Connect with us

Views

അന്തര്‍ധാര സജീവമായിരുന്നു…

Published

on

 

ജര്‍മനിയില്‍ ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്‍ ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ജോര്‍ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്‍ന്ന് ജര്‍മനിയില്‍ ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്‍ ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫാഷിസത്തെ പ്രതിരോധിക്കുന്നതിനായി വിശാലമായ മുന്നണി രൂപവത്കരിക്കുന്നതില്‍ പരാജയപ്പെട്ടു.

അതിന്റെ ദുരന്തഫലം കൂടുതല്‍ അനുഭവിക്കേണ്ടിവന്ന ഒരു കൂട്ടര്‍ ജര്‍മനിയിലെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഇത് ചരിത്രം നല്‍കുന്ന പാഠമാണ്. ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. പാലക്കാട് എലപ്പുള്ളി നായര്‍ തറവാട്ടംഗമായ പ്രകാശ് കാരാട്ട് ഇതുപോലൊരു അബദ്ധമാണ് കേരളത്തിലെ സഖാക്കള്‍ക്കൊപ്പം ചേര്‍ന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ ചെയ്തത്. ആയിരം ഫണം വിടര്‍ത്തി നില്‍ക്കുന്ന സംഘ്പരിവാര്‍ ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ വോട്ടിനിട്ട് എതിര്‍ത്ത് തോല്‍പിച്ചിരിക്കുകയാണ് കാരാട്ട്.

കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സി.പി.എം 1977ല്‍ ജനസംഘംകൂടി ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചു. ജനസംഘം നേതാക്കളായ എ.ബി വാജ്‌പേയിയും എല്‍.കെ അദ്വാനിയും മന്ത്രിപദമേറിയത് സി.പി.എമ്മിന്റെ പിന്തുണയോടെയായിരുന്നു. പിന്നീട് ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് വി.പി സിങിന്റെ മന്ത്രിസഭയെ നിലനിര്‍ത്തിയതും ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഭരണ ചര്‍ച്ചാവിരുന്നുകളില്‍ അഭിരമിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ദിരാഗാന്ധിയില്‍ കണ്ട ഏകാധിപത്യമോ രാജീവ് ഗാന്ധിയില്‍ ദര്‍ശിച്ച നവ ലിബറല്‍ നയങ്ങളോ ഒന്നുമല്ല, നരേന്ദ്രമോദിയിലൂടെ രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ പോകുകയെന്ന ചരിത്ര വിഡ്ഢിത്തമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സവിശേഷ ചരിത്ര സന്ദര്‍ഭത്തില്‍ ജ്യോതിബസുവിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദം വന്നു നിന്നപ്പോള്‍ പുറംതിരിഞ്ഞു നില്‍ക്കാനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. പിന്നീട് ഈ തീരുമാനത്തെ ചരിത്ര വിഢിത്തം എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഴിയില്‍ അത് വ്യക്തമായ നാഴികക്കല്ലാവുമായിരുന്നു. കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു അന്ന് ജ്യോതിദാദയെ പ്രധാനമന്ത്രിയല്ലാതാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റു കണ്ടെത്തും. കാല്‍ നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണെന്ന് മാത്രം.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളടക്കം 19 ഇടത്ത് ഭരണം ഉറപ്പിച്ച ബി.ജെ.പി രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളും നേടിക്കഴിഞ്ഞു. രാജ്യസഭയില്‍കൂടി ഭൂരിപക്ഷം നേടുന്നതോടെ ജനാധിപത്യ മാര്‍ഗത്തിലൂടെ തന്നെ അധികാരം പൂര്‍ണമായി കൈപിടിയിലൊതുക്കുന്ന നരേന്ദ്രമോദി സംഘം ഭരണഘടനാസ്ഥാപനങ്ങളെ ഓരോന്നായി വിഴുങ്ങുകയോ വശത്താക്കുകയോ ചെയ്യുന്നതിന്റെ നിരങ്ങലും മൂളലുമാണ് സുപ്രീംകോടതിയില്‍ നിന്നായാലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നായാലും മാധ്യമങ്ങളുടെ ഭാഗത്തുനിന്നായാലും കേട്ടുകൊണ്ടിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെകുറിച്ച് മോദിയും സംസാരിക്കുന്നുണ്ട്. അതുകഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇന്നത്തെ അവസ്ഥയിലായിരിക്കുമോ എന്ന് ഒരു തിട്ടവുമില്ല. എ.ബി വാജ്‌പേയിയുടെ കാലത്തു തന്നെ ഭരണഘടനാ പരിഷ്‌കരണത്തെകുറിച്ച് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിച്ചുവെങ്കില്‍ ഭരണഘടന മാറ്റാനാണ് ഞങ്ങള്‍ അധികാരത്തില്‍ വന്നതെന്ന് കേന്ദ്രമന്ത്രിമാര്‍ മുതല്‍ പേര്‍ പ്രഖ്യാപിക്കുന്നു. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയാണ് മതേതരത്വം എടുത്തുമാറ്റുമെന്ന് പറഞ്ഞത്. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെകുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നു. ഇടയ്ക്കിടെ നിയമസഭാതെരഞ്ഞെടുപ്പുകള്‍ നടക്കുന്നതുമൂലം ജനങ്ങളെ ആകെ കഷ്ടത്തിലാക്കുന്ന പല തീരുമാനങ്ങളും കൈകൊള്ളാനാവുന്നില്ലെന്ന വ്യഥയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാകുന്നത്. ഏതെങ്കിലും സംസ്ഥാനത്ത് സര്‍ക്കാര്‍ അസാധ്യമായാല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ അവിടെ കേന്ദ്രഭരണമാകുമെന്നര്‍ഥം.

ഈ ഭീതിത സാഹചര്യത്തിലാണ് ഫാഷിസത്തിനെതിരെ വിശാലമായ ജനാധിപത്യ മതേതര മുന്നണി എന്ന ആശയം സി.പി.എംഅംഗീകരിച്ചത്. അതു തന്നെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ വെച്ചത്. ഇതിനെ തള്ളിക്കളയുന്ന രേഖയുമായെത്തിയിരിക്കുകയാണ് പഴയ ജെ.എന്‍.യു താരം പ്രകാശ് കാരാട്ട്. പാലക്കാട് എലപ്പുള്ളിക്കാരന്‍ നായരുട്ടി പ്രകാശ് രാഷ്ട്രീയ പാഠങ്ങള്‍ എ.കെ.ജിയില്‍നിന്ന് നേരിട്ട് പഠിക്കുകയായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവിനെ വെല്ലുവിളിച്ച എ.കെ.ജിക്കൊപ്പം പാര്‍ട്ടിയെ കണ്ട കാരാട്ട് വശം ഇന്നുള്ളത് ലോക്‌സഭയില്‍ രണ്ടക്കം തികക്കാത്ത പാര്‍ട്ടിയാണെന്നത് മറന്നുപോകുന്നു. മിക്കയിടത്തും മരുന്നിന് പോലും കിട്ടാത്ത ഒന്നായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിയിരിക്കുന്നു. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം നിയമസഭാ പ്രാതിനിധ്യത്തില്‍ കോണ്‍ഗ്രസിനും താഴെ മൂന്നാമതാണ്. ബര്‍മയില്‍ ജനിച്ച പ്രകാശ് ബാല്യം ചെലവിട്ടത് പാലക്കാട്ടാണ്. പിന്നീട് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പ്രമുഖ മാര്‍ക്‌സിയന്‍ ചിന്തകനായ വിക്ടര്‍ കിര്‍നാന്റെ ശിഷ്യനായി. 1970ല്‍ തിരിച്ചെത്തി ഡല്‍ഹി ജെ.എന്‍.യുവില്‍ ചേര്‍ന്നതോടെയാണ് സി.പി.എമ്മിലേക്ക് വഴിവെച്ചത്. എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റായ പ്രകാശ് പോളിറ്റ് ബ്യൂറോവിലേക്ക് ഡയരക്ട് റിക്രൂട്ട്‌മെന്റായിരുന്നു. ഇദ്ദേഹം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി 2005-2015 കാലത്താണ് സി.പി.എം ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടത്. ഇനിയും അദ്ദേഹം പഠിച്ചില്ല ഒരു പാഠവും. അതോ യെച്ചൂരിയെ പഠിപ്പിക്കുകയോ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending