Connect with us

Video Stories

വൈവിധ്യങ്ങള്‍ ഏകതയിലലിയുന്ന മഹാസംഗമം

Published

on

എ.എ വഹാബ്

ആഗോള മുസ്‌ലിം ലോകം ഹജ്ജിലേക്ക് ശ്രദ്ധതിരിച്ചിരിക്കുന്ന കാലമാണിത്. സത്യവിശ്വാസ പ്രതിനിധികളുടെ വാര്‍ഷിക സമ്മേളനം ഭൂമിയില്‍ നടക്കുന്ന ഏറ്റവും മഹത്തായ ഒരു സംഗമമാണ്. പ്രാര്‍ത്ഥനയിലും ആരാധനയിലും മനുഷ്യാരംഭം മുതല്‍ ഇന്നോളമുള്ള തലമുറകളെ കൂട്ടിയിണക്കുന്ന പ്രതീകാത്മകമായ ഒരാരാധനയാണത്. അതിന്റെ കര്‍മശാസ്ത്ര വശങ്ങളിലേക്ക് പോകാനല്ല, ഹജ്ജിന്റെ ആത്മാവിലേക്ക് ഒരെത്തിനോട്ടമാണ് ഉദ്ദേശിക്കുന്നത്. ദൈവാരാധനക്കായാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയില്‍ ജീവിതത്തിനായി എത്തിയ ആദം നബിക്കും കുടുംബത്തിനും ആരാധന നടത്താന്‍ ഒരാസ്ഥാനം ആവശ്യമായിരുന്നല്ലോ.
‘തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ആദ്യത്തെ ആരാധനാ മന്ദിരം ബക്ക (മക്ക)യില്‍ ഉള്ളതത്രെ. അത് അനുഗ്രഹീതമായും ലോകര്‍ക്ക് മാര്‍ഗ ദര്‍ശകമായും നിലകൊള്ളുന്നു’ (വിശുദ്ധ ഖുര്‍ആന്‍ 3:96) എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ ആദം നബി (അ)യുടെ കാലം തൊട്ടേ മക്കയില്‍ കഅ്ബ നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ പറയുന്ന ധാരാളം നിവേദനങ്ങളുണ്ട്. വാനലോകത്ത് മലക്കുകള്‍ ആരാധിക്കുന്ന ‘ബൈത്തുല്‍ മഅ്മൂറിന്റെ’ മാതൃകയില്‍ അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം മലക്കുകളും ആദം നബിയും ചേര്‍ന്നാണ് മക്കയില്‍ ആദ്യമായി കഅ്ബ നിര്‍മിച്ചതെന്നാണ് ആ നിവേദനങ്ങളുടെ രത്‌നച്ചുരുക്കം.
നൂഹ് നബിയുടെ കാലത്തെ പ്രളയത്തില്‍ അടിസ്ഥാനം ഒഴിച്ച് മറ്റെല്ലാം തകര്‍ന്നുപോയ ആ ദൈവിക മന്ദിരത്തെ പഴയ അടിത്തറയില്‍ നിന്ന് പടുത്തുയര്‍ത്തുകയാണ് ഇബ്രാഹിം നബി (അ)യും ഇസ്മായില്‍ നബി (അ)യും കൂടി ചെയ്തത്. ഇബ്രാഹിം നബിക്ക് കഅ്ബയുടെ സ്ഥാനം സൗകര്യപ്പെടുത്തിക്കൊടുത്തതും തവാഫ് ചെയ്യുന്നവര്‍ക്കും നമിച്ചും പ്രണമിച്ചും ആരാധിക്കുന്നവര്‍ക്കുമായി കഅ്ബ ശുദ്ധിയാക്കിവെക്കാന്‍ നിര്‍ദ്ദേശിച്ചതും ജനങ്ങളെ അവിടേക്ക് തീര്‍ത്ഥാടനത്തിനായി എത്താന്‍ വിളംബരം ചെയ്യാന്‍ കല്‍പിച്ചതുമൊക്കെ ഖുര്‍ആന്‍ (22:26-30) വ്യക്തമായി വിവരിക്കുന്നുണ്ട്. തവാഫും സഅ്‌യും കല്ലേറും ബലിയും മുടിമുറിക്കലുമൊക്കെ ഇബ്രാഹിം നബിയുടെ കാലത്തേ നിലനിന്നിരുന്ന ഹജ്ജിന്റെ കര്‍മങ്ങളില്‍ പെട്ടതാണ്. അറഫാ സമ്മേളനമാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ)ക്ക് അധികമായി അല്ലാഹു നിശ്ചയിച്ചുകൊടുത്തത്.
പുറമെ നിന്നുള്ള ഒറ്റ വീക്ഷണത്തില്‍ ഹജ്ജിന്റെ കര്‍മങ്ങളില്‍ ഒരാള്‍ എന്താണ് കാണുന്നത്. ഒരു കഷ്ണം വെള്ളത്തുണി ഉടുത്തും മറ്റൊരു കഷ്ണം പുതച്ചും കുറെ ആളുകള്‍ ഒരു മൈതാനത്ത് ഏറെനേരം ഒരുമിച്ചുകൂടുന്നു. ഒരു മന്ദിരത്തെ ഏഴു തവണ വലയം ചെയ്യുന്നു. രണ്ടു മലകള്‍ക്കിടയില്‍ ധൃതിയില്‍ നടക്കുന്നു. മൂന്ന് സ്തൂപങ്ങളില്‍ കല്ലെറിയുന്നു. മൃഗബലി നടത്തുന്നു. മുടിമുറിക്കുന്നു തുടങ്ങിയവയൊക്കെയാണല്ലോ. ഇവയുടെ ഒക്കെ ആന്തരാര്‍ത്ഥം ഗ്രഹിക്കാത്തവന് ഹജ്ജിന്റെ ആത്മാവ് ഉള്‍ക്കൊള്ളാനാവില്ല.
ദൈവം കരുണയാണ്; ആ കരുണയാണ് സ്‌നേഹം സൃഷ്ടിച്ചത്. ഭൂമിയില്‍ സ്‌നേഹം പങ്കുവെച്ച് ആ കാരുണ്യവാന് സാക്ഷിയാവാനാണ് മനുഷ്യന് ഇവിടെ ജീവിതം നല്‍കിയത്. ജീവിതത്തിന്റെ ഒഴുക്കിനായി ഏറെ വൈവിധ്യങ്ങള്‍ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. ഭാഷാ, ദേശ, വര്‍ഗ, വര്‍ണ വൈവിധ്യങ്ങള്‍ സ്ഥാനമാന പദവികള്‍, സമ്പന്ന ദരിദ്ര വിഭാഗങ്ങള്‍ അങ്ങനെ പലതും. ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതില്‍ അവര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ഒരു പരീക്ഷണമാണത്. പക്ഷേ, അടിസ്ഥാനപരമായി മനുഷ്യര്‍ ഏകോദര സാഹോദരങ്ങളാണ്. ഒരേ മാതാപിതാക്കളുടെ മക്കള്‍. പിതാവ് മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടത്. ആര്‍ക്കും ആരെക്കാളും മഹത്വമോ നിന്ദ്യതയോ ഇല്ല. ഇതാണ് അടിസ്ഥാന യാഥാര്‍ത്ഥ്യം. മഹത്വം സത്യം അംഗീകരിക്കലും അതനുസരിച്ച് ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതിലും മാത്രമാണെന്ന് അല്ലാഹു പ്രഖ്യാപിക്കുകയും ചെയ്തു. ഈ യാഥാര്‍ത്ഥ്യം മനുഷ്യ മനസില്‍ ദൃഢമാക്കാനാണ് പ്രതീകാത്മകമായി എല്ലാവരെയും രണ്ടു കഷ്ണം വെള്ളത്തുണിക്കുള്ളിലാക്കുന്നത്. വര്‍ണ വൈജാത്യങ്ങളും ഭാഷാ, ദേശ, ഗോത്ര, വര്‍ഗ, സ്ഥാനമാന പദവി വ്യത്യാസങ്ങളും വലിച്ചെറിഞ്ഞ് എല്ലാവരും ഒരുപോലെ ഒരു ശുഭ്ര സാഗരമായി മാറുന്നു. വേഷത്തിലെ ഈ പ്രകടനത്തിലല്ല മനസ്സിന്റെ ആഴങ്ങളിലാണ് ഈ യാഥാര്‍ത്ഥ്യം ശക്തമായി ഉറക്കേണ്ടത്. അത്തരത്തില്‍ വസ്ത്രധാരണം നടത്തി ഹജ്ജ് ചെയ്തു മടങ്ങി എത്തുന്നവന്‍ ഏതെങ്കിലും തരത്തില്‍ വ്യത്യസ്ഥനാണെന്ന് നിഗളിച്ചാല്‍ അവന്‍ ഹജ്ജിന്റെ ആത്മാവ് തൊട്ടറിഞ്ഞില്ലന്ന് സാരം.
കഴിവുള്ളവന് ഹജ്ജ് ബാധ്യതയായി അല്ലാഹു നിശ്ചയിച്ചു. അതിനുള്ള പ്രതിഫലം വളരെ വലുതാണ്. സ്വീകാര്യമായ ഹജ്ജ് കര്‍മത്തിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. തെറ്റുകുറ്റങ്ങളില്‍ ഏര്‍പ്പെടുകയോ ഹജ്ജ് വേളയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാതെ ഹജ്ജ് പൂര്‍ത്തിയാക്കിയവന്‍ തന്റെ മാതാവ് പ്രസവിച്ച അന്നത്തെ പോലെ പാപരഹിതനായിരിക്കും എന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. താനെവിടെ ആയാലും എപ്പോഴായും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കുള്ളില്‍ നിലകൊള്ളുമെന്ന ദൃഢനിശ്ചയത്തിന്റെ പ്രതീക പ്രകടനമാണ് തവാഫ്. ഒരു കേന്ദ്രത്തെ മാത്രം വലയം ചെയ്തു ചുറ്റിത്തിരിയുന്നത് ജീവിതത്തിലുടനീളമാണ്. ഇടത്തുനിന്ന് വലത്തോട്ട് ചുറ്റുമ്പോള്‍ മനുഷ്യഹൃദയം കഅ്ബയുടെ ഭാഗത്തായിരിക്കും. ഭൂമിയും പ്രപഞ്ച ഗോളങ്ങളും ഇടത്തുനിന്ന് വലത്തോട്ടാണ് തിരിയുന്നത്. പ്രകൃതിയുടെ പ്രകൃതം പോലെത്തന്നെ തവാഫും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. മക്കയില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച് മുഹമ്മദ് നബി (സ)യുടെ കൂടെ മദീനയില്‍ പോയവര്‍ പട്ടിണി കിടന്ന് പേക്കോലങ്ങളായി എന്നൊരു പ്രചരണം ഖുറൈശികള്‍ മക്കയില്‍ നടത്തിയിരുന്നു. അതിനുള്ള ഒരു മറുപടി കൂടിയായിരുന്നു ഒരു തോള്‍ ഒഴിവാക്കി വസ്ത്രം ധരിച്ച ആദ്യ തവാഫ്. ശത്രുക്കളെ ചിന്തിപ്പിക്കാനുള്ള ഒരു ശക്തി പ്രകടനം.
‘സഅ്‌യ്’ എന്നാല്‍ അധ്വാനം എന്നര്‍ത്ഥം. സഫാ മര്‍വക്കിടയിലുള്ള സഅ്‌യ് പിഞ്ചോമനക്ക് വെള്ളം തേടിയുള്ള ഹാജറയുടെ അധ്വാനത്തിന്റെ അനുസ്മരണമാണ്. ‘മനുഷ്യനെന്നാല്‍ അവന്റെ അധ്വാനമല്ലാതില്ല’ എന്ന് ഖുര്‍ആന്‍ പറയുന്നു. ആദര്‍ശം നിലനിര്‍ത്താന്‍ ഹാജറയെപ്പോലെ അധ്വാനിക്കാന്‍ ഞാനും തയ്യാറാണെന്ന ഒരോരുത്തരുടെയും പ്രഖ്യാപനമാണ് സഅ്‌യ്.
അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പൈശാചിക ഔര്‍ബോധനങ്ങളെ തുരത്തുന്നതിന്റെ പ്രതീകമാണ് കല്ലേറ്. തനിക്കേറ്റവും ഇഷ്ടപ്പെട്ടതും അല്ലാഹുവിനായി ബലികൊടുക്കാനുള്ള സന്നദ്ധതാ പ്രഖ്യാപനമാണ് ബലിയിലൂടെ പ്രഖ്യാപിക്കുന്നത്. ഓരോരുത്തരും അവനവന്റെ പ്രിയപ്പെട്ടതിനെ (ഇസ്മായിലിനെ) ബലി നല്‍കുക. അതിലൂടെ വിശ്വാസത്തിന്റെ സത്യസന്ധത പ്രകടമാക്കുക.
ഹജ്ജ് എന്നാല്‍ അറഫയാണ്. അറഫാ സമ്മേളനം വിചാരണ നാളിലെ ദൈവിക കോടതിയിലെ നിര്‍ത്തത്തെ ഓര്‍മപ്പെടുത്താനാണ്. സ്വന്തം ഭാഗഥേയം നിര്‍ണയിക്കപ്പെടുന്ന അതിനോളം ഗാംഭീര്യം മറ്റൊന്നിനുമില്ലല്ലോ. അവിടെ ഓരോരുത്തരും ഒറ്റക്കൊറ്റക്കാണ് അല്ലാഹുവിനെ അഭിമുഖീകരിക്കുക. അറഫയിലെ നിര്‍ത്തം സത്യവിശ്വാസിയെ അക്കാര്യം ഓര്‍മപ്പെടുത്തും. തീര്‍ച്ച. ഹജ്ജ് യാത്രക്കായി വിഭവങ്ങള്‍ ഒരുക്കിക്കൊള്ളാന്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ യാത്രക്ക് വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് തഖ്‌വ (സൂക്ഷ്മത) ആണെന്ന് എടുത്തു പറഞ്ഞിട്ട് അല്ലാഹു കല്‍പിക്കുന്നു ‘ബുദ്ധിമാന്മാരേ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുക’ എന്ന് (2:197). കര്‍മങ്ങളുടെ ആന്തരാര്‍ത്ഥം അറിഞ്ഞും ഹജ്ജ് നിര്‍വഹിച്ചെത്തുന്നവര്‍ പാപരഹിതരായ നവജാത ശിശുക്കളെപ്പോലെയാവും എന്ന് പറയുന്നതില്‍ അത്ഭുതമില്ല. ജീവിതത്തിലുടനീളം കാത്തു സക്ഷിക്കേണ്ട നന്മകള്‍ മാത്രമാണ് ഹിജ്‌റയും ജിഹാദും ബലിയും ഒത്തു ചേര്‍ന്ന ഹജ്ജ് കര്‍മ്മം മനുഷ്യന് സമ്മാനിക്കുന്നത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending