Connect with us

Video Stories

ശബരിമല: പരിഹാരം ഭരണഘടന തന്നെ

Published

on

ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശന) നിയമത്തിലെ 3 ബി വകുപ്പ് റദ്ദാക്കിക്കൊണ്ട് സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച ഭരണഘടനാബെഞ്ചിന്റെ വിധി പുന:പരിശോധനക്ക് വിധേയമാക്കാനുള്ള സുപ്രീംകോടതിയുടെ പുതിയ തീരുമാനം രാജ്യത്തെ സമാധാനകാംക്ഷിളായ എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. അമ്പത് പുന:പരിശോധനാഹര്‍ജികളില്‍ 49 എണ്ണമാണ് ഇന്നലെ ഉച്ചക്ക് മൂന്നുമണിക്ക് വെറും 20 മിനുറ്റെടുത്ത് അഞ്ചംഗ ബെഞ്ച് പരിഗണിച്ചത്. രാവിലെ നാല് റിട്ട് ഹര്‍ജികളും പിന്നീട് കേള്‍ക്കാനായി മാറ്റിയിരുന്നു. വിധിയെ തന്ത്രിയും യു.ഡി.എഫും ബി.ജെ.പിയുമെല്ലാം സ്വാഗതം ചെയ്തത് പൊതുവെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്.
മണ്ഡല മകരവിളക്ക് ആഘോഷത്തിന് ശബരിമല ക്ഷേത്രം തുറക്കാന്‍ ഒരാഴ്ചമാത്രം ബാക്കിയിരിക്കെ വന്ന സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ വിശ്വാസാചാരങ്ങളും ഭക്തരുടെ വികാരവും മനസ്സിലാക്കിക്കൊണ്ടുള്ളതാണെന്ന് പറയേണ്ടിയിരിക്കുന്നു. ഒരു മാസത്തിലധികമായി ശബരിമല ക്ഷേത്ര പരിസരത്ത് ഭക്തര്‍ നടത്തിവന്ന പ്രതിഷേധങ്ങള്‍ക്ക് ഇതോടെ പരോക്ഷമായെങ്കിലും സാധൂകരണം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ സംഘ്പരിവാരവും ബി.ജെ.പിയും നടത്തിവന്ന സമരകോലാഹലങ്ങള്‍ക്ക് കോടതി ചെവികൊടുത്തുവെന്ന വാദമാണ് അക്കൂട്ടര്‍ ഉയര്‍ത്തുന്നത്. ഇത് കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കലാണ്. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കലുമാണത്. കോടതി വിധികളെ ഭരണഘടനയിലധിഷ്ഠിതമായ വ്യാഖ്യാനങ്ങളായി കണ്ട് പരിപാവനതയോടെ സമീപിക്കുന്നതിനുപകരം അവയെ ഭത്‌സിക്കുന്ന രീതിയുണ്ടാകാന്‍ പാടില്ലെന്നും വിധികളെ ആവശ്യമെങ്കില്‍ തിരുത്തിക്കാന്‍ ഭരണഘടന തന്നെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ടെന്നുകൂടിയാണ് ഇന്നലത്തെ ഉത്തരവിലൂടെ വ്യക്തമായിരിക്കുന്നത്. അപ്പോള്‍ സമരവും രക്തവും വൃഥാ വാഗ്‌ധോരണികളുമല്ല, നിയമപരമായ സംവിധാനങ്ങളിലൂടെയാണ് രാജ്യം മുന്നോട്ടുപോകേണ്ടതെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയാണ് ഇന്നലത്തെ വിധി. ഈ യാഥാര്‍ത്ഥ്യത്തെ അക്രമാസക്തരും രാഷ്ട്രീയത്തെ സങ്കുചിത വോട്ടുബാങ്കിനായി ദുരുപയോഗിക്കുന്നവരും കൂലങ്കഷമായി വിലയിരുത്തി അംഗീകരിക്കുകയാണ് വേണ്ടത്.
ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായിരുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചാണ് 12 വര്‍ഷമെടുത്ത് ശബരിമല യുവതീപ്രവേശനത്തിലെ തടസ്സം നീക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യത എന്ന പതിനാലാം മൗലികാവകാശത്തെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാപ്രായത്തിലുമുള്ള എല്ലാ വ്യക്തികള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന വിധി പുറപ്പെടുവിച്ചത്. എന്നാലിത് 25ാം വകുപ്പിന്റെ അഥവാ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. 26ാം വകുപ്പില്‍ പ്രത്യേക മതവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം ശബരിമലയുടെ കാര്യത്തില്‍ വേണമെന്ന വാദവും കോടതി അംഗീകരിക്കുകയുണ്ടായില്ല. എന്നാല്‍ നിരവധി പുന:പരിശോധനാഹര്‍ജികള്‍ പരിശോധിച്ചതിലൂടെ ഉന്നത നീതിപീഠത്തിലെ രാജ്യത്തെ അത്യുന്നതരായ ന്യായാധിപന്മാര്‍ക്ക് തങ്ങളുടെ വിധിയില്‍ ചില കൂടുതലായ പരിശോധനകള്‍ വേണമെന്ന ബോധം ഉണ്ടായതായാണ് പുതിയ സൂചന. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് പുതിയ ചീഫ്ജസ്റ്റിസ് എന്ന നിലയില്‍ ഇന്നലത്തെ ഉത്തരവിന് നേതൃത്വം നല്‍കിയത്. പഴയ വിധിയില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മാത്രമാണ് വിയോജനവിധി എഴുതിയിരുന്നത്. വിശ്വാസ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദുവിന്റെ വാദം. ഇതിന് ഏതാണ്ട് അടിവരയിട്ടിരിക്കുകയാണെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ വാദിക്കാനാകും. എന്നാല്‍ തന്നെയും ജനുവരി 22ന് തുറന്ന കോടതിയില്‍ പുന:പരിശോധനാഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുമ്പോള്‍ എന്ത് വിധിയാണ് അന്തിമമായി പുറത്തുവരിക എന്നത് അനിശ്ചിതമായി നില്‍ക്കുകയാണ്.
അസാധാരണമായാണ് പുന:പരിശോധനാഹര്‍ജികള്‍ അനുവദിച്ച് ഉന്നതനീതിപീഠം തുറന്ന കോടതിയിലേക്ക് ഹര്‍ജികള്‍ കേള്‍ക്കാന്‍ വിട്ടിരിക്കുന്നത്. അതുവരെയും വിധിയില്‍ സ്‌റ്റേ ഉണ്ടാവില്ലെന്നും കോടതിയുടെ ഉത്തരവിലുണ്ട്. അതിനര്‍ത്ഥം കോടതി കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധ സമരങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നുകൂടിയാണ്. വിധിപ്രകാരം യുവതികള്‍ക്ക് ശബരിമലയില്‍ കയറാം എന്നുതന്നെയാണ് ഇതിനര്‍ത്ഥം. കഴിഞ്ഞ തുലാമാസകാലത്തും ചിത്തിര ആട്ടവിളക്കുസമയത്തുമായി പതിനാല് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനായി എത്തിയിരുന്നെങ്കിലും അവരെയാരെയും ക്ഷേത്രസന്നിധിയിലേക്ക് കയറ്റിവിടാന്‍ സര്‍ക്കാരിനോ പൊലീസിനോ കഴിഞ്ഞിരുന്നില്ല. ഇനിയും സമാനമായ അവസ്ഥ തുടരുമെന്നുതന്നെയാണ് കരുതേണ്ടത്. സുപ്രീംകോടതിയില്‍ യുവതീപ്രവേശനത്തിന് അനുകൂലമായി ഹര്‍ജി നല്‍കിയ തൃപ്തിദേശായി മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശിക്കാനെത്തുമെന്ന് അറിയിച്ചിയിട്ടുണ്ട്. ഇവരെ നേരിടാന്‍ യഥാര്‍ത്ഥ ഭക്തരുടെ മറവില്‍ സംഘ്പരിവാരവും ഇനിയും ക്ഷേത്രപരിസരത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക. കഴിഞ്ഞയാഴ്ച സന്നിധാനത്ത് പതിനെട്ടാം പടിയില്‍ പോലും കയറിനിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന അവസ്ഥ ആര്‍.എസ്.എസ് നേതാവില്‍നിന്നുണ്ടായി. പൊലീസും സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതേസമയം കയ്യുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. വനിതാപൊലീസിന്റെ രേഖകള്‍ പോലും താന്‍ പരിശോധിച്ചുവെന്നാണ് ഈനേതാവ് പരസ്യമായി പറഞ്ഞത്. സമരക്കാരുടെ അക്രമത്തില്‍ മൂവായിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് കണക്ക്. ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി നേരിട്ട് കേസെടുത്തതിലൂടെ വ്യക്തമാകുന്നത്.
പുതിയ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നത്തില്‍ എല്ലാവരും അവധാനത പുലര്‍ത്തുകയാണ് വേണ്ടത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞതുപോലുള്ള രാഷ്ട്രീയ അജണ്ടകള്‍ക്ക് അവിടം ഇടമായിക്കൂടാ. പൊലീസിന്റെ നിയന്ത്രണം ആര്‍.എസ്.എസുകാര്‍ക്ക് കൈമാറുന്ന അവസ്ഥയും ഇനിയുണ്ടാവരുത്. മണ്ഡല മകരവിളക്ക് കാലം കഴിയുന്ന ജനുവരി പതിനഞ്ചുവരെ പരമാവധി സംയമനം പാലിക്കാന്‍ വിധിയെ അനുകൂലിക്കുന്നവരും തയ്യാറാകണം. ഭരണഘടനാസംരക്ഷണദിനം ആചരിക്കാനുള്ള സി.പി.എമ്മിന്റെ തീരുമാനം പല കോടതിവിധികളെയും ഭത്‌സിച്ചിട്ടുള്ള അവരുടെ നീതിന്യായ സംവിധാത്തോടുള്ള ഇരട്ടത്താപ്പിനെയാണ് തുറന്നുകാട്ടുന്നത്. സര്‍ക്കാരിന്റെ എടുത്തുചാട്ടമാണ് മുന്‍പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണമായതെന്ന വിലയിരുത്തല്‍ മുഖവിലക്കെടുക്കാന്‍ മുഖ്യമന്ത്രിയും തയ്യാറാകണം. ദുരഭിമാനം വെടിയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജനുവരി 22ന് വാദം കേട്ട് അന്തിമവിധി ഉണ്ടാകുന്നതുവരെ സംയമനം പാലിച്ച് ക്ഷേത്രദര്‍ശനം മാറ്റിവെക്കാന്‍ വിശ്വാസികളായ യുവതികളും തയ്യാറാകണം. വ്യക്തിഗത താല്‍പര്യങ്ങള്‍ക്കുപരി ജനങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതമാണ് എല്ലാവരുടെയും മുന്നിലുണ്ടാകേണ്ടത്.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending