Connect with us

Video Stories

രണ്ടാം മുല്ലപ്പൂ വിപ്ലവത്തിന് സിംബാബ്‌വെയില്‍ തുടക്കം

Published

on

കെ. മൊയ്തീന്‍കോയ

സിംബാബ്‌വെയില്‍ ഏകാധിപതി റോബര്‍ട്ട് മുഗാബെയുടെ പതനം ആഫ്രിക്കന്‍ വന്‍കരയില്‍ രണ്ടാം ‘മുല്ലപ്പൂ വിപ്ലവ’ത്തിന് വഴി തുറക്കുമെന്നാണ് പൊതു നിരീക്ഷണം. മുഗാബെ അവസാന നിമിഷംവരെ പിടിച്ച്‌നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവ് അസാധ്യമാണ്. മുപ്പത്തിയേഴ് വര്‍ഷത്തെ ഭരണത്തിന് തിരശ്ശീല വീണതാകട്ടെ ‘തലയണ മന്ത്ര’ത്തിന്റെ പ്രത്യാഘാതമാണ്. ഭാര്യ ഗ്രെയ്‌സ് മുഗാബെയെ പിന്‍ഗാമിയാക്കാനുള്ള നീക്കമാണ് 93 കാരനായ മുഗാബെക്ക് തിരിച്ചടിയായത്.
ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വെയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതില്‍ മുന്നണി പോരാളിയായ മുഗാബെ 1980 മുതല്‍ പ്രസിഡണ്ടാണ്. പാശ്ചാത്യ ശക്തികള്‍ക്ക് അനഭിമതനായിരുന്നുവെങ്കിലും മുഗാബെ ഭരണത്തില്‍ പിടിച്ച് നില്‍ക്കാനാവശ്യമായ ജനപിന്തുണയാര്‍ജ്ജിച്ചിരുന്നു. വൈസ് പ്രസിഡണ്ട് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ രണ്ട് മാസം മുമ്പ് പുറത്താക്കി 52കാരിയായ ഭാര്യ ഗ്രെയ്‌സിനെ പിന്‍ഗാമിയായി കൊണ്ടുവരാന്‍ നടത്തിയ ശ്രമമാണ് മുഗാബെക്ക് വിനയായി തീര്‍ന്നത്.
സൈനിക അട്ടിമറിയെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന മുഗാബെയോട് സ്ഥാനമൊഴിയാന്‍ സ്വന്തം പാര്‍ട്ടിയായ സാനു-പി.എഫ് പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങിയിട്ടില്ല. ഭരണകക്ഷി തന്നെ അദ്ദേഹത്തെ നേതൃസ്ഥാനത്ത് നിന്നും മാറ്റുകയും എമേഴ്‌സണെ പ്രതിഷ്ഠിക്കുകയും ചെയ്തു കഴിഞ്ഞു. സ്ഥാനമൊഴിയാന്‍ തിങ്കളാഴ്ച വരെ അവസരം നല്‍കിയ ഭരണകക്ഷി പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റിലേക്ക് നീങ്ങുകയാണ്. സ്ഥാനമൊഴിയാന്‍ സുരക്ഷാ പാതയൊരുക്കുന്നുണ്ടെങ്കിലും വഴങ്ങാന്‍ ഈ ഏകാധിപതി തയ്യാറാവുന്ന ലക്ഷണമില്ല. വീട്ടുതടങ്കലില്‍ കഴിയുകയാണെങ്കിലും സൈന്യം മാന്യമായാണ് തന്നോട് പെരുമാറുന്നതെന്നാണ് മുഗാബെ പറയുന്നത്. ആഫ്രിക്കന്‍ യൂണിയനും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യമായ ദക്ഷിണാഫ്രിക്കയും മുഗാബെയോട് ബന്ധപ്പെടുന്നുണ്ട്. എന്തായാലും മുഗാബെയുടെ തിരിച്ചുവരവിന് ആരും ആഗ്രഹിക്കുന്നില്ല. ഭരണകക്ഷിയെ പോലെ പ്രതിപക്ഷവും സൈനിക നേതൃത്വവുമൊക്കെ മുഗാബെക്ക് എതിരാണ്. തടങ്കലില്‍ കഴിയുമ്പോഴും ഒരു തവണ പൊതു വേദിയിലും സ്റ്റേറ്റ് ടി.വിയിലും പ്രത്യക്ഷപ്പെടാന്‍ സൈന്യം മുഗാബെയെ അനുവദിച്ചു. ഇവയൊക്കെ എത്രകാലം വരെയാണെന്ന് വ്യക്തമല്ല. മുഗാബെക്ക് എതിരെ തെരുവുകള്‍ സജീവമാണ്. സിംബാബ്‌വെ ജനതക്ക് ആവശ്യം മുഗാബെയുടെ രാജി തന്നെ. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയ സ്ഥിതി ആഫ്രിക്കന്‍, അറബ് രാജ്യങ്ങളില്‍ അരങ്ങേറിയ മുല്ലപ്പൂ വിപ്ലവത്തിന് സമാനമാണ്. ആഫ്രിക്കയിലെ മറ്റ് ഏകാധിപതികളെ സിംബാബ്‌വെയിലെ രക്തരഹിത, ജനാധിപത്യ വിപ്ലവം അസ്വസ്ഥരാക്കുന്നുണ്ട്. അധികാരത്തില്‍ അള്ളിപ്പിടിച്ച് നില്‍ക്കുന്ന ഏകാധിപതികള്‍ക്ക് ജനാധിപത്യ മുന്നേറ്റം ആശങ്കയുളവാക്കുന്നു. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ എല്ലാ ജനാധിപത്യ സമ്പ്രദായവും അട്ടിമറിക്കുന്ന പ്രവണതയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി കാണുന്നത്. സൈനിക അട്ടിമറിയാണെങ്കില്‍, അടുത്ത അട്ടിമറി വരെ സൈനിക മേധാവി തുടരും. ജനാധിപത്യ സംവിധാനവും ഏകാധിപതികള്‍ കീഴ്‌മേല്‍ മറിക്കും. ഏക സ്ഥാനാര്‍ത്ഥികളാവും മത്സര രംഗത്തുണ്ടാവുക. അല്ലെങ്കില്‍ എതിരാളികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ കൃത്രിമം വരുത്തും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലാണ്. രാജ്യത്തിന്റെ തകര്‍ച്ച പ്രശ്‌നമല്ല, നെല്‍സണ്‍ മണ്ടേലയെ പോലെ അപൂര്‍വം നേതാക്കള്‍ ഒരുതവണ കാലാവധി പൂര്‍ത്തിയാക്കി രംഗം വിട്ടു. നെല്‍സണ്‍ മണ്ടേലക്ക് മുമ്പും ശേഷവും അധികാരത്തിലെത്തിയ പലരും ഇപ്പോഴും സ്ഥാനം വിട്ടൊഴിയാന്‍ തയാറല്ല. ഈജിപ്ത്, സിറിയ, തുനീഷ്യ, അല്‍ജീരിയ, ഉഗാണ്ട, സുഡാന്‍, ദക്ഷിണാഫ്രിക്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഏകാധിപതികള്‍ അടക്കിവാഴുന്നു. ഇവയില്‍ മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ച തുനീഷ്യയില്‍ മാത്രമാണ് ജനാധിപത്യ സംവിധാനം ശക്തിപ്പെടുന്നത്. ഈജിപ്തില്‍ സൈനിക അട്ടിമറി നടന്നു. അല്‍ജീരിയയില്‍ തെരഞ്ഞെടുക്കപ്പെട്ട കക്ഷിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കാന്‍ സൈന്യം തയാറാവാതെ രക്തചൊരിച്ചില്‍ തുടരുകയാണിപ്പോഴും.
സിംബാബ്‌വെ 1965ല്‍ സ്വാതന്ത്ര്യം നേടി കഴിഞ്ഞതോടെ അതേവരെ അധികാരം കയ്യടക്കിയിരുന്ന വെള്ളക്കാര്‍ക്ക് പ്രതിസന്ധിയുടെ നാളുകളായി. മഹാ ഭൂരിപക്ഷം വരുന്ന കറുത്ത വര്‍ഗക്കാരുടെ ഉന്നമനത്തിന് നിരവധി പദ്ധതി അവതരിപ്പിച്ച് മുഗാബെ കയ്യടി വാങ്ങി. പാശ്ചാത്യലോകം മുഗാബെക്ക് എതിരെ വാളോങ്ങി നിന്നു. അതേസമയം, ദീര്‍ഘ വീക്ഷണമില്ലാത്ത പരിഷ്‌കരണ നടപടി രാജ്യത്തെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. സമ്പന്ന രാജ്യം ദാരിദ്ര്യത്തിലേക്ക് നീങ്ങി. 20 ലക്ഷം ഏക്കര്‍ ഭൂമി വെള്ളക്കാരില്‍ നിന്ന് പിടിച്ചെടുത്ത് കറുത്ത വര്‍ഗക്കാര്‍ക്ക് നല്‍കിയെങ്കിലും ഫലപ്രദമായി കൃഷിയിറക്കാന്‍ കഴിയാതെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു.
ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിക്ക് ഇനി വിശ്രമത്തിന്റെ നാളുകളാണ്. അധികാരത്തില്‍ പിടിച്ചുനില്‍ക്കാനുള്ള മുഗാബെയുടെ ശ്രമങ്ങള്‍ കനത്ത തിരിച്ചടി ക്ഷണിച്ചുവരുത്തിയേക്കും. പാര്‍ട്ടിയുടെ അടുത്ത സമ്മേളനത്തിലും അധ്യക്ഷത വഹിക്കുമെന്ന് വാശി പിടിക്കുന്ന മുഗാബെ, സിംബാബ്‌വെ ജനത നാളിതുവരെ നല്‍കിവന്ന സ്‌നേഹാദരവ് നഷ്ടപ്പെടുത്താനാണ് ശ്രമിക്കുന്നത്. സൈനിക മേധാവി കോണ്‍സ്റ്റാന്റിനോ ചിവേംഗയുടെ നേതൃത്വത്തില്‍ സൈന്യം പരമാവധി വിട്ടുവീഴ്ചയോടെയാണ് മുഗാബെയെ ‘കൈകാര്യം’ ചെയ്യുന്നത്. അധികാരം ലക്ഷ്യമല്ലെന്ന് സൈനിക മേധാവി ആവര്‍ത്തിക്കുന്നു. ആഫ്രിക്കന്‍ യൂണിയന്റെയും യു.എന്നിന്റെയും ഇടപെടല്‍ അത്യാവശ്യമാണിപ്പോള്‍. ഏകാധിപതിക്ക് വേണ്ടി രക്തചൊരിച്ചില്‍ ആഫ്രിക്കന്‍ വന്‍കരയില്‍ ഇനിയും അരങ്ങേറാന്‍ അനുവദിച്ചൂകൂട. ജനാധിപത്യ മുന്നേറ്റത്തിന് ആഫ്രിക്ക പാകപ്പെട്ടു കഴിഞ്ഞുവെന്നാണ് സിംബാബ്‌വെയിലെ രാഷ്ട്രീയ ചലനങ്ങള്‍ തെളിയിക്കുന്നത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending