്നുവെന്ന് പറയുമ്പോള്‍ അതേക്കുറിച്ച് ഉയരുന്ന ആശങ്ക കാണാതിരിക്കാനുമാവില്ല. മോദിയുടെയും അമിത്ഷായുടെയും പ്രവര്‍ത്തന ശൈലികളെക്കുറിച്ച് അറിയുന്നവരെ സംബന്ധിച്ച് തൊഗാഡിയയുടെ വാക്കുകള്‍ അത്ഭുതമേ ഉളവാക്കുന്നില്ല. ഇസ്രത്ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ പ്രതികളിലൊരാള്‍ ഇന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനാണ്. സി.ബി.ഐ കുറ്റപത്രം നല്‍കിയ ഗുജറാത്ത് പൊലീസിന്റെ തലപ്പത്തായിരുന്നു ഒരുകാലത്ത് ഈ ഷാ. സൊഹ്‌റാബുദ്ദീന്‍ കേസില്‍നിന്ന് ഷായെ ഒഴിവാക്കാന്‍ തയ്യാറാകാതിരുന്ന സി.ബി.ഐ ജഡ്ജി ലോയയുടെ ദുരൂഹ സാഹചര്യത്തിലെ മരണത്തിനുപിന്നിലെ ആരോപണക്കുന്തമുനയും ഷാക്കെതിരെയാണ്. ഇതിന്മേല്‍ സു്പ്രീംകോടതി വരെ ഇന്ത്യാചരിത്രത്തിലാദ്യമായി രണ്ടുതട്ടിലായത് രാജ്യസ്‌നേഹികളെയാകെ ഞെട്ടിച്ച സന്ദര്‍ഭമാണിത്. ഗുജറാത്ത്, മഹാരാഷ്ട്ര പൊലീസ് സേനകളിലെ ഏറ്റുമുട്ടല്‍ കൊലപാതക വിദഗ്ധര്‍ നിരവധിയാണ്. ഇവര്‍ക്കും പട്ടും വളയും കൊടുത്താണ് പ്രതിയോഗികളെ വകവരുത്താന്‍ മോദിയും കൂട്ടരും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അബോധാവസ്ഥയിലാണ് തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നുപറയുന്ന തൊഗാഡിയയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. അബോധാവസ്ഥയില്‍ കിടന്നുവെന്നുപറയുന്ന അഹമ്മദാബാദിനടുത്ത കോട്ടാര്‍പൂര്‍ ഇസ്രത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്ന അതേ ഇടമാണെന്നത് കൗതുകം ജനിപ്പിക്കുന്നുണ്ട്. ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരാള്‍ക്കുനേരെ വധശ്രമം നടന്നുവെന്ന് പറയുന്നതുതന്നെ രാജ്യത്തിന്റെ സുരക്ഷാസേനക്ക് മാനക്കേടാണ്. വിഷയത്തില്‍ എത്രയും പെട്ടെന്ന് നെല്ലും പതിരും തിരിച്ചറിയേണ്ടതുണ്ട്. അതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമാണ്. ഇതെല്ലാം മോദിയുടെ 2019ലെ അഗ്നിപരീക്ഷക്കുള്ള മിതവാദി ചമയലാണോ എന്ന് ശങ്കിക്കുന്നവരെയും കുറ്റപ്പെടുത്താനാകില്ല. ഹജ്ജ് സബ്‌സിഡി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് തൊഗാഡിയ അതേദിവസം തന്നെ രാമക്ഷേത്രം നിര്‍മിക്കാനും ഗോവ ധനിരോധനം രാജ്യം മുഴുവന്‍ നടപ്പാക്കാനും ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ സര്‍ക്കാര്‍ നിയമം പാസാക്കണമെന്ന് ട്വിറ്ററില്‍ അഭിപ്രായപ്പെടുന്ന തൊഗാഡിയ ആരുടെ കൂടെയാണ് ഇപ്പോഴുമെന്നതില്‍ സാമാന്യബോധമുള്ള ആരിലും സംശയമുളവാക്കുന്നില്ല. അതുകൊണ്ട് തൊഗാഡിയയുടെ വിലാപം കേട്ട് ചിരിക്കാനോ ക്ഷോഭിക്കാനോ കഴിയാത്തവിധം വ്രണിതമാണ് ശരാശരി ഇന്ത്യക്കാരന്റെ മനസ്സ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending