Connect with us

Video Stories

ഭരണകൂടത്തിന്റെ ദൗത്യം പിരിവ് മാത്രമാകരുത്

Published

on

 

കേരളത്തെ നക്കിത്തുടച്ച മഹാപ്രളയത്തിന്റെ അനന്തര ഫലമെത്രയെന്ന് കണക്കുകൂട്ടാന്‍ അശക്തമായ അവസ്ഥയിലാണ് നാമിപ്പോള്‍. പതിനഞ്ചു ലക്ഷത്തോളം പേരാണ് കിടപ്പാടം തകര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. അവരില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ ഇനിയും വീടുകളിലേക്കു തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാല്‍ ലക്ഷത്തിലധികം വീടുകളാണ് പ്രളയക്കെടുതിയില്‍ നാമാവശേഷമായത്. കേരളത്തിലെ ജന സംഖ്യയുടെ നാലിലൊന്ന്- അമ്പത്തഞ്ചുലക്ഷം പേര്‍-ദുരിതത്തിനിരയായതായാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. 483 പേര്‍ മരണത്തിനു കീഴടങ്ങി. കാണാതായ പതിനഞ്ചോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് കുട്ടനാട് മേഖലയില്‍ ഇപ്പോഴും കുടിവെള്ളം പോലും കിട്ടാതെ നരകിക്കുന്ന പതിനായിരങ്ങളുടെ ദൈന്യത. ഇതിനെല്ലാം ഒറ്റയടിക്ക് പരിഹാരം കാണാന്‍ മനുഷ്യര്‍ക്കും ശാസ്ത്രസാങ്കേതിക വിദ്യക്കും കഴിയില്ലെങ്കിലും കഴിയാവുന്നത്ര സേവനങ്ങള്‍ ഈ ഹതഭാഗ്യരിലേക്കെത്തിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകരെ ആദരിക്കുകയും സര്‍വകക്ഷിയോഗവും പ്രത്യേക നിയമസഭാസമ്മേളനവും വിളിച്ചുകൂട്ടുകയും ചെയ്‌തെങ്കിലും ജനദുരിതം അകറ്റുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടത്ര ദിശാബോധം ഇനിയും ഉണ്ടായിട്ടില്ലെന്നുവേണം മനസ്സിലാക്കാന്‍. മന്ത്രിസഭായോഗമെടുത്തിരിക്കുന്ന പുതിയ തീരുമാനം, മന്ത്രിമാര്‍ ധനസമാഹരണത്തിനായി വിദേശങ്ങളിലേക്കുള്‍പ്പെടെ പോകുന്നുവെന്നാണ്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തിരമായ കടമ ജില്ലകളില്‍ പ്രായോഗികമായ മേല്‍നോട്ടം വഹിക്കുകയാണ്. എലിപ്പനി പോലുള്ള ജലജന്യരോഗ മരണങ്ങള്‍ ഇതിനകംതന്നെ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ജില്ലാകലക്ടറടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ അവരവര്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളില്‍ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനും മേല്‍നോട്ടം വഹിക്കുന്നതിനുപകരം അവരെ പണപ്പിരിവിനായി നിയോഗിക്കുന്നത് തലതിരിഞ്ഞ ഭരണ നടപടിയാണ്.
പ്രളയ കാലത്ത് ജര്‍മനിയില്‍ ഉലാത്തിയ കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജു തിരിച്ചെത്തിയെങ്കിലും പാലക്കാട് ജില്ലയുടെ ചുമതലയുള്ള സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പരിവാരസമേതം പതിനൊന്നു ദിവസത്തെ ഓസ്‌ട്രേലിയ പര്യടനത്തിനുള്ള പുറപ്പാടിലാണത്രെ. വ്യാഴാഴ്ച എട്ടു മണിക്കൂറിലധികം നീണ്ടുനിന്ന ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കും പുനരാലോചനകള്‍ക്കും വേദിയായ നിയമസഭാസമ്മേളനത്തില്‍ പോലും ദുരന്തത്തിനിരയായ പ്രദേശങ്ങളിലെ നിയമസഭാസാമാജികരെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നത് കാര്യങ്ങള്‍ ധാര്‍ഷ്ട്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും കലവറയില്ലാതെ കൈകാര്യം ചെയ്യാന്‍ പിണറായി സര്‍ക്കാരിന് മനസ്സില്ലെന്നതിന്റെ തെളിവാണ്. പ്രളയത്തിന്റെ നടുവില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ രക്ഷിക്കാന്‍ ഒരു ഹെലികോപ്റ്ററെങ്കിലും തരൂ എന്ന് വിളിച്ചുകേണത് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ സ്വന്തം സര്‍ക്കാരിനോടായിരുന്നു. സി.പി.എമ്മുകാരന്‍ തന്നെയായ റാന്നി എം.എല്‍.എ രാജുഎബ്രഹാമും കക്കി അണക്കട്ട് തുറന്നുവിട്ടതിലെ ഉദ്യോഗസ്ഥ അനവധാനതയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ട് നൂറുകണക്കിന് ആളുകളുടെ വീടും പുരയിടവും ജീവനും കവര്‍ന്നതിനെതിരെ പ്രതികരിച്ചതും ഇതേ സി.പി.എമ്മുകാരനായ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ആയിരുന്നു. ഈ മൂവര്‍ക്കും സഭയില്‍ പ്രസംഗിക്കാന്‍ അവസരം നിഷേധിച്ച പാര്‍ട്ടിയുടെ നടപടി മുഖ്യമന്ത്രികൂടി അറിഞ്ഞുകൊണ്ടാവാനേ തരമുള്ളൂ. സര്‍ക്കാര്‍ പ്രളയം കൈകാര്യം ചെയ്ത രീതിയില്‍ ഇവര്‍ക്ക് ഇപ്പോഴും ശക്തമായ വിയോജിപ്പുണ്ടെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇതുതന്നെയാണ് ഇവരെ പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്നതും. പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകളെ അക്കമിട്ടും ശാസ്ത്രീയമായ വസ്തുതകളുടെ പിന്തുണയോടെയും പൊളിച്ചടുക്കുകയായിരുന്നു. എന്നാല്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടല്ല പ്രളയമുണ്ടായത് എന്ന തന്റെ പൂര്‍വ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം വന്നത് മഴ കൊണ്ടാണെന്ന് അറിയാത്തവരാവില്ല പ്രതിപക്ഷവും സാമാന്യജനവും. എന്നാല്‍ പ്രളയം തടയുന്നതിനുകൂടി ലക്ഷ്യമിട്ട് നാം കെട്ടിപ്പൊക്കിയ അണക്കെട്ടുകള്‍ പ്രളയ കാലത്ത് തുറന്നുവിടുന്നതില്‍ വലിയ കെടുകാര്യസ്ഥതയാണ് വിദ്യുച്ഛക്തി, ജലവിഭവ വകുപ്പുകള്‍ കാട്ടിയതെന്ന് ആര്‍ക്കും തെളിയിക്കാനാകും. മതിയായ കാലാവസ്ഥാപ്രവചനം കേന്ദ്ര കാലാവസ്ഥാവകുപ്പ് തന്നില്ലെന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇനിയുമൊരു പ്രളയം വന്നാലുണ്ടായേക്കാവുന്ന സമാനമായ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ നിലവിലെ പോരായ്മകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യംപോലും സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല. ഏതായാലും ഇതേക്കുറിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്ത നിലക്ക് പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നുതന്നെയാണ് വ്യക്തമായിരിക്കുന്നത്.
ഇതിനകം ആയിരത്തിലധികം കോടി രൂപയുടെ ധനസഹായം പലവകയിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കഴിഞ്ഞു. ഇവ ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനം വഴി പിരിച്ചതോ സ്വരുക്കൂട്ടിയതോ അല്ല. ക്യാമ്പുകളിലെ 15 ലക്ഷംപേര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപ മാത്രം വെച്ച് 1500 കോടി രൂപ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ കലക്ടര്‍മാര്‍ക്ക് കൈമാറിയത് 375 കോടി രൂപ മാത്രമാണ്. മൂന്നു ദിവസം കഴിഞ്ഞിട്ടും ഇതുപോലും ദുരിതബാധിതരുടെ കൈകളിലേക്ക് എത്തിക്കാനായിട്ടില്ല. പല ജില്ലകളിലെയും ദുരിതബാധിതരുടെ കണക്കെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല. കുട്ടനാട് മേഖലയില്‍ ഇപ്പോഴും വീടുകള്‍ വൃത്തിയാക്കാനോ കയറിക്കിടക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇവിടെ നിന്നുള്ള രണ്ടു ലക്ഷത്തോളം പേരാണ് ചങ്ങനാശേരിയില്‍ അഭയം തേടിയത്. ഇവരുടെ വീടുകള്‍ ഇനിയെന്ന് വാസയോഗ്യമാകുമെന്ന് സര്‍ക്കാരിന് പറയാനാവുന്നില്ല. ഇന്നലെ പോലും നിരവധി കുടുംബങ്ങള്‍ കൈനകരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളെ നോക്കി നെടുവീര്‍പ്പിടുകയാണ്. കുടിവെള്ളമോ ആഹാര സാധനങ്ങളോ ഇവിടേക്ക് എത്തുന്നില്ലെന്നതോ പോകട്ടെ സര്‍ക്കാരുദ്യോഗസ്ഥരില്‍ ഒരാള്‍പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പറയുന്നു. കുട്ടനാട്ടിലെ പതിവു രീതിയനുസരിച്ച് വെള്ളം ഇറങ്ങിപ്പോകാന്‍ ഇനിയും സമയമെടുക്കും. അതുവരെ അവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നിട്ടിറങ്ങണം. വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും മറ്റും യഥേഷ്ടം ഭക്ഷ്യവസ്തുക്കള്‍ ഇപ്പോഴും കെട്ടിക്കിടക്കുമ്പോഴാണീ ഏകോപനക്കുറവ് ദുരിതം ഇരട്ടിപ്പിക്കുന്നത്. തീര്‍ച്ചയായും പുനര്‍നിര്‍മാണത്തിന് പണം അത്യാവശ്യം തന്നെ. എന്നാല്‍ പ്രവാസി മലയാളികളും അസംഖ്യം ആഭ്യന്തര സന്നദ്ധ സംഘടനകളും ജഡ്ജിമാരും സര്‍ക്കാര്‍ ജീവനക്കാരും പൗരന്മാരുമെല്ലാം ആത്മപ്രചോദിതരായി വെച്ചുനീട്ടുന്ന ധനസഹായവും സേവനവും ക്രിയാത്മകമായും ഭാവനാത്മകമായും പരിസ്ഥിതിക്ക് കോട്ടംതട്ടാതെയും കേരള പുനര്‍സൃഷ്ടിക്കായി വിനിയോഗിക്കാന്‍ മുന്‍കയ്യെടുക്കുകയാണ് നാടിനോട് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ കടമ.

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

india

രേഖകളില്ലാതെ കടത്തിയ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി പിടിയില്‍

ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Published

on

രേഖകളില്ലാത്ത 2 കോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അടക്കം മൂന്ന് പേര്‍ പിടിയില്‍. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു, വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവര്‍ക്കെതിരെയാണ് ബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അതേസമയം സംഭവത്തില്‍ ഐടി നിയമലഘനം നടന്നിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു.

Continue Reading

Trending