Connect with us

Video Stories

സി.പി.എം കളിക്കുന്ന നെറികെട്ട രാഷ്ട്രീയം

Published

on

മനുഷ്യന് അവസരത്തിനൊത്ത് വ്യത്യസ്ത ഭാവങ്ങളുണ്ടാകാമെങ്കിലും അവയെല്ലാം പ്രകടിപ്പിക്കുന്നത് ഒരേയൊരു മുഖത്തിലൂടെയാണ്. ഇതുപോലെ ഓരോ പ്രത്യയശാസ്ത്രമാണ് ഓരോ സംഘടനയുടെയും മുഖമുദ്ര. അതങ്ങനെതന്നെ ആയിരിക്കുകയുംവേണം. നാഴികയൊന്നിന് നാല്‍പത് നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയകക്ഷി അവരുള്‍ക്കൊള്ളുന്ന സമൂഹത്തിനും നാടിനും ശാപമാണ്. അത്തരമൊരു കക്ഷി ഏതെന്ന് ചോദിച്ചാല്‍ ഇന്ത്യയിലിന്ന് സി.പി.എം അല്ലാതെ മറ്റൊന്നിന്റെ പേരു പറയാനുണ്ടാകില്ല. അധികാരത്തിലിരിക്കാനായി സ്വന്തം കമ്യൂണിസ്റ്റ്-കേന്ദ്രീകൃത പ്രത്യയശാസ്ത്രത്തെപോലും ഉപേക്ഷിച്ചവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍. അവയില്‍ മുഖ്യം 1964ല്‍ രൂപം കൊണ്ട സി.പി.എം തന്നെ. അന്നുതൊട്ട് ഇന്നുവരെയും ഈ പാര്‍ട്ടിയുടെ നിലപാട് വോട്ടിനനുസരിച്ച് തരാതരം പോലെയും ഒന്നിനൊന്ന് പ്രതിലോമകരവുമാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ടായിരുന്ന കക്ഷി കേരളത്തിന്റെ ഇട്ടാവട്ടത്തില്‍ മാത്രമായി അവശേഷിച്ചതിന്റെ കാരണവും മറ്റൊന്ന് തിരയേണ്ടതില്ല. കേരളത്തിലെ അഞ്ചു നിയമസഭാസീറ്റുകളിലേക്ക് ഒക്ടോബര്‍ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ വിവിധ തരത്തിലുള്ള ഈ മുഖംമൂടികളെ അഴിച്ചുവീഴ്ത്തിയിരിക്കുന്നത്. ജനങ്ങളുടെ പുരോഗതിക്ക് അടിസ്ഥാനം അവരുടെ ഭൗതിക ജീവിതമാണെന്ന് പറയുന്ന കമ്യൂണിസ്റ്റുകള്‍ അവരുടെ വിശ്വാസപരമായ കാര്യത്തില്‍ എടുത്തിരിക്കുന്ന ഇരട്ടത്താപ്പാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സാമുദായികമായി മികച്ച സൗഹാര്‍ദത്തില്‍ കഴിയുന്ന കേരള ജനതയെ വടക്കേ ഇന്ത്യയിലേതിന് തുല്യമായ ജാതി മത കേന്ദ്രീകൃത രാഷ്ട്രീയത്തിലേക്ക് ചുരുക്കിക്കെട്ടാനാണ് സി.പി.എം ഇപ്പോള്‍ പരിശ്രമിക്കുന്നത്. അത്യന്തം അപകടകരമായ ഈ പ്രവണതയാകട്ടെ തങ്ങളുടെ അവസാന തുരുത്തും അധികാരവും നിലനിര്‍ത്തുക എന്ന കേവല അജണ്ടയ്ക്കുവേണ്ടിയാണെന്ന് വരുന്നത് ഒരു മതേതര പാര്‍ട്ടിയെയും മലയാളിയെ സംബന്ധിച്ചിടത്തോളവും ലജ്ജാകരമാണെന്ന ്പറയാതെ വയ്യ.
കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലൂടെ ഒഴിവുവന്ന മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സി.പി.എം അതിന്റെ നെറികെട്ട സാമുദായിക രാഷ്ട്രീയം പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഹൈന്ദവ സമുദായത്തിലെ വിശ്വാസി സമൂഹത്തെയാകെ ഭീതിയുടെ മുള്‍മുനയിലിട്ടുകൊണ്ട് ഒരുവര്‍ഷത്തിലധികമായി സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്ന തീക്കളിയുടെ മറ്റൊരു മുഖമാണ് ഇവിടെ അനാവൃതമായിരിക്കുന്നത്. 2018 സെപ്തംബര്‍ 28ന് ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയാണ് സി.പി.എമ്മിന്റെ യഥാര്‍ത്ഥമുഖം വ്യക്തമാക്കിയത്. ക്ഷേത്രത്തിലേക്ക് വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റ് വനിതകളെ പൊലീസിന്റെ സുരക്ഷയിലും സര്‍ക്കാരിന്റെ ചെല്ലും ചെലവിലും കയറ്റിവിട്ട് വിശ്വാസത്തെ വ്രണപ്പെടുത്തിയ സര്‍ക്കാരും സി.പി.എമ്മും അത് തിരിച്ചടിയായെന്ന് കണ്ടെത്തിയതോടെ വിശ്വാസികളെ കയ്യിലെടുക്കാനുള്ള തത്രപ്പാടാണ് ഇപ്പോള്‍ നടത്തുന്നത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20ല്‍ 19 മണ്ഡലത്തിലും തോറ്റു തുന്നംപാടിയ ഇടതുപക്ഷം തെറ്റ് ഏറ്റുപറഞ്ഞെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുടെ ദിവസങ്ങളോളം ചര്‍ച്ച ചെയ്‌തെടുത്ത പുതിയ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും തന്റെ നിലപാടില്‍നിന്ന് തെല്ലും പിന്നോട്ടുപോകില്ലെന്നും പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. അഹന്തക്ക് കൈയും കാലും വെച്ചതുപോലെയായിരുന്നു ഇത്. പക്ഷേ തെരഞ്ഞെടുപ്പ് വീണ്ടും അടുത്തഘട്ടത്തില്‍ അതേ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും വിശ്വാസ സംരക്ഷണ നിലപാടുമായി മുന്നോട്ടുവന്നിരിക്കുന്നുവെന്നത് ഓന്തിനെപോലും തോല്‍പിക്കുന്നതായിരിക്കുന്നു. ഹിന്ദുക്കളുടെ അട്ടിപ്പേറ് മറ്റാരും ഏറ്റെടുക്കേണ്ടെന്നാണ് പിണറായിയുടെ പരിഹാസ്യമായ പ്രസ്താവന. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ത്ഥിയെയാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. താന്‍ വിശ്വാസിയാണെന്നും ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് യോജിപ്പില്ലെന്നും പരസ്യമായി ഇടതു സ്ഥാനാര്‍ത്ഥിയെക്കൊണ്ട് പറയിപ്പിച്ചതിലെ കുരുട്ടുബുദ്ധി ആര്‍ക്കും പിടികിട്ടും. വോട്ടര്‍മാരുടെ ഓര്‍മശക്തിയെയും ബുദ്ധിശേഷിയെയും പരിഹസിക്കലാണിത്. സമുദായങ്ങളെ തരാതരംപോലെ കയ്യിലെടുക്കുന്ന സി.പി.എം എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുന്‍നിര്‍ത്തി ജാതി രാഷ്ട്രീയം കളിക്കുകയാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ചെയ്യുന്നത്. വെള്ളാപ്പള്ളിയുടെ പുത്രന്‍ തുഷാറിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബി.ജെ.പി മുന്നണിയിലെ ബി.ഡി.ജെ.എസ്സിനെയും വെടക്കാക്കി തനിക്കാക്കാനാണ് മുഖ്യമന്ത്രി കിണഞ്ഞ് പരിശ്രമിക്കുന്നത്. അരൂരില്‍ ബി.ജെ.പി വെച്ചുനീട്ടിയ സീറ്റ് സ്വീകരിക്കാതെ ഇടതുമുന്നണിയുമായി ഒത്തുകളിക്കുന്നതെന്തിനാണ്? ബി.ജെ.പിയുടെ പിന്തുണയും നേടലാണ് ഇതിനുപിന്നില്‍. കോന്നിയില്‍ ബി.ജെ.പിക്ക് വോട്ട് മറിച്ചുനല്‍കുകയും പകരം വട്ടിയൂര്‍ക്കാവില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുമാണത്രെ സി.പി.എം-ബി.ജെ.പി പദ്ധതി. ഇതിനായാണ് ബി.ജെ.പിയുടെ കേരളത്തിലെ തലമുതിര്‍ന്ന നേതാവും മുന്‍ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ തഴഞ്ഞ് അപ്രധാനമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചത്. ബി.ജെ.പി എക്കാലത്തും സ്വീകരിച്ചുവരുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടിന് ഓശാന പാടുകയാണ് സി.പി.എം ഇതിലൂടെ. ഈ നെറികെട്ട കളി ജനം തിരിച്ചറിഞ്ഞതിന് തെളിവാണ് സമദൂരത്തില്‍നിന്ന് ‘ശരിദൂരം’ നിലപാടിലേക്കുള്ള എന്‍.എസ്.എസ്സിന്റെ ചുവടുമാറ്റം. മഹിതമായ കേരളത്തിന്റെ മതേതര പാരമ്പര്യത്തെ നാലുവോട്ടിനും അധികാരത്തിനുംവേണ്ടി ഒറ്റുകൊടുക്കുന്നത് സി.പി.എം ഗതികേടിന്റെ മകുടോദാഹരണമാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ ബി.ജെ.പിയുടെ പൂര്‍വ രൂപമായ ജനസംഘവുമായി ചേര്‍ന്ന് വോട്ടുപിടിച്ച 1977 മുതലുള്ള മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പാരമ്പര്യമാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്. മൂന്നര വര്‍ഷത്തെ ഭരണംകൊണ്ട് അഴിമതിയും വിലക്കയറ്റവും ജനവിരുദ്ധതയുമല്ലാതെ എടുത്തുപറയാന്‍ യാതൊന്നും ഇല്ലാതെയാണ് ദിനേനയുള്ള കൊലപാതകക്കേസുകളുടെ അന്വേഷണത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കേണ്ടിവരുന്നത്. കേരളത്തിലെ പ്രബുദ്ധ ജനതയും അഞ്ച് മണ്ഡലങ്ങളിലെ വോട്ടര്‍മാരും ഈ കൊടും ചതി തിരിച്ചറിയാതെ പോകില്ല, തീര്‍ച്ച.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending