Connect with us

Video Stories

സര്‍വകലാശാലകള്‍ മലിനമാക്കുന്ന മാനസികാവസ്ഥ

Published

on

ഡോ. രാംപുനിയാനി

ഭാവി തലമുറയുടെ മനസും അഭിപ്രായങ്ങളും രൂപപ്പെടുത്തുന്നതിലെ സുപ്രധാന ഇടമാണ് സര്‍വകലാശാലകള്‍. വിവിധ അഭിപ്രായങ്ങളും ജാതിയും മതവും കൂടിക്കലര്‍ന്ന വിദ്യാര്‍ത്ഥികളുടെ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സ്വതന്ത്ര തുറന്ന സംവാദ വേദിയാണത്. യുവാക്കളുടെ ആദര്‍ശവാദത്തോടൊപ്പം സര്‍വകലാശാലകളുടെ പ്രവര്‍ത്തനവും ചേര്‍ക്കപ്പെടുമ്പോള്‍ ലോകത്തിനും സമൂഹത്തിനും ഉയര്‍ന്ന ഫലം ലഭിക്കുന്നു. കേന്ദ്രത്തില്‍ പുതിയ അവതാരങ്ങള്‍ അധികാരത്തില്‍ വന്നതോടെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇക്കാര്യങ്ങളെല്ലാം വിവിധ അര്‍ത്ഥത്തില്‍ ഇടുങ്ങിയ ദിശയില്‍ സ്വാധീനക്കപ്പെട്ടിരിക്കുകയാണ്. സംവാദങ്ങള്‍ തടസ്സപ്പെടുത്തുകയെന്നതാണ് അതിലൊന്ന്. മറ്റൊന്ന് കൂടുതല്‍ ഭയപ്പെടുത്തുന്നതാണ്. ക്യാമ്പസുകളിലെ പുരോഗമന, ജനാധിപത്യ പ്രവണതകള്‍ക്കെതിരെ ആക്രമണം നടത്തുന്നതിന് വ്യാജ കാരണങ്ങള്‍ സൃഷ്ടിക്കുന്നതാണത്. വലതുപക്ഷ രാഷ്ട്രീയ വക്താക്കള്‍ ഇക്കാര്യങ്ങള്‍ രാംജാസ് കോളജില്‍ ഇയ്യിടെ സൃഷ്ടിച്ചെടുത്തു.
കോളജില്‍ രണ്ടു ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഉമര്‍ ഖാലിദും ഷെഹ്‌ല റഷീദുമായിരുന്നു പ്രഭാഷകരില്‍ രണ്ടു പേര്‍. അവര്‍ ദേശ വിരുദ്ധരാണെന്ന മുടക്കുന്യായം പറഞ്ഞ് സെമിനാര്‍ തടസപ്പെടുത്തി നിര്‍ത്തിവെപ്പിക്കുകയും ‘ദേശ വിരുദ്ധ ആശയ’ത്തെ പിന്തുണച്ചതിന്റെ പേരില്‍ പരിപാടി സംഘിടിപ്പിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുകയും ചെയ്തു. ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടുന്നത് തടയുന്നതിനായി അടുത്ത ദിവസം അവര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കോളജില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കാതെ ബന്ദികളാക്കിവെക്കുകയും ചെയ്തു. രണ്ട് അധ്യാപകരെ പരസ്യമായി മര്‍ദിക്കാനും ഇവര്‍ തയാറായി. ഇതേത്തുടര്‍ന്ന് കാമ്പസിനു പുറത്ത് ത്രിവര്‍ണ പതാകാ മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടു. അടുത്ത ദിവസം നടന്ന ‘ഡല്‍ഹി യൂനിവാഴ്‌സിറ്റി ബച്ചാവോ’ (ഡല്‍ഹി യൂനിവാഴ്‌സിറ്റിയെ രക്ഷിക്കുക) മാര്‍ച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റു കോളജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. എ.ബി.വി.പിയുടെ സമര തന്ത്രം ചെറുത്തുനില്‍ക്കുന്ന അവസ്ഥയാണ് ഇത് കാണിക്കുന്നത്.
വിവിധ കാമ്പസുകളില്‍ എ.ബി.വി.പിക്കാര്‍ നടപ്പാക്കുന്ന അക്രമ പരമ്പരയിലെ അവസാനത്തെ സംഭവമാണ് ഡല്‍ഹി യൂനിവാഴ്‌സിറ്റിയിലെ രാംജാസ് കോളജില്‍ നടന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവാഴ്‌സിറ്റിയില്‍ ദേശ വിരുദ്ധതയുടെ പേരു പറഞ്ഞാണ് ആക്രമണം നടന്നത്. ജാതിയടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കാമ്പസില്‍ നടക്കുന്നത്. ദേശ വിരുദ്ധമെന്ന് പറയുന്ന എന്ത് പ്രവൃത്തിയാണ് ഇവര്‍ ചെയ്തത്. മുസഫര്‍ നഗര്‍ കലാപത്തെക്കുറിച്ച് പറയുന്ന ‘മുസഫര്‍ നഗര്‍ ബാക്കി ഹെ’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുകയും ശിക്ഷാ മുറയെന്ന നിലയില്‍ വധശിക്ഷ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുകയും ബീഫ് ഉപയോഗിച്ചതിന്റെ പേരില്‍ വിശുദ്ധ പശു സംരക്ഷകരാല്‍ ആക്രമിക്കപ്പെട്ട രാജ്യത്തെ പൗരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബീഫ് ഫെസ്റ്റിവല്‍ നടത്തുകയും ചെയ്തിരുന്നു അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. രോഹിത് വെമുലയുടെ മരണം ഒരു സ്ഥാപനത്തിന് എങ്ങനെ കൊല നടത്താനാകുമെന്ന് വളരെ നന്നായി മനസിലാക്കിത്തരുന്നുണ്ട്. പിന്നീട് രാജ്യത്തുണ്ടായ വലിയ തോതിലുള്ള പ്രതികരണങ്ങളും യൂനിവാഴ്‌സിറ്റിയുടെ സ്വയംഭരണാവകാശവും ദലിത് വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനു നേരെ നടന്ന ആക്രമണങ്ങളുമെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്.
ദേശ വിരുദ്ധത എങ്ങനെയാണ് ഒരായുധമായി രൂപാന്തരപ്പെടുന്നത് എന്നത് ജെ.എന്‍.യു, ഹൈദരാബാദ് യൂനിവാഴ്‌സിറ്റി എന്നിവിടങ്ങളിലെ സംഭവ പരമ്പര വ്യക്തമാക്കിത്തരുന്നുണ്ട്. ജെ.എന്‍.യുവിലെ സംഭവവികാസങ്ങള്‍ ക്രമമനുസരിച്ച് നോക്കാം. കുറച്ച് മുഖംമൂടികള്‍ എത്തുന്നു, ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നു. രാജ്യദ്രോഹത്തിന്റെ -ദേശവിരുദ്ധതയുടെ പേരില്‍ കനയ്യകുമാറും ഉമര്‍ ഖാലിദും ഇവരുടെ സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെടുന്നു. പിന്നീട് ഒരു ചാനല്‍ തുടര്‍ച്ചയായി സിഡി ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നു, എന്നാല്‍ ഈ ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചതായിരുന്നുവെന്നതാണ് ഇതിലെ രസകരമായ വസ്തുത. മുഖംമൂടി ധരിച്ച് മുദ്രാവാക്യം വിളിച്ചവരെ പിടികൂടാതെ കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും അറസ്റ്റ് ചെയ്തതാണ് അതിനേക്കാള്‍ രസാവഹം. ബി.ജെ.പി- എ.ബി.വി.പി പ്രവര്‍ത്തകരാണ് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി ഓടിപ്പോയതെന്ന് ഇയ്യിടെ അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചിരുന്നു.
എന്നിട്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ‘ഭാരത് കി ബാര്‍ബാഡി’ (ഇന്ത്യ നശിക്കട്ടെ) എന്ന രീതിയിലുള്ള മുദ്രാവാക്യം മുഴക്കിയിരുന്നുവെന്നാണ് താഴേതട്ടു മുതല്‍ മേലേതട്ടു വരെയുള്ള ബി.ജെ.പി വക്താക്കള്‍ പറഞ്ഞത്. ഒരു വര്‍ഷത്തെ അന്വേഷണത്തിനു ശേഷവും സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല എന്നതാണ് വസ്തുത. ഈ കഥയില്‍ ഒരുപാട് വിള്ളലുകളുണ്ട്, നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഉമര്‍ ഖാലിദിന്റെ പേരില്‍ ആവര്‍ത്തിക്കപ്പെടുന്ന അസ്വാരസ്യങ്ങളാണ് രാംജാസ് കോളജിലും കാണുന്നത്. കശ്മീര്‍ തുടങ്ങിയ വിഷയത്തില്‍ ഉമര്‍ഖാലിദിന് ഒരഭിപ്രായമുണ്ട്. അദ്ദേഹത്തെ ആക്രമിക്കുന്നവരുടെ അഭിപ്രായവുമായി യോജിക്കുന്നതല്ല ഇത്. നമ്മുടെ അഭിപ്രായവുമായി വ്യത്യസ്തമായ അഭിപ്രായമുള്ളവരെ ഒഴിവാക്കുകയാണ് ചര്‍ച്ചകളിലേയും സംവാദങ്ങളിലേയും വസ്തുത. എ.ബി.വി.പിയുടെ സഹോദര സംഘടനയായ ബി.ജെ.പി കശ്മീരില്‍ ഭരണം നടത്തുന്നത് പി.ഡി.പിയുമായി സഖ്യം ചേര്‍ന്നാണ്. എക്കാലവും വിഘടനവാദികളോട് മൃദു സമീപനം പുലര്‍ത്തുന്നവരാണ് പി.ഡി.പി. ഒരുവശത്ത് ഭാരതീയ ജനതാപാര്‍ട്ടി ആര്‍.എസ്.എസ് അജണ്ട പ്രകാരം കാമ്പസുകള്‍ വര്‍ഗീയവത്കരിക്കുകയും മറുവശത്ത് ഹിന്ദു ദേശീയ പ്രത്യയശാസ്ത്രവുമായി വിരുദ്ധാഭിപ്രായമുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യുന്നത് വ്യക്തമായി അനുഭവപ്പെടുന്നുണ്ട്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് എ.ബി.വി.പിയുടെ അഹംഭാവം കാമ്പസുകളെ നിസംഗതരാക്കിയത്. തങ്ങള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നവരാണ് അധികാരത്തിലിരിക്കുന്നത് എന്ന ആത്മവിശ്വാസമാണ് അവരെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഇത് മുമ്പൊരിക്കലുമില്ലാത്തവിധം ക്രൂരമായ ആക്രമണങ്ങള്‍ക്ക് അവരെ ഉന്മത്തരാക്കുന്നു. ഒന്നിനു പിറകെ ഒന്നായി മറ്റു കോളജുകളെയും യൂനിവാഴ്‌സിറ്റികളെയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമിടുകയാണ്. ജയ് നാരായണ്‍ വ്യാസ് യൂണിവേഴ്‌സിറ്റി (ജോധ്പൂര്‍) യുടെ കാര്യത്തില്‍ അടുത്തകാലത്തുണ്ടായതും ഇത്തരത്തിലുള്ള നീക്കമാണെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പ്രൊഫസര്‍ റാണാവത് ജെ.എന്‍.യുവിലെ പ്രൊഫസര്‍ നിവേദിത മേനോനെ ഒരു സംവാദത്തിന് ക്ഷണിച്ചിരുന്നു. പരിപാടിക്കു ശേഷം പ്രാസംഗികനും സംഘാടകര്‍ക്കുമെതിരെ പരാതി ഫയല്‍ ചെയ്യപ്പെടുകയും പ്രൊഫസര്‍ റാണാവതിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കാര്യങ്ങള്‍ വളരെ അസ്വസ്ഥജനകമാകുകയാണ്. അതുകൊണ്ട് ഭാവി കാലത്തെക്കുറിച്ച് എന്തു പ്രതീക്ഷകളാണുള്ളത്?.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending