Connect with us

Video Stories

കടമെഴുതിത്തള്ളി പാപ്പരാകുന്ന ബാങ്കുകള്‍

Published

on


ട്രാക്ക് തെറ്റി ഓടുകയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. മോദി സര്‍ക്കാരിന് സ്തംബ്ധാവസ്ഥയില്‍ നോക്കിനില്‍ക്കാനല്ലാതെ ഇടപെടല്‍ നടത്താനുള്ള ശേഷി തന്നെ നശിച്ചിരിക്കുന്നു. കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടമെന്ന് മോദി സര്‍ക്കാരിന്‌നേരെ ഉയരുന്ന വിമര്‍ശനം ശരിവെക്കുന്നതാണ് സാമ്പത്തിക മേഖലയിലെ വര്‍ത്തമാനം. സമ്പദ് വ്യവസ്ഥയെ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് വിട്ടുനല്‍കി, അവരുടെ ഔദാര്യങ്ങള്‍ക്ക്‌വേണ്ടി കാത്തുനില്‍ക്കുന്ന അവസ്ഥ രാജ്യത്തെ സംബന്ധിച്ച് ശുഭസൂചകമല്ല. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ഗുണകാംക്ഷികള്‍ പൂര്‍ണമായും കോര്‍പറേറ്റുകളാണ്. രണ്ട് ലക്ഷം കോടിയെങ്കിലും ഉത്തേജക പാക്കേജിന്റെ പിന്‍ബലത്തില്‍ കോര്‍പറേറ്റുകളുടെ കൈകളിലെത്തും. രാജ്യത്തെ സമ്പത്ത് ഊറ്റിയെടുത്ത് സമ്പന്നര്‍ക്ക് വെച്ചുനീട്ടുകയാണ് സര്‍ക്കാര്‍.
ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട വാര്‍ത്തയാണ് കഴിഞ്ഞ ദിവസം കിട്ടാക്കടവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. 416 പേരുടെ 1.76 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വാണിജ്യബാങ്കുകള്‍ എഴുതിത്തള്ളിയിരിക്കുകയാണ്. ബാങ്കുകളും സര്‍ക്കാരും പൂഴ്ത്തിവെച്ച കണക്കുകള്‍ വിവരാവകാശ പ്രകാരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 416 പേരുടെയും 100 കോടിയില്‍പരം രൂപ വരുന്ന കടങ്ങളാണ് എഴുതിത്തള്ളിയത്. വെറും മൂന്ന് വര്‍ഷത്തിനിടെയാണ് ഇത്ര വലിയ തുക കോര്‍പറേറ്റുകള്‍ക്ക് ദാനമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ നിരര്‍ത്ഥകമാണെന്ന് വെളിവാക്കപ്പെട്ടതാണെങ്കിലും കളംവിട്ട കളി ഇതേ രീതിയില്‍ തുടരുമെന്ന്് ആരും പ്രതീക്ഷിച്ചിരുന്നില്ല. 2015 മുതല്‍ 2018 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളിലാണ് പൊതു-സ്വകാര്യ മേഖലകളിലെ വാണിജ്യ ബാങ്കുകള്‍ മൊത്തം 2.76 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിതള്ളിയിരിക്കുന്നത്. ഇതിലൂടെ ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള ബാധ്യത സര്‍ക്കാരിനാണ്. റിസര്‍വ് ബാങ്കിന്റെ മൂലധന ശേഖരത്തില്‍ നിനിന്നും സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം കൈക്കലാക്കിയ തുക ബാങ്കുകള്‍ക്കാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഉത്തേജക പാക്കേജിന്റെ മറവില്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന 70000 കോടി കിട്ടാക്കടം എഴുതി തള്ളിയതിന്റെ ഭാഗമായുള്ള നഷ്ടപരിഹാരമാണ്. 2.15 ലക്ഷം കോടിയാണ് ഈയിനത്തില്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. വിവരാവകാശ പ്രകാരം ലഭിച്ച പുതിയ കണക്കുകള്‍ പ്രകാരം നഷ്ടപരിഹാര തുക ഇനിയും കൂടും.
കിട്ടാക്കടം എഴുതി തള്ളല്‍ സമ്പദ് വ്യവസ്ഥയില്‍ ഏല്‍പിക്കുന്ന ആഘാതം അനുഭവിച്ചുകൊണ്ടിരിക്കെയാണ് കോര്‍പറേറ്റുകളെ വഴിവിട്ട് സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ നിര്‍ബാധം തുടരുന്നത്. ഉപഭോക്താക്കളെ പിഴയുടെ പേരില്‍ പിഴിയുന്ന എസ്.ബി.ഐയാണ് ഈ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തുക കിട്ടക്കടമായി എഴുതിതള്ളിയത്. 76,600 കോടി രൂപയാണ് എസ്.ബി.ഐ എഴുതിത്തള്ളിയത.് 2013ന് ശേഷമുള്ള ബാങ്കുകളുടെ കണക്കുകള്‍ പ്രകാരവും ഏറ്റവും കൂടുതല്‍ കടങ്ങള്‍ എഴുതിത്തള്ളിയിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 2013ല്‍ മാത്രം 5,594 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ച ബാങ്ക് 2015 ആയപ്പോഴേക്കും 21,313 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം കിട്ടാക്കടമായി എഴുതി തള്ളിയത്. പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കും കിട്ടാക്കടം എഴുതി തള്ളുന്നതില്‍ മുന്‍പന്തിയില്‍ തന്നെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം പഞ്ചാബ് നാഷണല്‍ ബാങ്ക് 94 പേരുടെ 27,042 കോടി രൂപയാണ് എഴുതി തള്ളിയത്. നീരവ് മോദി തട്ടിച്ചെടത്ത കോടികള്‍ വേറെ. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും 500 കോടിയിലേറെ രൂപയുടെ നാല് വീതം കടങ്ങള്‍ എഴുതിത്തള്ളി. ശരാശരി 287 കോടിയുടെ സാമ്പത്തിക നേട്ടമാണ് 94 പേര്‍ക്കും ലഭിച്ചത്.
സ്വകാര്യ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കടം എഴുതിത്തള്ളിയത് ഐ.ഡി.ബി.ഐയാണ്-26,219 കോടി രൂപ. നൂറു കോടിയില്‍പരം വരുന്ന 71 കടങ്ങളാണ് ബാങ്ക് വേണ്ടെന്ന് വെച്ചത്. 2004-12 കാലഘട്ടത്തില്‍ വെറും നാല് ശതമാനം മാത്രമായിരുന്നു കിട്ടാക്കടങ്ങളുടെ വളര്‍ച്ചയെങ്കില്‍ 2013-15 ആയപ്പോള്‍ അത് 60 ശതമാനത്തോളം വളര്‍ന്നു. റിസര്‍വ് ബാങ്കിന്റെ രേഖകള്‍ പ്രകാരം 2004ന് ശേഷം നാല് പ്രാവശ്യം മാത്രമാണ് കിട്ടാക്കടങ്ങളുടെ കണക്കില്‍ കുറവ് വന്നിട്ടുള്ളത്. എന്നാല്‍ പുതിയ കണക്കുകള്‍ റിസര്‍വ് ബാങ്കിനെ പോലും ഞെട്ടിക്കുന്നതാണ്. മൂന്ന് വര്‍ഷത്തിനിടെ 2.76 ലക്ഷം കോടിയുടെ കടം എഴുതിത്തള്ളിയതോടെ കിട്ടാക്കടങ്ങളുടെ വളര്‍ച്ചാനിരക്ക് 200 ശതമാനമെങ്കിലും രേഖപ്പെടുത്തിയേക്കും. കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതെല്ലാം മറികടന്ന് കോര്‍പറേറ്റുകള്‍ക്ക് നിര്‍ബാധം ലാഭം കൊയ്യാനുള്ള വഴികളാണ് ബാങ്കുകള്‍ ഒരുക്കി നല്‍കുന്നത്. കോര്‍പറേറ്റുകള്‍ക്ക് ലാഭം കൊയ്യാന്‍ രാജ്യത്തിന്റെ പണം വളഞ്ഞ വഴിയിലൂടെ കൈമാറുന്ന ചെപ്പടിവിദ്യയായി കടമെഴുതി തള്ളല്‍ മാറിയിരിക്കുന്നു.
പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 2015 മുതല്‍ 18 വരെ പിഴയുടെ പേരില്‍ ഉപഭോക്താക്കളില്‍നിന്നും ബാങ്കുകള്‍ കൊള്ളയടിച്ചത് 10,000 കോടി രൂപയാണ്. പുതിയ ചട്ടങ്ങള്‍ അടിച്ചേല്‍പ്പിച്ചാണ് പിഴയുടെ പേരില്‍ ഉപഭോക്താക്കളെ ബാങ്കുകള്‍ പിഴിഞ്ഞത്. കോര്‍പറേറ്റുകളുടെ 2.17 കോടി രൂപയുടെ കടം എഴുതി തള്ളിയ കാലയളവിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പാവങ്ങളില്‍നിന്ന് ഇവര്‍ 10,000 കോടി പിഴയായി പിഴിഞ്ഞെടുത്തത്. കോര്‍പറേറ്റുകളുടെ ശതകോടികളുടെ കടമെഴുതി തള്ളി പാപ്പരാകുന്ന ബാങ്കുകള്‍ ദരിദ്ര നാരായണന്മാരുടെ കഞ്ഞിക്കലത്തില്‍ കയ്യിട്ട് നിത്യച്ചെലവിന് പണം കണ്ടെത്തുന്ന ദയനീയ കാഴ്ച അതിദയനീയമാണ്. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെന്നതിന്റെ പേരിലും പരിധി കടന്ന് എ.ടി.എം കൗണ്ടര്‍ വഴി പണം പിന്‍വലിച്ചതും ഉള്‍പ്പെടെയുള്ള ‘വലിയ തെറ്റുകള്‍’ക്കാണ് സാധാരണക്കാരെ ബാങ്കുകള്‍ ശിക്ഷിച്ചത്. വാങ്ങിയ കടം തിരിച്ചുനല്‍കാത്ത കോര്‍പറേറ്റുകള്‍ക്ക് ദാനമായി കോടികള്‍ നല്‍കുമ്പോള്‍ ഇത് ആരുടെ കടമാണ് എന്ന കാര്യം പോലും ബാങ്കുകള്‍ പുറത്തുവിടുന്നില്ല. ആയിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് കോര്‍പറേറ്റുകള്‍ക്കായുള്ള വഴിവിട്ട സഹായം. രാജ്യത്തെ ജനകോടികളുടെ അധ്വാനഫലം വളഞ്ഞ വഴിയിലൂടെ കോര്‍പറേറ്റുകള്‍ കയ്യടക്കുമ്പോള്‍ സാമ്പത്തിക തകര്‍ച്ചയുടെ ആഘാതത്തില്‍ തകര്‍ന്നുവീഴുന്ന ഇന്ത്യന്‍ ജീവിതങ്ങളെ സര്‍ക്കാര്‍ കാണാതെ പോകരുത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending