Connect with us

Video Stories

സംഘര്‍ഷം സങ്കീര്‍ണമാക്കി അണ്വായുധ പ്രശ്‌നവും

Published

on

കെ. മൊയ്തീന്‍കോയ

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വിലക്കുകളും വിവാദങ്ങളും സാര്‍വദേശീയ രംഗത്ത് സൃഷ്ടിക്കുന്ന സംഘര്‍ഷത്തോട് ചേര്‍ത്ത് വായിക്കാന്‍ ‘അണ്വായുധ’ പ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നു. ചൈനയും ഇറാനും മിസൈല്‍ പരീക്ഷണം നടത്തിയതും ഉത്തര കൊറിയയുടെ അണ്വായുധ ഭീഷണിയും കൂടുതല്‍ ഭയാനകതയിലേക്കാണ് ലോക സമൂഹത്തെ തള്ളിവിടുന്നത്.
പത്ത് അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ (ഡോങ്‌ഫെങ്-5.സി) പരീക്ഷണ വിക്ഷേപണം ചൈന നടത്തിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ സമ്മതിക്കുന്നു. 12000 കിലോമീറ്ററിലും അകലെയുള്ള ലക്ഷ്യങ്ങളില്‍ ആണവ യുദ്ധം നടത്താന്‍ ചൈനക്ക് ഇത്‌വഴി കഴിയും. അമേരിക്കക്കും അപ്പുറമാണ് ദൂരപരിധി. ചൈനയുടെ ശേഖരത്തില്‍ 250 ആണവ പോര്‍മുനകള്‍ ഉണ്ടെന്നും അമേരിക്ക മനസ്സിലാക്കിയിട്ടുണ്ട്. ചൈനക്കെതിരായ ട്രംപിന്റെ വാക് യുദ്ധവും കരുനീക്കവും സൃഷ്ടിച്ചേക്കാവുന്ന സംഘര്‍ഷ സാധ്യത തിരിച്ചറിഞ്ഞാണത്രെ ചൈനീസ് നേതൃത്വത്തിന്റെ തയാറെടുപ്പ്. ‘ഏക ചൈന’ നിലപാടില്‍ നിന്ന് മാറാനുള്ള ട്രംപിന്റെ ശ്രമം ചൈനീസ് നേതൃത്വത്തെ രോഷം കൊള്ളിച്ചു. തായ്‌വാന്‍ നേതൃത്വവുമായി നേരിട്ട് നടത്തിയ ചര്‍ച്ചയും അവരെ അംഗീകരിക്കുമെന്നുള്ള ട്രംപിന്റെ സമീപനവും ചൈനയെ ചൊടിപ്പിക്കുകയുമുണ്ടായി. റഷ്യയുമായി സൗഹൃദത്തിന് ശ്രമിക്കുമ്പോള്‍ തന്നെ ചൈനയെ അകറ്റുകയും അവരുടെ വാണിജ്യ താല്‍പര്യത്തെ ക്ഷീണിപ്പിക്കുകയും ചെയ്യാനാണ് ട്രംപിന്റെ ശ്രമം. അമേരിക്കയുമായി ഏറ്റുമുട്ടലിന്റെയും സംഘര്‍ഷത്തിന്റെയും സാധ്യതയാണ് ചൈനീസ് നേതൃത്വം കാണുന്നത്. ട്രംപിന്റെ അപക്വ നിലപാടുകള്‍ സംഘര്‍ഷം ക്ഷണിച്ചുവരുത്തുന്നവിധവുമാണല്ലോ.

റഷ്യയെ ഒപ്പം നിര്‍ത്താനാണ് ട്രംപ് തുടക്കം മുതല്‍ക്കേ ശ്രമിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്രംപ് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിനുമായി സൗഹൃദം കാണിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ നടത്തിയ നീക്കം അന്നത്തെ പ്രസിഡണ്ട് ബറാക് ഒബാമയുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. റഷ്യക്കെതിരെ ഉപരോധത്തിന് പോലും ഒബാമ തയാറായിട്ടുണ്ട്. ട്രംപിന്റെ വിജയത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്ന ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദം, റഷ്യയുടെ ഉപജാപത്തിന്റെ ഫലമാണെന്ന് ഒബാമയും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും ഉറച്ച് വിശ്വസിച്ചു. ട്രംപിനെ പുട്ടിന്‍ നേരത്തെ വലയിലാക്കിയതായും ട്രംപിനെ വിഷമവൃത്തത്തിലാക്കുന്ന രേഖകള്‍ റഷ്യന്‍ നേതൃത്വത്തിന്റെ വശമുണ്ടെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിനും അറിയാം. അധികാരം ഏറ്റെടുത്തശേഷം ട്രംപ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ച റെക്‌സ് ടിലേഴ്‌സന്‍ റഷ്യന്‍ പക്ഷപാതിയും പുട്ടിന്റെ സുഹൃത്തുമാണ്. വന്‍കിട എണ്ണ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് കൂടിയായ ടിലേഴ്‌സന്റെ നിയമനം അമേരിക്കന്‍ സെനറ്റ് 56-43 വോട്ടുകള്‍ക്ക് മാത്രമാണ് അംഗീകരിച്ചത്. അതേസമയം ഒബാമ ഭരണം ജോണ്‍ കെറിയെ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ സെനറ്റില്‍ മൂന്ന് പേര്‍ (94-3) മാത്രമാണ് എതിര്‍ത്തത്. സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്മാരില്‍ പലര്‍ക്കും ഈ നിയമനത്തോട് വിയോജിപ്പാണ്. റഷ്യയോട് സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന ട്രംപിന് ചൈനയോട് അകല്‍ച്ചക്ക് കാരണം കമ്മ്യൂണിസ്റ്റ് വിരോധം മാത്രമല്ല, മറിച്ച് വാണിജ്യ താല്‍പര്യങ്ങള്‍ കൂടിയുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ചൈനക്ക് എതിരെ കടുത്ത നിലപാടിലേക്ക് പോകാനും ട്രംപിന് ഭയമുണ്ട്. വന്‍ ശക്തിരാഷ്ട്രവും യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗവുമായ ചൈനക്ക് രാഷ്ട്രാന്തരീയ വേദികളിലുള്ള സ്വാധീനമാണ് ഇതിന് കാരണം. അതേസമയം, ചൈനയെ പോലെ മിസൈല്‍ പരീക്ഷണം നടത്തിയ ഇറാന് എതിരെ ഭാഗികമായെങ്കിലും ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം ധൃതി കാണിച്ചു. ഇറാന്‍ ഉത്പന്നങ്ങള്‍ തടയുകയും ചെയ്യുന്നു. പരീക്ഷണവുമായി ബന്ധപ്പെട്ട 12 കമ്മിറ്റികള്‍ക്കും പതിമൂന്ന് വ്യക്തികള്‍ക്കും എതിരായാണ് ഉപരോധം. പേര്‍ഷ്യന്‍ കടലില്‍ ഇറാന്‍ ജലാതിര്‍ത്തി വരെ നീണ്ടുനില്‍ക്കുന്ന സംയുക്ത നാവികാഭ്യാസം അമേരിക്കയും സഖ്യരാഷ്ട്രങ്ങളും നടത്തിയത് ഇറാനെ ഭയപ്പെടുത്താനായിരുന്നു. ആസ്‌ട്രേലിയയും ഫ്രാന്‍സും അമേരിക്കന്‍ നാവികര്‍ക്കൊപ്പം അണിനിരന്നു. ഇറാന്‍ ഭയന്നില്ല. ജലാതിര്‍ത്തി ലംഘിച്ചാല്‍ പ്രതികരിക്കുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. ‘ഒബാമ കാണിച്ച അത്രയും ദയ കാണിക്കില്ലെ’ന്ന ട്രംപിന്റെ താക്കീത് ഇറാന് നേരെ മാത്രമാണ്. ചൈനയോട് ഈ വീരവാദം കണ്ടില്ല. 600 കിലോമീറ്റര്‍ അകലെ ലക്ഷ്യമുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഇറാന്‍ നടത്തിയത് ജനുവരി 29ന് ആണ്. 2015 ഏപ്രില്‍ രണ്ടിന് വന്‍ ശക്തികളുമായി ഇറാന്‍ ഒപ്പുവെച്ച ആണവ കരാറിന്മേലുള്ള ലംഘനമല്ല പരീക്ഷണമെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി വ്യക്തമാക്കുന്നുണ്ട്. ആണവ പദ്ധതി ഉപേക്ഷിക്കാനായിരുന്നു പ്രധാന ധാരണ. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നിവക്ക് പുറമെ ജര്‍മ്മനിയും ചേര്‍ന്നാണ് കരാറുണ്ടാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ കരാര്‍ തയാറാക്കുന്നതില്‍ സഹകരണം നല്‍കി. അത് പ്രകാരം ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇറാന്‍ ഒഴിവാക്കി. ആണവ നിലയങ്ങള്‍ പരിശോധിക്കാന്‍ വന്‍ ശക്തികള്‍ക്ക് വാതിലുകള്‍ തുറന്നിട്ടു. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഇറാന് അവകാശം ഉണ്ടെന്നും ഭയപ്പെടുത്താന്‍ ആരും വരേണ്ടതില്ലെന്നും ഹസന്‍ റൂഹാനി നല്‍കുന്ന മുന്നറിയിപ്പ് അമേരിക്കന്‍ ഭരണകൂടത്തിന് തിരിച്ചടിയായി. ഇറാന്റെ സൈനിക ശക്തി അറബ് രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാണെന്ന അമേരിക്കയുടെ പതിവ് പല്ലവി ഇവിടെയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫലിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇസ്രാഈലിനാണ് ഇറാന്റെ സൈനിക വളര്‍ച്ചയില്‍ അസ്വസ്ഥത. ഇറാന് എതിരെ എല്ലാവരും യോജിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഇസ്രാഈലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, സ്വന്തം രാഷ്ട്രത്തിന്റെ കൈവശമുള്ള അണ്വായുധം എത്രയെന്ന് വ്യക്തമാക്കാനോ, ആണവനിലയം പരിശോധിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ അനുവദിക്കാനോ തയാറില്ലാത്ത രാഷ്ട്രത്തലവനാണ്.

ആണവായുധ പ്രശ്‌നത്തില്‍ ചൈനയോടും ഇറാനോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന അമേരിക്കയും പാശ്ചാത്യനാടുകളും മറ്റൊരു സമീപനമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ഉത്തര കൊറിയയോട് കാണിക്കുന്നത്. ഉത്തര കൊറിയ ആണവായുധം ഉപയോഗിക്കുകയാണെങ്കില്‍ തിരിച്ചടിക്കുമെന്നാണ് അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസിന്റെ താക്കീത്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഉത്തര കൊറിയ നടത്തിയതായി വാര്‍ത്ത നേരത്തെയുണ്ടായിരുന്നു. മിസൈല്‍ പ്രതിരോധ മേഖലയില്‍ ദക്ഷിണ കൊറിയയും അമേരിക്കയും സഹകരിക്കുമെന്നും മാറ്റീസ് വ്യക്തമാക്കിയത് ഉത്തര കൊറിയയെ മാത്രമല്ല ചൈനയെയും എതിര്‍ ചേരിയിലാക്കി. മേഖലയിലെ സമാധാനം തകര്‍ക്കുന്നതാണ് അമേരിക്കയുടെ വരവ് എന്നാണ് ചൈനീസ് പ്രതികരണം. മാറ്റീസ് ദക്ഷിണ കൊറിയയിലും ജപ്പാനിലും എത്തി പ്രകോപനപരമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ ചൈന ശക്തമായി പ്രതിഷേധിക്കുന്നു. അണ്വായുധ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ലോക സമൂഹം ആഗ്രഹിക്കുന്നു. ആണവ നിര്‍വ്യാപന കരാര്‍ ഈ പ്രശ്‌നത്തിലെ ഒരു ഘട്ടം മാത്രം. നിര്‍വ്യാപനമല്ല, സര്‍വവും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് ആവശ്യം. ഒപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കുകയും അല്ലാത്ത രാഷ്ട്രങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കാനാണ് വന്‍ ശക്തി രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ തയാറാകേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending