Connect with us

Video Stories

ക്യാംപസുകളില്‍ വേണ്ട ഈ കാട്ടാളത്തം

Published

on

2012 മെയ് നാലിന് വടകര ഒഞ്ചിയത്ത് ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലചെയ്യാന്‍ വന്നവര്‍ ‘മാഷാ അള്ളാ’ എന്നെഴുതിയ വാഹനമാണ് ഉപയോഗിച്ചത് എന്നതിനാല്‍ വധം തീവ്രവാദിസംഘടന നടത്തിയതാകാനാണ് സാധ്യതയെന്ന് പറഞ്ഞപ്പോള്‍ പിണറായി വിജയന്‍ സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയായിരുന്നു. ദീര്‍ഘമായ അന്വേഷണങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കുമൊടുവില്‍ സി.പി.എം ജില്ലാനേതാക്കളുള്‍പ്പെടെ പ്രസ്തുതകേസില്‍ അഴികള്‍ക്കുള്ളിലായി. കഴിഞ്ഞവര്‍ഷം എറണാകുളത്തെ മഹാരാജാസ് കോളജിനകത്ത് മാരകായുധങ്ങള്‍ കണ്ടെടുത്തപ്പോള്‍ അതേ വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അപ്പോള്‍ ഇദ്ദേഹം പറഞ്ഞത് വാര്‍ക്കപ്പണിക്ക് സൂക്ഷിച്ച ഉപകരണങ്ങളാണ് അവയെന്നായിരുന്നു. എസ്.എഫ്.ഐക്കാരാണ് ആയുധങ്ങള്‍ അവിടെ കൊണ്ടുവച്ചതെന്ന് പിണറായിയുടെതന്നെ പൊലീസ് കണ്ടെത്തി. ഇവ രണ്ടും സൂചിപ്പിക്കുന്നത് കേരളത്തില്‍ നടക്കുന്ന അക്രമസംഭവത്തിലെ പ്രതികള്‍ തങ്ങളുടെ ആളുകളായാല്‍ ഏത് കുല്‍സിതമാര്‍ഗം ഉപയോഗിച്ചും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നാണ് . പക്ഷേ ‘പുലി വരുന്നേ’ എന്ന ക്ലാസിക് കഥയിലെപോലെ യഥാര്‍ത്ഥപുലി ഇപ്പോള്‍ വന്നിരിക്കുന്നു. ആളുകളെ ഭയപ്പെടുത്താന്‍ വിളിച്ചുകൂവിയ ആളെതന്നെ കൊന്നുതിന്നുന്നു. കഴിഞ്ഞദിവസം സംസ്ഥാനത്തെ സ്വയംഭരണകലാലയമായ മഹാരാജാസ് കോളജിലെ പത്തൊമ്പതുകാരനായ എസ്.എഫ്.ഐ വിദ്യാര്‍ത്ഥി അതീവദാരുണമായി കൊലചെയ്യപ്പെട്ടത് നോക്കുമ്പോള്‍ ‘ചക്കിന്‌വെച്ചത് കൊക്കിന്‌കൊണ്ടു’ എന്ന അവസ്ഥയിലായിരിക്കുന്നു സി.പി.എം. രാഷ്ട്രീയമേതായാലും ഒരു ചോരത്തിളപ്പുള്ള യുവാവാണ് ഹീനമായ കൊലപാതകരാഷ്ട്രീയത്തിന്റെ ഇരയാക്കപ്പെട്ടിരിക്കുന്നത്. നഷ്ടപ്പെട്ടത് പാവപ്പെട്ട തൊഴിലാളി കുടുംബത്തിനും ഒരു പിന്നാക്കഗ്രാമത്തിനും പിന്നെ ‘നാന്‍ പെറ്റ മകനേ’ എന്ന് കരളുനൊന്തുവിലപിക്കുന്ന മാതാവിനും. കൊലപാതകികളോടൊപ്പമല്ലെങ്കിലും ഇതിന് മറുപടി പറയേണ്ടത് കേരളത്തിലെ ഭരണകൂടവും സി.പി.എമ്മും തന്നെയാണ്.
മഹാരാജാസിലെ രണ്ടാംവര്‍ഷ രസതന്ത്രശാസ്ത്ര വിദ്യാര്‍ത്ഥി ഇടുക്കി വട്ടവട സ്വദേശി ദലിത് സമുദായത്തില്‍പെട്ട അഭിമന്യുവാണ് അക്രമരാഷ്ട്രീയത്തിന്റെ കത്തിമുനക്കിരയായത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാകമ്മിറ്റിയംഗമാണ് അഭിമന്യു. പ്രതികള്‍ ഇരുപതംഗസംഘമാണെന്ന് പൊലീസ് പറയുന്നു. ഹോസ്റ്റലിന് അരികെ ഇത്തരമൊരു സംഭവം നടക്കുന്നത് പൊലീസോ കോളജ്അധികൃതരോ അറിഞ്ഞില്ല. പിറ്റേന്നത്തെ ഒന്നാംവര്‍ഷബിരുദവിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സ്വാഗതം ആശംസിച്ചുകൊണ്ട് തയ്യാറാക്കുന്ന അലങ്കാരപ്പണികളുടെ ഇടയിലാണ് അരുംകൊല. സമയം അര്‍ധരാത്രി കഴിഞ്ഞ് 35 മിനുറ്റ്. ഘാതകര്‍ പുറത്തുനിന്നുവന്നവരാണെങ്കിലും അല്ലെങ്കിലും കോളജുമായി ബന്ധപ്പെട്ട തര്‍ക്കംതന്നെയാണ് കൊലക്ക് കാരണമായിട്ടുള്ളത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാപംസ്ഫ്രണ്ടാണ് കൊലപാതകത്തിന് ഉത്തരവാദികളെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഈ വിദ്യാര്‍ത്ഥിയടക്കം നൂറോളം എസ്.എഫ്.ഐക്കാര്‍ രാത്രി കോളജ്ക്യാംപസില്‍ തമ്പടിച്ചിരുന്നു. ഇവരോടൊപ്പം ക്യാംപസ്ഫ്രണ്ടുകാരും കെ.എസ്.യുക്കാരുമൊക്കെ ഉണ്ടായിരുന്നു. ക്യാംപസ്ഫ്രണ്ടുകാര്‍ കോളജ്മതിലില്‍ എഴുതിയ ചുവരെഴുത്തിന് താഴെ ‘തീവ്രവാദികള്‍ തുലയട്ടെ’ എന്നെഴുതിയതാണ് കൊലക്ക് പ്രേരിപ്പിച്ചതത്രെ. എസ്.എഫ്.ഐക്കാരാണ് ഇതെഴുതിയതെന്നാണ് ആരോപണം. ഇത് അവര്‍ നിഷേധിച്ചിട്ടുമില്ല. എങ്കില്‍ ചുവരെഴുത്ത് വികൃതമാക്കിയതിന്റെ പേരില്‍ ഒരു സഹപാഠിയെ പച്ചയ്ക്ക് കുത്തിക്കൊല്ലുക എന്നുവന്നാല്‍ ! ഇതിലും വലിയ മനുഷ്യത്വരാഹിത്യം വേറെയുണ്ടോ? തുണിയുരിഞ്ഞ കാട്ടാളത്തമാണിത്. ലക്ഷണമൊത്ത ആസൂത്രിതം. പ്രതികളില്‍ രണ്ടുപേര്‍ കോളജിലെ വിദ്യാര്‍ത്ഥികളാണെന്നാണ് പറയുന്നത്. പലരെയും ഇനിയും പിടികിട്ടാനുണ്ട്. അതിനുമുമ്പേ എസ്.ഡി.പി.ഐ അധ്യക്ഷന്‍ ‘താന്‍ കിണ്ണം കട്ടിട്ടില്ല’ എന്ന് വിളിച്ചുകൂവിയത് നോക്കുമ്പോള്‍ പൊലീസിന് അധികം പ്രയാസപ്പെടേണ്ടതില്ലെന്ന് തോന്നുന്നു. കോളജില്‍ സംഘര്‍ഷമുണ്ടായെന്നും അതിനിടക്ക് സ്വയരക്ഷക്കുവേണ്ടി കുത്തിയതാകാമെന്നുമാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു നികൃഷ്ഠകൃത്യം നിര്‍വഹിക്കുന്നതിന് തീവ്രവാദികള്‍ക്ക് ധൈര്യം ലഭിച്ചത് എവിടെനിന്നാണ്? മുസ്‌ലിംകള്‍ക്ക് മാത്രം അംഗത്വമുള്ള മതകീയ തീവ്രവാദസംഘടനയുടെ പോഷകസംഘടനക്ക് അതേവികാരം ഉണ്ടായതില്‍ അല്‍ഭുതപ്പെടാനുണ്ടോ. കേരളത്തില്‍ 1990കളില്‍ നട്ടുപിടിപ്പിച്ച തീവ്രവാദസംഘടനയെ തേനും പാലും കൊടുത്ത് ഊട്ടിവളര്‍ത്തിയവര്‍ സി.പി.എമ്മുകാര്‍ തന്നെയാണ്. തങ്ങളുടെ ജനാധിപത്യവിരുദ്ധ-അക്രമരാഷ്ട്രീയത്തിന് എതിരുനില്‍ക്കുന്ന മുസ്‌ലിംലീഗിനെതിരെ കിട്ടിയൊരു കച്ചിത്തുരുമ്പായാണ് സി.പി.എം തീവ്രവാദസംഘടനയെ ഉപയോഗപ്പെടുത്തിയത്. കേരളത്തിലെ നിരവധി തദ്ദേശസ്ഥാപനങ്ങളില്‍ എസ്.ഡി.പി.ഐയുമൊത്ത് ഇപ്പോഴും അധികാരം പങ്കിടുന്നവരാണ് സി.പി.എം. ലീഗ് പ്രവര്‍ത്തകരും ഇവരും തമ്മില്‍ ഉണ്ടായ കേസുകളിലും തിരഞ്ഞെടുപ്പുകളിലും ഒക്കെ തീവ്രവാദികളുടെ പക്ഷത്തായിരുന്നു സി.പി.എം. ഭരണത്തിലിരിക്കുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് ലീഗിനെതിരെ ഇക്കൂട്ടര്‍ക്ക് ആവുന്നത്ര സഹായംനല്‍കി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പല പഞ്ചായത്തുകളിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സി.പി.എം ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചു.ക്യാംപസുകളിലും വ്യത്യസ്ഥമായിരുന്നില്ല സ്ഥിതി. എം.എസ്.എഫ് -കെ.എസ്.യു സഖ്യത്തിനെതിരെ എ..ബി.വി.പിയെയും ക്യാംപസ് ഫ്രണ്ടിനെയും തരാതരം പോലെ കൂട്ടുകൂട്ടിയവരാണ് ഇപ്പോള്‍ അഭിമന്യുവിന്റെ പേരില്‍ വിലപിക്കുന്നത്. ഇതിനെയല്ലേ സഖാവേ മുതലക്കണ്ണീരെന്ന് വിളിക്കുന്നത്. കേരളത്തിലെ ക്യാംപസുകളിലും വിദ്യാലയമുറ്റങ്ങളിലും കൗമാരക്കാരുടെ ചോരത്തിളപ്പിനെ മുതലെടുത്ത് അക്രമരാഷ്ട്രീയം പരിശീലിപ്പിച്ചുവിട്ടവര്‍ക്ക് നേരെ അരാഷ്ട്രീയത്തിന്റെ വര്‍ഗീയശക്തികള്‍ വെട്ടിത്തിളങ്ങുന്ന കഠാരകളുമായി തിരിച്ചുവരുമ്പോള്‍ ‘മാനിഷാദ’ വിളിച്ച്കരഞ്ഞിട്ട് കാര്യമുണ്ടാകില്ല. അക്കൂട്ടര്‍ക്ക് മേലും കീഴും നോക്കാനില്ല.അഞ്ചുകൊല്ലത്തിനിടെ നാല് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ ആള്‍ക്കൂട്ടസംഘമാണത്. ദലിത് അവകാശങ്ങള്‍ക്കുവേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ഇവരുടെ പിതൃസംഘടനക്കാരെന്നതാണ് അതിലും കൗതുകകരം.
കാലം മാറുകയാണ്. അക്രമത്തിനും പഠിപ്പുമുടക്കിനും അധ്യാപകരുടെയും സ്ഥാപനമേധാവികളുടെയും കോലംകത്തിച്ചും അവരുടെ നടുവിനിട്ട് ചവിട്ടിയും ഭാവിയിലെ രാഷ്ട്രീയക്കളരിയാക്കുന്ന ശൈലി ഉപേക്ഷിക്കേണ്ട കാലം വണ്ടികയറിപ്പോയിരിക്കുന്നു. വിവരസാങ്കേതികയുടെ മുമ്പില്‍ വര്‍ണക്കടലാസുകള്‍ക്കും ചായമിടീലിനും എതിര്‍പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കലിനും ഇടമില്ലെന്ന ്മനസ്സിലാക്കുക. ഇത് നേരത്തെ തിരിച്ചറിഞ്ഞവരാണ് എം.എസ്.എഫും സമാധാനസ്‌നേഹികളുടെ സമാനമായ വിദ്യാര്‍ത്ഥിക്കൂട്ടായ്മകളും. മറിച്ചൊരു താല്‍പര്യത്തിന് വിദ്യാര്‍ത്ഥി സമൂഹവും മലയാളി മനഃസാക്ഷിയും കൂട്ടുനിന്നുതരില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending