Connect with us

Video Stories

കഞ്ചിക്കോട് കോച്ച്ഫാക്ടറി ഇനിയും പരിഹസിക്കരുത്

Published

on

പാലക്കാട്ടെ വാളയാര്‍ അതിര്‍ത്തിയിലുള്ള കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഒരുദശകവും ശിലയിട്ട് ആറു വര്‍ഷവും പിന്നിടുമ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഈ സ്വപ്‌ന പദ്ധതിയെ ഞെക്കിക്കൊല്ലുകയാണ്. പ്രതിവര്‍ഷം നാനൂറ് കോച്ചുകള്‍ നിര്‍മിക്കാന്‍ കഴിയാവുന്നതും പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കാവുന്നതുമായ 550 കോടിയുടെ തൊഴില്‍ദാനപദ്ധതി അതുകൊണ്ട് മാത്രമല്ല, ഇന്ത്യയുടെ ആധുനിക റെയില്‍വെകോച്ചുകളുടെ നിര്‍മാണത്തില്‍ പുത്തന്‍ കാല്‍വെയ്പ് സൃഷ്ടിക്കുമെന്നാണ് പ്രത്യാശിച്ചിരുന്നത്. കഴിഞ്ഞ നാലു തവണയും പാലക്കാടിന്റെ ലോക്‌സഭാപ്രതിനിധികളായി ചെന്ന ഇടതുപക്ഷം പദ്ധതി പ്രാണവായുകിട്ടാതെ നിലയ്ക്കുമ്പോഴും ക്രിയാത്മകമായ ഒരുനീക്കവും നടത്താന്‍ കഴിയാതെ പ്രശ്‌നത്തെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാക്കി മാറ്റിയിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കവെ വീണ്ടുമൊരിക്കല്‍കൂടി പ്രശ്‌നം പൊതുജന മധ്യത്തിലേക്ക് കൊണ്ടുവന്ന പാലക്കാട് എം.പിയും പദ്ധതി ഇനി വേണ്ടെന്ന് വ്യംഗ്യമായി പറഞ്ഞ കേന്ദ്ര റെയില്‍വ വകുപ്പുമന്ത്രി പീയൂഷ് ഗോയലും കേരളത്തിന്റെ ന്യായമായൊരു ആവശ്യത്തോടും ഇവിടുത്തെ ജനതയോടും പരസ്യമായ വെല്ലുവിളി നടത്തിയിരിക്കുകയാണ്. കേരളത്തോട് കൊടുംചതിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് പറയുന്ന ഇടതുപക്ഷം വിഷയത്തില്‍ ഇന്ന് ഡല്‍ഹിയില്‍ തനിച്ച് സമരത്തിന് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചതുതന്നെ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണെന്നാണ് കരുതേണ്ടത്. അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഈയൊരു പൊതുആവശ്യത്തിന് വേണ്ടി യു.ഡി.എഫ് ജനപ്രതിനിധികളുള്‍പ്പെടെയുള്ള എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ച് ഐക്യമുന്നേറ്റത്തിന് അവര്‍ തയ്യാറാകുമായിരുന്നു.
2008ല്‍ യു.പി.എ സര്‍ക്കാര്‍ പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപനം നടത്തുമ്പോള്‍ കേവലം ഒരു കേന്ദ്ര പദ്ധതി എന്നതിനേക്കാളുപരി അത് 1980 മുതല്‍ കേരളത്തിന് വാഗ്ദാനം ചെയ്ത കോച്ച്ഫാക്ടറിയുടെ നിരാസത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പശ്ചാത്താപം കൂടിയായിരുന്നു. അക്കാലത്ത് നിലനിന്നിരുന്ന പഞ്ചാബിലെ ഖലിസ്ഥാന്‍ തീവ്രവാദത്തെ നേരിടാന്‍ യുവാക്കള്‍ക്കുള്ള തൊഴില്‍ദാനപദ്ധതിയായാണ് അവിടുത്തെ കപൂര്‍ത്തലയിലേക്ക് പദ്ധതി എടുത്തുമാറ്റപ്പെട്ടത്. ഇതിന്റെ പേരില്‍ കേന്ദ്രം കനിയണമെങ്കില്‍ തോക്കെടുക്കണമെന്ന രീതിയില്‍ വിവാദ പ്രസ്താവന നടത്തിയ സംസ്ഥാന മന്ത്രിക്ക് കോടതിയുടെ ഇടപെടലിനെതുടര്‍ന്ന് രാജിവെക്കേണ്ടിപോലും വന്നു. സ്വതവേ തളര്‍ന്നുകിടക്കുന്ന കേരളത്തിലെ വ്യാവസായിക-തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള വന്‍ വികസന കുതിപ്പിനുള്ള നാഴികക്കല്ലായാണ് പുതിയ പദ്ധതി വിശേഷിപ്പിക്കപ്പെട്ടത്. കേരളത്തിന്റെ റെയില്‍വെ വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് എന്നും ചിറ്റമ്മനയമാണുള്ളതെന്ന ആരോപണവും നിലനിന്നിരുന്നു. ഇതിനൊക്കെ പരിഹാരമായാണ് പദ്ധതി പുനരാരംഭിക്കാന്‍ ഡോ.മന്‍മോഹന്‍സിംഗിന്റെയും സോണിയാഗാന്ധിയുടെയും പ്രത്യേകതാല്‍പര്യത്താല്‍ പാലക്കാട് പദ്ധതി വീണ്ടും പ്രഖ്യാപിക്കപ്പെട്ടത്.
ആദ്യഘട്ടത്തില്‍ സൗജന്യമായി 500 ഏക്കര്‍ഭൂമി ആവശ്യപ്പെട്ട കേന്ദ്ര റെയില്‍വെ മന്ത്രാലയവും റെയില്‍വെബോര്‍ഡും പിന്നീട് 239 ഏക്കര്‍ മതിയെന്ന് സമ്മതിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഒച്ചിഴയുന്ന വേഗത്തിലായിരുന്നു സ്ഥലമേറ്റെടുക്കല്‍. കാത്തുകാത്തിരുന്ന സ്വപ്‌നപദ്ധതി കൈയിലെത്തിയിട്ടും ഭൂമി ഏറ്റെടുത്ത് നല്‍കി പദ്ധതി ആരംഭിക്കാന്‍ സടകുടഞ്ഞ് സൗകര്യമൊരുക്കുക എന്ന ദൗത്യം നിറവേറ്റാതെ പദ്ധതി വഴി യു.ഡി.എഫിന് എന്തെങ്കിലും നേട്ടം കിട്ടുമോ എന്ന് ചികഞ്ഞ് രാഷ്ട്രീയം കണ്ടെത്തുകയായിരുന്നു സി.പി.എം നേതൃത്വവും അന്നത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരും. സ്വാഭാവികമായും 2009ല്‍ തുടര്‍ന്നുവന്ന രണ്ടാം യു.പി.എ സര്‍ക്കാരും പദ്ധതിയുമായി മുന്നോട്ടുപോയി. ഇതേസമയം 2011ല്‍ കേരളത്തിലും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വനഭൂമിയടക്കം ഒറ്റവര്‍ഷം കൊണ്ട് മുഴുവന്‍ സ്ഥലവും വിലകൊടുത്തുവാങ്ങി ഏറ്റെടുത്ത് വിട്ടുനല്‍കി. കഞ്ചിക്കോട്ടെ മലനിരയില്‍ ഇതിനുചുറ്റും കൂറ്റന്‍മതിലും പണിതു. തുടര്‍ന്ന് റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയുടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സാന്നിധ്യത്തില്‍ 2012 ഫെബ്രുവരിയില്‍ പാലക്കാട് കോട്ടമൈതാനത്ത് പദ്ധതി ശിലാസ്ഥാപനം നടത്തി. ഇതിനിടയിലെല്ലാം സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രാദേശിക നേതൃത്വങ്ങള്‍ രാഷ്ട്രീയ സമരങ്ങളുമായി രംഗത്തുവന്നു. ഇതിനിടെ സ്ഥലം എം.പി എം.ബി രാജേഷ് തന്നെ കോച്ച് ഫാക്ടറി പൊതുമേഖലയില്‍നിന്ന് മാറ്റി എന്ന ആരോപണവുമായി രംഗത്തെത്തി. റെയില്‍വെ മന്ത്രാലയത്തിന്റെ പക്കല്‍ പുതിയ കോച്ച്ഫാക്ടറിക്കായി പണമില്ലെന്നായിരുന്നു പറഞ്ഞകാരണം. പകരം കേന്ദ്ര പൊതുമേലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) യുമായി സഹകരിച്ച് പദ്ധതി നിര്‍മാണം ആരംഭിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയെങ്കിലും സ്വകാര്യ പി.പി.പി മാതൃകയില്‍ പദ്ധതി നിര്‍മിക്കുമ്പോള്‍ സെയിലിന് പങ്കു വഹിക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യം സി.പി.എമ്മുകാരനായ പാലക്കാട്ടെ മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ് തന്നെ രാജേഷിനെ തിരുത്തി. ഇതോടെ ഇരുവരും തമ്മിലായി തര്‍ക്കം. പിന്നീട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്ട് തന്നെയുള്ള ബെമലും രംഗത്തെത്തിയെങ്കിലും തല്‍സ്ഥിതി തുടര്‍ന്നു. 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ കഴിഞ്ഞ രണ്ടുമൂന്നു ബജറ്റുകളില്‍ കേവലം ലക്ഷങ്ങള്‍ മാത്രമാണ് ഫാക്ടറിക്കായി കേന്ദ്രം നീക്കിവെച്ചത്. കഴിഞ്ഞയാഴ്ച മന്ത്രി പീയൂഷ് ഗോയല്‍ തന്നെ റെയില്‍വെ പാര്‍ലമെന്റി സമിതി യോഗത്തില്‍ പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ മന്ത്രാലയം ആഗ്രഹിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. പദ്ധതിക്ക് മരണമണി മുഴങ്ങിയെന്ന് ആശങ്കപ്പെട്ടിരിക്കെ രാഷ്ട്രീയമായ തിരിച്ചടി ഭയന്ന് മന്ത്രി ഗോയല്‍ തന്നെ വാക്കുമാറ്റിപ്പറഞ്ഞിരിക്കുന്നു. പദ്ധതി ഉപേക്ഷിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായി ഇദ്ദേഹം. അതായത് പദ്ധതി തുടങ്ങുമെന്നോ ഇല്ലെന്നോ പറയാന്‍ മന്ത്രിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയ്യാറല്ലെന്നര്‍ത്ഥം. അടുത്തതെരഞ്ഞെടുപ്പുവരെ ഇതിനെ വലിച്ചിഴച്ച് ചര്‍ച്ചാവിഷയമാക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെങ്കില്‍ കേരളത്തോട് വിരോധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും. ഫലത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി പ്രവര്‍ത്തനക്ഷമമാവില്ലെന്നുതന്നെയാണ് കരുതേണ്ടത്. ഇനി സ്വകാര്യസംരംഭകരെ കണ്ടെത്തിയാല്‍ തന്നെ നിര്‍മാണം തുടങ്ങാന്‍ ചുരുങ്ങിയത് മൂന്നുകൊല്ലമെങ്കിലും എടുക്കും. അതുവരെ പൊതുജനത്തെ കബളിപ്പിച്ചുകൊണ്ട് ഭരണക്കാര്‍ക്ക് മുന്നോട്ടുപോകാം. മോദി സര്‍ക്കാര്‍ റെയില്‍വെ ബജറ്റുതന്നെ ഇല്ലാതാക്കിയിരിക്കുന്നു. കേരളം സ്ഥലമേറ്റെടുത്തുതരുന്നില്ലെന്ന് പറയുന്ന മന്ത്രി ഗോയല്‍ എടുത്തുനല്‍കിയവയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം എന്തുകൊണ്ടാണ് തീര്‍ക്കാത്തത്? പതിറ്റാണ്ടായി കാത്തിരുന്ന പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രം വൈരനിര്യാതന നിലപാടാണ് തുടരുന്നതെങ്കില്‍ അതിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് നാം ഒറ്റക്കെട്ടായി തയ്യാറാകണം. പുതിയ കോച്ചുകള്‍ ആവശ്യമില്ലെന്ന ്പറയുന്ന മന്ത്രിതന്നെയാണ് തങ്ങളുടെ സര്‍ക്കാര്‍ ഭരിക്കുന്ന യു.പിയില്‍ പുതിയ കോച്ച് ഫാക്ടറിക്ക് സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയുമ്പോള്‍ കൊടുംവഞ്ചനയുടെ ബാക്കിപത്രമാണ് അനാവൃതമാകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending