Connect with us

Video Stories

ഇന്ധനവില വര്‍ധനവിലെ പകല്‍ക്കൊള്ള

Published

on

ഇന്ധന വിലയിലെ അനിയന്ത്രിതമായ വര്‍ധനവില്‍ പൊറുതിമുട്ടിക്കഴിയുകയാണ് രാജ്യത്തെ പൊതുജനം. പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുന്നതിലൂടെ നിത്യോപയോഗ വസ്തുക്കളിലുണ്ടാകുന്ന വിലവര്‍ധനവും ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ക്ക് തോന്നിയപോലെ വില നിശ്ചയിക്കാനുള്ള അധികാരത്തില്‍ കൈവെക്കാന്‍ മടിച്ചതിന്റെ തിക്തഫലം തിരിഞ്ഞുകുത്തുന്നതിന്റെ അന്ധാളിപ്പിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. ദിവസവും പുതുക്കുന്ന ഇന്ധനവില നിര്‍ണയം തുടര്‍ന്നാല്‍ പെട്രോള്‍ വില ലിറ്ററിനു വൈകാതെ നൂറു രൂപ കടക്കുമെന്ന വേവലാതിയാണ് സര്‍ക്കാറിനെ ഭയപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ദിവസേനയുള്ള ഇന്ധനവില നിര്‍ണയം തത്കാലം മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ് മോദി സര്‍ക്കാര്‍ പുതിയ നീക്കത്തിന് കളമൊരുക്കുന്നതെന്ന് വ്യക്തം. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജനരോഷം ആളിക്കത്തുമെന്ന കാര്യം തീര്‍ച്ചയാണ്. ഇതു മനസിലാക്കിയാണ് ഇന്ധനവില തത്കാലത്തേക്കെങ്കിലും പിടിച്ചുനിര്‍ത്താനുള്ള പോംവഴിയെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലവര്‍ധനവാണ് പെട്രോള്‍ ഉത്പനങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്നായിരുന്നു ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വാദമുയര്‍ത്തിയിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ ക്രമാതീതമായി വര്‍ധിപ്പിച്ച വിവിധ തരത്തിലുള്ള നികുതികളാണ് ഇവ്വിധം വിലവര്‍ധനവിനു കാണമെന്ന് വ്യക്തമായിരിക്കുകയാണ്. എണ്ണക്കമ്പനികളിലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെടുകയും നികുതി വര്‍ധനവ് ജനങ്ങളുടെ മേല്‍ ദോഷമായി ഭവിക്കുകയും ചെയ്തതോടെ രൂക്ഷമായ പ്രതിസന്ധിയിലാണ് കേന്ദ്ര സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് ദിനംപ്രതി വിലനിര്‍ണയിക്കാന്‍ അവസരം നല്‍കിയതിലൂടെ അന്താരാഷ്ട്ര വിലക്ക് അനുസൃതമായി രാജ്യത്തെ ഇന്ധന വില നിശ്ചയിക്കപ്പെടും എന്നതായിരുന്നു അന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്. യു.പി.എ സര്‍ക്കാര്‍ ഇക്കാര്യം പാലിച്ചുപോരുകയും ചെയ്തിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിനനുസരിച്ച് മോദി സര്‍ക്കാര്‍ രാജ്യത്ത് നികുതി വര്‍ധിപ്പിച്ചാണ് തീവെട്ടിക്കൊള്ള നടത്തുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം 11 തവണയാണ് പെട്രോള്‍ ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞ സമയത്ത് നടത്തിയ നികുതി വര്‍ധനവിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന് അധിക വരുമാനം ലഭിച്ചത്. കേന്ദ്രം നികുതി കുറയ്ക്കുന്നില്ല എന്നു തന്നെയാണ് ഇന്നലെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ ഇടതു സര്‍ക്കാറിന് ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഫലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പകല്‍ക്കൊള്ളയില്‍ പൊറുതിമുട്ടിക്കഴിയാന്‍ മാത്രമാണ് പൊതുജനത്തിനു മുമ്പിലെ ഏക മാര്‍ഗം.
ഇന്ധന വില വര്‍ധനവ് മരവിപ്പിക്കുക എന്നതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് 15 ദിവസത്തിലൊരിക്കല്‍ വില പുനര്‍നിര്‍ണയിക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എങ്കില്‍പോലും നിലവില്‍ ഉടലെടുത്ത കടുത്ത പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നു പ്രതീക്ഷിക്കാനാവില്ല. സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിച്ച് കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്ന കൂട്ടിക്കൊടുപ്പുകാരന്റെ റോളാണ് ഇന്ധന വിലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിക്കുത്. നേരത്തെ പെട്രോളിന് ഒരു രൂപ വര്‍ധിച്ചാല്‍ പോലും വാര്‍ത്തയായിരുന്ന രാജ്യത്ത് ഇപ്പോള്‍ ഇന്ധന വില റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്നിട്ടുപോലും ജനം അറിയാത്ത അവസ്ഥയാണ്. ദിനേന വിലക്കയറ്റമെന്ന ‘സ്ലോ പോയിസനി’ലൂടെയാണ് ഭരണാധികാരികള്‍ ഇത് സാധ്യമാക്കിയത്. ഇന്ധന വിലവര്‍ധനക്കെതിരെ മോട്ടോര്‍ വാഹനം തള്ളിയും ഗ്യാസ് സിലിണ്ടറുമായി തെരുവിലിറങ്ങിയും പ്രതിഷേധിച്ചവരാണ് ഇന്ന് ന്യായീകരണവുമായി രംഗത്തുള്ളത് എന്നത് വിരോധാഭാസം മാത്രം.
ദൈനംദിനം പെട്രോളിയം ഉത്പനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കുന്നതില്‍ കമ്പനികളുടെ ഗൂഢ നീക്കങ്ങള്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നികുതി ഭാരം മുഖ്യകാരണമാകുന്നത് നീതീകരിക്കാനാവില്ല. എണ്ണക്കമ്പനികളെ നിയന്ത്രിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ കമ്പനികളെ മുന്നില്‍നിര്‍ത്തി രാജ്യത്തെ പൗരന്മാരെ കൊള്ളയടിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്? ക്രൂഡോയില്‍ സൗജന്യമായി ലഭിച്ചാല്‍ പോലും ഇന്ത്യയില്‍ അത് എണ്ണ വിലയില്‍ മാറ്റമുണ്ടാക്കില്ല എന്നതാണ് നിലവിലെ സാഹചര്യം. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ പൗരന്മാരെ ഒന്നടങ്കം പിഴിഞ്ഞെടുത്ത് കൊള്ള ലാഭം കൊയ്‌തെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിപണിയില്‍ ഇന്ധന വിലയിലുണ്ടാകുന്ന വര്‍ധനവ് നിമിഷങ്ങള്‍ക്കകം പ്രതിഫലിക്കുകയും കുറയുമ്പോള്‍ ഇത് അറിയാതിരിക്കുകയും ചചെയ്യുന്ന പ്രവണതയാണ് രാജ്യത്ത് കണ്ടുവരുന്നത്. നിലവില്‍ പെട്രോളിയം ഉത്പനങ്ങളില്‍ നിന്ന് വന്‍തോതില്‍ നികുതി ഈടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ നിന്ന് എക്‌സൈസ് നികുതി ഇനത്തില്‍ ഈടാക്കുന്നത് 21.48 രൂപയാണ്. ഇതിന് പുറമെ ഇറക്കുമതി നികുതി, പെട്രോള്‍ നേരിട്ട് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ ബേസിക് കസ്റ്റംസ് ഡ്യൂട്ടിയും കൂടി അഡീഷണല്‍ കസ്റ്റംസ്, കൗണ്ടര്‍ വെയിലിങ് ഡ്യൂട്ടിയും കേന്ദ്രം ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം പെട്രോളിയം ഉത്പനങ്ങളുടെ അധിക നികുതിയില്‍ നിന്ന് കേന്ദ്രം ജനത്തില്‍ നിന്ന് പിഴിഞ്ഞെടുത്തത് 2.73 ലക്ഷം കോടി രൂപയാണ്. സംസ്ഥാനങ്ങള്‍ ഈ ഇനത്തില്‍ 1.89 ലക്ഷം കോടി രൂപയുടെ അധിക വരുമാനം എടുത്തിട്ടുണ്ട്. ഇക്കാലയളവില്‍ ബേസിക് ഡ്യൂട്ടി ലിറ്ററിന് 1.20 രൂപയില്‍ നിന്നു 8.48 രുപയായും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ടു രൂപയില്‍ നിന്ന് ആറു രൂപയായും സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി ലിറ്ററിന് ആറു രൂപയില്‍ നിന്ന് ഏഴു രൂപയായും ഉയര്‍ത്തിയതാണ് ഇത്ര വലിയ വില വര്‍ധനവിലേക്ക് നയിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് വലിയ വില വ്യത്യാസം അനുഭവപ്പെടാതിരുന്ന 2017ലെ അവസാന മാസങ്ങളില്‍ മാത്രം രാജ്യത്തെ പെട്രോള്‍ വിലയില്‍ ആറു രൂപ മുതല്‍ പന്ത്രണ്ടു രൂപ വരെ വില വര്‍ധിച്ചു. ഇതിന്റെ നല്ലൊരു പങ്കും എണ്ണക്കമ്പനികളാണ് കൊയ്‌തെടുത്തതെന്ന് വ്യക്തമാണ്. ഇതുപിടിച്ചുകെട്ടാനായില്ലെങ്കില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന കാര്യം ഇനിയെങ്കിലും കേന്ദ്ര സര്‍ക്കര്‍ മനസിലാക്കണം. എണ്ണക്കമ്പനികള്‍ തടിച്ചുകൊഴുക്കുമ്പോള്‍ പൊതുജനം മെലിഞ്ഞുണങ്ങുന്നത് കണ്ണുംപൂട്ടി നോക്കിയിരിക്കുന്ന പൗരബോധമല്ല രാജ്യത്തേതെന്ന് ഭരണകൂടം ഓര്‍ക്കുന്നത് നന്ന്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending