Connect with us

Video Stories

സ്വയം നീറോയാകരുത് മുഖ്യമന്ത്രി

Published

on

ആചാരം ലംഘിച്ച് ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ രണ്ടുയുവതികള്‍ ഔദ്യോഗികമായി ദര്‍ശനം നടത്തിയെന്ന വാര്‍ത്തയുമായാണ് ഇന്നലെ കേരളം പുലര്‍ന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള വനിതകളുടെ ശബരിമലക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധി പുറപ്പെടുവിച്ചതിനെതുടര്‍ന്ന് മൂന്നു മാസവും മൂന്നു ദിവസവും പിന്നിട്ടശേഷമാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെ മലയാളികളായ രണ്ട് യുവതികള്‍ ക്ഷേത്ര ദര്‍ശനം നടത്തിയതായി അവകാശപ്പെടുന്നത്. ആര്‍ത്തവ പ്രായത്തിലുള്ള വനിതകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ രംഗത്തുള്ള വിശ്വാസികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ആചാരലംഘനമായും ചതിയായുമാണ് സംഭവത്തെ വിലയിരുത്തുന്നത്. എന്നാല്‍ ഇടതുപക്ഷസര്‍ക്കാരും യുക്തിവാദികളും വലിയ നേട്ടമായാണ് സംഭവത്തെ സ്വയം പ്രകീര്‍ത്തിക്കുന്നത്. പരസ്യമായി തെരുവിലിറങ്ങാനും ഭരണകക്ഷിക്കാര്‍ ധൈര്യം കാട്ടുന്നു. മാധ്യമ പ്രവര്‍ത്തകരെ പോലും വെറുതെ വിടുന്നില്ല. ശബരിമല കര്‍മസമിതി ഇന്ന് സംസ്ഥാന ഹര്‍ത്താലിനുകൂടി ആഹ്വാനം ചെയ്തിരിക്കുകയാണ്. കടകള്‍ തുറക്കുമെന്ന് വ്യാപാരികളും പറയുന്നു. ഫലത്തില്‍ അല്‍പനാളായി നിലനിന്ന ശാന്തമായ അന്തരീക്ഷത്തിന് കുഴിതോണ്ടിയിരിക്കുകയാണ് സര്‍ക്കാരും സംഘ്പരിവാരവും. പ്രളയപുനരധിവാസവും കേരളപുനര്‍നിര്‍മാണവും പോലുള്ള നീറുന്ന ജനകീയപ്രശ്‌നങ്ങളില്‍നിന്ന് തലയൂരാനുള്ള അടവാണിത്. ഇന്നലെ ഉച്ചയോടെ ക്ഷേത്രം തന്ത്രി നടയടച്ച് ശുദ്ധിക്രിയകള്‍ നടത്തിയശേഷം നടതുറന്നുകൊടുക്കുകയും ഭക്തര്‍ ദര്‍ശനം തുടരുന്നുമുണ്ടെങ്കിലും വിഷയം അവിടംകൊണ്ട് തീരുന്നമട്ടില്ല.
ഇരുപതോളം യുവതികള്‍ ഇതിനകം ക്ഷേത്രത്തില്‍ കയറാനായി എത്തിയെങ്കിലും അവരില്‍ ഭൂരിപക്ഷം പേരും യഥാര്‍ത്ഥവിശ്വാസികളല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നലെ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും ഡിസംബര്‍ 24ന് ക്ഷേത്ര ദര്‍ശനത്തിന ്തയ്യാറായി വന്നെങ്കിലും സുരക്ഷാകാരണം പറഞ്ഞ് അവരെ പിന്തിരിപ്പിച്ച് അയക്കുകയായിരുന്നു പൊലീസ്. ശബരിമലയില്‍ യുവതികള്‍ ഇപ്പോള്‍ കയറേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം വകുപ്പുമന്ത്രി കഴിഞ്ഞദിവസം തുറന്നുപറയുകയും ചെയ്തതാണ്. ഇതിനിടെയാണ് പൊടുന്നനെ തിരക്ക് അധികമില്ലാത്ത തക്കംനോക്കി ബിന്ദുവിനെയും കനകദുര്‍ഗയെയും ദര്‍ശനം നടത്തിച്ചിരിക്കുന്നത്. ഇവര്‍ക്ക് പൊലീസ് മഫ്ത്തിയില്‍ അകമ്പടി സേവിച്ചതായാണ് വിവരം. വളരെ ഗൂഢമായി കാലേക്കൂട്ടി ആസുത്രണം ചെയ്താണ് സര്‍ക്കാര്‍ ഈ ഓപറേഷന്‍ നടപ്പാക്കിയതെന്ന് വ്യക്തം. ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞെങ്കിലും അവര്‍ പ്രതിഷേധിച്ചില്ലെന്നാണ ് ഇരുവരും പറയുന്നത്. മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ളതാണ് യുവതികളുടെ ശബരിമല പ്രവേശം എന്നാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണത്തോടെ മനസ്സിലാക്കേണ്ടത്.
സുപ്രീംകോടതി വിധിക്കെതിരെ 49 പുന:പരിശോധനാഹര്‍ജികള്‍ വന്നെന്നും അതിന്മേല്‍ ജനുവരി 22ന് വാദം കേള്‍ക്കുമെന്നും അഞ്ചംഗ ഭരണഘടനാബെഞ്ചിലെ തലവനായ ചീഫ്ജസ്റ്റിസ് തന്നെ ഉത്തരവിറക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു പ്രകോപനത്തിന് പിണറായി സര്‍ക്കാര്‍ മുതിര്‍ന്നത് ഒട്ടും ശരിയായില്ല. കഴിഞ്ഞ മൂന്നുമാസവും വിധി നടപ്പാക്കുമെന്നു പറയുകയും അത് പ്രയോഗത്തില്‍ വരുത്താതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ വിശ്വാസികളുടെയും ബി.ജെ.പിയുടെയും ശ്രദ്ധതിരിച്ചശേഷം യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്തിമവിധി വരുന്നതുവരെ യുവതീപ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രിമാരും സി.പി.എമ്മും പറഞ്ഞുകൊണ്ടിരുന്നത് അപ്പോള്‍ എന്തിനായിരുന്നു? സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത് രണ്ടാമതായാണ് റിവ്യൂഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1975ല്‍ കേശവാനന്ദഭാരതി കേസില്‍ ഇത്തരത്തില്‍ വാദം കേട്ടെങ്കിലും അതിന്റെ വിധി വരുന്നതിനുമുമ്പ് ഭരണഘടനാബെഞ്ചിനെ ചീഫ്ജസ്റ്റിസ് പിരിച്ചുവിടുകയായിരുന്നു. അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരെ വാദം കേള്‍ക്കേണ്ടത് ഏഴംഗ ബെഞ്ചായിരിക്കണമെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇതൊക്കെ വ്യക്തമാക്കുന്നത് തുല്യാവകാശവും വിശ്വാസ സ്വാതന്ത്ര്യവും എന്ന വ്യത്യസ്തമായ രണ്ട് മൗലികാവകാശങ്ങള്‍ ഇപ്പോഴും കോടതിയുടെ തീര്‍പ്പിന് അപ്പുറമാണെന്നാണ്. കോടതിവിധിക്കുശേഷം ഉടന്‍തന്നെ വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് അതിനെതിരെ വിശ്വാസികള്‍ക്ക് സംഘടിക്കാനും ബി.ജെ.പിക്ക് ആയുധം കൊടുക്കുന്നതിനും കാരണമായത്. സാമുദായികമായി സമൂഹത്തെ വിഭജിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ബ്രിട്ടീഷ് കാലത്തെ ‘വിഭജിച്ചുഭരിക്കുക’ എന്ന രീതിയാണ്. ആക്ടിവിസ്റ്റുകളും മതവിരോധികളുമായ യുവതികളെ പൊലീസ് അകമ്പടിയോടെ ദര്‍ശനത്തിന് നടത്തിയ ശ്രമങ്ങളെല്ലാം സംഘ്പരിവാര്‍ ആശയക്കാര്‍ക്ക് പ്രയോജനമാകുകയായിരുന്നു. അതാണ് ഒരിക്കല്‍കൂടി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇതുവഴി യു.ഡി.എഫിനെ തളര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും.
വനിതാമതിലിലെ വിടവ് കണ്ടുപിടിച്ച് സി.പി.എമ്മിനെതിരെ ആയുധമാക്കാന്‍ മണ്ടിനടന്ന ബി.ജെ.പിക്കാര്‍ക്ക് കിട്ടിയ കനത്ത പ്രഹരംകൂടിയാണ് ഇരുട്ടുമറവിലെ ഈ യുവതീപ്രവേശനം. ശബരിമലയിലെ ബി.ജെ.പിയുടെ നാമജപ പ്രതിഷേധം ഹൈക്കോടതിവിധിയോടെ സ്വയം ബലക്ഷയമായതോടെ സെക്രട്ടറിയേറ്റ് നടയിലേക്ക് സമരം മാറ്റിയ ബി.ജെ.പിക്ക് സര്‍ക്കാരിന്റെ ഗൂഢോദ്ദേശ്യം കണ്ടെത്താനോ തടയാനോ കഴിഞ്ഞില്ല. മാത്രമല്ല, അവരുടെ സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനൊപ്പമല്ല ആര്‍.എസ്.എസ് എന്ന് വ്യക്തമായതുമാണ്. ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന് പ്രധാനമന്ത്രി ചൊവ്വാഴ്ചയും ആവശ്യപ്പെടുമ്പോള്‍ മോദിയുടെ തന്നെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് മുമ്പ് ട്വീറ്റിലൂടെ പറഞ്ഞത്, സുപ്രീംകോടതിവിധി നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു. യുവതീപ്രവേശനത്തെ അനുകൂലിച്ച് ഇന്നലെയും ബി.ജെ.പി എം.പി രംഗത്തുവന്നു. ആചാരസംരക്ഷണത്തെക്കുറിച്ച് പറയുന്ന മോദിയുടെ ഭരണത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മുസ്‌ലിംകളുടെയും മറ്റും വിശ്വാസചടങ്ങുകള്‍ക്കെതിരെ കൊല്ലും കൊലയുമായി രംഗത്തിറങ്ങുന്നതും പുത്തരിയല്ല. കമ്യൂണിസ്റ്റുകളുടെ കാര്യമെടുത്താല്‍ അവര്‍ക്ക് മനുഷ്യരാരെങ്കിലും വിശ്വാസിയാകുന്നതില്‍ എതിര്‍പ്പല്ലാതെ ഉണ്ടാകാന്‍ ആദര്‍ശവശാല്‍ സാധ്യവുമല്ല. അപ്പോള്‍ സി.പി.എമ്മിനും ബി.ജെ.പിക്കും സംഘ്പരിവാരത്തിനും അവരുടെ സ്വന്തം വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തുക എന്ന ചിന്ത മാത്രമാണുള്ളതെന്ന് ശബരിമലവിഷയത്തിലെ അവരുടെ മുട്ടാപ്പോക്ക് നിലപാടുകള്‍ ജനസമക്ഷം ബോധ്യപ്പെടുത്തുന്നുണ്ട്. ഈ പൊറാട്ടുനാടകങ്ങള്‍ നിര്‍ത്തി രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെ ഖണ്ഡിതമായ തീര്‍പ്പ് ഉണ്ടാകുന്നതുവരെ കാത്തുനില്‍ക്കാനുള്ള വിവേകമാണ് പൊതുസമൂഹത്തെ ഓര്‍ത്ത് ഇരുപാര്‍ട്ടികളും സ്വീകരിക്കേണ്ടത്. തീര്‍ത്തും വികാരപരമായൊരു വിഷയത്തെ തീകൊള്ളികൊണ്ട് ചൊറിഞ്ഞ് ചുളുവില്‍ നവോത്ഥാന നായകരാകാന്‍ ആരും പരിശ്രമിക്കേണ്ട. റോം കത്തുമ്പോള്‍ വീണ വായിച്ച നീറോയാകരുത് മുഖ്യമന്ത്രി.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending