Connect with us

Video Stories

കുത്തകകള്‍ക്കുവേണ്ടി കുത്തകകളുടെ ഭരണം

Published

on

ഫാസിസത്തിന്റെ വക്താക്കളും പ്രയോക്താക്കളും ദേശഭക്തിയുടെയും ദേശീയതയുടെയും മുഖംമൂടിഅണിഞ്ഞ് രാജ്യത്തെ വീണ്ടുമൊരു ശൈഥില്യത്തിലേക്ക് കൊണ്ടെത്തിക്കുകയാണെന്ന് വിലപിക്കപ്പെടുമ്പോഴാണ് സാമ്പത്തികമായി നരേന്ദ്രമോദി സര്‍ക്കാരിന്റെ മറ്റൊരു മൂടുപടംകൂടി അഴിഞ്ഞുവീണിരിക്കുന്നത്. അന്താരാഷ്ട്ര അവകാശസംഘടനയായ ഓക്‌സ്ഫാം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിലെ 73 ശതമാനം സമ്പത്ത് ഇന്ത്യയിലെ ഒരുശതമാനംപേരില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിപ്പെട്ടിരിക്കുന്നു. 2016ല്‍ രാജ്യത്തെ 58 ശതമാനം സമ്പത്താണ് ഒരു ശതമാനം അതിസമ്പന്നരുടെ പക്കലുണ്ടായിരുന്നതെങ്കില്‍ ഒരൊറ്റവര്‍ഷം കൊണ്ട് അത് 73 ശതമാനത്തിലേക്ക് കുത്തനെ കുതിച്ചിരിക്കുന്നു. കുരങ്ങന്റെ കയ്യില്‍ പൂമാലനല്‍കിയ ഗതിയാണ് ഇന്ത്യക്കിപ്പോള്‍ സാമ്പത്തികമേഖലയില്‍ സംഭവിച്ചിരിക്കുന്നത്.
പകുതിയോളം വരുന്ന ദരിദ്രനാരായണ•ാരടങ്ങുന്ന നൂറ്റിമുപ്പതുകോടി വരുന്ന ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യാരാജ്യമെന്ന നിലക്ക് നമ്മെയെല്ലാം ഞെട്ടിക്കുന്ന വര്‍ത്തമാനം തന്നെയാണിത്. 20.9 ലക്ഷം കോടി രൂപയാണ് 2017ല്‍ മാത്രം രാജ്യത്തെ ഒരുശതമാനം പേര്‍, അതായത് വെറും 1.3 കോടി ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഒരുവര്‍ഷത്തെ കേന്ദ്രബജറ്റിനേക്കാള്‍ വലിയ തുകയാണിത്. അതായത് രാജ്യത്തെ സമ്പത്തില്‍നിന്ന് ദിവസമോരോന്നിനും 6000 കോടിയോളംരൂപ ഇന്ത്യന്‍കുത്തകകളുടെ കീശയിലേക്ക് ഒഴുകുന്നു. ഇതേസമയം രാജ്യത്തെ 67 ശതമാനം പേര്‍ക്ക് വര്‍ധിച്ചിരിക്കുന്ന വരുമാനത്തുക വെറും ഒരുശതമാനം മാത്രവും. കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ ശതകോടീശ്വര•ാരുടെ എണ്ണം 101 ആയി ഉയരുകയുണ്ടായി. അവരില്‍ എല്ലാവരുടെയും വരുമാനം കുത്തനെ ഉയര്‍ന്നു. പത്തുരാജ്യങ്ങളിലെ 1,20,000 പേരില്‍ നടത്തിയ അഭിപ്രായസര്‍വേയിലൂടെയാണ് ഓക്‌സ്ഫാം തങ്ങളുടെ നിഗമനങ്ങളിലെത്തിയത്. ഇവിടെയെല്ലാം സമ്പന്നരുടെ വരുമാനം കുത്തനെ വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
മോദിയന്‍ സാമ്പത്തികശാസ്ത്രം ഉപയോഗിച്ച് നടപ്പാക്കിയ നോട്ടുനിരോധനം പോലുള്ള സാമ്പത്തികപരിഷ്‌കരണനടപടികള്‍ ഫലത്തില്‍ ആരെയാണ് സഹായിച്ചതെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഓക്‌സ്ഫാമിന്റെ സര്‍വേയിലൂടെ പുറത്തുചാടിയിരിക്കുന്നത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയുംകൊണ്ട് തന്നെ വിലയിരുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞതിന്റെ തൊട്ടദിവസമാണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന കണക്ക് വെളിച്ചത്തായിരിക്കുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തരഉല്‍പാദനം ഇരുപതുവര്‍ഷത്തേതില്‍ നിന്ന് മെച്ചപ്പെട്ടുവെന്ന് മോദി അഭിമാനിച്ചതും തൊട്ടടുത്ത ദിവസമായിരുന്നുവെന്ന് ഓര്‍ക്കണം. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും, സമ്പന്നര്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയ ശതകോടികളും വെച്ച് വിലയിരുത്തിയാല്‍ കേന്ദ്രഭരണക്കാര്‍ രാജ്യത്തെ എങ്ങോട്ടാണ് ആട്ടിത്തെളിച്ചുകൊണ്ടുപോകുന്നതെന്ന് വ്യക്തമാകാന്‍ ഒരു പ്രയാസവുമില്ല. 2010 മുതലിങ്ങോട്ട് സമ്പന്നരുടെ വരുമാനത്തില്‍ പത്തുശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പഠനം പറയുന്നു. രാജ്യത്തെ ജനങ്ങളില്‍ 25 ശതമാനവും ദാരിദ്യരേഖക്ക് താഴെ അരപ്പട്ടിണിയുമായി നരകിക്കുമ്പോഴാണ് അവര്‍ക്ക് അര്‍ഹതപ്പെട്ട സമ്പത്ത് കയ്യൂക്കുള്ളവര്‍ അധികാരികളുടെ ഒത്താശയോടെ പച്ചക്ക് കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. അസംസ്‌കൃതപെട്രോളിയത്തിന്റെ വില ബാരലിന് 120 ഡോളറായിരുന്നപ്പോള്‍ 70 രൂപയുണ്ടായിരുന്ന പെട്രോളിന് ഇന്ന് അതില്‍ പകുതിയായിട്ടും വില കൂടിയതല്ലാതെ കുറയുന്നില്ല എന്നത് രാജ്യഭരണക്കാര്‍ ആരുടെ കൂടെയാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്. അരിക്കുംപച്ചക്കറിക്കും വാണംപോലെ വിലകുതിക്കുമ്പോള്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അനുനിമിഷം വര്‍ധിപ്പിക്കാന്‍ കുത്തകകമ്പനികള്‍ക്ക് അനുമതി നല്‍കിയത് സര്‍ക്കാരിന്റെ താല്‍പര്യത്തിനുള്ള തെളിവാണ്.
രാജ്യത്തെ ഗ്രാമീണര്‍ പ്രതിദിനം 32 രൂപ ചെലവാക്കിയാല്‍ അവരെ മധ്യവര്‍ഗക്കാരായി കണക്കാക്കണമെന്ന് ഉപദേശിച്ച റിസര്‍വ ്ബാങ്ക് തലവന്റെ നാടാണിത്. ഈ ഉപദേശമാണ് 2014 മുതല്‍ മോദിസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രതിദിനം ഇരുനൂറുരൂപയില്‍ താഴെവരുമാനമുള്ളവരുടെ സംഖ്യ ജനസംഖ്യയുടെ പകുതിയാണ്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലാദ്യമായി ഇന്ത്യയുടെ വാര്‍ഷികവളര്‍ച്ച 6.6 ശതമാനമായിരുന്നെങ്കില്‍ ഇതാദ്യമായി അത് 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇനി അടുത്തവര്‍ഷം വളര്‍ച്ച മെച്ചപ്പെട്ടാല്‍ പോലും മൂന്നുപതിറ്റാണ്ടിലെ ശരാശരിയിലേക്കെത്തില്ല. നോട്ടുനിരോധനവും ചരക്കുസേവനനികുതി തെറ്റായി നടപ്പാക്കിയതുമാണ് ഈ പുറകോട്ടുപോക്കിന് കാരണമെന്ന് യു.പി.എ സര്‍ക്കാരിലെ മുഖ്യസാമ്പത്തികഉപദേഷ്ടാവ് കൗശിക് ബസുവിനെപോലുള്ള സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.രാജ്യത്തെ 12 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് തീറെഴുതാന്‍ ഒരുങ്ങുന്ന ബി.ജെ.പി സര്‍ക്കാര്‍ പ്രതിവര്‍ഷം ഒരുകോടി പേര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ തൊഴില്‍ 40 ലക്ഷംപേരുടെ തൊഴില്‍ നഷ്ടമായി മാറിയത് അറിഞ്ഞമട്ടില്ല. രാജ്യവും ജനതയും ദാരിദ്ര്യം കൊണ്ട് നാള്‍ക്കുനാള്‍ വീര്‍പ്പുമുട്ടുമ്പോള്‍ അതെല്ലാം മറക്കാനും മറയ്ക്കാനുമാണ് ഇസ്്‌ലാമികഫോബിയയും പാക്കിസ്താനുമെല്ലാം മോദിയും കൂട്ടരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിദ്വേഷ-പശു-കൊലപാതകരാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ പ്രതിരൂപമാണല്ലോ സംഘപരിവാരം. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്നും ഇന്ത്യഹിന്ദുരാഷ്ട്രമാണെന്നും മതേതരത്വം ഭരണഘടനയില്‍ നിന്ന് എടുത്തുമാറ്റണമെന്നും വാദിക്കുന്ന വിഡ്ഢിയാ•ാര്‍ അരങ്ങ് വാഴുമ്പോള്‍ സാധാരണക്കാരനും പാവപ്പെട്ടവനും വീണ്ടും വീണ്ടും അരികുവല്‍കരിക്കപ്പെടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയും മന്ത്രിമാരും വിമാനങ്ങളില്‍ മാത്രമായി ചുരുങ്ങുകയും ദാവോസിലേതുപോലുള്ള സാമ്പത്തികഫോറങ്ങളിലെ ചര്‍ച്ചകള്‍ സമ്പന്നര്‍ക്കുവേണ്ടിയുള്ളതാകുകയും ചെയ്യുന്നത് അങ്ങനെയാണ്. മൗനത്തിന്റെ സൗകര്യത്തിലിരിക്കുകയും തിരഞ്ഞെടുപ്പുവരുമ്പോള്‍ ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ചും സീപ്ലെയിനുകളെക്കുറിച്ചും വാചാലനാകുകയും ചെയ്യുന്നൊരു ഭരണാധികാരിയില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാനാവില്ലതന്നെ.
മുതലാളിത്തസമ്പദ് വ്യവസ്ഥിതിയെ മുറുകെപ്പുണരുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികമാണെങ്കിലും ഇക്കാലത്ത് രാഷ്ട്രഭരണാധികാരികളുടെ ഉത്തരവാദിത്തമെന്നത് ബഹുഭൂരിപക്ഷം വരുന്ന മധ്യവര്‍ഗ-പാവപ്പെട്ട ജനങ്ങളുടെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ്. അതാണ് കഴിഞ്ഞ യു.പി.എ സര്‍ക്കാരുകളുടെ ഒരുപതിറ്റാണ്ടുകാലത്തെ ഭരണസമയത്ത് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയത്. വിലക്കയറ്റം ഉണ്ടായപ്പോള്‍ കൂലിയും ശമ്പളവും അതിനനുസൃതമായി വര്‍ധിച്ചത് ജനങ്ങളുടെ ക്രയവിക്രിയശേഷി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ കുത്തകകള്‍ കുത്തകകള്‍ക്കുവേണ്ടി കുത്തകകളാല്‍ ഭരിക്കുന്ന സംവിധാനമായി മാറ്റിയിരിക്കുകയാണ് ഇവര്‍ ഇന്ത്യന്‍ ഭരണകൂടത്തെ. അമ്പതിനായിരം രൂപകൊണ്ട് എണ്‍പതുകോടി രൂപയിലേക്ക് മാന്ത്രികക്കുതിപ്പ് നടത്തിക്കാന്‍ ബി.ജെ.പിയുടെ നേതൃപുത്ര•ാര്‍ക്കും സമാനമായതോതില്‍ അദാനി-അംബാനിമാര്‍ക്കും കഴിയുന്നത് ഈ പുത്തന്‍ മോദിനോമിക്‌സ് കൊണ്ടാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending