Connect with us

Video Stories

‘അമ്മ’യിലെ കലയും രാഷ്ട്രീയവും

Published

on

ലുഖ്മാന്‍ മമ്പാട്

അമ്മയും അച്ഛനും മകളും മകനുമെല്ലാം മഹത്തായ കുടുംബ സങ്കല്‍പത്തിലെ കഥാപാത്രങ്ങളാണ്. ഇതില്‍ വിശുദ്ധതലത്തിലാണ് അമ്മയെ എപ്പോഴും പ്രതിഷ്ഠിക്കാറുള്ളത്. എന്നാല്‍, അമ്മിഞ്ഞപ്പാലിന്റെ നറുമധുരമുള്ള തൂവെള്ള സ്‌നേഹമായ അമ്മ ഒരു അശ്ലീലപദമായി മലയാളത്തിലേക്ക് വഴിമാറ്റിയതിന്റെ ഉത്തരവാദി ആരാണ്. മലയാള സിനിമ മേഖലയിലെ സമീപകാലത്തെ മാഫിയാ വല്‍ക്കരണത്തിന്റെ ഓളംതള്ളല്‍ വെള്ളിവെളിച്ചത്തിനുമപ്പുറം ഒഴുകിപ്പരക്കുമ്പോള്‍ കലയെന്ന തലത്തില്‍ നിന്ന് പൊതുസമൂഹത്തിന്റെ പ്രശ്‌നമായി അതുമാറുന്നു. ചലച്ചിത്ര മേഖലയിലെ നടീനടന്മാരുടെ കേരളത്തിലെ പ്രധാന സംഘടന എന്ന നിലക്ക് അമ്മ പിന്‍വാതില്‍ വഴി അധികാരകേന്ദ്രങ്ങളില്‍ ചെലുത്തിയ സ്വാധീനവും പിടിമുറുക്കലുമെല്ലാം കലാകാരന്മാരുടെ മറ്റേതൊരു സംഘടനയില്‍ നിന്നും ‘അമ്മ’യെ വ്യത്യസ്തമാക്കുന്നു.

അമ്മയിലുള്ളപ്പോള്‍ തന്നെ ഒരുകൂട്ടം നടിമാര്‍ സമാന്തര സംഘടന (ഡബ്ല്യു.സി.സി) രൂപീകരിച്ച് അവിശ്വാസം പ്രകടിപ്പിച്ചതാണ്. ഇപ്പോഴത്തെ സംഭവങ്ങളോടെ അവര്‍ പടിയിറങ്ങുകയും ചെയ്തു. നവനടിമാരുടെ വലിയൊരു വിഭാഗം ലക്ഷം രൂപ മുടക്കി അമ്മയില്‍ അംഗത്വം സ്വീകരിക്കാനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. അതിനവര്‍ പറയുന്ന കാരണങ്ങള്‍ പൊതുസമൂഹത്തിന്റെയും ശ്രദ്ധപതിയേണ്ടവയാണ്. അക്കമിട്ട് അവര്‍ ഉന്നയിക്കുന്നത് ഇതാണ്: തുല്യവേതനം എന്നൊരു സങ്കല്‍പം പോലും നിലവിലില്ലാത്ത മേഖലയില്‍ ഒരു ലക്ഷം രൂപയോളം മെമ്പര്‍ഷിപ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ല, പ്രസ്തുത സംഘടന, ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രശ്‌നത്തെ സമീപിച്ച രീതിയില്‍ നിന്നും തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരെടുക്കുന്ന തീരുമാനങ്ങളെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സാധ്യമല്ല എന്ന് തിരിച്ചറിയുന്നു, അമ്മ സ്ഥാപക അംഗങ്ങളോട്, അവരുന്നയിക്കുന്ന പ്രശ്‌നങ്ങളോട് പൊതുവില്‍ പുലര്‍ത്തുന്ന മൗനം അപകടകരവും നിരുത്തരവാദപരവുമാണ്, ആരോഗ്യകരവും ആശയപരവുമായ സംവാദത്തിന് കെല്‍പ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാര്‍ഗമില്ല എന്ന് മനസ്സിലാക്കുന്നു., എ. എം. എം. എ യുടെ അടുത്ത കാലത്തെ ആഘോഷപരിപാടിയില്‍ അവതരിപ്പിച്ച പിന്തിരിപ്പന്‍ സ്‌ക്രിപ്റ്റ്, കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനത്തെ കൃത്യമായി വരച്ചു കാട്ടുന്നു, ഒരു സംവാദത്തിനെങ്കിലും വഴിതെളിയിക്കുന്ന ജനാധിപത്യ സംവിധാനം പ്രസ്തുത സംഘടനയില്‍ ഉടനൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സംഘടനയുടെ ചരിത്രം, ഫാന്‍സ് അസോസിയേഷനുകള്‍ പ്രത്യേക താരകേന്ദ്രീകൃത കോക്കസുകള്‍, ഒക്കെ ചേര്‍ത്തെഴുതുന്ന ഇത് വരെയുള്ള ചരിത്രം ബോധ്യപ്പെടുത്തി തരുന്നു. ആത്മാഭിമാനമുള്ള സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ അവരുടെ തൊഴിലിടത്തെ ബഹുമാനിക്കാന്‍ തക്കവണ്ണം ഒരു പൊളിച്ചെഴുത്തിന് നിലവില്‍ സംഘടനയെ നിര്‍ണയിക്കുന്ന താരാധികാരരൂപങ്ങള്‍ക്ക് സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കുന്നു, കെട്ടിക്കാഴ്ച്ചകള്‍ക്കല്ലാതെ സംഘടനാപരമായ ചുമതലകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താന്‍ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല. ഇത്തരത്തില്‍ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നു എന്നാണ് അവര്‍ പറയുന്നത്.

തിലകനെപ്പോലെ പോയ തലമുറ മുതല്‍ ഇന്നത്തെ ന്യൂജെന്‍ നടിമാര്‍ വരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ അതിനോട് എത്രകാലം മുഖംതിരിച്ച് നില്‍ക്കാന്‍ ‘അമ്മ’ക്കാവും.
വീണ്ടുവിചാരത്തിന് സന്നദ്ധമാണെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ സൂചിപ്പിച്ച ശേഷവും, രൂക്ഷ വിമര്‍ശനവുമായി ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉള്‍പ്പെടെയുളളവര്‍ രംഗത്തുവന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്. അമ്മ ജനാധിപത്യ വിരുദ്ധ സംഘനയാണെന്നും അതില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികള്‍, പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല, ഈ സംഘടനയിലെ നിര്‍ഗുണരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നിവയെല്ലാം സംവിധായക ജീവിതത്തിലെ 35 വര്‍ഷത്തിന്റെ അനുഭവത്തില്‍ തിരിച്ചറിഞ്ഞതാണ്. സിനിമ തുടങ്ങിയ കാലം മുതല്‍ ലൈംഗീക ചൂഷണം നടക്കുന്നുണ്ട്. ഇന്ന് പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വ്വം പുറത്തു പറയുന്നതുകൊണ്ടാണ് ജനം അറിയുന്നത്. ഈ ലൈംഗീക ചൂഷണത്തേക്കാള്‍ ഭീകരമാണ് സിനിമയിലെ പുരുഷാധിപത്യം. ജാതീയമായ വേര്‍തിരിവ് ഏറ്റവും കൂടുതല്‍ ഉള്ള മേഖല തന്നെയാണ് സിനിമയെന്നുമാണ് കമല്‍ തുറന്നടിച്ചത്.
വിവാദത്തിന്റെ തലം കലയും സിനിമയും കടന്ന് രാഷ്ട്രീയവും ഭരണതലവുമായി കൂടിക്കലര്‍ന്നു എന്നത് അനിഷേധ്യമാണ്. പാര്‍ട്ടി ചാനലിന്റെ മേധാവി മമ്മുട്ടി അമ്മയുടെ സെക്രട്ടറിയായപ്പോഴും പ്രസിഡന്റ് ഇന്നസെന്റ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചപ്പോഴും പാര്‍ട്ടിയുടെ ഏതെങ്കിലുമൊരു മേഖലയിലില്ലാത്തവരെ നടന്മാരെന്നോ അമ്മ ഭാരവാഹികളെന്നോയുള്ള വിലാസത്തില്‍ നിയമസഭയിലേക്ക് മത്സരിപ്പിച്ചപ്പോഴും അമ്മയുടെ രാഷ്ട്രീയത്തെ കുറിച്ച് വിമര്‍ശനമുന്നയിച്ചിട്ടില്ല.

എന്നാല്‍, കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ഭരണതലപ്പത്തേക്ക് വന്ന ശേഷം അമ്മയുടെ രാഷ്ട്രീയത്തിന്റെ അന്തര്‍ധാരകള്‍ മേല്‍ക്കൂരക്ക് പുറത്തേക്ക് തള്ളിവന്നു എന്നുവേണം അനുമാനിക്കാന്‍. എം.പിയായ ശേഷവും ഇന്നസെന്റ് ഏറെ കാലം അമ്മയുടെ പ്രസിഡന്റ് പദവിയിലിരുന്നപ്പോള്‍ സുരേഷ്‌ഗോപി എം.പിയായതോടെ അമ്മ വിട്ടമട്ടായി. മന്ത്രി സുധാകരന്‍, ദിലീപ് യു.ഡി.എഫുകാരനാണെന്നും കൊളളരുതാത്തവനാണെന്നും തുറന്ന് രാഷ്ട്രീയം പറഞ്ഞത് പോലും നടിമാരുടെ രാജിക്ക് ശേഷമുള്ള കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ്. എന്നാല്‍, ഈയടുത്ത് സംഘ്ചായ്‌വ് ആരോപിക്കപ്പെടുന്ന മോഹന്‍ലാല്‍ അമ്മ തലപ്പത്തേക്ക് വന്നതിന്റെ ഒന്നാം നാള്‍തൊട്ട് വിവാദത്തിന്റെ പറുദീസയില്‍ അകപ്പെടുകയായിരുന്നു അമ്മ. ദിലീപിനെ തിരിച്ചെടുത്തു എന്നതുമാത്രമല്ല അമ്മയെ തള്ളിപ്പറയാന്‍ കാരണമെന്ന് രാജിവെച്ച നടിമാര്‍ തന്നെ പറയുന്നു. കൊച്ചി നഗരത്തില്‍ ഓടുന്ന കാറില്‍ ഒരു നടി പീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതു അമ്മയുടെ ട്രഷറര്‍ സ്ഥാനത്തിരിക്കുമ്പോഴാണ്. എന്നിട്ടും നടിക്കൊപ്പം ഇരക്കൊപ്പം എന്നു പ്രഖ്യാപിച്ചപ്പോള്‍ അതു കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണെന്ന് പലരും കരുതിയില്ല. സിനിമ മന്ത്രിയായിരുന്നപ്പോള്‍ കെ.ബി ഗണേഷ്‌കുമാര്‍ അപമര്യാദയായി പെരുമാറിയെന്ന് പ്രമുഖ നടി സജിത മഠത്തില്‍ തുറന്നു പറയുന്നത് ഒരു തുടക്കമാണ്.

മദ്യവും മദിരാക്ഷിയും പണക്കൊഴുപ്പും പ്രലോഭനത്തിന്റെയും പ്രകോപനത്തിന്റെയും വലിയ സാധ്യതകളാണ് തുറന്നിടുന്നത്. പണവും പദവിയും ഗ്ലാമറുമെല്ലാം ചേര്‍ന്ന സിനിമ പലപ്പോഴും കലയുടെ കളംവിട്ട് സഞ്ചരിക്കുന്നുവെന്നത് രഹസ്യമൊന്നുമല്ല. കാസ്റ്റിംഗ് കൗച്ച് എന്ന പദം ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല ഉയര്‍ന്നു കേള്‍ക്കുന്നത്. നടീനടന്‍മാരുടെ വ്യക്തിത്വ സുരക്ഷയും ജോലിക്ക് കൂലി ഉറപ്പാക്കലുമെല്ലാം ലക്ഷ്യമിട്ട് ഒരു സംഘടന അവിടെ അനിവാര്യമാണുതാനും. പ്രത്യേകിച്ചും, തുടക്കക്കാര്‍ക്ക് വലിയ ആശ്വാസമേകുന്നതുമാണത്. പക്ഷെ, വേലിതന്നെ വിളതിന്നുന്നുവെന്ന് വന്നാല്‍ മതില്‍ ചാടി രക്ഷപ്പെടുകയല്ലാതെ എന്തുചെയ്യും. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. മനസാ വാചാ ആലോചിക്കാതെ കുരുക്കില്‍ പെട്ടുപോയി എന്നാണ് ദിലീപ് ആവര്‍ത്തിച്ചു പറയുന്നത്. പള്‍സറിന് നടിയെ പീഡിപ്പിക്കാനും ദിലീപിനെ കുടുക്കാനും ഒരേ കേന്ദ്രങ്ങളാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ആരോപണവും നിലനില്‍ക്കുന്നു. നിരപരാധിയെങ്കില്‍ ദിലീപിന് നിയമ വഴിയില്‍ വിജയിക്കാനാവും. ഇരക്കൊപ്പം നില്‍ക്കുകയെന്ന പ്രാഥമിക ദൗത്യം നിര്‍വ്വഹിച്ചപ്പോള്‍ കുറ്റാരോപിതനെ മാറ്റി നിര്‍ത്തിയ ‘അമ്മ’യുടെ നിലപാടില്‍ ദിലീപിന് പോലും എതിരഭിപ്രായമില്ല. കേസ് കോടതിയില്‍ വിചാരണ വേളയിലിരിക്കെ സംഘടനയിലേക്ക് തിരിച്ചെടുത്ത് ദിലീപിനെ വിവാദത്തിന്റെ കേന്ദ്ര ബിന്ദുവാക്കാന്‍ ആര്‍ക്കായിരുന്നു താല്‍പര്യം. ഭരണത്തില്‍ സ്വാധീനമുള്ള അമ്മ ഭാരവാഹികള്‍ കേസ് അട്ടിമറിച്ചു എന്നതിന്റെ തെളിവോ ആത്മവിശ്വാസവുമാണോ ഈ തിടുക്കത്തിന് പിന്നില്‍. രാഷ്ട്രീയ കൊലക്കേസ്സുകള്‍ തേച്ച് മാച്ച് കളയാന്‍ വൈദഗ്ദ്ധ്യമുള്ള സംഘടന ഭരിക്കുന്ന നാട്ടില്‍ സമീപകാലത്തെ ഒട്ടേറെ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ്സുകള്‍ അട്ടിമറിക്കാന്‍ പൊലീസ് നടത്തിയ ശ്രമങ്ങള്‍ വിവാദമാകുന്ന കാലത്ത് ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. മനുഷ്യത്വ വിരുദ്ധമായ ഹീനകൃത്യം ചെയ്തവരോടും ഇരയാക്കപ്പെട്ട വ്യക്തിയോടും ഒരേസമയം വിധേയത്വം കാണിക്കുന്ന ഭരണവര്‍ഗത്തിന്റെ ഇരട്ടത്താപ്പ് കാണുമ്പോള്‍ തിരശ്ശീലക്ക് പിന്നില്‍ എന്തെല്ലാമോ ചീഞ്ഞുനാറുന്നുണ്ടെന്ന് ഉറപ്പാണ്.
എല്‍.ഡി.എഫ് എം.എല്‍.എമാരായ ഗണേഷ്‌കുമാറും മുകേഷും അമ്മയുടെ ഭാരവാഹികളാണ്. മാധ്യമങ്ങളോട് പ്രതികാരപൂര്‍വ്വം ഇവര്‍ പെരുമാറുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അമ്മ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച് ഫെയ്‌സ്ബുക്ക് വഴി വിവരം പുറത്തുവിട്ടത്. ജനങ്ങളുടെ ചെലവിലല്ല അമ്മയെന്ന ധിക്കാരമാണ് പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ ഇതിലുളള ന്യായീകരണം. മാധ്യമങ്ങളെ ഒഴിവാക്കി ജനങ്ങളെ അകറ്റിനിര്‍ത്തുന്നവര്‍ വളര്‍ന്നു വന്നത് ആരുടെ പിന്തുണയിലാണെന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നത് പണവും സ്വാധീനവും അമിതമാവുകയും അജീര്‍ണ്ണം ബാധിക്കുകയും ചെയ്തപ്പോഴാണ്. ആ അസുഖം പരമകോടിയിലെത്തിയതിന് സംസ്ഥാന ഭരണകൂടത്തിനും ഭരിക്കുന്ന പാര്‍ട്ടിക്കുമുള്ള പങ്ക് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ മനസ്സിലാകും.

ഭരണകക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന വായിച്ചാല്‍ സംശയമെല്ലാം നീങ്ങും. രാജിവെച്ച നടിമാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതോടൊപ്പം ഇത് അമ്മയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും സി.പി.എം പറഞ്ഞുവെക്കുന്നു: ‘…ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തല്‍പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശ്യപരമാണ്. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടത്…”. തിലകന്‍ എന്ന മഹാനടനെ ഉള്‍പ്പെടെ പലരെയും പടിയടച്ച് പിണ്ഡം വെച്ചപ്പോള്‍ മൗനസമ്മതത്തോടെ നിന്നവരാണ് ഇപ്പോള്‍ രാജിവെച്ചതെന്നതും ഇതോട് ചേര്‍ത്തു വായിക്കണം. രാജിവെച്ച നടിമാര്‍ മഹതികളും അല്ലാത്തവര്‍ മോശക്കാരുമാണെന്ന പ്രചാരണത്തിലും തമാശയുണ്ട്. ‘അമ്മ’പിടിക്കാനും പിളര്‍ത്തി വരുതിയിലാക്കാനും അണിയറയില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് രാഷ്ട്രീയ താല്‍പര്യങ്ങളുമുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ച് ഈ കോലാഹലങ്ങള്‍ ശ്രവിക്കുന്നതില്‍ അര്‍ത്ഥമില്ല. ്

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending