Connect with us

Video Stories

വയനാട് ഒരു സന്ദേശമാണ്

Published

on

ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിന് വിരമാമിട്ട് എ.ഐ.സി.സി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ കേരളം മാത്രമല്ല ദക്ഷിണേന്ത്യ ഒന്നാകെ ആഘോഷത്തിമര്‍പ്പിലേക്ക് നീങ്ങിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയുമെല്ലാമാണ് കേരളം ഈ തീരുമാനത്തെ വരവേറ്റത്. ദിവസങ്ങളോളം നീണ്ടു നിന്ന കൂടിയാലോചനകള്‍ക്ക് ശേഷം ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയാണ് മുതിര്‍ന്ന നേതാക്കളുടെയെല്ലാം സാനിധ്യത്തില്‍ രാജ്യം കാതോര്‍ത്തിരുന്ന ഈ പ്രഖ്യാപനം നടത്തിയത്. മതേതര ഭാരതത്തിന്റെ രാജകുമാരന്‍ വരുന്നതോടെ അതിന്റെ പ്രതിഫലനം കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയൊട്ടാകെ ആഞ്ഞടിക്കുമെന്ന കാര്യം അവിതര്‍ക്കിതമാണ്. ഈ തീരുമാനത്തോടെ കേരളത്തില്‍ 20ല്‍ 20 സീറ്റും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന നേതാക്കളുടെ അവകാശ വാദം നിലവിലെ സാഹചര്യത്തില്‍ ഒട്ടും അതിശയോക്തിപരമല്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നതോടെ തന്നെ സംസ്ഥാനത്തെമ്പാടും പ്രകടമാകുന്ന ആവേശം ഇതിന്റെ വ്യക്തമായ ദര്‍ശനമാണ്.
വയനാടിനെ തെരഞ്ഞെടുത്ത രാഹുലിന്റെ തീരുമാനം രാജ്യത്തിന് നിരവധി സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ സൃഷ്ടിച്ച ഉത്തരേന്ത്യന്‍ ദക്ഷിണേന്ത്യന്‍ വേര്‍തിരിവിന്റെ മതില്‍ തകര്‍ത്തുകളയുക എന്നതാണ് അതില്‍ പ്രധാനം. ബി.ജെ.പിക്ക് കാലുറപ്പിക്കാന്‍ അവസരം നല്‍കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് രാഷ്ട്രീയമായും വികസനപരമായും കടുത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കാലയളവില്‍ കാട്ടിയത്. കേരളത്തെയാകമാനം മുക്കിക്കളഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തോട് കാണിച്ച സമീപനം മാത്രം മതി കേന്ദ്രസര്‍ക്കാറിന്റെ വേര്‍തിരിവിന്റെ ആഴം മനസ്സിലാക്കാന്‍. റെയില്‍വേ, റോഡ് തുടങ്ങിയ പശ്ചാത്തല രംഗത്തും ഉന്നത വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകളിലും അല്‍ഭുതപ്പെടുത്തുന്ന അനീതിയാണ് മോദിക്കാലത്ത് ദൃശ്യമായത്. സര്‍ക്കാറിന്റെ ഈ വിഭജനത്തിനെതിരായ ഒരേ ഒരു ഇന്ത്യയെന്ന സന്ദേശമാണ് ഒന്നാമതായി വയനാട്ടിലൂടെ രാഹുല്‍ നല്‍കുന്നത്.
രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന നൂറു ജില്ലകളിലൊന്നാണ് രാഹുല്‍ തെരഞ്ഞെടുത്ത വയനാട്. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം മതേതര ഭാരതത്തിന്റെ പരിഛേദമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വിടുവേല ചെയ്യുന്നതിനിടയില്‍ ഇത്തരം വിഭാഗങ്ങളെ ദുരിതത്തില്‍ നിന്ന് ദുതിത്തിലേക്ക് തള്ളിവിടുകയായിരുന്നു മോദി സര്‍ക്കാറെങ്കില്‍ അവശ ജനവിഭാഗങ്ങള്‍ക്കൊപ്പം താനുണ്ടെന്ന് രാഹുല്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ്. കാര്‍ഷിക മേഖലയെന്നതാണ് വയനാടിന്റെ മറ്റൊരു സവിശേഷത. മണ്ഡലത്തിലെ മഹാഭൂരിപക്ഷത്തിന്റെയും ഉപജീവന മാര്‍ഗം കാര്‍ഷിക വൃത്തിയാണ്. മോദി സര്‍ക്കാറിന്റെയും പിണറായി സര്‍ക്കാറിന്റെയും നയങ്ങള്‍ കാരണം കടക്കെണിയിലകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ് വയനാട്ടിലെ കര്‍ഷകര്‍. രാജ്യത്തെല്ലായിടത്തും കര്‍ഷകരുടെ അവസ്ഥ സമാനമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരത്തിലേറിയ ദിവസം തന്നെ മുഖ്യമന്ത്രിമാരെക്കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിപ്പിച്ച് കര്‍ഷകരോടുള്ള തന്റെ അനുഭാവം പ്രഖ്യാപിച്ച രാഹുല്‍ വയനാട് വഴി അവര്‍ക്ക് നല്‍കുന്നത് ഒരു സുവര്‍ണ കാലത്തിന്റെ സന്ദേശമാണ്.
തമിഴ്‌നാടും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമെന്ന നിലയില്‍ വയനാട് ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം പ്രവഹിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. അത്‌കൊണ്ട് തന്നെയാണ് കേരളത്തോടൊപ്പം ഈ രണ്ടു സംസ്ഥാനങ്ങളിലേയും പി.സി.സികള്‍ ആവശ്യപ്പെട്ടിട്ടും രാഹുലിനായി വയനാടിനെ തന്നെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്.
ഈ പൊളിറ്റിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി ഒരേ സമയം ബി.ജെ.പിയേയും സി.പി.എമ്മിനെയും കോണ്‍ഗ്രസ് തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാഹുലിന്റെ വരവ് തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്നുറപ്പുള്ള സി.പി.എം പല വിധത്തിലുള്ള സമ്മര്‍ദങ്ങള്‍ വഴി അദ്ദേഹത്തെ തടയാന്‍ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. ആ ശ്രമം പരാജയപ്പെട്ടതോടെ അവര്‍ സര്‍വത്ര ആശയക്കുയപ്പത്തിലകപ്പെട്ടിരിക്കുകയാണ്. കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ തങ്ങള്‍ക്ക് വോട്ടുചെയ്യണമെന്നഭ്യര്‍ത്ഥിക്കുന്ന സി.പി.എം, ആ മതേതര കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന വ്യക്തി തന്നെ ഇവിടെ ജനവിധി തേടുമ്പോള്‍ അവരുടെ മുന്നില്‍ രൂപപ്പെടുന്നത് വലിയൊരു ശൂന്യതയാണ്. ഈ അരക്ഷിതാവസ്ഥ നേതാക്കളുടെ പ്രതികരണങ്ങളില്‍ തന്നെ പ്രകടമാണ്. രാഹുലിന്റെ വരവ് അമേഠിയിലെ തോല്‍വി ഭയന്നാണെന്നാണ് കൊടിയേരിയുടെ പ്രസ്താവനയെങ്കില്‍ അക്കാര്യം പിണറായി വിജയന്‍ അംഗീകരിക്കുന്നില്ല. യാഥാര്‍ത്ഥ്യ ബോധ്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രസ്താവന വഴി സി.പി.എം സംസ്ഥാന സെക്രട്ടറി ആ പാര്‍ട്ടിയെ തന്നെയാണ് പൊതുസമൂഹത്തില്‍ അപഹാസ്യമാക്കിയിരിക്കുന്നത്. മാത്രവുമല്ല ബി.ജെ.പിയുടെ പ്രതികരണത്തോട് അടുത്തു നില്‍ക്കുകയും ചില അവിശുദ്ധ കൂട്ടുകെട്ടുകള്‍ അതില്‍ ഒളിഞ്ഞിരിക്കുകയും ചെയ്യുന്നുണ്ട്. ബി.ജെ.പി യെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷങ്ങളേയും തങ്ങളുടെ കെണിയില്‍ ചാടിക്കാമെന്ന് കരുതിയിരുന്ന അവര്‍ പുതിയ സാഹചര്യത്തില്‍ അന്തം വിട്ടു നില്‍ക്കുകയാണ്. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഒരു ആയുധവും സി.പി.എമ്മിന്റെ കൈയ്യില്‍ നിലവിലില്ല എന്നത് അവര്‍ക്ക്‌പോലും ഉത്തമ ബോധ്യമുള്ള കാര്യമാണ്.
ബി.ജെ.പിയാകട്ടെ ഏറ്റവും ബാലിശമായ വാദഗതികളുമായാണ് രാഹുലിന്റെ തേരോട്ടത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. അമേഠിയില്‍ പരാജയം ഭയന്ന് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോട്ടം നടത്തുകയാണെന്ന് ആരോപിക്കുന്ന അമിത്ഷാ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി ഗുജറാത്തില്‍ നിന്ന് വരാണസിയിലേക്ക് നടത്തിയത് ഒളിച്ചോട്ടമായിരുന്നോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. മാത്രവുമല്ല അമേഠി നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് ഒരു വെല്ലുവളിയുമാകുന്നില്ലെന്ന വസ്തുത അദ്ദേഹം സൗകര്യ പൂര്‍വം മറക്കുകയുമാണ്. മതേതരഭാരതത്തിന്റെ പ്രതീക്ഷയായ രാഹുല്‍ വയാനാടിന്റെ കൂടി പ്രതിനിധിയാകുമ്പോള്‍ ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രി തങ്ങള്‍ക്ക് പ്രാപ്യനാണെന്ന ആഹ്ലാദത്തിമര്‍പ്പിലാണ് വയനാട്ടിലേയും കേരളത്തിലേയും ദക്ഷിണേന്ത്യയിലേയും ജനങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending