Connect with us

Video Stories

മൗലികാവകാശങ്ങളെ കവരുന്ന പ്രതികാര രാഷ്ട്രീയം

Published

on

ഇയാസ് മുഹമ്മദ്
ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിയെ രാഷ്ട്രീയമായി എതിര്‍ക്കുകയാണ് കോണ്‍ഗ്രസ്. അഴിമതിക്കേസില്‍ കുറ്റാരോപിതനായി അറസ്റ്റിലാകുന്ന ഒരാളെ പിന്തുണക്കുന്നതിലെ രാഷ്ട്രീയ സാംഗത്യം ബി.ജെ.പി ഒഴികെ മറ്റൊരു പാര്‍ട്ടിയും ഇതുവരെ ചോദ്യം ചെയ്തിട്ടുമില്ല. ചിദംബരത്തിന്റെ അറസ്റ്റ് നിയമം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നില്ലെന്ന് വളരെ വ്യക്തമായിരുന്നു. പി.ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനൊപ്പം നിന്ന് സി.ബി.ഐ നിയമത്തിന്റെ മതില്‍ ചാടി കടന്ന് പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കൂട്ടിലടച്ച തത്തയെന്ന് മുമ്പ് സി.ബി.ഐ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതുക്കും മേലെ എന്ത് വിശേഷണവും ചേരും വിധം സി.ബി.ഐ മാറിയിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമല്ല പോകുകയെന്ന പ്രഖ്യാപനം കൂടിയാണിത്. വിയോജിപ്പുകള്‍ ഉയര്‍ത്തുന്നവരെ തേടി കയ്യാമവുമായി സി.ബി.ഐ ഒപ്പമുണ്ടെന്ന ഭീഷണി ചിദംബരത്തിന്റെ അറസ്റ്റിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
അസാധാരണമായ സംഭവ വികാസങ്ങളാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ എതിര്‍പ്പുകളെ നിശബ്ദമാക്കുന്ന ഏകാധിപത്യ രീതികളുടെ ലക്ഷണങ്ങള്‍ അതിവേഗം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏകശാസനകളിലേക്ക് രാജ്യം അടങ്ങിഒതുങ്ങുന്ന നാളുകളിലേക്ക് ഇനിയേറെ ദൂരമില്ലെന്ന തോന്നലാണ് രണ്ടാം മോദി സര്‍ക്കാര്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. കശ്മീരിനെ ഒരു സൂചനയായല്ല, തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പി.ചിദംബരം മറ്റൊരു തുടക്കമാണ്. ഇന്ത്യയിലെമ്പാടും നടക്കാന്‍ പോകുന്ന രാഷ്ട്രീയ വേട്ട, ചിദംബരത്തില്‍ തുടങ്ങിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രത്യേക താല്‍പര്യം ചിദംബരത്തിന്റെ അറസ്റ്റിലുണ്ടെന്ന വാദം ശക്തമാണ്. വ്യക്തിപരമായ പ്രതികാരം അറസ്റ്റിലൂടെ നടപ്പാക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ മൂന്ന് മാസം ജയിലിലടക്കപ്പെട്ട അമിത്ഷായുടെ ചരിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. 2010 ജൂലൈയില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റിലാകുമ്പോള്‍ പി.ചിദംബരമായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. സൊറാബ്ദീന്‍ ഷെയ്ക്കിനേയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമിത് ഷാക്ക് മൂന്ന് മാസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് സി.ബി.ഐ കണ്ടെത്തുകയും കോടതിയില്‍ കുറ്റപത്രം നല്‍കുകയും ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഗുജറാത്ത് ഹൈക്കോടതി അമിത് ഷാക്ക് പിന്നീട് ജാമ്യം നല്‍കിയെങ്കിലും ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് മോദി അധികാരത്തിലെത്തിയ ശേഷമാണ് ഷാക്ക് ഗുജറാത്തില്‍ കാലു കുത്താനായത്. രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യയിലാരംഭിച്ചിരിക്കുന്ന രാഷ്ട്രീയ വേട്ടയുടെ ആദ്യ ഇര ചിദംബരമായതിന് പിന്നില്‍ അമിത് ഷായുടെ പഴയ ജയില്‍ ചരിത്രവും പകപോക്കലുമുണ്ടെന്ന് നിഷേധിക്കാനാകില്ല. ഒരു ദിവസമെങ്കിലും ചിദംബരത്തെ ജയിലറക്കുള്ളിലാക്കുകയെന്ന ഗൂഢലക്ഷ്യമാണ് സി.ബി.ഐയിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി സാധ്യമാക്കിയിരിക്കുന്നത്.
പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് സി.ബി.ഐ സ്വീകരിച്ച രീതി കേട്ടുകേള്‍വിയില്ലാത്തത് മാത്രമല്ല, തികച്ചും നാടകീയം കൂടിയായിരുന്നു. ആരോ എഴുതിയ തിരക്കഥക്ക് വേഷമിട്ടവരെ പോലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അഭിനയിച്ചു തകര്‍ക്കുകയായിരുന്നുവത്രെ. ഇല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ കസ്റ്റഡിയിലുണ്ടായിട്ടും കേസിനെ കുറിച്ച് ഒരക്ഷരം പോലും സി.ബി.ഐ ചോദിച്ചില്ല. പിന്നീട് ചിദംബരം ഓര്‍മപ്പെടുത്തിയപ്പോള്‍ മാത്രമാണ് സി.ബി.ഐ 12 ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇതില്‍ പകുതിയും ആറ് മാസം മുമ്പ് ചിദംബരം ഉത്തരം പറഞ്ഞ ചോദ്യങ്ങളും.
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നിരസിച്ചതോടെയാണ് അറസ്റ്റ് നാടകം ആരംഭിക്കുന്നത്. ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചാല്‍ ജാമ്യം കിട്ടുമെന്ന ഭയാശങ്കയില്‍ അറസ്റ്റ് വേഗത്തിലാക്കാനായിരുന്നു പിന്നീട് സി.ബി.ഐക്ക് ലഭിച്ച നിര്‍ദ്ദേശം. കേന്ദ്ര മന്ത്രിസഭയില്‍ ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്ന ഇപ്പോള്‍ രാജ്യസഭാംഗമായ ഒരാളെ പിടികൂടുന്നതിന് സി.ബി.ഐ കാട്ടിയ ധൃതി മുമ്പൊരു കേസിലുമുണ്ടായിട്ടില്ല. മണിക്കൂറുകള്‍ ഇടവിട്ട് ചിദംബരത്തിന്റെ വീട്ടിലെത്തിയ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിച്ചു. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയും മുമ്പ് ചിദംബരത്തെ അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സി.ബി.ഐയുടെ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായാണ് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെ നിന്നും സി.ബി.ഐ അറസ്റ്റ് ചെയ്തത്. രാത്രി 8.15നാണ് പി ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയത്. കഴിയുമെങ്കില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നിന്നും അറസ്റ്റ് ചെയ്യുകയെന്ന സി.ബി.ഐ നീ്ക്കം മനസ്സിലാക്കിയ ചിദംബരം പെട്ടെന്ന് പത്രസമ്മേളനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. 8.30 ഓടെ ചിദംബരം വസതിയില്‍ എത്തി. എ.ഐ.സി.സി ആസ്ഥാനത്തുനിന്നും ചിദംബരത്തിന്റെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ വീടിന്റെ മതില്‍ ചാടിക്കടന്ന് വീട്ടുവളപ്പില്‍ എത്തി. പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 9.45 ഓടെ അറസ്റ്റ് ചെയ്ത് സി.ബി.ഐ ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്ത്യയിലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനെ കൈകാര്യം ചെയ്ത രീതി മുമ്പൊരിക്കലും സി.ബി.ഐ നടത്തിയിട്ടില്ല.
മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ ഒരാളോടുള്ള പക, അദ്ദേഹത്തിന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുന്നതിലേക്കാണ് നയിച്ചത്. ഇനിയും കുറ്റപത്രം നല്‍കിയിട്ടില്ലാത്ത കേസിലാണ് ധൃതിപിടിച്ചുള്ള അറസ്റ്റ് നടന്നത്. കുറ്റപത്രം തയാറാക്കി കേസ് കോടതിയില്‍ എത്തിയാല്‍ നിലനില്‍ക്കുമോയെന്ന വിശ്വാസക്കുറവ് സി.ബി.ഐക്കുണ്ടെന്ന് അവരുടെ നടപടികളില്‍ നിന്ന് വ്യക്തമാണ്. ഐ.എന്‍.എക്‌സ് മീഡിയ വിദേശപണം സ്വീകരിച്ചതു സംബന്ധിച്ചാണ് കേസ്. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്‌സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്‍കുകയും ചെയ്്തു. ധനമന്ത്രാലയത്തിന്റെ നടപടി ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിനായി കേസില്‍ മുഖ്യപ്രതിയാകേണ്ട ഇന്ദ്രാണി മുഖര്‍ജിയെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.ഐ കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പുള്ള ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാസം അനുഷ്ഠിക്കുന്ന സ്ത്രീയാണ് ഇന്ദ്രാണി മുഖര്‍ജി. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നാണ് ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി. സ്വന്തം മകളെ കൊലപ്പെടുത്തിയ സ്ത്രീയുടെ മൊഴിക്ക് സി.ബി.ഐ നല്‍കുന്ന പ്രാധാന്യം ആരെയും അമ്പരപ്പിക്കുന്നതാണ്. കേസ് കോടതിയില്‍ നിലനില്‍ക്കില്ലെങ്കിലും അറസ്റ്റ് ചെയ്ത് ചിദംബരത്തെ ജയിലിലടക്കുകയെന്ന പ്രതികാര രാഷ്ട്രീയമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ അതീവ സമ്പന്ന ശിവഗംഗ ചെട്ടിയാര്‍ കുടുംബത്തില്‍ ജനിച്ച പളനിയപ്പന്‍ ചിദംബരത്തെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുമ്പോള്‍, പ്രതിപക്ഷ നേതാക്കളെ ഭീഷണിയുടെ കത്തിമുനയില്‍ നിര്‍ത്താമെന്ന ചിന്തയാണ് ബി.ജെ.പി നേതാക്കളെ ഭരിക്കുന്നത്. ഇന്ത്യ നേരിടുന്ന സാമ്പത്തിക അരാജകത്വത്തെ വിശദീകരിക്കാന്‍ പ്രാപ്തിയുള്ള ഒരു പ്രതിപക്ഷ നേതാവിന്റെ വായടപ്പിക്കാനുള്ള നീക്കം കൂടിയാണിത്. പ്രതിപക്ഷ നിരലിയെ വിമര്‍ശകരെ മാത്രമല്ല, സ്വന്തം ചേരിയിലെ എതിരാളികള്‍ക്ക് നേരെയും കേന്ദ്ര സര്‍ക്കാര്‍ ഭീഷണി മുഴക്കുന്നുണ്ട്. മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയെ മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത് ഇതിന്റെ ഭാഗമായാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിലായിരുന്നു ചോദ്യം ചെയ്യല്‍. ചിദംബരത്തിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസ് പ്രതികരിച്ച അതേതലത്തില്‍ തന്നെയാണ് നവ നിര്‍മാണ്‍ സേനയും പ്രസ്താവന നടത്തിയത്. രാഷ്ട്രീയ പക പോക്കലെന്നായിരുന്നു നവ നിര്‍മാണ്‍ സേന നേതാക്കളുടെയും പ്രതികരണം. എംഎന്‍എസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഉളളവരെ മുംബൈ പൊലീസ് കരുതല്‍ തടങ്കലിലാക്കിയ ശേഷമായിരുന്നു രാജ് താക്കറെയെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
കശ്മീരില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള ദൂരം കുറഞ്ഞു വരുന്നുവെന്ന് ഈ രണ്ട് സംഭവങ്ങളും സൂചിപ്പിക്കുന്നു. ഭരണഘടനാ ശില്‍പി ഡോ.അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പ് ഇനിയെങ്കിലും ജനാധിപത്യ വാദികള്‍ ഓര്‍മിക്കേണ്ടതുണ്ടെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ‘പുതുതായി ജനിച്ച ഈ ജനാധിപത്യം, അതിന്റെ ജനാധിപത്യ രൂപത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറാം. വാസ്തവത്തില്‍ സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിമാറ്റത്തിനുള്ള സാധ്യത വളരെ വലുതാണ്’. അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പ് സാധുവായി വന്നിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ബോധപൂര്‍വം വിസമ്മതിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഇനി ഏറെക്കാലം കണ്ണടച്ച് ഇരുട്ടാക്കാന്‍ ആര്‍ക്കുമാകില്ല. ഫാസിസം ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ലോകത്തേക്ക് ഇടിച്ചുകയറി എത്തിയിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending