Connect with us

Video Stories

ഇന്ത്യന്‍ മുസ്‌ലിംകളും ഇതര മതസ്ഥരും

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി
മുസ്‌ലിം ജനസംഖ്യയില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ജനസംഖ്യയില്‍ 82 ശതമാനം പേരും ഹിന്ദു മത വിശ്വാസികളാണെങ്കിലും അവരും മുസ്‌ലികളും തമ്മില്‍ വളരെ സൗഹാര്‍ദത്തിലാണ് കഴിയുന്നത്. ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചത് ബലപ്രയോഗത്തിലൂടെയോ അധികാരത്തിലൂടെയോ അല്ല. ഈ രാജ്യത്ത് ഇസ്‌ലാമിന്റെ കിരണങ്ങള്‍ ആദ്യമായും ഏറ്റുവാങ്ങിയ പ്രദേശം കേരളം അഥവാ മലബാര്‍ ആണല്ലോ. പ്രവാചകന്റെ കാലത്ത് തന്നെ ഇസ്‌ലാം ഇവിടെ പ്രചരിച്ചു എന്നതാണ് വിശ്വസനീയമായ ചരിത്രം. മാലിക് ഇബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ മതപ്രബോധകരായി ഇവിടെ എത്തിയ അറബികളെ കേരളീയര്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. അവര്‍ക്ക് താമസ സൗകര്യം ചെയ്തു കൊടുത്തു. പള്ളികള്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കി. ഒരു സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ സിന്ധ് പ്രദേശത്ത് ഇസ്‌ലാം പ്രചരിച്ചത്. സിലോണില്‍ അവിടുത്തെ രാജാവ് ഭര്‍ത്താക്കന്‍മാരുടെ മരണത്തെതുടര്‍ന്ന് വിധവകളായിത്തീര്‍ന്ന സ്ത്രീകളെ അന്നത്തെ മുസ്‌ലിം ഭരണത്തിലെ ഗവര്‍ണറായിരുന്ന ഹജ്ജാജിന്റെ അടുത്തേക്കയച്ചു. അവര്‍ സഞ്ചരിച്ച കപ്പല്‍ സിന്ധിലെത്തിയപ്പോള്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്ത് സ്ത്രീകളെ ബന്ധികളാക്കി. വിവരമറിഞ്ഞ ഗവര്‍ണര്‍ സിന്ധിലെ രാജാവായ ദാഹിറിനോട് ബന്ധികളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ നിസ്സഹായത പ്രകടിപ്പിച്ചപ്പോള്‍ ഹജാജ്ജ് ഹി: 92 എ.ഡി. 711ല്‍ മുഹമ്മദുബ്‌നുല്‍ ഖാസിമിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സിന്ധിലേക്കയച്ചു. അദ്ദേഹം സിന്ധ് കീഴ്‌പ്പെടുത്തി വര്‍ഷങ്ങള്‍ക്ക്‌ശേഷം തിരിച്ചുപോരുമ്പോള്‍ അദ്ദേഹത്തിന്റെ നീതിയുടെയും സ്‌നേഹത്തിന്റെയും സുഖം അനുഭവിച്ചറിഞ്ഞ അവിടുത്തെ ഹിന്ദുക്കള്‍ കരയുകയായിരുന്നുവത്രെ.
എട്ട് നൂറ്റാണ്ട് ഇന്ത്യ ഭരിച്ച മുസ്‌ലിംകള്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റിയ ഒറ്റ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബ്രിട്ടീഷ്‌കാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇവിടുത്തെ ഭരണാധികാരികള്‍ മുസ്‌ലിംകളായിരുന്നുവല്ലോ, സവര്‍ണരുടെ പീഡനത്തിന്റെയും ഉച്ചനീചത്വത്തിന്റെയും കൈപ്പ്‌നീര് കുടിക്കുകയായിരുന്ന ഇന്ത്യക്കാര്‍ ഇസ്‌ലാമിന്റെ തൗഹീദ് ദര്‍ശനവും സമത്വ വ്യവസ്ഥയും ആകര്‍ഷിക്കുകയായിരുന്നു. കച്ചവടക്കാരായി ഇവിടെ എത്തിയ അറബികളുടെ സത്യസന്ധതയും വിശ്വസ്തതയും അവരില്‍ ശക്തമായ സ്വാധീനം ചെലുത്തി. മതപ്രബോധകരായിരുന്ന സൂഫിവര്യന്‍മാരുടെ ഭക്തിയും അവരുടെ മതം സ്വീകരിക്കുന്നതിന് പ്രേരണയായി.
എന്നാല്‍ ബ്രിട്ടീഷുകാരുടെ അധിനിവേശം ഇവിടുത്തെ ഹിന്ദു-മുസ്‌ലിം സൗഹൃദം തകര്‍ത്തു. വിദേശ ഭരണത്തിനെതിരില്‍ ഇവിടെ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു. ഇതിന്റെ മുന്‍പന്തിയില്‍ മുസ്‌ലിംകളായിരുന്നു. അതിനാല്‍ ഈ സമരം തകര്‍ക്കാനുള്ള ഏക പോംവഴി മുസ്‌ലിംകള്‍ക്കെതിരില്‍ ഭൂരിപക്ഷസമുദായത്തില്‍ ശത്രുത വളര്‍ത്തി ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണെന്ന് അവര്‍ മനസ്സിലാക്കി. പ്രസിദ്ധ ചിന്തകനായ മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി ‘മുസ്‌ലിംകള്‍ ഇന്ത്യയില്‍’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു കുഴപ്പമുണ്ടാക്കാന്‍ അവര്‍ എല്ലാ തന്ത്രവും പ്രയോഗിച്ചു. ഗവര്‍ണര്‍ ജനറലും ഭരണോദ്യോഗസ്ഥന്മാരും ഒരു ഹിന്ദു നേതാവിനെ ഹിന്ദുമതത്തിന്റെ അനിവാര്യത പറഞ്ഞ് ബോധ്യപ്പെടുത്തി. നാട്ടുകാരില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചവരെ അവരുടെ പൂര്‍വ്വിക മതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണെന്നും, ഹിന്ദുക്കളെ മതവര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കേണ്ടതാണെന്നുമുള്ള വികാരം അയാളില്‍ ജനിപ്പിച്ചു. കാരണം ഖിലാഫത്ത് പ്രസ്ഥാനത്തിലും മുസ്‌ലിംകളുടെ മികവും ആവേശവും ക്രമീകരണവും എല്ലാവരും മനസ്സിലാക്കിയിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. മതേതരത്വവും മതന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും അംഗീകരിക്കുന്നതുമായ ഒരു ഭരണഘടന നിലവില്‍വന്നു. മതേതര കക്ഷിയായ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. മൗലാനാ അബുല്‍ കലാം ആസാദ്, സാകിര്‍ ഹുസൈന്‍, ഫഖ്‌റുദ്ദീന്‍ അഹമ്മദ് തുടങ്ങി പല പ്രമുഖ മുസ്‌ലിംകളും വിവിധ കാലഘട്ടങ്ങളിലായി ഭരണത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. അതിനിടക്ക് മഹാത്മാഗാന്ധിയെ വധിച്ചവരുടെ ചിന്തയുള്ള ഒരു വിഭാഗം സമൂഹത്തില്‍ വര്‍ഗീയ ചിന്തയും ചേരിതിരിവും സൃഷ്ടിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥയില്‍ ഇവര്‍ ജനങ്ങളില്‍ വിദ്വേഷരാഷ്ട്രീയ ചിന്ത ശക്തിപ്പെടുത്തി. പാര്‍ലിമെന്റില്‍ ഭൂരിപക്ഷം നേടി ഇന്ത്യയെ ഭരിക്കുകയാണ്. ഭരണഘടനയുടെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശ, താല്‍പര്യങ്ങളുടെയുംമേല്‍ കൈവെക്കുന്ന സമീപനം കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനെതിരില്‍ ഒരു പുതിയ പോര്‍മുഖം സൃഷ്ടിച്ചിട്ടില്ലെങ്കില്‍ നിലനില്‍പുതന്നെ അപകടത്തിലാകും. എന്നാല്‍ ഈ സമരം സമാധാനത്തിന്റേയും സൗഹൃദത്തിന്റെയും ആയുധം ഉപയോഗിച്ചായിരിക്കണം. ഇവിടെ ഇതര മതസ്ഥരോടുള്ള സമീപനത്തില്‍ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന നയം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരും അവര്‍ ഏത് മതക്കാരാകട്ടെ, രാജ്യക്കാരാകട്ടെ ആദമിന്റെ മക്കള്‍, സഹോദരീ സഹോദരന്മാര്‍, ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മതസ്ഥരെയും ഒറ്റ മതത്തിന്റെ അനുയായികളാക്കാന് അവന് കഴിയുമായിരുന്നു. എന്നാല്‍ മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യം അനുവദിക്കുകയാണ് ചെയ്തത്. മാനുഷികമായ അവകാശങ്ങളിലും പദവികളിലും എല്ലാവരും തുല്യര്‍. നീതിയുടെ വിഷയത്തില്‍ മുസ്‌ലിമും അമുസ്‌ലിമും തമ്മില്‍ യാതൊരു വിവേചനവുമില്ല. ഒരു മുസ്‌ലിമിന് നന്മ ചെയ്യുന്നതുപോലെ അമുസ്‌ലിമിന് നന്മ ചെയ്യുന്നതും പുണ്യമാണ്. അയല്‍വാസിയോടുള്ള കടമകളില്‍ എല്ലാ മതക്കാരും തുല്യരാണ്.
എല്ലാ മതചിക്തക്കാരുടെ മതചിഹ്നങ്ങളും ആദരിക്കണം. അവയെ ഭത്സിക്കാന്‍ പാടില്ല. ഏതെങ്കിലും മതക്കാര്‍ ശത്രുതാമനോഭാവത്തോടെ പെരുമാറിയാല്‍ അവരെ മിത്രങ്ങളാക്കി മാറ്റുന്ന സമീപനരീതി സ്വീകരിക്കണം. ജനങ്ങള്‍ക്കും രാജ്യത്തിനും നന്മയും ക്ഷേമവും കൈവരുത്തുന്ന വിഷയത്തില്‍ സഹകരിച്ചുപ്രവര്‍ത്തിക്കണം. അതിക്രമം ആരുടെ ഭാഗത്തുനിന്നായിലും അതിന് കൂട്ടുനില്‍ക്കരുത്. തിന്മയെ അതേ രൂപത്തിലുള്ള തിന്മകൊണ്ടല്ല ചെറുക്കേണ്ടത്, മറിച്ച് നന്മകൊണ്ടാണ്. ഇപ്പറഞ്ഞ തത്വങ്ങളെല്ലാം വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്.
പ്രവാചകന്റെ കാലത്ത് അമുസ്‌ലിം പ്രദേശമായ ഹബ്ശ- എത്യോപ്യ-യിലേക്ക് അഭയാര്‍ത്ഥികളായി പോയി അവിടെ സുരക്ഷിതത്വം ലഭിച്ച മുസ്‌ലിംകള്‍ ഏതുകാലത്തും നാട്ടിലും ഒരു പാഠമാണ്. എത്ര സമര്‍ത്ഥമായ സമീപനമാണ് അവര്‍ അവിടെ സ്വീകരിച്ചത്. അതുകൊണ്ട് അവരെ വിട്ടുതരാന്‍ പോയ ശത്രുവിഭാഗത്തിന് നിരാശരായി മടങ്ങേണ്ടിവന്നു. ഇന്ത്യയിലും ഇതുപോലെ ഭൂരിപക്ഷ സമുദായവുമായി പ്രായോഗിക ചിന്തയിലധിഷ്ഠിതമായതും സമര്‍ത്ഥവുമായ സമീപനരീതി സ്വീകരിച്ച് അവരുടെ സ്‌നേഹവും സൗഹൃദവും ആര്‍ജിക്കേണ്ടതാണ്. എങ്കില്‍ മുസ്‌ലിംകള്‍ക്കെതിരില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് അനീതിയുണ്ടായാല്‍ അവരുടെ രക്ഷക്ക്‌വേണ്ടി ഇതരമതസ്ഥരായ സഹോദരന്മാര്‍ മുന്നിട്ടിറങ്ങണം.
ഇന്ത്യയില്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയം അനിവാര്യമാണ്. രാഷ്ട്രീയമായി സ്വന്തമായി സംഘടിച്ചു അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങളുമായി സഹകരിച്ചോ, അവരെയും അവരുടെ സംസ്‌കാരത്തെയും അംഗീകരിക്കുന്ന മതേതര കക്ഷികളില്‍ ചേര്‍ന്നോ പ്രവര്‍ത്തിക്കാവുന്നതാണ്. മുസ്‌ലിംകള്‍ക്കെതിരെയുള്ള ഭരണാധികാരികളുടെ അനീതിക്കുമുമ്പില്‍ മൗനം അത്യാപത്താണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending