Connect with us

Video Stories

എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഇടതു മുന്നണി

Published

on

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയിട്ടുള്ള ത്രസിപ്പിക്കുന്ന നേട്ടം രാജ്യത്തെ മതേതര കക്ഷികള്‍ക്ക് മുഴുവന്‍ ആവേശവും പ്രതീക്ഷയും നല്‍കിയപ്പോള്‍ ഇടതു കക്ഷികള്‍ക്ക്, പ്രത്യേകിച്ച് സി.പി.എമ്മിന് കനത്ത പ്രഹരമാണ് അത് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി യെ പോലെ തന്നെയോ അവരേക്കാള്‍ ഒരു പടികൂടി കടന്നുകൊണ്ടോ ഇങ്ങനെയൊരു വിധി ഉണ്ടാകരുതേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഈ വിധി അവരുടെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപ്രസക്തമാക്കിക്കളയുന്ന രീതിയില്‍ ഒരു ഫീനികിസ് പക്ഷിയെ പോലെയുള്ള കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു എന്നു മാത്രമല്ല അവരുടെ സമനില തെറ്റിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് വര്‍ത്തമാന കാല രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനാധിപത്യ വിശ്വാസികളെ ബോധ്യപ്പെടുത്തുന്നത്. ഇക്കാലമത്രയും തങ്ങള്‍ പെരുമ്പറമുഴക്കി നടന്നിരുന്ന എല്ലാ കാര്യങ്ങളും ഒരു നിമിഷം കൊണ്ട് പടിക്കുപുറത്തിട്ട് ഏതാനും തട്ടിക്കൂട്ട് സംഘങ്ങളെ മുന്നണിയിലെടുത്ത അവര്‍ ഇപ്പോള്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന ബി.ഡി.ജെ എസിനു മുന്നിലും വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്.
ഭൂരിപക്ഷ സമുദായങ്ങളേയും ന്യൂന പക്ഷ സമുദായങ്ങളേയും ഇക്കാലമത്രയും ചെയ്തതുപോലെ സമര്‍ത്ഥമായി കബളിപ്പിച്ചു നിര്‍ത്താന്‍ ഇനിയും തങ്ങളുടെ ചെപ്പടി വിദ്യകള്‍ക്കൊണ്ട് സാധിക്കുകയില്ലെന്ന ആശങ്ക അവരെ ഇപ്പോള്‍ വല്ലാതെ വേട്ടയാടുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെ ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വോട്ടുകളും ന്യൂനപക്ഷ തീവ്രവാദത്തെ ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ വോട്ടുകളും തങ്ങളുടെ പെട്ടിയിലാക്കുന്ന, മുട്ടനാടുകളെ പരസ്പരം കൂട്ടിയിടിപ്പിച്ച് ചോരകുടിക്കുന്ന പഞ്ചതന്ത്രം കഥയിലെ കുറുക്കന്റെ റോള്‍ ജനം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് പല കൈവിട്ട കളികളിലേക്കും നീങ്ങാന്‍ പിണറായിയേയും കൂട്ടരേയും പ്രേരിപ്പിക്കുന്നത്. രാജ്യത്ത് വര്‍ഗീയ ഫാസിസം ഫണം വിടര്‍ത്തിയ കാലത്തും അതിനു മറുപടിയെന്നോണം ന്യൂന പക്ഷ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉദയം ചെയ്തപ്പോഴുമെല്ലാം സി.പി.എം കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന തിരക്കിലായിരുന്നു. ഇരു ശക്തികളെയും ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ ന്യൂന പക്ഷ വോട്ടുകള്‍ കൃത്യമായി തങ്ങളുടെ പെട്ടിയില്‍ വീഴ്ത്തുന്ന തന്ത്രമാണ് അവര്‍ ഇക്കാലമത്രയും അനുവര്‍ത്തിച്ചു പോന്നത്. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുകയും നിരവധി തെരഞ്ഞെടുപ്പുകളില്‍ അവര്‍ അധികാരത്തിലേക്ക് ഈ കുറുക്കു വഴിയിലൂടെ കടന്നു കയറുകയും ചെയ്തു. സംസ്ഥാനത്ത് അവസാനമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളായിരുന്നു.
ഇരു തെരഞ്ഞെടുപ്പുകളിലും നാടിന്റെ വികസനമോ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളോ ചര്‍ച്ചയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച സി.പി.എമ്മിന്റെ കൈയ്യിലെ ആയുധങ്ങള്‍ വര്‍ഗീയ ധ്രുവീകരണവും അതു മറച്ചുപിടിക്കാനുള്ള ചില പൊടിക്കൈകളും മാത്രമായിരുന്നു. ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ ഭൂരിപക്ഷ വര്‍ഗീയതയെ കുറിച്ചും ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ ന്യൂന പക്ഷ വര്‍ഗീയതയെ കുറിച്ചും അവര്‍ നടത്തിയ കുപ്രചരണങ്ങള്‍ ചില ഇടങ്ങളിലെങ്കിലും ഏറ്റു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന ചിത്രം. ജനാധിപത്യ കേരളം കണ്ടെതില്‍ വെച്ചേറ്റവും വലിയ വികസനവും കരുതലും കാഴ്ച്ചവെച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മടങ്ങിവരവിനെ പോലും അപകടകരമായ ഈ ഫോര്‍മുലയിലൂടെ അവര്‍ പ്രതിരോധിച്ചു.
രാജ്യത്ത് അതിനിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിന്റെ കേളികെട്ട് ഉയരുമ്പോഴും സി.പി.എമ്മിന്റെ മനസിലിരുപ്പ് മറ്റൊന്നായിരുന്നില്ല. സംസ്ഥാനത്ത് അധികാരത്തിലേറിയിട്ട് കാലാവധിയുടെ പകുതിയോടടുത്തിട്ടും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനമല്ലാതെ ഒരു നേട്ടവും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് നേടിയ വിജയം അവരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചതും മുന്നണി വിപുലീകരണത്തിലേക്കും വനിതാ മതിലിലേക്കും നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചതും. ഐ.എന്‍.എല്ലിനേയും കേരള കോണ്‍ഗ്രസിനേയും മുന്നണിയിലെടുത്തതിലൂടെ ന്യൂനപക്ഷ പ്രീണനം ലക്ഷ്യം വെക്കുമ്പോള്‍ ബാലകൃഷ്ണപിള്ളയേയും വീരേന്ദ്ര കുമാറിനേയും ഒപ്പം ചേര്‍ത്ത് ഭൂരിപക്ഷ പിന്തുണയും ഉറപ്പു വരുത്തുന്നു. എന്നാല്‍ ഇതു കൊണ്ടൊന്നും കാര്യങ്ങള്‍ വരുതിയില്‍ വരില്ലെന്ന ബോധ്യമാണ് ബി.ഡി.ജെ എസുമായുള്ള ചങ്ങാത്തത്തിലെത്തി നില്‍ക്കുന്നത്.
ശബരിമല വിഷയത്തില്‍ പുരോഗമനം പറഞ്ഞ് കോടതിയില്‍ നിന്ന് സ്ത്രീ പ്രവേശനത്തിന് അനുകൂല വിധി നേടിയെടുത്ത് അതു നടപ്പാക്കാന്‍ സര്‍വ സജ്ജരായി നിന്ന അതേ സി.പി.എമ്മും എല്‍.ഡി.എഫുമാണ് അതുവഴി വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ ഒരു വിഭാഗത്തെ മാത്രം അണി നിരത്തി വര്‍ഗീയ മതില്‍ സൃഷ്ടിക്കുന്നതും എല്ലാ എതിര്‍പ്പുകളും മറികടന്ന് നാട്ടില്‍ വര്‍ഗീയതയുടെ വിഷലിപ്തങ്ങള്‍ ചീറ്റിയവരെ തലപ്പത്ത് കൊണ്ടു വരുകയും ചെയ്യുന്നത് . ബി.ഡി.ജെ.എസുമായുള്ള ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞ ശേഷമാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചതും വെള്ളാപ്പള്ളി ബിജെപിയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത അയ്യപ്പജ്യോതിയില്‍ നിന്ന് വിട്ടുനിന്നതും. ബിജെപി പാളയത്തിലുള്ള തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ വനിതാ മതിലിനെ അനുകൂലിച്ച് പ്രതികരിച്ചത് മുന്നണി പ്രവേശനത്തിന് മുമ്പ് എല്‍ഡിഎഫ് നിലപാടുമായി ഐക്യപ്പെടുന്നതിന്റെ സൂചനയാണ്. തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പിയില്‍ അസ്വസ്ഥനാണെന്നതും അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത പദവികള്‍ ലഭിക്കാത്തതും സി.പി.എമ്മിന് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞടുപ്പുകളില്‍ ബി.ജെ.പിക്ക് ഏല്‍ക്കേണ്ടി വന്ന തിരിച്ചടിയും തുഷാറിന്റെ മനംമാറ്റത്തിന് പിന്നിലെ കാരണമായിട്ടുണ്ടാവും. എന്നാല്‍ ഏതു നിമിഷവും പരസ്പരം ചേക്കേറാന്‍ കഴിയുന്ന രണ്ടു ചില്ലകളായി സി.പി.എമ്മും ബി.ജെ.പിയും മാറിയിരിക്കുന്നു എന്ന നഗ്ന സത്യമാണ് ഈ കൂടുമാറ്റത്തിനുള്ള സൂചനകള്‍ ജനാധിപത്യ കേരളത്തിന് ബോധ്യപ്പെടുത്തിത്തരുന്നത്.
മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുത്തലാഖും ബഹുഭാര്യത്വവുമെല്ലാം നിയമം മൂലം നിരോധിക്കണമെന്നും അതിന് വിലങ്ങുതടിയായി നില്‍ക്കുന്ന ത് വ്യക്തിനിയമങ്ങളാണെങ്കില്‍ അവ പൊളിച്ചെഴുതണമെന്നും പരസ്യമായി പ്രഖ്യാപിച്ചവര്‍ തന്നെ അത്തരം വിഷയങ്ങളില്‍ മുതലക്കണ്ണീരുമായി വരുന്നതിന്റെ പിന്നിലുള്ള ഉദ്ദേശവും എന്താണെന്ന് അരി ആഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ടി.പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ മാശാ അല്ലാഹ് എന്ന സ്റ്റിക്കറൊട്ടിക്കുകയും കെ.എം ഷാജി എം.എല്‍.എയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റുന്ന ലഘുലേഖകള്‍ അച്ചടിച്ചിറക്കുകയും ചെയ്ത സി.പി.എം വര്‍ഗീയ ധ്രുവീകരണത്തിന്റെ പുതിയ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോള്‍ സാംസ്‌കാരിക കേരളം അതെല്ലാം തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending