Connect with us

Video Stories

ആളിയാര്‍ വെള്ളം: ഉറക്കം വെടിയണം

Published

on

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം തമിഴ്‌നാട്ടില്‍നിന്ന് ലഭിക്കാത്തതുമൂലം കേരളത്തിന്റെ വലിയൊരു ഭാഗത്തെ നെല്‍കൃഷി മേഖല വന്‍തോതിലുള്ള വിളനാശ-കുടിവെള്ള ഭീഷണി നേരിടുകയാണ്. പാലക്കാട്ടെ കേരളത്തിന്റെ നെല്ലറയുടെ പകുതിയോളം വരുന്ന പ്രദേശത്തെ നെല്ല്, തെങ്ങ്, വാഴ മുതലായ കൃഷിവിളകളെയും വലിയൊരു ജനസഞ്ചയത്തിന്റെ കുടിവെള്ള സ്രോതസ്സുമാണ് ഇതോടെ നിരാശ്രയമായിത്തീര്‍ന്നിരിക്കുന്നത്. കരാര്‍ പാലിക്കപ്പടുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉദ്യോഗസ്ഥരും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വവും ഉറക്കം നടിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെങ്കിലും ഇനിയും സമയം തീര്‍ന്നിട്ടില്ല എന്നതാണ് അധികാരവൃന്ദത്തെ ഓര്‍മിപ്പിക്കാനുള്ളത്.
പ്രതിവര്‍ഷം 7.25 ടി.എം.സി വെള്ളമാണ് ആളിയാര്‍ വഴി കേരളത്തിലെ ചിറ്റൂര്‍ പുഴയിലേക്ക് തമിഴ്‌നാട് അനുവദിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രസ്തുത കരാര്‍ ഒപ്പിട്ടിട്ട് വര്‍ഷം അറുപതിനോട് അടുക്കുമ്പോള്‍ കേരളം ഇപ്പോഴും കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളത്തെക്കുറിച്ച് മാത്രമാണ് വേവലാതിപ്പെടുന്നത് എന്നത് വൈപരീത്യമായി തോന്നാം. കരാര്‍ പ്രകാരം വെള്ളംതരുന്നതിന് തമിഴ്‌നാട് ഭരണകൂടങ്ങള്‍ പതിറ്റാണ്ടുകളായി കാട്ടുന്ന അനാസ്ഥക്കെതിരെ ചെറുവിരലനക്കാന്‍ നമുക്കാവുന്നില്ല എന്നതാണ് ഗൗരവതരമായിട്ടുള്ളത്. കരാര്‍ പ്രായോഗികമല്ലാതായിട്ട് മുപ്പത്തൊമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നുവെന്നതാണ് തമിഴ്‌നാട് പറയുന്ന ന്യായം. കേരളത്തിന്റെ സ്വന്തം ഭൂമിക്കകത്ത് പ്രവര്‍ത്തിച്ചുവരുന്ന അണക്കെട്ടുകളാണ് പറമ്പിക്കുളം, ആളിയാര്‍ തുടങ്ങിയ പത്തോളം വരുന്ന അമൂല്യമായ പശ്ചിമഘട്ട മലനിരയുടെ നീര്‍ഖനികള്‍. ഇവയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളുമാണ് തമിഴ്‌നാടിന് നല്‍കിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ ഇരുഭാഗത്തായി വിഭജിക്കപ്പെട്ടപ്പോള്‍ തയ്യാറാക്കപ്പെട്ട കരാര്‍ പ്രകാരമാണ് കേരളത്തിന് ഒരു ജല വര്‍ഷം -ജൂണ്‍ മുതല്‍ ജൂണ്‍ വരെ- നിശ്ചിത അളവില്‍ വെള്ളം വിട്ടുനല്‍കണമെന്ന് കരാര്‍ വ്യവസ്ഥ ചെയ്തതെങ്കിലും കരാര്‍ പുതുക്കുന്നതിന് 1988ല്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് പ്രശ്‌നത്തിന്റെയെല്ലാം പുതിയ കാരണം. മൂലത്തറ ഡാമില്‍ ബുധനാഴ്ച ലഭിച്ചത് നൂറ് കുസെക്‌സ് വെള്ളം മാത്രമാണ്. ഇതാകട്ടെ അര്‍ഹതപ്പെട്ടതിന്റെ നാലിലൊന്നു പോലും ആകുന്നില്ല. പാലക്കാട്ട് മലമ്പുഴയില്‍നിന്ന് സമയാസമയം ജലമെത്താതിരുന്നതുമൂലം ഏക്കര്‍കണക്കിന് നെല്‍പാടങ്ങള്‍ കരിഞ്ഞുണങ്ങിയിരിക്കുമ്പോഴാണ് മറ്റൊരു പ്രഹരത്തിന് നാം കയ്യുംകെട്ടി കാത്തിരിക്കുന്നത്. ജനുവരി 19ന് ചേര്‍ന്ന സംയുക്ത ഉദ്യോഗസ്ഥ യോഗത്തിലാണ് ഫെബ്രുവരി 16 വരെ വെള്ളം നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചിരുന്നത്. ഇനി പതിനഞ്ചിനാണ് ചെന്നൈയില്‍ ചര്‍ച്ച വെച്ചിരിക്കുന്നത്. അതുവരെ നെല്‍പാടങ്ങള്‍ അധികൃതരുടെ ഔദാര്യവും കാത്തിരിക്കുമെന്ന് കരുതാന്‍ വയ്യ.
ഇതുവരെയും കരാര്‍ പ്രകാരം കേരളത്തിന് തരേണ്ട 7.25 ടി.എം.സി വെള്ളം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, അഞ്ച് ടി.എം.സിയില്‍ താഴെമാത്രം ലഭിച്ചിരുന്ന വെള്ളം പൊടുന്നനെ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചിരിക്കുകയുമാണ് തമിഴ്‌നാട് ഇപ്പോള്‍. ബുധനാഴ്ചയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പൊടുന്നനെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. വേനല്‍ തുടങ്ങാനിരിക്കുകയും ഭാരതപ്പുഴയുടെ കൈവഴികളില്‍ വെള്ളം ഇല്ലാതിരിക്കുകയും ചെയ്യുക എന്നത് പാലക്കാട് പ്രത്യേകിച്ചും ചിറ്റൂര്‍ പ്രദേശത്തെ നെല്‍കൃഷിക്കാരെ വറുതിയിലേക്കും കനത്ത നഷ്ടത്തിലേക്കുമാണ് എത്തിക്കുക. ഇരുപത്തയ്യായിരത്തോളംഏക്കര്‍ നെല്‍ കൃഷിയാണ് ചിറ്റൂര്‍ മേഖലയില്‍ വെള്ളം കാത്തുകഴിയുന്നത്. അവയെല്ലാം ഇപ്പോള്‍ നിര്‍ണായകമായ പുട്ടില്‍ പരുവത്തിലുമാണ്. ഇവയുടെ സംരക്ഷണം അടിയന്തിര ആവശ്യമായിരിക്കവെ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരും കൃഷി, ജലസേചന വകുപ്പുകളും ഇക്കാര്യത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്.
രണ്ടാം വിളക്കാലത്ത് പതിവായി ചിറ്റൂര്‍ താലൂക്ക് പോരാട്ടത്തിനായി ഇറങ്ങേണ്ട അവസ്ഥയായിട്ട് കുറച്ചുകാലമായി . സ്ഥലം എം.എല്‍.എ കൂടിയായ ഭരണപക്ഷത്തെ സാമാജികനുപോലും പ്രശ്‌നത്തില്‍ തൃപ്തികരമായ മറുപടി ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നില്ല. പ്രദേശവാസികളും കര്‍ഷകരും പ്രക്ഷോഭത്തിന്റെ പാതയിലിറങ്ങിയിട്ട് നാളുകളായി. പറമ്പിക്കുളം-ആളിയാര്‍ ജലസംരക്ഷണ സമിതിയും സമരസമിതിയും രണ്ടായി പ്രക്ഷോഭത്തിന്റെ നടുവിലാണ്. മേഖലയില്‍ ഹര്‍ത്താലും നടക്കുകയുണ്ടായി. ഇതെല്ലാം പക്ഷേ സര്‍ക്കാരിന്റെയും ഭരണമുന്നണിയുടെയും ബധിര കര്‍ണങ്ങളില്‍ മിഥ്യാനാദങ്ങളായി തുടരുകയാണിപ്പോഴും.
യഥാര്‍ത്ഥത്തില്‍ പറമ്പിക്കുളത്തുനിന്ന് ആളിയാറിലേക്ക് വെള്ളം വിട്ടുതരുന്നതിന് നമ്മുടെ ഉദ്യോഗസ്ഥര്‍ ഒരിക്കലും ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിട്ടില്ല. ഇവര്‍ക്കെതിരെ അഴിമതിയുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ ചിറ്റൂരിലും പാലക്കാട്ടും അങ്ങാടിപ്പാട്ടാണ്. അഴിമതിപ്പണം ഉന്നതങ്ങളിലേക്ക് എത്തുന്നുവെന്നതും പുതിയ ആരോപണമല്ല. ഇതൊക്കെ അറിയാമായിരുന്നിട്ടും കര്‍ഷകരുടെയും അടിസ്ഥാന വര്‍ഗത്തിന്റെയും പാര്‍ട്ടി ഭരിക്കുമ്പോള്‍ കോരന് കഞ്ഞി കുമ്പിളില്‍ തന്നെയാണ്.
ഭാരതപ്പുഴ സംരക്ഷണത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും എണ്ണമറ്റ സെമിനാറുകള്‍ സംഘടിപ്പിക്കുകയും പ്രബന്ധങ്ങളും കവിതകളും രചിക്കുകയും ചെയ്യുന്നവരാണിപ്പോഴും നാം. എന്നാല്‍ കേരളത്തിന്റെ നാല്‍പത്തിനാല് നദികളിലെ രണ്ടാമത്തെ ഏറ്റവും വലിയതും മൂന്നു ജില്ലകളുടെ കുടിവെള്ള-കാര്‍ഷിക സ്രോതസ്സുമായ നിളയുടെ കാര്യത്തില്‍ നാം വെളിച്ചത്ത് ഇനിയും എത്തിയിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ചിറ്റൂര്‍ പുഴയുടെ കാര്യത്തിലെ അവസ്ഥ. സത്യത്തില്‍ തമിഴ്‌നാട്ടിലെ വാള്‍പാറയില്‍ നിന്ന് ഉല്‍ഭവിക്കുന്ന ഭാരതപ്പുഴയുടെ അടിസ്ഥാന വേരുകളാണ് ചിറ്റൂര്‍ പുഴയും ഗായത്രിപ്പുഴയും മറ്റും. മൂലത്തറ, കമ്പാലത്തറ, മീങ്കര, ചുള്ളിയാര്‍, പോത്തുണ്ടി, മലമ്പുഴ, മംഗലം ഡാം തുടങ്ങി നിരവധി പുഴകളുടെയും അണക്കെട്ടുകളുടെയും അക്ഷയഖനിയാണ് പറമ്പിക്കുളം വനപ്രദേശങ്ങളും അവിടുന്ന് ഒഴുകിയെത്തുന്ന നീല സ്വര്‍ണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീരുറവകളും. ഇതൊന്നും കരാറുകളുടെ പിന്‍ബലത്തോടെ നിവര്‍ത്തിക്കപ്പെടേണ്ടുന്ന ആവശ്യങ്ങളല്ലെന്ന് അറിയാത്തവരല്ല നാമെല്ലാം. എങ്കിലും മുപ്പതുവര്‍ഷം മുമ്പ് നാമാവശേഷമായ കരാര്‍ പുതുക്കുന്നതിനോ കരാര്‍ പ്രകാരം വെള്ളം തരണമെന്നാവശ്യപ്പെട്ട് അന്തര്‍ സംസ്ഥാന സമിതിയെ സമീപിക്കുന്നതിനോ നാം തയ്യാറല്ല. നിയമപ്രകാരം കേരള മുഖ്യമന്ത്രിയാണ് തമിഴ്‌നാട്- കേരള അന്തര്‍ സംസ്ഥാന നദീജലതര്‍ക്ക പരിഹാര സമിതിയുടെ തലവന്‍. മുഖ്യമന്ത്രി കാലാകാലം കര്‍ഷകര്‍ക്ക് നല്‍കുന്ന വൃഥാവാക്കുകള്‍ക്കപ്പുറം ഒന്നും നടക്കുന്നില്ല. വേണ്ടിവന്നാല്‍ ശുരുവാണിയടക്കം നാം ഇപ്പോള്‍ തമിഴ്‌നാടിന് നല്‍കിവരുന്ന വെള്ളം നിര്‍ത്തിവെക്കാന്‍ കഴിയും. അതിന് തക്ക സമ്മര്‍ദം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി മുതിര്‍ന്നില്ലെങ്കില്‍ കേരളത്തിന്റെ നെല്ലറയില്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടേതുപോലുള്ള കഴുമരങ്ങള്‍ ഉയര്‍ന്നുവരുമെന്ന് മറക്കരുത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending