Connect with us

Video Stories

രാഹുല്‍ എന്ന ബദ്ധ ശത്രുവും ഉന്‍ എന്ന ആത്മ മിത്രവും

Published

on

ശാരി പിവി

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റെടുത്തതില്‍ അതീവ ദു:ഖിതരായ രണ്ട് പാര്‍ട്ടിക്കാരാണ് രാജ്യത്തുള്ളത്. ഒരു പാര്‍ട്ടിക്ക് ജന്മസിദ്ധമായ ശത്രുതയാണെങ്കില്‍ മറ്റൊരു പാര്‍ട്ടിക്ക് കര്‍മ്മ സിദ്ധമായ പരിഭവമാണ്. ഭൂലോക മണ്ഡത്തരങ്ങള്‍ മാത്രം കാണിക്കുന്ന ഫൂളിഷ് ബ്യൂറോ നയിക്കുന്ന സി.പി.എമ്മും തനിക്ക് പിടിക്കാത്തതൊന്നും രാജ്യത്ത് വേണ്ടെന്ന് കരുതുന്ന അഭിനവ കിം ജോങ് ഉന്നുമാരുടെ താമരപ്പാര്‍ട്ടിയുമാണ് രാഹുല്‍ അധ്യക്ഷനായതില്‍ കുണ്ഠിതപ്പെടുന്നത്. പപ്പുമോന്‍, അമൂല്‍ ബേബി തുടങ്ങി പരിഹാസവും നിന്ദ്യവും നിറഞ്ഞ പദാവലികളിലൂടെ മാത്രം രാഹുലിനെ വിമര്‍ശിച്ചു ശീലിച്ച മുഖ്യധാരാ മാധ്യമ സിങ്കങ്ങള്‍ മുതല്‍ കേരളത്തിലും ത്രിപുരയിലും മാത്രം കാണുന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ കുട്ടി നേതാക്കള്‍ വരെ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനെ വലിച്ചു പോസ്റ്ററൊട്ടിക്കാന്‍ മത്സരിക്കുകയായിരുന്നു. ചില രോഗങ്ങള്‍ക്ക് മരുന്നില്ലല്ലോ. രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായത് ഒട്ടും പിടിക്കാത്ത ജലവിമാന ചക്രവര്‍ത്തി അധ്യക്ഷസ്ഥാനത്തേക്കുള്ള ഉയര്‍ച്ചയെ ഔറംഗസേബിന്റെ വിജയത്തോടാണ് ഉപമിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ ഒരു പാര്‍ട്ടിയായി ടിയാന് കാണാന്‍ കഴിയില്ല പോലും, ഒരു കുടുംബം എന്നേ പറയാന്‍ കഴിയൂ എന്നാണ് വാദം. തനിക്ക് ശേഷം പ്രളയമെന്ന് കരുതുന്നവര്‍ക്ക് ജനാധിപത്യ പാര്‍ട്ടികളോട് പരമപുഛം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷേ പേരിന്റെ കൂടെ ഗാന്ധിയില്ലെങ്കില്‍ ഒന്നുമാകില്ലെന്ന് വിശ്വസിക്കുന്ന ഒരാള്‍ മോദിയുടെ കൂടെയും ഉണ്ട്. പാര്‍ട്ടിയുടെ എം.പി വരുണ്‍ ഗാന്ധി ഇത്തരത്തിലാണ് വിശ്വസിക്കുന്നത്.
ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പൂര്‍വികരുണ്ടാവുന്നത് തെറ്റല്ലെന്നാണ് ടിയാന്റെ വാദം. ഗുജറാത്തില്‍ തോല്‍വി ഉറപ്പായ ഘട്ടത്തില്‍ പാകിസ്താന്‍ കോണ്‍ഗ്രസ് വഴി ഇടപെടുന്നുവെന്നാരോപിച്ച് ഏതറ്റം വരെ താഴാനും തങ്ങള്‍ക്ക് കഴുമെന്ന് തെളിയി്ച്ചവരാണ് ബി.ജെ.പി. ഇതിലും താഴത്തേക്ക് ഇനി ഇറങ്ങിയാല്‍ പാതാളത്തിലെത്തുമെന്നതിനാല്‍ ഇനി ഇറങ്ങാന്‍ സാധ്യതയില്ല. രാഹുല്‍ അധ്യക്ഷനാവുന്നതില്‍ ഖിന്നരായവര്‍ വേറെയും ഉണ്ട്. തങ്ങളാണ് ഒന്നാമതെന്ന് കൊട്ടിഘോഷിക്കുന്ന ദേശീയ മാധ്യമങ്ങളാണിവര്‍. കൗസ്വാമിയുടെ സംഘി ചാനല്‍ 2013ല്‍ പാക് സ്ഥാനപതിയുമായി കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയെന്നാരോപിച്ച് പടം വിട്ടാണ് രാഹുലിനെതിരെ ഉറഞ്ഞ് തുള്ളിയതെങ്കില്‍, രാഹുല്‍ സ്ഥാനമേറ്റെടുക്കുന്ന ദിവസം മോദിയുടെ സ്വന്തം പ്രതിഛായക്കു വേണ്ടി സര്‍വേ നടത്തിയാണ് ടൈംസ് കൗ ചാനലും അനുബന്ധ പ്രസിദ്ധീകരണങ്ങളും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായ ഹസ്തം നല്‍കിയത്. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി തുടങ്ങിയ ജനദ്രോഹ നയങ്ങളൊന്നും പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചില്ലെന്നാണ് ഇവരുടെ സര്‍വേ പറയുന്നത്. സര്‍വേയില്‍ അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിച്ചെന്നും കൗചാനല്‍ പറയുന്നു. വല്ല ആര്‍.എസ്.എസ് ശാഖയിലുമായിരിക്കും സര്‍വേ നടത്തിയതെന്ന് ഉറപ്പാണ്. ദേശീയ മാധ്യമങ്ങളുടെ കാവി കളശം മാറ്റിയാല്‍ നരച്ചാല്‍ കാവിയാകുന്ന അടുത്ത വിഭാഗത്തിനാണ് പരിഭവം കൂടുതല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മാത്രം മാറി നയം മാറിയില്ലെന്ന് പരിഭവിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരിക്കും രാഹുല്‍ വന്നത് അത്രക്കങ്ങ് ബോധിച്ചില്ല. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അധ്യക്ഷനില്ലാതാവുമെന്നാണ് പൂമുടല്‍ വിദ്വാന്‍മാരുടെ കണ്ടെത്തല്‍. തികച്ചും സ്ത്രീ വിരുദ്ധമായ ഈ പരാമര്‍ശം പക്ഷേ പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി തന്നെയായതിനാല്‍ പ്രശ്‌നമില്ല താനും. അല്ലേലും വിപ്ലവം ഇപ്പോള്‍ സിനിമ കൊട്ടകയില്‍ മാത്രമാണല്ലോ. കായലും മലയും തുരക്കുന്നവരെ ന്യായീകരിക്കലാണല്ലോ ഇപ്പോള്‍ പാര്‍ട്ടിയുടെ മുഖ്യ വിപ്ലവം. കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയാണെന്നാണ് കോടിയേരി സഖാവിന്റെ കണ്ടെത്തല്‍. പണ്ട് കേരം തിങ്ങും കേരള നാട് കെ.ആര്‍ ഗൗരി ഭരിച്ചീടുമെന്ന് കുട്ടി സഖാക്കളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച പാര്‍ട്ടി നേതാക്കള്‍ അവസരം കൈവന്നപ്പോള്‍ ആരെയാണ് നോമിനേറ്റ് ചെയ്തതെന്ന ചരിത്രം പക്ഷേ ടിയാന് ഇപ്പോള്‍ ഓര്‍മ കാണില്ല.
ഇന്ത്യയില്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും അഭിപ്രായം വോട്ടിനിട്ട് തള്ളി. ഞെളിയുന്നവര്‍ക്ക് ബി.ജെ.പിക്ക് കരുത്ത് പകരാന്‍ ഇതൊക്കെ കൂടിയേ തീരൂ. ചരിത്രപരമായ മണ്ടത്തരങ്ങള്‍ മാത്രം ആവര്‍ത്തിക്കുന്ന പാര്‍ട്ടി, തങ്ങളുടെ മുന്‍ എം.എല്‍.എയും കക്കൂസുണ്ടാക്കാന്‍ പെട്രോള്‍ വില കൂട്ടണമെന്നു പറഞ്ഞു നടക്കുന്ന കേന്ദ്ര മന്ത്രിയുമായ നേതാവിനെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കാന്‍ എന്തായാലും മറന്നിട്ടില്ല. മതത്തിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കീറി പച്ചക്കു കത്തിച്ച് ഫാസിസം സംഹാര താണ്ഡവമാടുന്ന സമയത്ത് കോണ്‍ഗ്രസ് വിരുദ്ധത തന്നെയാണ് തങ്ങളുടെ കൈമുതലെന്ന് ഒരിക്കല്‍ കൂടി ബാലകൃഷ്ണ സഖാവ് തെളിയിച്ചിരിക്കയാണ്. രാഹുല്‍ ഒരു കുടുംബത്തിന്റെ മഹത്വത്തിന്റെ പേരില്‍ അധ്യക്ഷനായി എന്ന് വിലപിക്കുന്ന സഖാക്കള്‍ പക്ഷേ മന്ത്രി എം.എം മണിയുടെ മണ്ഡലത്തില്‍ ഏരിയാ സമ്മേളനത്തിനായി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പടം വെച്ചാണ് പോസ്റ്റര്‍ അടിച്ചിരിക്കുന്നത്. കിം എന്തായാലും സ്വന്തം കുടുംബാംഗങ്ങളെ വരെ കൊല ചെയ്ത് തനിക്ക് ഏകാധിപത്യ പ്രവണത ഇല്ലെന്ന് പലവുരു തെളിയിച്ച ആളും സര്‍വോപരി ആഗോള ജനാധിപത്യത്തിന്റെ അപ്പോസ്തലനുമാണല്ലോ. അദ്ദേഹം ബ്രാഞ്ച് തലം മുതല്‍ പോളിറ്റ്ബ്യൂറോ വരെ മത്സരിച്ച് ജയിച്ചു കയറി എത്തി രാജ്യത്തിന്റെ ഭരണാധികാരിയായ നേതാവാണെന്ന് നാളെ പാര്‍ട്ടി അണികള്‍ക്ക് ക്ലാസ് കൂടി കൊടുക്കാന്‍ പാര്‍ട്ടി നേതൃത്വം ഉടന്‍ തയാറാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. അപ്പോഴും രാഹുല്‍ തന്നെയാണ് മുഖ്യ ശത്രുവെന്ന കാര്യം ഉറപ്പിക്കുകയുമാവാം.

ലാസ്റ്റ്‌ലീഫ്:
ഇന്ത്യയുടെ ഭാവി ഇനി ജല വിമാനങ്ങളിലാണെന്ന് കേന്ദ്രം. ജനങ്ങളുടെ ഭാവി താമസിയാതെ വെള്ളത്തിലാവുമെന്ന് സാരം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending