Connect with us

Video Stories

നരകത്തിലേക്ക് ഒരു ടിക്കറ്റ്

Published

on

ധബോല്‍ക്കററെയും പന്‍സാരെയെയും കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും ലക്ഷ്യംവെച്ച് ഹെല്‍മറ്റിട്ട ആളുകള്‍ ബൈക്കിലെത്തി തോക്കിനിരയായിക്കുകയായിരുന്നു. മഹാത്മാഗാന്ധിയെ കൊല ചെയ്ത 1948ല്‍ ഹെല്‍മറ്റും ബൈക്കും വ്യാപകമല്ലാതിരുന്നതിനാല്‍ നാഥുറാം വിനായക് ഗോഡ്‌സെ ലോകത്തിന് മുമ്പിലെത്തി. അല്ലായിരുന്നെങ്കില്‍ ഇനിയും കണ്ടുപിടിക്കാനാവാത്ത ഇരുട്ടിലേക്ക് ആ കൊലയാളിയും മറയുമായിരുന്നു. ഗോഡ്‌സെക്ക് ഒരു ക്ഷേത്രവും ഉയരുകയില്ലായിരുന്നു. കര്‍ണാടകയില്‍ അടുത്ത ഇര കെ.എസ് ഭഗവാനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ അമ്മാതിരി ആക്രമണങ്ങള്‍ ആരംഭിക്കുക തീര്‍ച്ചയായും കുരീപ്പുഴ ശ്രീകുമാറില്‍ നിന്നായിരിക്കും. കാരണം, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അത്ര ശക്തമായാണ് കുരീപ്പുഴ കൈകാര്യം ചെയ്യുന്നത്. മതനിരപേക്ഷതയെ കുറിച്ച് പ്രസംഗിച്ചുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും ശ്രീനാരായണ ഗുരുവിന്റെയും ശ്രീകൃഷ്ണന്റെയും ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന അവസ്ഥയിലെത്തിയ കേരളത്തില്‍ കുരീപ്പുഴക്ക് പകരക്കാരനായി വേറൊരാള്‍ ഇല്ല.
മതത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, പദ്മനാഭ സ്വാമി എന്നത് ഒരു ദൈവത്തിന്റെ പേരായതിനാല്‍ ആ പേരുള്ള പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശഠിച്ചയാളാണ് കുരീപ്പുഴ. കോട്ടുക്കല്‍ കൈരളി ഗ്രന്ഥാലയത്തിന്റെ പരിപാടിയില്‍ പ്രസംഗിച്ച കുരീപ്പുഴ കാറിലേക്ക് കയറിയ ശേഷമാണ് ഒരു സംഘം തെറിവിളിയും ആക്രോശവുമായി എത്തിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചുവെന്നായിരുന്നു ആരോപണം. സംഭവത്തില്‍ ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ പങ്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞപ്പോള്‍ തന്നെ ബി.ജെ.പിയുടെ പഞ്ചായത്തംഗം ഉള്‍പ്പടെ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൈവാധിക്ഷേപം ആരോപിച്ച് ബി.ജെ.പിക്കാര്‍ നല്‍കിയ പരാതി പൊലീസ് തള്ളുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ പേര്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവം കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് നടത്തിക്കുന്നതാണെന്ന് കുരീപ്പുഴ തന്നെ പ്രതികരിക്കുകയുണ്ടായി.
ഭാഷയെയും സംസ്‌കാരത്തെയും വിമര്‍ശിക്കുകയും നവീകരിക്കുകയും ചെയ്യുന്നതാണ് കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളെന്ന് പൊതുവെ വിലയിരുത്തപ്പെട്ടതാണ്. വാക്ക് എരിയുന്ന അടുപ്പില്‍ നിന്നും തീക്കനല്‍ കോരി തിന്നുന്നതാണ് തന്റെ കാവ്യലോകമെന്ന് കവി പ്രഖ്യാപിച്ചിട്ടുണ്ട്. കുമ്മനം കൂടി അണി ചേര്‍ന്ന ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ കുരീപ്പുഴ പങ്കെടുത്തത് പ്രകൃതിയെ സംരക്ഷിച്ചേ തീരൂവെന്ന വാശിയെ തുടര്‍ന്നാണ്. കറുത്ത ഹാസ്യത്തിന്കൂടി പ്രസിദ്ധമാണ് കുരീപ്പുഴക്കവിതകള്‍. മലയാള ഭാഷയോട് കേരളീയര്‍ കാട്ടുന്ന അവഗണനയെ എന്നും ഇദ്ദേഹം വിമര്‍ശിക്കുന്നു. കൊടുങ്ങല്ലൂരമ്മയെ കൊടുങ്ങല്ലൂര്‍ മമ്മിയെന്ന് വിളിക്കുമെന്ന് പ്രവചിച്ച കുരീപ്പുഴ പ്രതികരണ ശേഷി നഷ്ടപ്പെടുന്ന ജനതയെ കണക്കറ്റ് കളിയാക്കുകയാണ് മനുഷ്യ പ്രദര്‍ശനത്തില്‍. യന്ത്ര മനുഷ്യര്‍ ആധിപത്യം സ്ഥാപിച്ച കാലത്ത് അവരുടെ കാലത്തെ ആദിവാസികളെന്ന നിലയില്‍ മനുഷ്യരെയും അവന്റെ ഈടുവെയ്പുകളെയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മനുഷ്യപ്രദര്‍ശനം.
കുരീപ്പുഴക്ക് വേണ്ടി എഴുന്നേറ്റ്‌നിന്ന ഇടതുപക്ഷക്കാരെ വടയമ്പാടി മതില്‍ പ്രശ്‌നത്തില്‍ ദലിതരെയും മാധ്യമ പ്രവര്‍ത്തകരെയും പൊലീസ് മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ കണ്ടില്ലെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ അടിസ്ഥാനാവകാശമായി കാണാത്തവരാണല്ലോ കമ്യൂണിസ്റ്റുകള്‍. പാര്‍ട്ടി വിട്ടവര്‍ വധ്യരാണെന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് കരുതിയേ പറ്റൂ. എണ്ണം പറഞ്ഞ യുക്തിവാദികള്‍ വാലു മടക്കി മാളത്തില്‍ ഒളിച്ച കേരളത്തില്‍ കുരീപ്പുഴയെ എന്തു ചെയ്യണമെന്ന് തന്നെയാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനും ചോദിക്കുന്നത്. നമുക്കൊരു യഥാര്‍ഥ ലോകമുണ്ടെന്ന് കവിക്ക് തോന്നാന്‍ പ്രജയെന്ത് ചെയ്യണമെന്നാണ് ആര്‍.എസ്.എസുകാരുടെ തെറിവിളിയും ഭീഷണിയും കുരീപ്പുഴക്ക് നേരെ ഉയര്‍ന്ന സംഭവത്തിന്റെ പ്രതികരണമായി സുരേന്ദ്രന്‍ കുറിച്ചത്. ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞാല്‍ കേരള കാമ്പസുകള്‍ സ്വീകരിച്ച ഒരു കവിയാണ് കുരീപ്പുഴ. തന്റെ ഏറ്റവും തിരസ്‌കൃതമായ കവിത ജെസ്സിയാണെന്ന് കവി പറയും. ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ തിരിച്ചയച്ച ഈ കവിത പിന്നീട് കാമ്പസുകളില്‍ വലിയ പ്രചാരം നേടി. തന്റെ ജീവിതത്തിലെ പ്രണയവും വിപ്ലവബോധവും തമ്മിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ജെസ്സിയെഴുതിയതെന്ന് കുരീപ്പുഴ വ്യക്തമാക്കിയതാണ്.
1955 ഏപ്രില്‍ പത്തിന് കൊല്ലം ജില്ലയില്‍ ജനിച്ച കുരീപ്പുഴ ആധുനിക മലയാള കവികളില്‍ ഏറ്റവും ശ്രദ്ധേയനാണ്. ആഫ്രോ ഏഷ്യന്‍ റൈറ്റേഴ്‌സ് കോണ്‍ഫ്രന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഇദ്ദേഹം ദേശീയ കവി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. പെണങ്ങുണ്ണി, ശ്രീകുമാറിന്റെ ദുഃഖം, രാഹുലന്‍ ഉറങ്ങുന്നില്ല, ഹബീബിന്റെ ദിനക്കുറിപ്പുകള്‍, കീഴാളര്‍ തുടങ്ങിയ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. നഗ്ന കവിതകള്‍ എന്ന പേരില്‍ രണ്ടു സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചതിലത്രയും കൂരമ്പു പോലെ സമൂഹഗാത്രത്തില്‍ തുളച്ചുകയറുന്ന പരിഹാസങ്ങളാണ്. വിദ്യാര്‍ഥിയായിരിക്കെ കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കവിതക്ക് സമ്മാനം വാങ്ങിയ ഇദ്ദേഹം വൈലോപ്പിള്ളി, അബുദാബി ശക്തി, മഹാകവി പി,കേസരി, എ.ടി കോവൂര്‍ തുടങ്ങിയവരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. കേരള സാഹിത്യ അക്കാദമിയുടെയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാക്കിലും നോക്കിലും പ്രവൃത്തിയിലും കലാപകാരിയായ കുരീപ്പുഴയെ സംഘ്പരിവാര്‍ ലക്ഷ്യംവെക്കുക തന്നെ ചെയ്യും. അതിന് ന്യായീകരണം ചമക്കുന്ന പണി സംഘി നേതാക്കള്‍ നവമാധ്യമങ്ങളിലൂടെ പുറത്തെടുത്ത് കഴിഞ്ഞതാണ്.

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍

ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Published

on

രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

Trending