Connect with us

Video Stories

ഫെയ്‌സ്ബുക്ക് അനുവദിച്ച കടന്നുകയറ്റം

Published

on

പ്രകാശ് ചന്ദ്ര

ഫെയ്‌സ്ബുക്കില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം വന്‍ വിവാദമായി കത്തിപ്പടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനു വേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്‌സ് തെരഞ്ഞെടുപ്പ് കാലത്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് വിവാദത്തില്‍ മുന്നില്‍. സംഭവം ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക്‌സക്കര്‍ബര്‍ഗ് പോലും സ്ഥീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയത്തിനു വിപുലമായ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതിനു പല മാര്‍ഗങ്ങളുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ അനലിറ്റിക്‌സ് ഉപയോഗിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുക. ഏതു മത വിഭാഗത്തിലുള്ള ആളുകളാണ് ഓരോ പ്രദേശങ്ങളും താമസിക്കുന്നതെന്ന വിവരം ഡിജിറ്റലായി അറിയാന്‍ സാധിക്കും. ഇതിലൂടെ വര്‍ഗീയ ധ്രുവീകരണം നടത്താനും വോട്ടുപിടിക്കാനും കഴിയും. അവര്‍ക്ക് താല്‍പര്യമുള്ള വിവാദപരമായ മത വിഷയങ്ങളും അനലിറ്റികസില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുണ്ട്.
ഒരു ലൊക്കേഷനില്‍ നിന്നുള്ള വ്യക്തികളുടെ ആക്റ്റിവിറ്റി ഏറ്റവും കൂടുതല്‍ നടക്കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേജുമായി ബന്ധപ്പെട്ടാണെന്ന വിവരം അനലിറ്റികസില്‍ നിന്നും ലഭിക്കും. ഇവരുടെ പ്രായം, ലിംഗം തുടങ്ങിയവ മനസിലാക്കം. പൊതുവായി താല്‍പര്യങ്ങളുള്ള വിഷയങ്ങളും മനസിലാക്കി അതിനുസരിച്ച് പ്രചാരണം നടത്താന്‍ സാധിക്കും. പാര്‍ട്ടിക്കതിരെ പ്രാദേശികമായി ഉയരുന്ന ജനവികാരത്തിന്റെ പരിച്ഛേദം ഫെയ്‌സ്ബുക്കില്‍ നിന്ന് ലഭിക്കും. ഒരു ലൊക്കേഷനില്‍ നിന്നുള്ള പോസ്റ്റുകള്‍, റിയാക്ഷന്‍സ് തുടങ്ങിയവയുടെ അനലിറ്റികസ് ഉപയോഗിച്ചാണ് ഇതു സാധ്യമായി മാറുന്നത്. ആ ഡാറ്റ വഴി തങ്ങള്‍ക്കതിരെയായ ജനവികാരം മാറ്റിയെടുക്കുന്നതിനുള്ള ശ്രമം നടത്തായി രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നമോയെന്ന പേരില്‍ ബ്രാന്റയായി അവതരിപ്പിച്ചതും സൈബര്‍ പ്രചാരണമാണ്. അനുവാദമില്ലാത്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നതാണ് ആരോപണങ്ങള്‍.
പല ഇടങ്ങളിലായി ചിതറിക്കിടക്കുന്നവരെ ബന്ധിപ്പിച്ച് അവരുടെ ചിന്താമണ്ഡലങ്ങളെ ഏകോപിപ്പിക്കാന്‍ വഴിതുറന്ന ഇന്റര്‍നെറ്റിന്റെയും അത് പ്രദാനം ചെയ്യുന്ന നവമാധ്യമങ്ങളുടെയും സാധ്യതകളും പരിമിതികളുമാണ് പുതിയ കാലത്തെ വേട്ടയാടുന്നത്. എന്തും വിളിച്ചു പറയുന്നതിനും അവ പൊതുജനശ്രദ്ധയിലെത്തിക്കുന്നതിനും വ്യക്തികള്‍ക്ക് പുതുവഴികള്‍ തുറന്നുകൊണ്ടാണ് നവമാധ്യമങ്ങള്‍ ശ്രദ്ധേയമായത്.
ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ നെറ്റ്‌വര്‍ക്കിലൂടെ രഹസ്യങ്ങള്‍ കൈമാറുന്നതിന് ആഗോള വ്യാപകമായ സാധ്യതകളുമുണ്ട്. ഇവിടെ രഹസ്യം കൈമാറുന്ന വിസില്‍ ബ്ലോവറെ കണ്ടെത്തുക എളുപ്പമല്ല. വിക്കിപീഡിയയുടെ പ്രവര്‍ത്തനംപോലെ, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എവിടെനിന്നും ഉപയോഗിക്കാവുന്ന സംവിധാനമാണത്.
വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ബിസിനസ്സാണ് ഫെയ്‌സ്ബുക്ക് നടത്തുന്നത്. നിങ്ങളുടെ വിവരങ്ങള്‍ കൊയ്‌തെടുത്ത് അത് പരസ്യദാതാക്കള്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ ഫെയ്‌സ്ബുക്ക് കോടിക്കണക്കിന് ഡോളറുകളാണ് സമ്പാദിക്കുന്നത്. തങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ലൈക്കോ ഷെയറോ ആണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഹാക്കര്‍മാരും സുരക്ഷാ ഗവേഷകരും ഡാറ്റാ അനലിസ്റ്റുമെല്ലാം വളരെയധികം കാര്യങ്ങള്‍ അതില്‍ നിന്ന് കരസ്ഥമാക്കുന്നുണ്ട്. ആധുനിക ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന കാര്യങ്ങള്‍വരെ അതിലുള്‍പ്പെടുന്നു.
ജനങ്ങളുടെ മനശാസ്ത്ര വിവരങ്ങള്‍ ശേഖരിക്കാന്‍ പണ്ടുകാലത്ത് വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കില്‍ ഇന്ന് ഈ വിവരശേഖരത്തിലെ ഏറ്റവും വലിയ നിധിയാണ് ഫെയ്‌സ്ബുക്ക്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ ജീവിതത്തെയും സ്വപ്‌നങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ വലിയ അളവില്‍ നല്‍കുന്നു. ഇത്തരം വിവരങ്ങള്‍ ദോഷകരമായി ഉപയോഗിക്കുമ്പോള്‍ അത് ആപത്താണ്. സമൂഹത്തെ ഭിന്നിപ്പിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനുമൊക്കെയാണ് ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരു രാജ്യം തന്നെ ഇല്ലാതാകാന്‍ ഇതു മതി. അത് സംഭവിക്കാനാണ് ഫെയ്‌സ്ബുക്ക് അനുവദിച്ചത്. കമ്പനി നിങ്ങളുടെ വിവരങ്ങള്‍ വില്‍ക്കുക മാത്രമല്ല ചെയ്തത്. നിങ്ങളെ പഠിക്കുന്നതിനായി അക്കാദമിക് റിസര്‍ച്ചര്‍മാര്‍ക്ക് ഫെയ്‌സ്ബുക്ക് 2000ന്റെ തുടക്കം മുതല്‍ അനുവാദം നല്‍കിയിട്ടുണ്ട്. ലളിതമായ ചോദ്യങ്ങള്‍ ചോദിച്ച്, വ്യക്തിത്വത്തെയും ആശയങ്ങളെയും മുന്‍കൂട്ടി പ്രവചിക്കാനായി നിരവധി മനഃശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞരും തങ്ങളുടെ തൊഴില്‍ വിശകലനം ചെയ്തിട്ടുണ്ട്. ഒരു ലേഖനം വായിക്കാനുപയോഗിക്കുന്ന വെബ് ബ്രൗസര്‍ വരെ നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നതാണ്. 2015 ല്‍, അക്കാദമിക് റിസര്‍ച്ചര്‍ അലക്‌സാണ്ടര്‍ കോഗന് സ്വന്തം ക്വിസ് തയ്യാറാക്കാന്‍ ഫെയ്‌സ്ബുക്ക് അനുമതി നല്‍കി. പേര്, പ്രൊഫൈല്‍ ചിത്രം, വയസ്സ്, ലിംഗഭേദം, ജന്മദിനം എന്നിങ്ങനെയുള്ള നിങ്ങളുടെ പൊതു വിവരങ്ങള്‍ എല്ലാം പിടിച്ചെടുക്കാന്‍ മറ്റ് ക്വിസുകള്‍ പോലെ, അദ്ദേഹത്തിനു കഴിഞ്ഞു. ടൈംലൈനില്‍ നിങ്ങള്‍ പോസ്റ്റുചെയ്തതും മുഴുവന്‍ സുഹൃത്തുക്കളുടെയും പട്ടികയും നിങ്ങളുടെ എല്ലാ ഫോട്ടോകളും നിങ്ങളെ ടാഗുചെയ്ത ഫോട്ടോകളും വിദ്യാഭ്യാസ ചരിത്രവും ജന്മനാടും ഇപ്പോഴത്തെ വാസസ്ഥലവും ലൈക് ചെയ്തതും നിങ്ങളുടെ വെബ്ബ്രൗസറും മുന്‍ഗണനാ ഭാഷയും ഉള്‍പ്പെടെ നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണം സംബന്ധിച്ച വിവരങ്ങള്‍ വരെ അതില്‍പെടും. ഫെയ്‌സ്ബുക്ക് നയത്തിന്് എതിരാണെങ്കിലും അദ്ദേഹം ശേഖരിച്ച വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്‌സക്ക് കൈമാറുകയായിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending