Connect with us

Video Stories

ഇഫ്താര്‍ സംഗമങ്ങള്‍ പുനരാലോചന വേണം

Published

on

ഡോ. ഹുസൈന്‍ മടവൂര്‍

വിശ്വാസികളുടെ മനസ്സില്‍ പുണ്യപ്രതീക്ഷയുടെ പുതുവസന്തമായി വിശുദ്ധ റമസാന്‍ വീണ്ടുമെത്തുന്നു. ചെറു നന്മകള്‍ക്ക് പോലും അതീവ പ്രാധാന്യം നല്‍കി അനുഷ്ഠിച്ചും നിസ്സാര വീഴ്ചകളില്‍ നിന്ന് പോലും ജാഗ്രത പുലര്‍ത്തിയും മുസ്‌ലിംകള്‍ ഈ പുണ്യ ദിനങ്ങളെ ധന്യമാക്കുന്നു. നോമ്പനുഷ്ഠാനം പോലെ തന്നെ പ്രധാനമാണ് നോമ്പനുഷ്ഠിച്ചവരെ നോമ്പ് തുറപ്പിക്കലും. പരസപര സ്‌നേഹ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കലും അകല്‍ച്ചകള്‍ക്കും വിദ്വേഷങ്ങള്‍ക്കുമുള്ള പഴുതടക്കലുമെല്ലാം വലിയ നന്മ തന്നെ. ഇഫ്താര്‍ സംഗമങ്ങള്‍ സമൂഹത്തില്‍ ഇത്രയേറേ വ്യാപകമായതിനു പിന്നിലെ പ്രചോദനവും ഈ വസ്തുതകളാണ്.
എന്നാല്‍, ഇയ്യിടെയായി ഇഫ്താര്‍ സംഗമങ്ങള്‍ ലക്ഷ്യം വിടുന്നോ എന്ന് സഗൗരവം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. റമസാനിന്റെ ചൈതന്യത്തിന് പോറലേല്‍പ്പിക്കുന്ന വിധത്തിലുള്ള ഒരു കേവലാഘോഷ ചടങ്ങായി ഇത്തരം സംഗമങ്ങള്‍ മാറുന്നുണ്ടോ എന്ന് പഠന വിധേയമാക്കേണ്ടതുണ്ട്. പാരിസ്ഥിതിക ഭീഷണികളും ആരോഗ്യ പ്രശ്‌നങ്ങളും ധൂര്‍ത്തും ആരാധനകള്‍ക്കുള്ള സമയ നഷ്ടവും പൊങ്ങച്ച മത്സരങ്ങളുമൊക്കെയായി മഹത്തായ ഇഫ്താര്‍ സംഗമങ്ങള്‍ അധ:പതിച്ചു കൂട.
ഇഫ്താര്‍ സംഗമങ്ങളുടെ ഭാഗമായി ഉണ്ടാവാറുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക യോഗം ചര്‍ച്ച ചെയ്തിരുന്നു. മുസ്‌ലിം സംഘടനാ പ്രതിനിധികളും മഹല്ല് ഭാരവാഹികളുമായിരുന്നു അതിലെ ക്ഷണിതാക്കള്‍. ശുചിത്വ മിഷന്‍, ഹരിത കേരളം പദ്ധതികളുടെ പ്രധാന ഉേദ്യാഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, ഇത്തവണ മുസ്‌ലിം സംഘടനകളും സ്ഥാപനങ്ങളും നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളില്‍ ജൈവ സൗഹൃദങ്ങളായ പാത്രങ്ങളും മറ്റും ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഡിസ്‌പോസിബ്ള്‍ പാത്രങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കണമെന്നുമായിരുന്നു ആ കൂട്ടായ്മയുടെ മുഖ്യ നിര്‍ദ്ദേശം. മണ്ണ് കൊണ്ടും ഇലകളും പാളകളും കൊണ്ടുമുള്ള പാത്രങ്ങളും സ്റ്റീല്‍ പാത്രങ്ങളുമൊക്കെ ഉപയോഗിക്കുക. വളരെ നല്ലൊരു തീരുമാനമായിരുന്നുഇത്. ബഹുമാന്യനായ ഹൈദരലി ശിഹാബ് തങ്ങള്‍ ഈ വിഷയകരമായി നടത്തിയ ആഹ്വാനം ഏറെ ശ്രദ്ധേയവും അഭിനന്ദനാര്‍ഹവുമാണ്.
ഇഫ്താറുകളിലെ ധൂര്‍ത്താണ് മറ്റൊരു വിഷയം. മിതത്വത്തിന്റെയും ലാളിത്യത്തിന്റെയും സന്ദേശങ്ങളുയര്‍ത്തിപ്പിടിക്കുന്ന ഒരു മതത്തിന്റെ വക്താക്കള്‍ മിതത്വവും സംയമനവും പരിശീലിക്കപ്പെടുകകൂടി ചെയ്യുന്ന അവരുടെ ഒരു മതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ് ധൂര്‍ത്തിന്റെയും അമിതച്ചിലവിന്റെയും പൊങ്ങച്ചത്തിന്റെയും മേളകളാവുന്നത് മതത്തെ തെറ്റിധരിക്കാന്‍ വരെ കാരണമാവുമെന്ന് ഗൗരവത്തോടെ മനസ്സിലാക്കണം.
ഒരു പ്രദേശത്ത് തന്നെ വിവിധ സംഘടനകള്‍ വിവിധ ദിവസങ്ങളില്‍ ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നത് മൂലം സംഘടനാ ഭാരവാഹികളും നേതൃത്വത്തിലുള്ളവരും മിക്കവാറും ദിവസം വീട്ടില്‍ അവരുടെ മക്കളോടൊപ്പം നോമ്പ് തുറക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ആരാധനകള്‍ക്ക് വേണ്ടി ചിലവഴിക്കേണ്ട ധാരാളം സമയങ്ങളും ഇതുവഴി പാഴായിപ്പോവുന്നു. ഇത് പരിഹരിക്കാവുന്നതേയുള്ളൂ. ഒരു പ്രദേശത്ത് വിവിധ സംഘടനകള്‍ വേറെവേറെ ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നതിനു പകരം എല്ലാവരും കൂടി ഒരൊറ്റ പാര്‍ട്ടി നടത്തുക. ഇനി, ഇഫ്താര്‍ സംഗമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകേളെതെന്ന് ആളുകളറിയണമെങ്കില്‍ അത്തരം കാര്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചാലും മതി. സാമ്പത്തിക ചിലവും ശാരീരികാധ്വാനവും സമയ നഷ്ടവും എല്ലാം ഇതുവഴി ഏറെ ലാഭിക്കാനാവും. ഈ ആശയത്തിന്റെ പ്രയോഗവത്കരണത്തിന്റെ ഒരു പ്രാഥമിക ചുവടുവെപ്പെങ്കിലും ഇത്തവണത്തെ റമസാനില്‍ ആരംഭിക്കാനാവുമോ എന്ന ആലോചനയുണ്ടാവണം. നോമ്പ് തുറക്കും അത്താഴത്തിനുമൊക്കെ അനാരോഗ്യകരവും അശാസ്ത്രീയവുമായ ആഹാരങ്ങളുപേക്ഷിച്ച്, നോമ്പെടുത്ത മനുഷ്യന് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിധത്തിലുള്ള ഭക്ഷണ സംസ്‌കാരം ശീലിക്കണം. വിശന്ന വയറ്റില്‍ ബിരിയാണിയും നെയ്‌ച്ചോറും കരിച്ചതും ഒക്കെ ദോഷമുണ്ടാക്കുമെന്ന് എല്ലാ വൈദ്യ ശാസ്ത്ര ശാഖകളിലുള്ളവരും പറയുന്നു. പഴങ്ങളും ദോഷമില്ലാത്ത പാനീയങ്ങളും വളരെ ലളിതമായ ആഹാരങ്ങളുമാണ് അത്യുത്തമം.
നോമ്പ് സംസ്‌കരണത്തിനുള്ളതാണ്, സദ്ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ളതാണ്, സഹനവും ക്ഷമയും സഹിഷ്ണുതയും അഭ്യസിക്കാനുള്ളതാണ്, സഹജീവികളുടെ നൊമ്പരങ്ങള്‍ക്ക് നേരെ മനസ്സിനെ ആര്‍ദ്രമാക്കാനുള്ളതാണ്. സര്‍വോപരി ജീവിത വിജയത്തിലേക്കുള്ള റയ്യാന്‍ കവാടമാണ്. അര്‍ത്ഥത്തിലും ആശയത്തിലും നോമ്പിന്റെ ഗുണാംശങ്ങള്‍ ആത്മാവിനെയും ജീവിതത്തെയും സംസ്‌കാരത്തെയും ശൈലികളെയും സമീപനങ്ങളെയും ആരോഗ്യത്തെയും സ്വഭാവത്തെയും സംസ്‌കരിക്കുന്നതാവട്ടെ. അതിനായി നിഷ്‌കളങ്ക മനസ്സോടെ ഒരുങ്ങിയിറങ്ങാം. നാഥന്‍ അനുഗ്രഹിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending