Connect with us

Video Stories

നട്ടെല്ലുള്ള മാധ്യമ പ്രവര്‍ത്തകരെ ഇനി കാണാം

Published

on

നമ്മുടെ പൊതുസമൂഹത്തില്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണ്. ആ ശക്തിയുടെ വിലാസം സമൂഹമാണ്. വാര്‍ത്തകളുടെ ലക്ഷ്യം സമൂഹ നന്മയാവുമ്പോള്‍ അത് ഭരണക്കൂടത്തിനുള്ള വഴികാട്ടിയുമാണ്. പരസ്പര പൂരകമാവാറുള്ള ഈ വിശ്വാസ ബന്ധത്തിന്റെ തെളിവാണ് നമ്മുടെ നാടിന്റെ ഇന്നത്തെ വികസനവും വിലാസവും. പക്ഷേ ഭരണകൂടം നിയന്ത്രണമെന്ന വിലാസത്തില്‍ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരുന്ന പുതിയ മാധ്യമ ചട്ടങ്ങള്‍ ആ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. വാര്‍ത്ത വ്യക്തിഗമല്ല,. വാര്‍ത്തകളുടെ ഉറവിടങ്ങളും ഏകമുഖമല്ല. വാര്‍ത്തകളുടെ ലക്ഷ്യം വിശാലമായ സമൂഹമാവുമ്പോള്‍ അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒളിക്കാന്‍ പലതുമുണ്ടാവും. വാര്‍ത്താ സമ്മേളനങ്ങള്‍ മാത്രമല്ല വാര്‍ത്തകളുടെ ഉറവിടം. അന്വേഷണാത്മകതയില്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന വിശാല താല്‍പ്പര്യ സഞ്ചാരത്തില്‍ പിറവിയെടുക്കുന്ന വാര്‍ത്തകളില്‍ നാടിന്റെ മുഖം തന്നെ മാറിയ ചിത്രം നമ്മുടെ മുന്നിലുണ്ട്. ഈ അന്വേഷണാത്കതയില്‍ പൊലീസിംഗ് ഇല്ല- ചോദിച്ചും പറഞ്ഞുമുള്ള വിചാരണ കുറിപ്പാണ്. അത് പാടില്ലെന്ന് പുതിയ നിബന്ധന ആര്‍ക്കാണ് തണലാവുക. വാര്‍ത്തകള്‍ തേടി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പോവുന്നതിന് മുമ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് അനുമതിയെടുക്കണമെന്ന വ്യവസ്ഥയില്‍ മരിക്കുന്നത് വാര്‍ത്തകളും നാടുമാണ്. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളുടെ ദുരവസ്ഥ ആര്‍ക്കുമറിയാവുന്നതാണ്. അഴിമതി സര്‍ക്കാര്‍ ഓഫീസുകളുടെ മുഖമുദ്രയും. ഭരണകൂടം ഏത് തരത്തിലുള്ള വിലക്കുകള്‍ കൊണ്ട് വന്നിട്ടും നിര്‍ബാധം തുടരുന്ന വിനോദമായിരിക്കുന്നു കൈക്കൂലിയും അഴിമതിയും. ഇത് തുറന്ന് കാട്ടാന്‍ നമ്മുടെ സംവിധാനത്തിലെ ഏക വഴി മാധ്യമങ്ങളാണ്. മുന്‍കൂര്‍ അനുമതി തേടി ഒരു സര്‍ക്കാര്‍ ഓഫീസില്‍ വാര്‍ത്ത തേടി പോവുമ്പോള്‍ മാധ്യമ പ്രവര്‍ത്തകന് ലഭിക്കുക വെളുത്ത കടലാസിലെ വ്യാജ മറുപടിയാണ്.
നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണകൂടത്തിലെ ആരെ കാണാനും പ്രയാസമില്ല. പക്ഷേ പൊതുസ്ഥലങ്ങളില്‍ പോലും മന്ത്രിമാരെയോ സീനിയര്‍ ഉദ്യോഗസ്ഥരെയോ കാണാന്‍ അനുമതി വേണമെങ്കില്‍ ഈ തത്സമയ കാലത്ത് എന്താണ് വാര്‍ത്തകളുടെ ഭാവി…? ഓരോ കാലത്തെയും ഭരണകൂടങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളെയും അഴിമതികളെയും ഉദ്യോഗസ്ഥ തലത്തിലെ കൊളളരുതായ്മകളെയെുമെല്ലാം തുറന്ന് കാട്ടുന്ന മീഡിയാ ശരി വഴി വിജയം നേടുന്നത് രാഷ്ട്രീയം തന്നെയാണ്. ഓരോ അഞ്ച് വര്‍ഷത്തെ ഭരണ കാലാവധിയും പരിശോധിക്കുമ്പോള്‍ ഇത് പകല്‍ പോലെ വ്യക്തമാവും. ശക്തമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ പിന്തുണയിലാണ് രാഷ്ട്രീയം വിജയിക്കുന്നത്.
കേരളത്തിന്റെ മാധ്യമ പാരമ്പര്യം സത്യസന്ധമാണ്. വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമെല്ലാം നെടുനായകത്വം നല്‍കിയ മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ ശക്തമായ പിന്തുടര്‍ച്ചയാണ് ഇന്നിന്റെ പ്രതിനിധികള്‍. ചോദ്യങ്ങള്‍ ഭയരഹിതമായാണ് എല്ലാവരും ചോദിക്കാറുള്ളത്. അസുഖകരങ്ങളായ ചോദ്യങ്ങളില്‍ നിന്ന് നേതാക്കള്‍ മെയ്‌വഴക്കത്തോടെ പിന്മാറാറുണ്ട്. അവരെ ആരും വേട്ടയാടാറില്ല. അമേരിക്കയില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരെ നിരോധിച്ചു. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചുവെന്നായിരുന്നു വൈറ്റ് ഹൗസ് ഭാഷ്യം… മാധ്യമ പ്രവര്‍ത്തകന് രക്ഷ തേടി കോടതിയില്‍ പോവേണ്ടി വന്നു. ഹിതവും അഹിതവും തീരുമാനിക്കപ്പെടുന്നത് സത്യത്തിന്റെ അളവ്‌കോലിലാണ്. അസത്യമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ നമ്മുടെ നാട്ടില്‍ നീതിപീഠമുണ്ട്. അതിന് മുന്നില്‍ മാധ്യമങ്ങളെ, മാധ്യമ പ്രവര്‍ത്തകരെ വിചാരണ ചെയ്യാം.
മുഖ്യമന്ത്രി കേരളത്തെ ഏത് ദിശാകോണില്‍ നിന്നാണ് കാണുന്നത്…? അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആവാനോ അതല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാവാനാണോ അദ്ദേഹം ശ്രമിക്കുന്നത്…? ഏകാധിപത്യത്തിന്റെ കാലം കഴിഞ്ഞെന്നും കണ്ണുരുട്ടിയാല്‍ ജനം പേടിക്കില്ലെന്നും അദ്ദേഹം തിരിച്ചറിയേണ്ടിയിരിക്കുന്നു… കടക്ക് പുറത്ത് എന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുമ്പോള്‍ അദ്ദേഹത്തോട് പൊതുസമൂഹത്തിനുള്ള അവഞ്ജ മുഖ്യമന്ത്രി മനസ്സിലാക്കുന്നില്ല… താന്‍ ചെയ്യുന്നതെല്ലാമാണ് ശരിയെന്നും ശരിയാണ് എപ്പോഴും താനെന്നും അദ്ദേഹം വിശ്വസിക്കുന്നതിലാണ് തെറ്റ്. മാധ്യമ പ്രവര്‍ത്തകര്‍ പ്രശസ്തരായ വ്യക്തികളോട് സംസാരിക്കുന്നതിന് പോലും അനുമതി തേടണമെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി സ്വന്തം വകുപ്പായ പി.ആര്‍.ഡിയുടെ പോരായ്മകള്‍ കാണണം… പി.ആര്‍.ഡിയുമായി മാധ്യമ ലോകം പൂര്‍ണമായി സഹകരിക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ വാര്‍ത്തകള്‍ ഇപ്പോഴും മാധ്യമങ്ങളില്‍ വരുന്നത് എന്ന അടിസ്ഥാന കാര്യവും മുഖ്യമന്ത്രി മനസ്സിലാക്കേണ്ടിയിരിക്കുന്നു.. പി.ആര്‍.ഡിയിലെ നിലവിലുള്ള ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നവരാണ്. എല്ലാ വാര്‍ത്തകളും ഇനി നിങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന് പി.ആര്‍.ഡി ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി കല്‍പ്പിച്ചാല്‍ എന്ത് വാര്‍ത്തകളാണ് അവര്‍ക്ക് നല്‍കാനാവുക എന്നതും മുഖ്യമന്ത്രിയും സര്‍ക്കാരും പരിശോധിക്കട്ടെ… ആ കാലമാണെങ്കില്‍ ഇവിടെ ദേശാഭിമാനി പത്രം മാത്രം മതിയാവും.
മാറിയ കാലത്തെക്കുറിച്ചാണ് നമ്മുടെ ഭരണാധികാരികള്‍ മനസ്സിലാക്കേണ്ടത്… അല്ലെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കേണ്ടത്. മാധ്യമങ്ങളെ വാര്‍ത്തകളില്‍ നിന്ന് വിലക്കിയാലും നട്ടെല്ലുളള മാധ്യമ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തനവും ഇവിടെയുണ്ടാവും. ഇത് ജനാധിപത്യ ഇന്ത്യയാണ്. മോദിയും പിണറായി വിജയനുമല്ല ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്‍കിയത്- അംബേദ്ക്കറുടെ ഭരണഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, സഞ്ചാര സ്വാതന്ത്ര്യമുണ്ട്, അഭിമുഖ സ്വാതന്ത്ര്യമുണ്ട്.. ഇന്ത്യയെ ഇന്ത്യയാക്കുന്നത് ഈ അമുല്യ നിയമഗ്രന്ഥമാണ്. മാധ്യമ ലോകത്തിന് അതാണ് പ്രധാനം. അതാണ് എല്ലാവരും ഉയര്‍ത്തിപ്പിടിക്കുന്നതും.
ഭരണകൂടത്തെ ഭയന്ന് വാര്‍ത്തകളെ ഉപേക്ഷിക്കാനാവില്ല. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളുടെ അവസ്ഥ അറിയാത്തവര്‍ ആരാണുള്ളത്…? സെക്രട്ടറിയേറ്റില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ ആര്‍ക്കാണ് അറിയാത്തത്… മന്ത്രി മന്ദിരങ്ങള്‍ കേന്ദ്രീകരിച്ച് എന്തെല്ലാം നടക്കുന്നു… സ്വന്തക്കാരെ ഉന്നത ഉദ്യോഗങ്ങളില്‍ തിരുകി കയറ്റാന്‍ മന്ത്രിമാര്‍ നടത്തുന്ന വഴിവിട്ട ശീലങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ അവരെയെല്ലാം താങ്ങി നിര്‍ത്തുന്ന മുഖ്യമന്ത്രിയാണ് മാധ്യമങ്ങള്‍ക്ക് നേരെ വിലാശ നിയന്ത്രണ മുദ്രാവാക്യവുമായി രംഗത്ത് വന്നിരിക്കുന്നത്…. മലപ്പുറത്തുകാരനായ ഒരു മന്ത്രി നടത്തിയ വിശാല ബന്ധുനിയമനം നാട്ടില്‍ പാട്ടായിട്ടും അദ്ദേഹത്തെ സ്വന്തം ചിറകില്‍ ഒളിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് വാര്‍ത്തകളോട് ക്രൂരത കാട്ടുന്നത്. അഴിമതിയെ തുറന്ന് കാട്ടാനും അനീതികള്‍ക്കെതിരെ പട പൊരുതാനും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വക്കം അബ്ദുള്‍ഖാദര്‍ മൗലവിയെ പോലെ, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ പോലുളള മുന്‍ഗാമികളുണ്ട്… അവരെയും ദ്രോഹിച്ചിരുന്നല്ലോ ഭരണകൂടം… ഈ പുതിയ കാലത്തെ അഭിനവ ദിവാന്മാരുടെ പിന്തിരിപ്പന്‍ നടപടികള്‍ക്കെതിരെ ശക്തമായി തുലിക ചലിപ്പിക്കാന്‍ ഇവിടെയുളള മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരിക്കും ഇനിയുളള ദിവസങ്ങള്‍. വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചിട്ടില്ലെങ്കിലും കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ ശക്തിയോടെ കര്‍മ നിരതമാവും. അവിടെയാണ് സര്‍ക്കാര്‍ പേടിക്കേണ്ടത്. സ്തുതി പാടനമല്ല മാധ്യമ പ്രവര്‍ത്തനമെന്നും പി.ആര്‍.ഡി അല്ല വാര്‍ത്താ കേന്ദ്രമെന്നും ഇനിയുള്ള ദിവസങ്ങള്‍ തെളിയിക്കും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending