Connect with us

Video Stories

രാജ്യത്തെ രക്ഷിക്കാനുള്ള നിര്‍ണായക ദിനങ്ങള്‍

Published

on

ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പതിനേഴാംലോക്‌സഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. ഇന്നലെവൈകീട്ട് അഞ്ചുമണിക്ക് ആരംഭിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പുതീയതികള്‍ പുറപ്പെടുവിച്ചത്. ഇതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഏഴുഘട്ടമായി ഏപ്രില്‍ 11ന് ആരംഭിച്ച് മെയ് 19ന് അവസാനിക്കുന്ന തരത്തിലാണ് വോട്ടെടുപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ലോക്‌സഭക്കു പുറമെ ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ് ,സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാതിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും. മൊത്തം 543 അംഗങ്ങളെയാണ് 90 കോടിയോളം വരുന്ന വോട്ടര്‍മാര്‍ ചേര്‍ന്ന് തെരഞ്ഞെടുക്കേണ്ടത്. കഴിഞ്ഞതവണത്തേക്കാള്‍ 6 കോടി വോട്ടര്‍മാര്‍ കൂടുതലായി ഇത്തവണ വോട്ട് രേഖപ്പെടുത്താനെത്തുന്നുവെന്ന സവിശേഷതയുണ്ട്. 18-19 വയസ്സിനിടയില്‍ പ്രായമുള്ള ആദ്യമായി വോട്ടുരേഖപ്പെടുത്താനെത്തുന്നവരുടെ സംഖ്യ ഒന്നരക്കോടിയാണ്. ലോകത്ത് ഏറ്റവുംകൂടുതല്‍ യുവാക്കളുള്ള രാജ്യമെന്ന നിലക്കും നമ്മുടെ തിരഞ്ഞെടുപ്പിന് ഏറെസവിശേഷതയുണ്ട്. ഒന്നരമണിക്കൂറിലധികം നീണ്ടുനിന്ന വാര്‍ത്താസമ്മേളനത്തില്‍ വാര്‍ത്താലേഖകരുടെ മിക്കസംശയങ്ങള്‍ക്കും സംയമനത്തോടെ വിശദീകരണം നല്‍കാന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ തയ്യാറായി എന്നത് ശുഭോദര്‍ക്കമാണെങ്കിലും താരതമ്യേന വൈകിയാണ് ഇത്തവണ കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത് .ശനിയാഴ്ചയും കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ഭരണകക്ഷിയായ ബി.ജെ.പി യും വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി തിരക്കിട്ട് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കാണാമായിരുന്നു. ഇന്നലെ അവധിയായിരുന്നിട്ടും കമ്മീഷന് തീയതികള്‍ പ്രഖ്യാപിക്കേണ്ടിവന്നത് ഇതുമൂലമാണ്. മാര്‍ച്ച് ഒന്‍പതുവരെ പ്രധാനമന്ത്രിക്ക് ഉദ്ഘാടനപരിപാടികള്‍ നിശ്ചയിച്ചിരുന്നുവെന്നതും ചില ദുസ്സൂചനകള്‍ നല്‍കിയിരുന്നു.
തീവ്രവര്‍ഗീയശക്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ ഭരണമാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ അഞ്ചുകൊല്ലത്തോളം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു ബി.ജെ.പി സര്‍ക്കാരെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും രാജ്യത്തെ മുച്ചൂടും പ്രതിസന്ധിയിലാക്കിയൊരു സര്‍ക്കാര്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. 1951ല്‍ നടന്ന പ്രഥമപൊതുതെരഞ്ഞെടുപ്പുതൊട്ട് ഇതുവരെയും വിവിധ സാംസ്‌കാരിതകളുടെ കേളീരംഗമായി അനസ്യൂതം മുന്നോട്ടുപോയ രാഷ്ട്രത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലായ സൂചനകളാണ് മോദിഭരണകാലത്ത് ഉണ്ടായത്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ 2002ല്‍ അവിടെനടന്ന വംശഹത്യക്കുത്തരവാദിയെന്ന് ആരോപണവിധേനയായ ആള്‍ രാജ്യത്തെ പരിപാവനമായ പ്രധാനമന്ത്രിക്കസേരയിലേക്കെത്തുമ്പോള്‍ സംഭവിച്ചേക്കാവുന്ന ദുരന്തത്തെക്കുറിച്ച് അന്നുതന്നെ ഡോ.മന്‍മോഹന്‍സിംഗിനെയും നൊബേല്‍ സമ്മാനജേതാവ് അമര്‍ത്യസെന്നിനെയുംപോലുള്ള പരിണതപ്രജ്ഞരായ നേതാക്കളും സാമ്പത്തികവിഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനും മതന്യൂനപക്ഷങ്ങളെയും പിന്നാക്ക-ദലിത് വിഭാഗങ്ങളെയും രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്നകറ്റി പഴയ സവര്‍ണമേധാവിത്വം തിരിച്ചുകൊണ്ടുവരാനായിരുന്നു മോദിയുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസ് പരിശ്രമം. നോട്ടുനിരോധനം, ചരക്കുസേവനനികുതി, ബാങ്ക് ലയനം, കുത്തകകളുടെ കടംഎഴുിത്തള്ളല്‍, റഫാല്‍വിമാന അഴിമതി, കാര്‍ഷികരംഗത്തെ വിലയിടിവ്, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയിലൂടെ സാമ്പത്തികരംഗത്തെ ആനകയറിയ കരിമ്പിന്‍തോട്ടമാക്കി. പശുവിന്റെയും ബീഫിന്റെയും പേരില്‍ മുസ്‌ലിംകളും ദലിതുകളും തെരുവുകളില്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ സാംസ്‌കാരികനായകര്‍ക്കും സ്വതന്ത്രവാദികള്‍ക്കും എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും പ്രതികരിച്ചാല്‍ ജീവന്‍ പോകുമെന്നായി. ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍, ഗൗരി ലങ്കേഷ് തുടങ്ങിയവര്‍ക്ക് ജീവന്‍വെടിയേണ്ടിവന്നതും അമ്പതോളം മുസ്‌ലിംകള്‍ കൊലചെയ്യപ്പെട്ടതും ഭരണകര്‍ത്താക്കള്‍ക്ക് പ്രശ്‌നമല്ലെന്നായി. നാള്‍ക്കുനാള്‍ ഭരണാധികാരികളില്‍നിന്നും ഭരണകക്ഷിക്കാരില്‍നിന്നും കേള്‍ക്കേണ്ടിവന്നതാകട്ടെ ധാര്‍ഷ്ട്യം നിറഞ്ഞ വങ്കത്തരങ്ങളും. ഈ തെരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും നിര്‍ണായകമായ തിരിച്ചറിവിനും തിരഞ്ഞെടുക്കലിനുമുള്ള സുവര്‍ണാവസരമാണ്. അവരത് ഉത്തമബോധ്യത്തോടെ വിനിയോഗിക്കുമെന്നുതന്നെയാണ് ഗതകാലഇന്ത്യന്‍രാഷ്ട്രീയം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല എന്നതായിരിക്കണം ഓരോ വോട്ടറുടെയും മുന്നിലെ അര്‍ത്ഥശങ്കക്കിടയില്ലാത്ത സമ്മതിദാനവിനിയോഗം. 1942ലെ ക്വിറ്റ് ഇന്ത്യാപ്രക്ഷോഭത്തില്‍ ഡൂ ഓര്‍ ഡൈ ( പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക) എന്ന മുദ്രാവാക്യമാണ് ഇപ്പോള്‍ പ്രസക്തമായിരിക്കുന്നത്. ജമ്മുകാശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ അസംതൃപ്തിയും രോഷവും പൊട്ടിത്തെറിയുടെ വക്കിലെത്തുകയും അവയെ ചൂഷണംചെയ്യാന്‍ അയല്‍രാജ്യങ്ങള്‍ തക്കംപാര്‍ത്തിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ തര്‍ക്കവിതര്‍ക്കങ്ങളില്‍ കെട്ടിയിടപ്പെടേണ്ടതല്ല മതേതരഐക്യവും വര്‍ഗീയവിരുദ്ധതയും .
രാജ്യത്തെയും ഭരണഘടന ഉദ്‌ഘോഷിക്കുന്ന നാനാത്വത്തെയും സംരക്ഷിക്കാനും വികസനത്തിലൂടെ ജനതയെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാനും എന്തുകൊണ്ടും കെല്‍പുള്ള പാര്‍ട്ടി ഇന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് കേവലജ്ഞാനികള്‍ക്കുപോലും നിശ്ചയമുണ്ടാകും. ബി.ജെ.പിയുടെ ഭരണം അറബിക്കടലില്‍ കെട്ടുതാഴ്ത്തത്തക്കവണ്ണം പ്രതിപക്ഷകക്ഷികളുടെ അനിതരസാധാരണവും അഭൂതപൂര്‍വവുമായ യോജിപ്പാണ് കാലം അവയുടെ നേതാക്കളോട് ആവശ്യപ്പെടുന്നത്. കേവലമായ വ്യക്തിഗതതാല്‍പര്യങ്ങള്‍ ഇവിടെ ഇടങ്കോലായിക്കൂടാ. മെയ് 23ന് വോട്ടുകള്‍ എണ്ണപ്പെടുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ വോട്ടുകളും പ്രാര്‍ത്ഥനകളും പാഴാകാതിരിക്കാനുള്ള സൂക്ഷ്മതയും ജാഗ്രതയും ഉള്‍ക്കൊണ്ട് എണ്ണയിട്ട യന്ത്രംകണക്കെ പ്രവര്‍ത്തിക്കാന്‍ ഓരോ രാഷ്ട്രീയകക്ഷിപ്രവര്‍ത്തകനുമുള്ള ബാധ്യതയും ഇവിടെ ഓര്‍മിപ്പിക്കട്ടെ. 2014ല്‍ പ്രതിപക്ഷത്ത് സംഭവിച്ച ചെറിയ അലംഭാവമാണ് വെറും 31 ശതമാനം വോട്ടുകൊണ്ട് ജനങ്ങളെ മുഴുവന്‍ അടക്കിഭരിക്കാന്‍ ബി.ജെ.പിയെ സഹായകമാക്കിയത്. ആ തെറ്റ് ഇത്തവണ ആവര്‍ത്തിക്കപ്പെട്ടുകൂടാ. അതിനുള്ളതാകട്ടെ ഇന്നുമുതലുള്ള 44 ദിനരാത്രങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending