Connect with us

Video Stories

അടിതെറ്റിവീണ ധര്‍മ്മയുദ്ധം

Published

on

ശാരി പിവി

പല കാര്യങ്ങളിലും തമിഴരെ കണ്ടു പഠിക്കണമെന്നായിരുന്നു നാളിതു വരെ മലയാളികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈയിടെയായി തമിഴ്‌നാട്ടുകാര്‍ പല കാര്യങ്ങള്‍ക്കും മലയാളികളെ മാതൃകയാക്കുകയാണ്. അല്ലേലും ഈ നിയമസഭയില്‍ മല്ല യുദ്ധം നടത്തേണ്ടതെങ്ങനെയെന്ന് ഇവിടെ വന്ന് ശിവന്‍കുട്ടി സഖാവിനോടും ഖജനാവിന്റെ സൂക്ഷിപ്പുകാരനായ മന്ത്രിയോടുമൊക്കെ ഒന്നു ചോദിച്ചു മനസിലാക്കേണ്ടതു തന്നെയാണ്. പക്ഷേ തമിഴങ്കത്തില്‍ 22 വനിതാ എം.എല്‍.എമാര്‍ ഉണ്ടായിട്ടും എന്തോ വീര്യം പോരാത്തതിനാല്‍ കടിയും, മാന്തലും, പഡനവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജയരാജന്റെ കസേര ഏറും, ശിവന്‍കുട്ടിയുടെ വാഴവെട്ടിയിട്ടതു പോലുള്ള വീഴ്ചയുമൊക്കെ അവിടെയും തകൃതിയായി നടന്നു. സഭക്കകത്ത്, കയ്യാങ്കളിയും കയ്യൂക്കും കാണിച്ച് ഇ.പി.എസ് എന്ന പളനി സ്വാമി മുഖ്യമന്ത്രിക്കസേര സംരക്ഷിച്ചപ്പോള്‍ പക്ഷേ പകലന്തിയോളം റിസോര്‍ട്ടിനു മുന്നിലും, നേതാക്കളുടെ വാതിലുകളിലും മുട്ടിയും തട്ടിയും നടന്ന പന്നീര്‍ശെല്‍വമെന്ന മുന്‍ മുഖ്യന് ഇപ്പോള്‍ കറിവേപ്പിലയുടെ വില പോലും ഇല്ലതാനും. സര്‍വത്ര വിമത പ്രവര്‍ത്തനങ്ങളും, താമരയുടെ ആശിര്‍വാദങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും സഭയിലെ കലാ പരിപാടികള്‍ കഴിഞ്ഞതില്‍ പിന്നെ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നു പറഞ്ഞപോലായി കാര്യങ്ങള്‍. കാണിയായി കളത്തിനു പുറത്തിരുന്ന ഡി.എം.കെയുടെ വര്‍ക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്‍ ഹീറോയായി. ലൈംലൈറ്റില്‍ സ്റ്റാലിന്‍ മാത്രം, സര്‍വത്ര സ്റ്റാലിന്‍ മയം. അണ്ണാഡിഎംകെയിലെ അധികാര വടംവലിയില്‍ നാളിതുവരെ കാഴ്ച്ചക്കാര്‍ മാത്രമായിരുന്ന ഡിഎംകെ അങ്ങനെ ഒറ്റ ദിനം കൊണ്ട് പ്രധാന കളിക്കാരായി മാറിക്കഴിഞ്ഞു. അല്ലേലും വര്‍ക്കിങ് പ്രസിഡന്റ് എന്നു വെച്ചാല്‍ പ്രവര്‍ത്തിക്കാനുള്ള പ്രസിഡന്റാണെന്ന കാര്യം അമ്മയുടെ പടവും നോക്കി നടന്ന കാലത്ത് ഒ.പി.എസ് പഠിച്ചതുമില്ല. ഇനിയിപ്പം അവരുടെ സര്‍ക്കാറാണ് ജയിച്ചതെന്നും നമ്മുടെ സര്‍ക്കാര്‍ പിന്നാലെ ജയിക്കുമെന്നുമൊക്കെയാണ് ഒ.പി.എസ് പറയുന്നത്. ധര്‍മം വിജയിക്കുമെന്ന് ടിയാന്‍ കട്ടായം പറയുന്നു. പക്ഷേ കാര്യങ്ങളുടെ കിടപ്പു നോക്കിയാല്‍ പന്നീര്‍ശെല്‍വത്തിന് ധര്‍മം തരാന്‍ പോലും ആരേയും കിട്ടുമെന്ന് തോന്നുന്നില്ല. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ചത് പളനി സ്വാമിയാണെങ്കിലും യഥാര്‍ത്ഥ വിജയി സാക്ഷാല്‍ സ്റ്റാലിന്‍ തന്നെയാണ്. മുഖ്യമന്ത്രി പദമെന്ന ചിന്ന ചിന്ന ആശയുമായി നടന്ന ചിന്നമ്മയെ ഒടുവില്‍ വിധി സുപ്രീം കോടതിയുടെ രൂപത്തില്‍ ജയിലിലാക്കിയപ്പോള്‍ ഭൂട്ടാന്‍ ഡാറ്റയടിച്ചത് പളനി സ്വാമിക്കാണ്. ഒറ്റ നേതാവിനെ പിന്‍പറ്റി ജീവിക്കുന്ന ഒരാള്‍ക്കൂട്ടമായി മാത്രം ദശകങ്ങളായി ശീലിച്ചു വന്ന പാര്‍ട്ടിയില്‍ അമ്മയുടെ പിന്‍ഗാമിയാവാന്‍ ഭാഗ്യം സിന്ധിച്ച അപൂര്‍വ പ്രതിഭാസം. അങ്ങനെ അതുവരെ ചിത്രത്തിലില്ലായിരുന്ന ടിയാന് പിന്നൊന്നും നോക്കേണ്ടി വന്നില്ല. പന്നീര്‍ ശെല്‍വത്തെ നോക്കി മേപ്പടിയാന്‍ മന്ത്രിച്ചു, ഇനി എന്നും സംഭവാമി യൂ….. ഗോ, യൂ…….. ഗോ. ഇനിയിപ്പോ ഒറ്റരാത്രി കൊണ്ട് അണ്ണാഡിഎംകെയെ ഇളക്കിമറിച്ച ജയലളിതയുടെ എക്കാലത്തെയും വിനീത ദാസന്‍ ഒ പന്നീര്‍ശെല്‍വത്തിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അമ്മയുടെ റബ്ബര്‍ സ്റ്റാമ്പായി മൂന്ന് തവണ മുഖ്യമന്ത്രിയായ പന്നീര്‍ ശെല്‍വത്തിന് അദ്ദേഹം ഇത്ര സംഭവമാണെന്ന് സ്വയമേ യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല താനും. പോരാത്തതിന് ശശികല പോണ പോക്കിന് ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ച് വിടില്ല ഞാനെന്ന് ശപഥം ചെയ്താണ് പോയിരിക്കുന്നത്. ഇനിയിപ്പോ ചിന്നമ്മയുടെ മുഖ്യമന്ത്രിയായി ഇ.പി.എസ് ഇരിക്കുമ്പോള്‍ ഒറ്റവഴിയെ ഒ.പി.എസിനുള്ളൂ. അമ്മയുടെ രാഷ്ട്രീയാവകാശം പിടിച്ചെടുക്കുക. അതാണേല്‍ അത്ര എളുപ്പമല്ല താനും. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനായാല്‍ പിന്നെ പഴയ ചായക്കട മാത്രമാകും ശരണം. നനഞ്ഞിടം കുഴിക്കാന്‍ നടക്കുന്ന താമര മുതലാളിമാരെ പോലും ആപത് ഘ്ട്ടങ്ങളില്‍ ആ വഴി കാണാനുമൊക്കില്ല. ശശികലയുടെ വാതില്‍ അടഞ്ഞപ്പോള്‍ പുതിയ രാഷ്ട്രീയ എതിരാളികളാണ് പനീര്‍ശെല്‍വത്തിന്റെ മുന്നില്‍. അധികാരമുള്ള ഇ.പി.എസും അധികാരമൊഴിഞ്ഞ ഒ.പി.എസും തമ്മിലുള്ള നേര്‍യുദ്ധമാണ് ഇനി അണ്ണാഡി.എം.കെയില്‍ വരാനിരിക്കുന്നത്. നഷ്ട സാധ്യത കൂടുതല്‍ എന്തു കൊണ്ടും പന്നീര്‍ശെല്‍വത്തിനാണു താനും. ധര്‍മ്മയുദ്ധം’ തുടരുമെന്നാണ് പന്നീര്‍ശെല്‍വം പറയുന്നത്. ജയലളിതയുള്ള കാലത്ത് എല്ലാ അധാര്‍മികതക്കും കൂട്ടു നിന്ന ടിയാന്‍ ഇനിയിപ്പോ ഏത് ധര്‍മ്മ യുദ്ധമാണാവോ ഉദ്ദേശിച്ചത്?. പനി നീര്‍ വിപ്ലവം നടത്താനിറങ്ങി ഒടുവില്‍ ഉള്ള കഞ്ഞിയിലും പാറ്റ വീഴുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.
…………………………………………………………
ഒടുവില്‍ ആ വാഗ്ദാനവും സ്വാഹ..അച്ഛേ ദിന്‍ അച്ഛാ ദിന്‍ എന്നൊക്കെ പറഞ്ഞ് നോട്ടിന് കാത്തിരുന്ന കാലത്ത് വാഗ്ദാന പെരുമ്പറക്കാരന്‍ പ്രഖ്യാപിച്ച പ്രസവ ശുശ്രൂഷയ്ക്ക് 6000 രൂപയെന്ന വാഗ്്ദാനം തൊണ്ട തൊടാതെ വിഴുങ്ങാന്‍ പോകുന്നു. പുതു വര്‍ഷമാകുമ്പോള്‍ എന്തേലും പുതുമ വേണ്ടേ എന്നു കരുതി പുതുവര്‍ഷത്തലേന്ന്, നോട്ട് അസാധുവാക്കലിന്റെ 50 നാള്‍ പിന്നിട്ട ശേഷം ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് മേരാ പ്യാരാ ദേശ് വാസിയോം എന്ന ആമുഖത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പ്രസവ ശുശ്രൂഷയ്ക്കുള്ള 6000 രൂപ. പ്രഖ്യാപനം വന്നുവെന്നല്ലാതെ നാളിതു വരെ ഒരാള്‍ക്കു പോലും ഇതു ലഭ്യമായിട്ടില്ലെന്നത് നഗ്നമായ പരമ സത്യം. എല്ലാ പ്രസവത്തിനും 6000 എന്നതിന് പകരം ആദ്യ പ്രസവത്തിന് മാത്രമായി ഇത് ചുരുക്കാനാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇപ്പോ പറയുന്നു ഫണ്ടില്ലെന്ന്. അപ്പോള്‍ പിന്നെ എവിടെ നോക്കിയായിരിക്കും ഇത് പ്രഖ്യാപിച്ചത്. വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി ഒരു വട്ടപ്പൂജ്യമാണെന്ന് ഇവരാരും അറിഞ്ഞിരുന്നില്ലയോ. എല്ലാം അറിയുന്ന ഓഫീസായതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുന്ന വിവരവും അറിഞ്ഞിട്ടുണ്ട്. പ്രസവ ശുശ്രൂഷയ്ക്കായി നീക്കിവെച്ച തുക 60 ശതമാനത്തില്‍ നിന്ന് 50ആക്കി ചുരുക്കാനും തീരുമാനമായി. അങ്ങനെ അണ്ണന്റെ വാക്ക് കേട്ട് ആറായിരം മോഹിച്ചവരൊക്കെ ഇപ്പോ ചിന്നമ്മയുടെ അവസ്ഥയിലായി. കൊതിച്ചതൊന്ന് വിധിച്ചത് മറ്റൊന്ന്.
19 വയസിനു മുകളിലുള്ള ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളേയും ഉദ്ദേശിച്ചു കൊണ്ടാണ് പദ്ധതി നടപ്പില്‍ കൊണ്ടു വന്നിരുന്നത്. 2017-2018 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പദ്ധതിയ്ക്കായി 2700 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ചിരുന്നു. എന്നാല്‍ ഓരോ വര്‍ഷവും 2.6 കോടിയിലധികം ജനനം നടക്കുന്നതു കൊണ്ട് കേന്ദ്ര ബജറ്റില്‍ അനുവദിച്ച തുകകൊണ്ട് മാത്രം പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ല. അത് കൊണ്ട് പകുതി സംസ്ഥാനങ്ങള്‍ കൂടി വഹിക്കണമെന്നാണ് പുതിയ വാദം. വര്‍ഷം 16,000 കോടി രൂപയെങ്കിലും ഇതിനായി ആവശ്യമുള്ളതിനാല്‍ സംഗതി ഇവിടം കൊണ്ട് നടക്കില്ലെന്നാണ് കേന്ദ്രത്തിലെ ഏമാന്‍മാര്‍ പറയുന്നത്. 2010 ഒക്ടോബറില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 650 ജില്ലകളില്‍ ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന പേരില്‍ കൊണ്ടു വന്ന പദ്ധതി പേര് മാറ്റി പുതിയ കുപ്പിയില്‍ ഇറക്കിയ മോദി അങ്ങനെ ഇതും ഭംഗിയായി മുക്കിയെന്നു സാരം.

ലാസ്റ്റ് ലീഫ്:
പ്രമുഖ സിനിമാ നടിക്കു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും ഇതു കൊണ്ട് ക്രമസമാധാനം തകര്‍ന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി. ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അധിക്രമം, മയക്കു മരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതികളായ 1850 കുറ്റവാളികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ക്രമസമാധാനം ഭദ്രമാക്കാനല്ലാതെ പിന്നെന്തിന്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending