Connect with us

Video Stories

ജനകീയ കോടതിയുടെ മുന്നില്‍ ഉത്തരം പറയണം

Published

on

‘ഇത് തുറന്നുവിട്ട് വാര്‍ത്തയെല്ലാമുണ്ടാക്കി നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍മാത്രം പോരല്ലോ. കറന്റില്ലാതെ വന്നാ, ഹയ്യോ വൈദ്യുതി കട്ടായി, കുഴപ്പ്വായി എന്ന് പറയേലേ. വൈദ്യുതി വേണോല്ലോ.’നൂറ്റാണ്ടുകണ്ട കൊടിയ ദുരന്തത്തിന് കേരളം ഇരയായതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ആരോപണ പ്രത്യോരോപണങ്ങള്‍ക്കിടെ ഈ വാക്കുകള്‍ ഒരിക്കല്‍കൂടി ശ്രദ്ധിച്ചുകേള്‍ക്കുന്നത് ഉചിതമാകും. പ്രളയ ദുരന്തത്തിന് കാരണം അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെയും മതിയായ സുരക്ഷാ ഒരുക്കങ്ങളുമില്ലാതെയുമാണ് തുറന്നതെന്ന ആരോപണം ഒറ്റയടിക്ക് നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിനു നേര്‍ക്കുതന്നെ കൊഞ്ഞനംകുത്തുകയാണ് വൈദ്യുതി വകുപ്പുമന്ത്രിയുടെ മേല്‍വാക്കുകള്‍. ആഗസ്റ്റ് ഒന്‍പതിന് ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അതേ ജില്ലക്കാരന്‍കൂടിയായ മന്ത്രി എം.എം മണിയുടെ മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കുള്ള പരിഹാസം. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ മന്ത്രി മണിയെ സാക്ഷിനിര്‍ത്തി ഇത്രയും കൂടി പറഞ്ഞു: ഇടുക്കി അണക്കെട്ടിലെ വെള്ളം ഡാം നിറയാതെ തുറന്നുവിട്ടാല്‍ മണിക്കൂറൊന്നിന് പത്തു ലക്ഷം രൂപയുടെ വൈദ്യുതി നഷ്ടം ഉണ്ടാകും. ഇതുകേട്ട് അനുസരണയോടെ അടുത്തുനില്‍ക്കുന്ന മന്ത്രിയുടെ ചിത്രവും ദുരന്തത്തെ നിസ്സാരവല്‍കരിക്കാന്‍ പെടാപാടുപെടുന്ന ഭരണകക്ഷിക്കാര്‍ക്ക് ഭൂഷണമായിരിക്കാമെങ്കിലും ദുരിതക്കയത്തില്‍പെട്ട് കിടക്കുന്ന പതിനഞ്ചു ലക്ഷത്തോളം മലയാളികള്‍ക്ക് അത് ചിരിച്ചുതള്ളാവുന്ന ഒന്നല്ല. ചെറുതോണി അണക്കെട്ടും ഇടമലയാറും വയനാട്ടിലെ ബാണാസുരസാഗറും കക്കിയും പമ്പയും മലമ്പുഴയുമെല്ലാം മതിയായ ഒരുക്കങ്ങളില്ലാതെ തുറന്നുവിട്ടതാണ് കേരളത്തെ പ്രളയക്കെടുതിയിലാക്കിയതെന്ന ജനങ്ങളുടെ പരാതിക്ക് ഇതോടെ സാധൂകരണമാകുകയാണ്.
അണക്കെട്ടുകള്‍ തുറക്കുന്നതിന് മുമ്പ് മതിയായ പ്രോട്ടോകോള്‍ പാലിച്ചിരുന്നുവെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ന്യായീകരണം. ഓറഞ്ച് അലര്‍ട്ട് , യെല്ലോ അലര്‍ട്ട്, റെഡ് അലര്‍ട്ട് എന്നിവ യഥാസമയം ജനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നാണ് ഇക്കൂട്ടരുടെ ന്യായീകരണം. ചെറുതോണി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ജൂലൈ മുതല്‍ തന്നെ കനത്ത മഴയുണ്ടായിരുന്നതായി വാര്‍ത്തകള്‍ വരികയും ഡാം നിറയാന്‍ തുടങ്ങുകയും അത് സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത് പ്രതിപക്ഷവും മാധ്യമങ്ങളുമായിരുന്നു. അന്ന് സര്‍ക്കാരുദ്യോഗസ്ഥരും മന്ത്രിമാരും പറഞ്ഞുകൊണ്ടിരുന്നത് ഉപഗ്രഹ മാപ്പിംഗ് വഴി ആയിരത്തോളം കുടുംബങ്ങളെ പെരിയാര്‍ തീരത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമായിരുന്നു. ചെറുതോണി അണക്കെട്ട് 2397 അടിയിലെത്തിയാല്‍ തുറന്നുവിടുമെന്നായിരുന്നു സര്‍ക്കാരിന്റെ അനൗദ്യോഗിക അറിയിപ്പ്. എന്നാല്‍ ആഗസ്റ്റ് ഒന്‍പതിന് ഇത് 2398 അടിയായപ്പോഴാണ് ഉച്ചയോടെ പൊടുന്നനെ തുറന്നത്. അപ്പോഴും രാവിലെ അടയ്ക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. വെള്ളം നഷ്ടപ്പെട്ടാല്‍ വൈദ്യുതി ഉല്‍പാദനം മുടങ്ങുമെന്ന ഉത്കണ്ഠയിലായിരുന്നു അപ്പോഴും കെ.എസ്.ഇ.ബി അധികൃതര്‍. എന്നാല്‍ രാവിലെയായപ്പോഴേക്കും മഴയുടെ ശക്തി വര്‍ധിക്കുകയും പിറ്റേന്നുമുതല്‍ സെക്കന്റില്‍ 500 ലക്ഷം എന്നത് പെട്ടെന്ന് 70 ലക്ഷം ലിറ്ററായി കൂട്ടേണ്ടിവരികയുമായിരുന്നു. ആഴ്ചകള്‍ ആലോചിച്ചിട്ടും സര്‍ക്കാരിന് പെരിയാര്‍ തീരത്തുണ്ടായേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഒരു നിശ്ചയവുമില്ലായിരുന്നുവെന്നാണ് പിന്നീട് ഒരാഴ്ച നീണ്ടുനിന്ന മഴയും പ്രളയവും വ്യക്തമാക്കിയത്. ഇതിനിടെ ഇടമലയാര്‍ ഡാം തുറന്നുവിടേണ്ടിവന്നതും സര്‍ക്കാരിന്റെ ധാരണക്കുറവിന്റെ ഫലമായായിരുന്നു. പെരിയാറിലെ ജലം ചെറുതോണി പട്ടണത്തെയാകെ തകര്‍ത്തെറിഞ്ഞ് ഭൂതത്താന്‍കെട്ടിലൂടെ ആലുവയിലേക്കും അത് പറവൂര്‍, കൊടുങ്ങല്ലൂര്‍ മേഖലകളിലേക്കും കടുത്ത നാശം വിതച്ചെത്തുകയായിരുന്നു. പത്തനംതിട്ടയെയും കുട്ടനാട് മേഖലയെയും മുക്കിക്കളഞ്ഞതും ഈ അനവധാനത തന്നെയാണ്.
വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നുവിട്ടതും ഇതേരീതിയിലല്ലെങ്കിലും അതിലും കടുത്ത മനുഷ്യത്വവിരുദ്ധ രീതിയിലായിരുന്നു. അവിടെ മുന്നറിയിപ്പ് പോലും നല്‍കിയത് തുറന്നുവിട്ട് എട്ടു മണിക്കൂര്‍ കഴിഞ്ഞാണ്. ജില്ലാഭരണകൂടത്തിന്റെ ഫെയ്‌സ് ബുക്ക്‌പോസ്റ്റില്‍ വെള്ളം തുറന്നുവിട്ടതായും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്. ഡാം തുറന്നുവിട്ടതില്‍ വീഴ്ചയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ബാണാസുരയുടെ കാര്യത്തില്‍ പരിശോധിക്കുമെന്ന് പറയുന്ന മന്ത്രി മണിയുടെയും ചീഫ് സെക്രട്ടറിയുടെയും വാക്കുകളെ വിഴുങ്ങുകയല്ലേ ചെയ്തത്. വെള്ളം തുറന്നുവിടുമെന്ന മുന്നറിയിപ്പ് നല്‍കിയതല്ലാതെ മലമ്പുഴയുടെ കല്‍പാത്തി പുഴയോരങ്ങളില്‍ ജനങ്ങളെ വേണ്ടത്ര ജാഗ്രവത്താക്കുന്നതിനോ ദുരന്തത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നതിനോ അധികൃതര്‍ക്ക് കഴിഞ്ഞില്ല. വൈദ്യുതി, റവന്യൂ, ജലവിഭവം വകുപ്പുകള്‍ തമ്മില്‍ ഒരുതരത്തിലുള്ള ഏകോപനവും ഇല്ലായിരുന്നുവെന്നതാണ് നേര്. ചെറുതോണിയുടെ കാര്യത്തില്‍ മന്ത്രിമാരായ മണിയും മാത്യു.ടി തോമസും തമ്മില്‍ ഭിന്നതയുണ്ടായതായും വാര്‍ത്തയുണ്ടായിരുന്നു. മണിക്കൂറിലെ പത്തു ലക്ഷത്തിനുവേണ്ടി ആര്‍ത്തികാട്ടിയ ഉന്നതര്‍ക്ക് നഷ്ടപ്പെട്ട കോടികളെക്കുറിച്ചിപ്പോള്‍ മിണ്ടാട്ടം മുട്ടിയോ? ആഗസ്റ്റ് പത്തു മുതലുള്ള ദിവസങ്ങളില്‍ ഒരുവിധ ഏകോപനവുമില്ലാതെയാണ് സേനാവിഭാഗങ്ങള്‍ക്ക് പോലും പ്രയത്‌നിക്കേണ്ടിവന്നത്. ജനങ്ങളുടെ അര്‍പ്പണ മനസ്സ് മാത്രമാണ് സത്യത്തില്‍ കേരളത്തിലെ പതിനായിരങ്ങളെ കരകയറ്റിയത്.ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ചുമതലയാണ് അടിയന്തിരമായി ഓരോ ഭരണകൂടത്തിനുമേലും അര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ദുരന്തം കഴിഞ്ഞ് ഓടിയെത്തുന്നതും പ്രകൃതിയെയും പ്രതിപക്ഷത്തെയും പഴിച്ച് നല്ലപിള്ള ചമയുന്നതും പാവങ്ങളുടെ നികുതിപ്പണംകൊണ്ട് സുരക്ഷിത കേന്ദ്രങ്ങളിലെ സുഖശീതോഷ്മളതയില്‍ അന്തിയുറങ്ങുന്നതുമല്ല ഭരണം. ചങ്കും കരളുമൊക്കെ ജനങ്ങള്‍ക്കായി അര്‍പ്പിച്ചുവെന്ന ്‌മേനി നടിക്കുന്നവര്‍ ചെയ്യേണ്ട ഭരണഘടനാപരമായതും ധാര്‍മികവുമായ ഉത്തരവാദിത്തം മാത്രമാണ് പൗരന്മാരുടെ ജീവനെങ്കിലും അവര്‍ക്ക് നല്‍കുക എന്നത്. അതിനുകഴിയാതെ വന്നവര്‍ നാനൂറിലധികം നിരപരാധികളുടെ ജീവനും ഇരുപതിനായിരം കോടിയുടെ സ്വത്തുനാശത്തിനും രാജ്യത്തെ നിയമത്തിന്റെയും ജനകീയ കോടതിയുടെയും മുന്നില്‍ കാര്യകാരണം ഉത്തരം പറയേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending