Connect with us

Video Stories

നേരറിയാതിരിക്കാന്‍ സി.ബി.ഐ

Published

on

രാജ്യത്തെ ഉന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ തലവനെ മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ച് അവധിയെടുപ്പിച്ചത് അഴിമതിക്കാരെ അകത്താക്കാന്‍ ശ്രമിച്ചതിന്. കഴിഞ്ഞ ദിവസം മോദിയുടെ അടുത്തയാളായ സി.ബി.ഐയിലെ രണ്ടാമന്‍ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ കേസെടുത്ത് അറസ്റ്റിന് തുനിഞ്ഞതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചതെങ്കിലും റഫാല്‍ കുംഭകോണമാണ് നടപടിക്ക് കാരണമായതെന്നാണ് വിവരം. ഡയറക്ടര്‍ അലോക് വര്‍മയുടെ നിര്‍ദേശമനുസരിച്ച് ചരിത്രത്തിലാദ്യമായി സി.ബി.ഐയുടെ ഓഫീസില്‍ റെയ്ഡ് നടത്തുകയും അസ്താനയും സഹായികളും നടത്തിയ അഴിമതിയുടെ ചുരുളഴിക്കാന്‍ ശ്രമിച്ചതുമാണ് ഡയറക്ടറുടെ തൊപ്പി തെറിക്കാനിടയാക്കിയത്. ജോ. ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനാണ് കാബിനറ്റ് നിയമനസമിതി പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇതിനെതിരെ അലോക്‌വര്‍മ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
വിദേശത്ത് ആളുകളെവെച്ച് അവര്‍വഴി നിര്‍ണായകമായ അഴിമതിക്കേസുകള്‍ വഴിതിരിച്ചുവിട്ട് പ്രതികളെ രക്ഷപ്പെടുത്താന്‍ കോടികള്‍ കോഴ വാങ്ങിയതിനാണ് ഏതാനും ദിവസം മുമ്പ് ഡയറക്ടര്‍ അലോക്‌വര്‍മ തന്റെ രണ്ടാമനെതിരെ ക്രിമിനല്‍ നടപടി ആരംഭിച്ചത്. ഇത് അറിഞ്ഞയുടന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തിലിടപെട്ട് ഇരു ഉദ്യോഗസ്ഥര്‍ക്കെതിരെയും രംഗത്തുവന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ സല്‍പേരിന് കളങ്കം വരുത്തുന്നത് പ്രധാനമന്ത്രിക്ക് സഹിക്കാനാകില്ലെന്നുമൊക്കെയായിരുന്നു പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഓഫീസ് വൃത്തങ്ങള്‍ പുറംലോകത്തെ ബോധിപ്പിക്കാന്‍ ശ്രമിച്ചതെങ്കില്‍ ബുധനാഴ്ച ഉച്ചയോടെ ഡയറക്ടറെയും സ്‌പെഷല്‍ ഡയറക്ടറെയും അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത് മോദി സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം വെളിച്ചത്താക്കിയിരിക്കുകയാണ്. ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന രാകേഷ് അസ്താന അവിടെ മോദിക്കും ബി.ജെ.പിക്കും അനുകൂലമായി ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തയാളാണെന്നതായിരുന്നു സി.ബി.ഐയിലെ ഡെപ്യൂട്ടേഷനുള്ള കാരണം. ഇതുപോലെ സി.ബി.ഐയുടെ തന്നെ ജോ.ഡയറക്ടറായി എ.കെ ശര്‍മയെയും മോദി രണ്ടു വര്‍ഷം മുമ്പ് ഏജന്‍സിയില്‍ തിരുകിക്കയറ്റുകയുണ്ടായി. ഇദ്ദേഹവും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കറ തീണ്ടിയിട്ടുള്ള വ്യക്തിയാണ്. ഇവരെയൊക്കെ താന്‍ പ്രധാനമന്ത്രിയായ ശേഷം സി.ബി.ഐയിലേക്ക് നിയമിക്കുക വഴി മോദി സ്വയം തന്റെ നയം വെളിപ്പെടുത്തുകയായിരുന്നു. സി.ബി.ഐയുടെ നയങ്ങളെയും അന്വേഷണ സംവിധാനത്തെയും ഇവരായിരിക്കും ഇനി സ്വാധാനിക്കുക എന്നതായിരുന്നു അത്. അത് അച്ചട്ടായിരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി കാണാന്‍ കഴിയുന്നത്.
9000 കോടിയുടെ ബാങ്ക് തട്ടിപ്പു കേസ് പ്രതി ബി.ജെ.പി എം.പിയായിരുന്ന വിജയ്മല്യയുടെ വിദേശത്തേക്കുള്ള രക്ഷപ്പെടലിന് വഴിയൊരുക്കിയത് എ.കെ ശര്‍മയാണെന്നതിന് സി.ബി.ഐ വൃത്തങ്ങളില്‍നിന്ന് തന്നെ തെളിവുകള്‍ പുറത്തുവന്നിരുന്നു. അലോക്‌വര്‍മ ഡയറക്ടറായതിനുശേഷം അഴിമതിക്കറയുള്ള ഇത്തരം ഉദ്യോഗസ്ഥരുടെ നേര്‍ക്ക് സംശയക്കണ്ണുകളോടെയാണ് നോക്കിയിരുന്നതും അവരുടെ ഔദ്യോഗിക മേഖലയില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയതും. ഇതാണ് മുമ്പത്തെ അനില്‍ശര്‍മയെ പോലെതന്നെ ഇപ്പോള്‍ പുറത്തായ അലോക് വര്‍മയെയും മോദിയുടെ അനിഷ്ടത്തിന് പാത്രമാക്കിയത്. റഫാല്‍ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ബി.ജെ.പിയിലെ വിമതരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതും മോദിയെ ചൊടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് അസ്താനയുമായി ബന്ധപ്പെട്ട അഴിമതിക്കഥ പുറത്തുവരുന്നത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാംസ കയറ്റുമതി കമ്പനിയുടെ ഉടമ മോയിന്‍ഖുറേഷിയുടെയും ഇയാളുടെ അടുത്തയാളായ സതീശ് സനയുടെയും കേസുകള്‍ തേച്ചുമായ്ച്ചുകളയാന്‍ സ്‌പെഷല്‍ ഡയറക്ടര്‍ അസ്താന വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും അതിനായി മൂന്നു കോടി രൂപ കൈക്കൂലി വാങ്ങുകയും ചെയ്തതായാണ് വിവരം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിലൊടുവിലാണ് റെയ്ഡും ദുബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അസ്താനയുടെ ഇടനിലക്കാരന്‍ മനോജ് പ്രസാദിന്റെ അറസ്റ്റും. സ്‌പെഷല്‍ ഡയറക്ടര്‍ അസ്താനയും ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്രകുമാറും തങ്ങള്‍ കേസില്‍ നിരപരാധികളാണെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. കോടതി അസ്താനയുടെ അറസ്റ്റ് തല്‍ക്കാലം തടഞ്ഞിരിക്കുകയുമാണ്. കാലങ്ങളായി സി.ബി.ഐ ഉദ്യോഗസ്ഥരുടെ അഴിമതി ദല്ലാളായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് പ്രസാദ്. ഇയാളും കേസില്‍ അറസ്റ്റിലാണ്. ഇതെല്ലാം മോദിയിലേക്കും അമിത്ഷായിലേക്കും കാര്യങ്ങളെകൊണ്ടു ചെന്നെത്തിക്കുമോ എന്ന ഭീതി ഭരണകക്ഷിക്കുണ്ടായിരിക്കണം. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തമ്മിലടിക്കെതിരായ നടപടി എന്ന നിലക്കാണ് മോദി സര്‍ക്കാര്‍ ഇരുവരെയും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതെങ്കിലും മോദിക്കെതിരെ നീണ്ടിരിക്കുന്ന സഹസ്ര കോടികളുടെ അഴിമതി തന്നെയാണ് വാസ്തവത്തില്‍ ഡയറക്ടറെ മാറ്റാന്‍ മോദിയെ പ്രേരിപ്പിച്ചതെന്നാണ് വിശ്വാസയോഗ്യമായി അറിവാകുന്നത്.
നാല്‍പതിനായിരം കോടിയുടെ റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ആരോപണം ഉയര്‍ന്നുവരികയും അത് കോണ്‍ഗ്രസ് വിജിലന്‍സ് കമ്മീഷണറുടെയും സി.ബി.ഐയുടെയും ശ്രദ്ധയില്‍പെടുത്തുകയും ചെയ്തതോടെ അലോക് വര്‍മയെ ഏതുവിധേനയും പുറത്താക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നുവെന്ന വാദത്തിന് കഴമ്പുണ്ട്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും കോണ്‍ഗ്രസ് പാര്‍ട്ടിയും റഫാല്‍ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി അന്വേഷണത്തിന് നിര്‍ദേശം നല്‍കാനിരിക്കെ സി.ബി.ഐ ഡയറക്ടറെ ഈ തക്കത്തിന് മാറ്റി പകരം തന്റെ ഇഷ്ടക്കാരനെ പ്രതിഷ്ഠിച്ചിരിക്കുകയാണിപ്പോള്‍ പ്രധാനമന്ത്രി. റഫാല്‍ അഴിമതിയില്‍ റിലയന്‍സ് മേധാവി അനില്‍ അംബാനിയുടെ പങ്കും വിമാനത്തിന്റെ എണ്ണം വെട്ടിക്കുറച്ചതും മറ്റും വലിയ ഒച്ചപ്പാടാണ ്‌രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ സി.ബി.ഐയുടെ തലവനെ മാറ്റിയ നടപടിയില്‍ ജനവും പ്രതിപക്ഷവും അരുതായ്മ മണക്കുന്നതില്‍ കുറ്റം കാണേണ്ടതില്ല. ഇതോടെ അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിലല്ല, അവരെ രക്ഷപ്പെടുത്തുന്നതിലാണ് മോദി ഭരണകൂടത്തിന്റെ മുന്‍ഗണന എന്നു വന്നിരിക്കുന്നു. താന്‍ തന്നെയും കുരുക്കിലകപ്പെടാന്‍ താന്‍ നിയമിച്ച ഉദ്യോഗസ്ഥന്‍ കാരണമായേക്കുമെന്ന ഭയമായിരിക്കാം പ്രധാനമന്ത്രിയെ ഈ നടപടിക്ക് പ്രേരിപ്പിച്ചിരിക്കുക. ഇത് നരേന്ദ്രമോദിക്ക് ഭൂഷണമാണെങ്കിലും രാജ്യത്തിന് ഒരുനിലക്കും ഗുണകരമാകില്ല. സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസ്യതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending