Connect with us

Views

റേഷനും പെന്‍ഷനുമില്ല; ഭീതിവിതച്ച് പൊലീസ്

Published

on

പികെ ഫിറോസ്

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത്മുന്നണി അധികാരത്തില്‍ വന്നിട്ട് എട്ട് മാസം പൂര്‍ത്തിയായി. റേഷന്‍ സംവിധാനം തകര്‍ത്തും പെന്‍ഷന്‍ വിതരണം താളംതെറ്റിച്ചും സാധാരണക്കാരന്റെ നടുവൊടിച്ചിരിക്കയാണ് ഇടത് സര്‍ക്കാര്‍. നഷ്ടപ്പെട്ട റേഷനും പെന്‍ഷനുമായി ജനം നെട്ടോട്ടമോടുമ്പോള്‍ അതില്‍ വ്യക്തത വരുത്താന്‍ പോലുമാകാതെ അധികാര കേന്ദ്രം നോക്കുകുത്തിയാകുന്നു. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ് ക്രിമിനലുകള്‍ക്കും സംഘ്പരിവാരങ്ങള്‍ക്കും സുഖവാസമൊരുക്കി ഭീതിവിതക്കുന്ന കാഴ്ച. ഇതിന് തടയിടുന്നതിന് പകരം പൊലീസിനെ കയറൂരിവിടുന്ന ഭരണകൂടത്തിന്റെ നിസംഗ സമീപനം ആശങ്കയുണര്‍ത്തുന്നതാണ്.
യു.ഡി.എഫ് ഭരണകാലത്ത് കാര്യക്ഷമമായി നടത്തിരുന്ന ക്ഷേമ പെന്‍ഷന്‍ അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ നിന്നു 5.5 ലക്ഷം ആളുകളാണ് ഒഴിവാക്കപ്പെട്ടത്. യു.ഡി.എഫ് ഭരണകാലത്ത് കൂടുതല്‍ പേര്‍ക്ക് കൂടൂതല്‍ പെന്‍ഷന്‍ എന്നതായിരുന്നു നയം. വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി 65ല്‍ നിന്ന് 60 വയസ്സാക്കി കുറച്ചും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രം പെന്‍ഷന്‍ എന്നത് മാറ്റി ഒരു ലക്ഷം വരുമാന പരിധി നിശ്ചയിച്ചും പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. മറ്റു ക്ഷേമ പെന്‍ഷനുകളുടെ വരുമാന പരിധി ഇരുപതിനായിരത്തില്‍ നിന്നും ഒരു ലക്ഷമാക്കി ഉയര്‍ത്തുകയുണ്ടായി. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വരുമാനം മാനദണ്ഡമാക്കാതെ പുതുതായി പെന്‍ഷന്‍ അനുവദിച്ചു. ഇവര്‍ക്ക് മറ്റു ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതിനും തടസ്സമുണ്ടായിരുന്നില്ല. ഒരു ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മറ്റൊരു ക്ഷേമപെന്‍ഷന് കൂടി അര്‍ഹതയുണ്ടെങ്കില്‍ അതിനുള്ള തടസ്സവും സര്‍ക്കാര്‍ നീക്കിയിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ ഇവ ഓരോന്നായി പിന്‍വലിച്ച് പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വെട്ടിചുരുക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്. 2 ക്ഷേമ പെന്‍ഷന്‍ എന്നത് വികലാംഗര്‍ക്ക് മാത്രമാക്കി ചുരുക്കി. കര്‍ഷകപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ക്ഷേമ പെന്‍ഷന് അര്‍ഹതയില്ലാതാക്കുകയും വരുമാന പരിധി നിശ്ചയിക്കുകയും ചെയ്തു. അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുകയെന്നതായിരുന്നു കര്‍ഷക പെന്‍ഷന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യം തന്നെ ഇല്ലാതാക്കാനുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇ.പി.എഫ് പെന്‍ഷന്‍കാരെയും ക്ഷേമ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്നു പുറത്താക്കി. ഇത്തരക്കാര്‍ക്ക് വരുമാനം മാനദണ്ഡമാക്കി ക്ഷേമ പെന്‍ഷന്‍ അനുവദിക്കാമെന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് സര്‍ക്കുലര്‍ വഴി ഇവര്‍ക്ക് പെന്‍ഷന്‍ തടയുന്നത്. ഇത്മൂലം നിലവില്‍ പെന്‍ഷന്‍ വാങ്ങിയിരുന്ന നല്ലൊരു വിഭാഗത്തിന് ഒറ്റയടിക്ക് പെന്‍ഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് വന്നത്. വികലാംഗര്‍ക്ക് മറ്റൊരു പെന്‍ഷന് അര്‍ഹതയുണ്ടെന്ന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ പാസായവര്‍ക്ക് 2 പെന്‍ഷനും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ‘സേവന’ സോഫ്റ്റ്‌വെയറിലുള്ള അപാകതയാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നാളിതുവരെയായി സര്‍ക്കാര്‍ ആരംഭിച്ചിട്ട് പോലുമില്ല. നിലനില്‍ പെന്‍ഷന്‍ വാങ്ങുന്നവരെല്ലാം പുതുതായി വിവരം നല്‍കി പുതുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് വന്‍തോതില്‍ ആളുകളെ ലിസ്റ്റിന് പുറത്താക്കിയത്. കര്‍ഷക പെന്‍ഷന് വരുമാന പരിധി ഏര്‍പ്പെടുത്തിയതോടെ നിരവധി ആളുകള്‍ ഒറ്റയടിക്ക് അനര്‍ഹരായി. കൂടാതെ കര്‍ഷക, വിധവ, വികലാംഗ പെന്‍ഷനുകളില്‍ ഏതെങ്കിലുമൊന്ന് വാങ്ങുന്നവര്‍ക്ക് മറ്റ് ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടാവില്ലെന്ന പ്രഖ്യാപനം സാധാരണക്കാരന് ഇരുട്ടടിയായി. യു.ഡി.എഫ് ഭരണ കാലത്ത് രണ്ട് പെന്‍ഷനുകള്‍ വാങ്ങിയിരുന്ന പലര്‍ക്കും ഇന്ന് ഒരു പെന്‍ഷനും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ‘സേവന’ എന്ന സോഫ്റ്റ്‌വെയറിലുള്ള അപാകതയാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നാളിതുവരെയായി സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല.
സാധാരണക്കാരന്റെ ആശ്രയമായ റേഷന്‍ സംവിധാനം കേട്ട്‌കേള്‍വിയില്ലാത്ത വിധം തകര്‍ന്നിരിക്കയാണ്. സംസ്ഥാനത്തെ 34.5 ലക്ഷം കാര്‍ഡുടമകളിലായി 1,54,83,000 ആളുകള്‍ പ്രയോറിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഇവര്‍ക്ക് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി നല്‍കിയിരുന്നു. നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ 27ലക്ഷം കാര്‍ഡുടമകളിലായി ഒരു കോടി 29 ലക്ഷം ആളുകളും ഉണ്ട്. ഇവര്‍ക്ക് രണ്ട് കിലോ അരി രണ്ട് രൂപ നിരക്കിലും വിതരണം ചെയ്തിരുന്നു. എന്നാല്‍ 49 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഇപ്പോള്‍ ഗോതമ്പ് ലഭിക്കുന്നില്ല. പ്രമേഹ രോഗികളില്‍ നല്ലൊരു പങ്കും ഗോതമ്പിന് റേഷന്‍ കടയെ ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം. കിലോക്ക് 15 രൂപ നിരക്കില്‍ വിതരണം ചെയ്തിരുന്ന ആട്ട ഇപ്പോള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. നോട്ട് നിരോധനവും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും ഉയര്‍ത്തിക്കാട്ടി സ്വന്തം പിടിപ്പ്‌കേട് മറച്ച് പിടിക്കാനുള്ള ശ്രമമാണ് സംസ്ഥാനം ഭരിച്ച് കൊണ്ടിരിക്കുന്ന ഇടത് സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. 18.5 ലക്ഷം മെട്രിക്ക് ടണ്‍ അരി എഫ്.സി.ഐ ഗോഡൗണില്‍ കെട്ടികിടക്കുന്നത് വിതരണം ചെയ്യുന്നതിന് ഇത്‌വരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കൃത്യമായ കണക്ക് കൊടുക്കാത്തത് കാരണം റേഷന്‍ കടയിലുള്ള പഞ്ചസാര പോലും കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യാത്ത സാഹചര്യം റേഷന്‍ സംവിധാനത്തിന്റെ ഗുരുതരമായ പ്രതിസന്ധിയാണ് കാണിക്കുന്നത്. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സംസ്ഥാന സര്‍ക്കാരാവട്ടെ നിദ്രയില്‍ അഭയം പ്രാപിക്കുകയാണ്.
പൊലീസിന്റെ നിയമ പാലനത്തെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. കൊലപാതക കേസിലെ പ്രതികള്‍ സൈ്വര്യ വിഹാരം നടത്തുമ്പോള്‍ എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മുസ്‌ലിം, ദലിത് വിഭാഗങ്ങളെയും വേട്ടയാടുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. കൊടിഞ്ഞിയിലെ ഫൈസലിന്റെ ഘാതകരായ ആര്‍.എസ്.എസ് ക്രിമിനലുകളെ പൂര്‍ണമായും ഇത്‌വരെ പിടികൂടാനായിട്ടില്ല. നാദാപുരത്ത് കൊല്ലപ്പെട്ട അസ്‌ലമിന്റെ പ്രതികളുടെയും കാര്യം വ്യത്യസ്തമല്ല. പിടികൂടിയ പ്രതികളാകട്ടെ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് കൊണ്ട് നിഷ്പ്രയാസം ജാമ്യത്തിലിറങ്ങുകയും ചെയ്തു. കുറ്റ്യാടിയിലെ നസിറുദ്ദീനെ കൊലപ്പെടുത്തിയ എന്‍.ഡി.എഫുകാര്‍ക്ക് സ്റ്റേഷനില്‍ ബിരിയാണി നല്‍കിയാണ് പൊലീസ് സ്വീകരണമൊരുക്കിയത്. പൊലീസിലുള്ള വിശ്വാസം പൂര്‍ണമായും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കയാണ്.
പൊലീസിന്റെ സംഘ്പരിവാര്‍ വിധേയത്വമാണ് ഏറ്റവും അപകടകരം. ‘ശ്മശാനങ്ങളുടെ നോട്ട് പുസ്തകം’ എന്ന നോവലെഴുതിയ കമല്‍ സി.ചവറയെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് പിടികൂടുകയുണ്ടായി. ദേശീയ ഗാനത്തെ അപമാനിച്ചു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു എന്ന പരാതിയിലാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. യൂത്ത്‌ലീഗിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അന്ന് പൊലീസ് പിന്‍മാറിയത്. പിന്നീട് പൊലീസിന്റെ നിരന്തര പീഢനത്തെ തുടര്‍ന്ന് കമല്‍. സി തന്റെ പുസ്തകം കത്തിച്ച് പ്രതിഷേധിക്കുന്നതിന് കേരളം സാക്ഷിയായി.
മനുഷ്യാവകാശ പ്രവര്‍ത്തകനായ നദീറിനെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി കസ്റ്റഡിയിലെടുത്തപ്പോഴും വന്‍ പ്രതിഷേധമുണ്ടായി. എന്നാല്‍ നദീറിനെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്നും 124എ എന്ന രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നുമുള്ള ഡി.ജി.പി ലോകനാഥ് ബെഹ്‌റയുടെ ഉറപ്പ് ലംഘിക്കപ്പെട്ടു. യു.എ.പി.എ ചുമത്തിയ കേസുകള്‍ പുനപരിശോധിക്കുമെന്നും കേരളത്തില്‍ അത്തരം കുറ്റങ്ങള്‍ ചുമത്തേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി നടത്തിയ പ്രസ്താവന കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായി. നദീറിനെതിരെ ഹൈക്കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച അഫിഡവിറ്റില്‍ രണ്ട് കുറ്റങ്ങളും ചുമത്തിയതോടെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് മറനീക്കി പുറത്ത് വന്നത്. സംഘ്പരിവാരിനെതിരെയുള്ള പരാതികള്‍ പൊലീസ് ഗൗനിക്കുന്നേയില്ല. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ കാസര്‍കോട്ടെ അന്നത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി. ശുക്കൂര്‍ നല്‍കിയ പരാതിയില്‍ യു.എ.പി. എ ചുമത്തിയപ്പോള്‍ സമാനമായ പരാതിയില്‍ ശശികല ടീച്ചര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ പൊലീസ് തയ്യാറായില്ല. കാഞ്ഞങ്ങാട് സമസ്ത നടത്തിയ ശരീഅത്ത് സംരക്ഷണ റാലിയില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്ന് പറഞ്ഞ് സമസ്തയുടെ നേതാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് സംവിധായകന്‍ കമലിന്റെ വീടിന് മുമ്പില്‍ സമരം ചെയ്തതിനോ വ്യാജ ഏറ്റുമുട്ടല്‍ എന്ന് സംശയിക്കപ്പെടുന്ന സംഭവത്തില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിനെതിരെ റോഡ് ഉപരോധിച്ചതിനോ സംഘ്പരിവാറിനെതിരെ കേസെടുത്തില്ല. മാത്രവുമല്ല മൃതദേഹം കണ്ട് കൊണ്ടിരുന്ന സഹോദരന്റെ കോളര്‍ പിടിച്ച് വലിക്കാനാണ് യൂണിഫോം പോലും ധരിക്കാത്ത ഉയര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ശ്രമിച്ചത്. ഇടത്‌സര്‍ക്കാരിന്റെ തെറ്റായ ഇത്തരം നയങ്ങള്‍ക്കെതിരെ അതിശക്തമായ ജനരോഷമാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്ന് വരുന്നത്. ഈ പ്രതിഷേധം ഏറ്റെടുത്താണ് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്ന് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

kerala

സംസ്ഥാനത്ത് മുണ്ടി നീര് പടരുന്നു; 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് രോഗം

ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍

Published

on

കേരളത്തില്‍ മുണ്ടിനീര് വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 190 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ മാസം മാത്രം 2505 വൈറല്‍ അണുബാധ കേസുകള്‍ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം പിടിപെടുന്നത്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് ഒപിയില്‍ എത്തുന്ന 20 കുട്ടികളില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നുണ്ട്. മലപ്പുറത്തും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്.

ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് മുണ്ടിനീര്. പരാമിക്‌സോ വൈറസ് മൂലമാണ് ഈ പകർച്ചവ്യാധി പിടിപെടുന്നത്. സാധാരണയായി ശ്വസന തുള്ളികളിലൂടെയോ രോഗ ബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. ശ്വാസനാളത്തിലൂടെ ശരീരത്തിന് അകത്ത് പ്രവേശിക്കുന്ന അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുന്നു. ഇത് ഉമിനീർ ഉത്പാദിപ്പിക്കുന്ന പരോട്ടിൻ ഗ്രന്ഥികളെ ബാധിക്കുകയും ഇതുമൂലം വീക്കം ഉണ്ടാകുകയും ചെയ്യുന്നു.

മുഖത്ത് ഉണ്ടാകുന്ന വീക്കം ആണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം. ചെവിയുടെ താഴെയായി കവിളിന്റെ വശങ്ങളിലാണ് വീക്കം ഉണ്ടാകുക. കഴുത്തിന് പിന്നിലെ വീക്കം, വീക്കമുള്ള ഭാഗത്തെ വേദന, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ എന്നിവയും മുണ്ടിനീരിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഉടനെ തന്നെ വൈദ്യ സഹായം തേടുന്നത് രോഗം പടരാതിരിക്കാൻ സഹായിക്കും. രോഗം ഭേദമാകുന്നത് വരെ മറ്റുള്ളവരുമായുള്ള സമ്ബർക്കവും ഒഴിവാക്കണം. ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Trending