Connect with us

Video Stories

ഉത്തരേന്ത്യ ഇന്ത്യയല്ലാതാകുന്നുവോ?

Published

on

ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അത്യന്തം ആശങ്കാജനകമാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഒരു പ്രത്യേക സമുദായത്തെ ഒറ്റതിരിഞ്ഞ് കൂട്ടക്കശാപ്പ് നടത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ മുന്നറിയിപ്പ് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നതാണ്.

‘ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം-2017’ നടപ്പാക്കുകയാണെന്ന പേരില്‍ ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചുകൊന്നൊടുക്കുകയാണ് യോഗി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുപ്രകാരം 2017ല്‍ 1,100 ഏറ്റുമുട്ടലുകളിലായി 49 പേരാണ് കൊല്ലപ്പെട്ടത്. 370 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിരവധി പേര്‍ ജീവച്ഛവങ്ങളായി കഴിയുകയാണ്. ഇതു സഹിക്കവയ്യാതെയാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സി.ബി.ഐയോ, പ്രത്യേക സംഘമോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികളെത്തിയത്. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതനാല്‍ യു.പി സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഭരണകൂട ഒത്താശയോടെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ആസൂത്രിതമായി നടക്കുന്നുവെന്ന ബോധ്യത്തില്‍ ഒരു സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ് അയക്കുന്ന അത്യപൂര്‍വതയുടെ നാണക്കേടിലാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 59 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്ന യു.പിയെ ഇനിയും പിടിച്ചുകെട്ടിയില്ലെങ്കില്‍ രക്തരക്ഷസുകളുടെ നാടായി ഉത്തര്‍പ്രദേശിനെ യോഗി മാറ്റിയെഴുതും.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ ന്യായം നടപ്പാക്കലിലെ പ്രധാന ഇനമായി തുടരുകയാണ്. ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിലാണ്. കോടതിക്ക് വിട്ടുകൊടുക്കാതെ സ്വയം കാര്യങ്ങള്‍ തീര്‍പ്പാക്കുന്നത് യു.പി പൊലീസിനുള്ളില്‍ സാധാരണമായ രീതിയായി മാറിയിരിക്കുന്നു.

മാസങ്ങള്‍ക്കുമുമ്പാണ് തന്റെ ഷൂവില്‍ ചവുട്ടിയെന്നാരോപിച്ച് 12 വയസുകാരനെ ഒരു പൊലീസുകാരന്‍ വെടിവെച്ചുകൊന്നത്. ഡ്യൂട്ടിയിലല്ലായിരുന്ന സമയത്താണ് പൊലീസ് ഈ കൊടുംക്രൂരത ചെയ്തത്. ഈ നരഹത്യക്ക് തൊട്ടുമുമ്പ് ഒരു ജിംനേഷ്യം ട്രെയിനറെ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ എസ്.ഐ വെടിവെച്ചു കൊന്ന വാര്‍ത്തയും യു.പിയില്‍നിന്നു കേട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് യോഗി ആദിത്യനാഥ് യു.പിയില്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഇതിനുശേഷം 1500 ലേറെ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ 66 ക്രിമിനലുകള്‍ കൊല്ലപ്പെട്ടതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ പല ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമായിരുന്നുവെന്ന് സന്നദ്ധ സംഘടനകളും ദേശീയ മനുഷ്യാവകാശ കമ്മീഷനും ആരോപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയില്‍ കൃത്യമായ കണക്കുകള്‍ പ്രകാരം കേസെത്തുന്നത്. ‘ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം, ഭീകര വിരുദ്ധ നിയമങ്ങളെക്കാള്‍ ക്രൂരമായാണ് നടപ്പാക്കുന്നത്. അങ്ങേയറ്റം കാര്‍ക്കശ്യമുള്ള ഈ നിയമംമൂലം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളുമാണ് അരങ്ങേറുന്നത്. നേരത്തെ നിലവിലുണ്ടായിരുന്ന ‘നിയമവിരുദ്ധ പ്രവര്‍ത്തന (തടയല്‍) നിയമം 1967’നേക്കാള്‍ കടുത്ത വ്യവസ്ഥകളാണ് ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം-2017 ലുള്ളത്. പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഈ കരിനിയമം യോഗി സര്‍ക്കാര്‍ വര്‍ഗീയമായി ദുരുപയോഗം ചെയ്യുകയാണ്.

ഉത്തര്‍പ്രദേശ് നിയമസഭയില്‍ ശബ്ദവോട്ടോടെയാണ് ആദിത്യനാഥ് സര്‍ക്കാര്‍ ഈ ബില്‍ സൂത്രത്തില്‍ അംഗീകരിച്ചെടുത്തത്. മനുഷ്യാവകാശങ്ങളും ഭരണഘടനയും ഒരുപോലെ ലംഘിക്കുന്ന ബില്ലിന്റെ പകര്‍പ്പുകള്‍ പോലും മിക്ക നിയമസഭാംഗങ്ങള്‍ക്കും നല്‍കിയില്ല. നിയമസഭയില്‍ സ്വാഭാവികമായും ചര്‍ച്ചയും ചോദ്യങ്ങളും ഉയര്‍ന്നില്ല. ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ ഈ നിയമം ദുരുപയോഗം ചെയ്‌തേക്കുമെന്നു അന്നുതന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പങ്കുവച്ചിരുന്നു. പക്ഷേ, നിയമത്തിന്നുകീഴില്‍ പൊലീസിന് നല്‍കിയ വഴിവിട്ട അധികാരങ്ങളെക്കുറിച്ച് പറയുന്നതില്‍ പരാജയപ്പെട്ടുവെന്നുവേണം കരുതാന്‍. അതുകൊണ്ടാണ് ഏകപക്ഷീയമായി ഈ കരിനിയമം പൊലീസിന് ഇത്ര ലാഘവത്തോടെ നടപ്പാക്കാന്‍ കഴിയുന്നത്.
പ്രതിപക്ഷം സൂക്ഷ്മമായി എതിര്‍ക്കാഞ്ഞതുകൊണ്ടുകൂടിയാണ് ബില്‍ എളുപ്പത്തില്‍ അംഗീകരിക്കപ്പെട്ടത്. ബില്ലില്‍ പൊലീസിനുള്ള അധികാരങ്ങളും മറ്റു കര്‍ക്കശ വ്യവസ്ഥകളും യഥാര്‍ത്ഥത്തില്‍ വിസ്മരിക്കപ്പെടുകയാണുണ്ടായത്. ഫലത്തില്‍ ഇത് ബി.ജെ.പിക്ക് പ്രതിപക്ഷത്തെ ചെറുക്കാന്‍ എളുപ്പമായി. നിയമത്തിലെ ഏറ്റവും കര്‍ശനമായ വ്യവസ്ഥ വകുപ്പ് 28 (2) ആണ്. ക്രിമിനല്‍ നടപടിക്രമ ചട്ടം വകുപ്പ് അനുസരിച്ച് കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് 15, 60, 90 എന്ന ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പ്രസ്തുത വകുപ്പനുസരിച്ച് 60,180, 365 ദിവസങ്ങളാണ്. ഈ നിയമത്തിനു കീഴില്‍ ഒരാളെ പിടികൂടിയാല്‍ വിചാരണ കൂടാതെ ഒരു വര്‍ഷം മുഴുവനും തടവില്‍വെക്കാമെന്നതാണ് വസ്തുത. സാധാരണ ഗതിയില്‍ ഭീകര വിരുദ്ധ നിയമത്തില്‍ ഇത് 30, 60, 90 ദിവസമായിരുന്നു. പിടികൂടിയവരെ തടവില്‍വെക്കുന്നതിന് ‘ഉത്തര്‍പ്രദേശ് സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമം-2017’ കര്‍ക്കശമായ നിയമമായി മാറിയിരിക്കുകയാണ്.

ഈ നിയമപ്രകാരം തടവിലാക്കിയ ഒരാളെ വെറുതെവിട്ടാലും അയാള്‍ 365 ദിവസം തടവില്‍ കഴിഞ്ഞിരിക്കും എന്നാണവസ്ഥ. പൊലീസുകാര്‍ പലപ്പോഴും നിരപരാധികളെ പിടികൂടുകയും തടവിലാക്കുകയും ചെയ്യുന്നു എന്നത് അപൂര്‍വ സംഭവമല്ല എന്നോര്‍ക്കണം. ഈ നിയമത്തോടെ പിടികൂടപ്പെട്ടവര്‍ നീണ്ടകാലം തടവില്‍ കഴിയണമെന്നത് ഏത്ര ക്രൂരമാണ്?. പൊലീസ് റിമാന്റ് സംബന്ധിച്ചും നിയമത്തില്‍ പൈശാചികത പ്രകടമാണ്. സാധാരണ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി പൊലീസ് റിമാന്‍ഡ് 15 ദിവസമാണ്. എന്നാല്‍ ഈ നിയമത്തിലെ 28 (3.എ) അനുസരിച്ച് ഈ കാലാവധി 60 ദിവസം വരെ നീട്ടാം. ഭീകര വിരുദ്ധ നിയമത്തില്‍ ഇത് 15 ദിവസമാണ്. ഒരാളുടെ മരണം വരെ സംഭവിക്കാവുന്ന രീതിയിലാണ് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനം നടക്കുന്നത്. ഇതാണിപ്പോള്‍ യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കനുസരിച്ച് മനുഷ്യാവകാശ ലംഘനങ്ങളില്‍ യു.പി പൊലീസ് ഏറെ മുമ്പിലാണ്. ഇവിടെ 67 ശതമാനം മനുഷ്യാവകാശ ലംഘന പരാതികളും പൊലീസിനെതിരെയാണ്. ഇതിന്റെ മൂലകാരണമാണ് സുപ്രീംകോടതി കഴിഞ്ഞദിവസം കണ്ടെത്തിയിട്ടുള്ളത്. കുറ്റമറ്റ അന്വേഷണത്തിലൂടെ ഈ കൊടുംക്രൂരത പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ യു.പിയെ കാട്ടാളഹസ്തങ്ങളില്‍നിന്ന് രക്ഷപ്പെടുത്താം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending