Connect with us

Video Stories

അനില്‍ അംബാനി പാപ്പരാവുമ്പോള്‍

Published

on

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്‍ എത്തിനില്‍ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തില്‍ വ്യവസായ സാമ്രാജ്യങ്ങളുണ്ടാക്കി എന്നതിലപ്പുറം രാജ്യത്തിലെ പരമോന്നത കരാറുകളിലൊക്കെ പങ്കാളിയായ വ്യവസായി എന്ന നിലയില്‍ ഈ പാപ്പര്‍ ഹരജി നിര്‍ണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തി നില്‍ക്കുന്ന അനില്‍ അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയെയാണ് റഫാല്‍ പോര്‍വിമാന ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയാക്കി മോദിസര്‍ക്കാര്‍ അവതരിപ്പിച്ചത് എന്നറിയുമ്പോഴാണ് ഭരണ-വ്യവസായി ബന്ധത്തിന്റെ പിന്നാമ്പുറം തെളിഞ്ഞുവരുന്നത്.
പാപ്പരത്ത ഹരജിയുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലേക്ക് നീങ്ങുന്ന, കടബാധ്യതകള്‍ പേറുന്ന റിലയന്‍സ് ഗ്രൂപ്പിനെ റഫാല്‍ കരാറില്‍ എന്തിന് പങ്കാളിയാക്കി എന്ന ചോദ്യമാണ് ഉയരുന്നത്. റഫാല്‍ കരാര്‍ റിലയന്‍സിന് സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള പിടിവള്ളിയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ സെപ്തംബറില്‍ തന്നെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണാത്മക ലേഖനം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. കരാറില്‍ റിലയന്‍സിന്റെ വാണിജ്യ പങ്കാളി ആയ ദസോ ഏവിയേഷന്‍ 2012ല്‍ യു.പി.എ സര്‍ക്കാര്‍ നടത്തിയ ആഗോള ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വെച്ച് മോശം പ്രകടനം കാഴ്ചവെച്ച കമ്പനിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കായി മോദി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ അടക്കമുള്ളവ ഒഴിവാക്കി കരാറിന്റെ സ്വഭാവം തന്നെ മാറ്റുകയും ദസോയെയും റിലയന്‍സിനെയും കരാറില്‍ വാണിജ്യ പങ്കാളികളാക്കുകയും ചെയ്തു.
റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ച രേഖ പോര്‍ട്ടല്‍ ഏവിയേഷന്‍ എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ടിരുന്നു. ദസോ ഏവിയേഷനും റിലയന്‍സും തമ്മില്‍ സഹകരിക്കേണ്ടത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആവശ്യകതയാണെന്നായിരുന്നു ഇന്ത്യയുടെ നിര്‍ദേശം. ഇത് പ്രധാനമന്ത്രിയുടെ താല്‍പര്യത്തോടെയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. റഫാല്‍ വിമാന കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ റിലയന്‍സിന് കൂടി പങ്കാളിത്തം നല്‍കണമെന്ന ഉപാധിയുണ്ടായിരുന്നുവെന്ന് വിവരം നേരത്തെ മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. റഫാല്‍ പോര്‍വിമാന ഇടപാടു വഴി അനില്‍ അംബാനിയുടെ കമ്പനിക്ക് കിട്ടുക 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് ഇടപാടാണ്.
സാമ്പത്തികമായും രാഷ്ട്രീയമായും മുന്നില്‍നില്‍ക്കുന്ന കമ്പനിയെന്ന നിലയിലാണ് റിലയന്‍സ് കരാറില്‍ ഇടംപിടിച്ചതെന്ന ധാരണയാണ് ഇപ്പോള്‍ തകിടം മറിഞ്ഞത്. പാപ്പര്‍ ഹരജി കൂടി വന്നതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയാവുകയാണ് എന്ന് വേണം കരുതാന്‍. രാഷ്ട്രീയഇടനാഴികളില്‍ കോര്‍പറേറ്റ് തന്ത്രങ്ങള്‍ വിരിയിച്ചെടുത്ത അടവുകളായിരുന്നു കോടികളുടെ കച്ചവടമായി മാറിയതെന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസമാണ് അനില്‍ അംബാനിയുടെ ആര്‍.കോം എന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ കമ്പനി നിയമ ട്രിബ്യൂണലില്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. കടം 40000 കോടി കടന്നതും ഓഹരി വാങ്ങാന്‍ ആരും തയ്യാറാകാത്തതുമാണ് കാരണമായി പറയുന്നത്.
ആസ്തികള്‍ വിറ്റ് കടം വീട്ടാന്‍ നോക്കിയിട്ട് നടക്കുന്നില്ലെന്നും മുന്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി തയ്യാറാവാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. അടിസ്ഥാന സൗകര്യത്തിലും സ്‌പെക്ട്രത്തിലും മുകേഷിന്റെ ജിയോ കമ്പനിയുമായുണ്ടാക്കിയ ധാരണ നടന്നതുമില്ല. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണാണ് തരാനുള്ള 550 കോടി രൂപ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജിയോക്ക് സ്‌പെക്ട്രം വിറ്റാല്‍ 975 കോടി രൂപ കിട്ടുമെന്നും ഇതില്‍നിന്ന് എറിക്‌സണ്‍ കമ്പനിക്ക് 550 കോടി കൊടുക്കാമെന്നുമുള്ള വാക്ക് പാലിക്കാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതും ഇതേ തുടര്‍ന്ന് പാപ്പര്‍ ഹരജിയിലേക്ക് നീങ്ങിയതും. സാമ്പത്തിക ബാധ്യതകള്‍ അടച്ചുതീര്‍ക്കാത്തവരെ തൂക്കിക്കൊല്ലാന്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ നിയമമില്ലാത്തതിനാല്‍ കടം വാങ്ങിയവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. പണം കൊടുത്തവര്‍ക്കാണ് വേവലാതി. മാത്രമല്ല പണം തട്ടിച്ച് നാട്ടില്‍നിന്നും മുങ്ങിയ പ്രമുഖരുടെ കഥകള്‍ അറബിക്കഥപോലെ ജനപ്രിയവുമാണ്.
എല്ലാ അനുകൂല വഴികളും തന്നിലേക്കടുപ്പിച്ച് വ്യവസായ സാമ്രാജ്യം വളര്‍ത്തിയ പ്രമുഖരില്‍ മുമ്പനായ അനില്‍ അംബാനിയുടെ റിലയന്‍സ് നേരത്തെയും ഇത്തരം സാമ്പത്തിക ബാധ്യതകളില്‍ കൈകഴുകി രക്ഷപ്പെടാന്‍ ഒരുങ്ങിയതാണ് ചരിത്രം. തീരസംരക്ഷണ സേനക്ക് 916 കോടി രൂപയുടെ കരാര്‍ പ്രകാരം കോസ്റ്റ് ഗാര്‍ഡിന് 14 അതിവേഗ പട്രോള്‍ ബോട്ടുകള്‍ നല്‍കാന്‍ കരാറുണ്ടാക്കി കാശു വാങ്ങിയ റിലയന്‍സ് ഡിഫന്‍സ് ആന്റ് എഞ്ചിനീയറിങ് കമ്പനി ഇതിനകം തന്നെ പാപ്പരത്ത സംരക്ഷണ ഹരജി നടപടികളിലാണ്. കാശു വാങ്ങിയെങ്കിലും ബോട്ടുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് കമ്പനി തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ കേസില്‍ പ്രതിസ്ഥാനത്താണ്. മുംബൈയിലെ വൈദ്യുതി ബിസിനസുകാര്‍ റിലയന്‍സായിരുന്നു. തകര്‍ച്ചയെ തുടര്‍ന്ന് കമ്പനിയെ നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി ഗൗതം അദാനി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഏറ്റെടുത്തത്. 18,800 കോടി രൂപയുടെ ഇടപാടായിരുന്നു അത്. വ്യവസായ, ഭരണ തലപ്പത്തുള്ളവരുടെ ബന്ധങ്ങളുടെ മറ്റൊരു കഥ ഈ ഇടപാടിനു പറയാനുണ്ട്.
കടക്കെണിയുടെ പേരിലും പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചും ബിസിനസിലെ വിശ്വാസ്യത തകര്‍ത്തവരുടെ പട്ടിക വളരുകയാണ്. രാഷ്ട്രീയ സ്വാധീനത്തിലും തട്ടിപ്പിലൂടെയും തഴച്ചുവളരുന്നവര്‍ക്ക് ബാധ്യതകള്‍ മാത്രമാണ് എന്ന് പ്രചരിപ്പിക്കുമ്പോഴും ഇവര്‍ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ വളരെ വലുതാണ്. ബോധപൂര്‍വം ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറി വ്യവഹാരങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയെന്ന കോര്‍പറേറ്റ് നയത്തില്‍ സുരക്ഷിതത്വം അനുഭവിക്കുന്നവര്‍ അതേ ആശ്വാസത്തിലാണ് കടലാസ് കമ്പനികളുമായെത്തി രാജ്യത്തിന്റെ തന്ത്രപ്രധാന ഇടപാടുകളില്‍ ഇടം നേടിയതും. ഇതിന് രാഷ്ട്രീയ സ്വാധീനവും ഭരണ പിന്തുണയും ചൂട്ടുപിടിക്കാനുണ്ടെങ്കില്‍ കാര്യം കുശാലായി. അങ്ങനെയൊക്കെയല്ലേ ജനാധിപത്യം വ്യവസായികള്‍ക്ക് അനുകൂലമാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending