Connect with us

Video Stories

ഗ്രാമീണ ശൈലിയും പരസ്യ ശാസനയും

Published

on

ശാരി പിവി

വാമൊഴിയും വരമൊഴിയും ഒന്നുമല്ലാതെ സാക്ഷാല്‍ ഇടുക്കിക്കാരന്‍ മണി തയാറാക്കിയ നാടന്‍ മൊഴികള്‍ നാട്യമില്ലാതെ അവതരിപ്പിച്ചതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ ടിയാനെ പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. നാളിതുവരെ മണ്ണിന്റെ മണമുള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ മണി പറഞ്ഞതത്രയും നാടന്‍ പ്രയോഗങ്ങളായിരുന്നെന്ന് മൊഴിഞ്ഞ പാര്‍ട്ടി ഇരുട്ടി വെളുത്തപ്പോഴേക്കും പ്ലേറ്റ് മാറ്റിയടിച്ചു. സ്ത്രീകളോട് സഹാനുഭൂതി മാത്രം കാണിക്കുന്ന, ഒരു തെറ്റും ചെയ്യാത്ത ആശാനെ മാധ്യമ കൊഞ്ഞാണന്‍മാരുടെ മുട്ടുന്യായം കേട്ട് അങ്ങനെ വെറുതെ ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. മണി സി.പി.എമ്മിന്റെ നേതാവാണ്, വെറും നേതാവ് മാത്രമല്ല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. അദ്ദേഹത്തിന്റെ പ്രസംഗം പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നതായതിനാലാണ് പരസ്യശാസന നല്‍കിയതെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. ശാസന മണിക്കും മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും തിരുത്തലുകള്‍ വരുത്താനുള്ള മുന്നറിയിപ്പാണു പോലും. പാര്‍ട്ടി ഒരംഗത്തിനെതിരെ നടപടി എടുക്കുന്നത് തിരുത്തലുകള്‍ വരുത്താനാണത്രേ!. ഇങ്ങനെ തിരുത്തി വന്നവര്‍ എത്രയുണ്ടെന്നതിന് പാര്‍ട്ടിക്ക് കൃത്യമായ കണക്കുകള്‍ ഒന്നുമില്ലെങ്കിലും ഇ.എം.എസ് മുതല്‍ നായനാര്‍ വരെ താക്കീതിനോ ശാസനകള്‍ക്കോ വിധേയരായിട്ടുണ്ടെന്നതാണ് മണിക്കും ഒപ്പം പാര്‍ട്ടിക്കുമുള്ള ആശ്വാസം. എന്നാല്‍ അവരാരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ ഗ്രാമീണ ശൈലി നടത്തിയതായി അറിവുമില്ല. പിന്നെ പറഞ്ഞ് വരുമ്പോള്‍ എല്ലാം പറയണമല്ലോ പാര്‍ട്ടിക്ക് എവിടേയും ഇരുത്താന്‍ ഇടമില്ലാഞ്ഞിട്ട് കാസ്‌ട്രോയാക്കി ഭരണ പരിഷ്‌കാരത്തിന് നിയോഗിച്ച വി.എസും പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് പാമ്പും കോണിയും കളി പോലെ കേറി ഇറങ്ങിക്കളിക്കുന്ന പിണറായിയും പി.ബിയില്‍ നിന്ന് പുറത്തിരുന്ന ചരിത്രവും സെക്രട്ടറി മണിയെ ന്യായീകരിക്കാന്‍ നിരത്തിയിട്ടുണ്ട്. പിന്നെ എല്ലാ ശാസനയും പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നതാണ് ഒരു ആശ്വാസം. മണി രാജിവെക്കണമെന്നത് പ്രതിപക്ഷത്തിന്റെ രാമുവാണത്രേ (രാഷ്ട്രീയ മുദ്രാവാക്യം= രാമു) അത് മണിയുടെ വാക്കു പോലെ തന്നെ മറ്റേ പണിയാണല്ലോ. അപ്പോള്‍ പിന്നെ അത് അംഗീകരിക്കാനൊക്കുമോ ഇല്ല പകരം ശാസന തന്നെ. അല്ലേലും പാര്‍ട്ടിയുടെ പരസ്യ ശാസന എന്നാല്‍ വല്യക്കാട്ട് ഏര്‍പ്പാടൊന്നുമല്ലെന്ന് അരിയാഹാരം തിന്നുന്ന ആര്‍ക്കും അറിയാം. മണിയാശാനെ നേരിട്ട് ശാസിക്കാതെ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്ന പരസ്യ ശാസന നാട്ടുകാരെ അറിയിക്കുക എന്നാതാണല്ലോ പാര്‍ട്ടി തന്‍ കലാപരിപാടി. ഇടുക്കിയില്‍ പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവും ജീവിച്ചിരിക്കുന്നവരില്‍ ബുദ്ധി ജീവി പട്ടവുമൊക്കെയുള്ള താത്വിക ആചാര്യനായ മണിയാശാനെ സിന്‍ഡിക്കേറ്റ് ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നാലും ഇങ്ങനെ ശാസിക്കേണ്ടിയിരുന്നില്ല. സംഗതി മുഹമ്മദലിയെ കേരള താരമൊക്കെയാക്കി തിളങ്ങി നിന്ന ജയരാജ സഖാവ് സ്വന്തക്കാര്‍ക്ക് വേണ്ടി അല്‍പം നിയമനം നല്‍കിയ വകയില്‍ പുറത്തായപ്പോള്‍ ശിക്കാരി ശംഭുവിനെ പോലെ കിട്ടിയ മന്ത്രിപ്പണിയാണെങ്കിലും, ഹൊ…എന്നാ കുറ്റമാ ടിയാന്‍ ചെയ്തത്. ഗ്രാമീണ ശൈലി ഒരു തെറ്റൊന്നുമല്ലല്ലോ ഹൊ…അല്ലേലും ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലല്ലോ. പറയലും തിരുത്തലുമായി നടക്കുന്ന സംസ്ഥാന സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെയുള്ള ലൊട്ടു ലൊടുക്കു നേതാക്കള്‍ വരെ എന്തു പറഞ്ഞാലും അത് പാര്‍ട്ടി ഇടപെട്ട് തിരുത്തിക്കും. പക്ഷേ പറഞ്ഞത് മണിയാണെങ്കില്‍ ടിയാന്‍ പറഞ്ഞത് തിരുത്താന്‍ പാര്‍ട്ടി പോലും മിനക്കെടില്ലെന്നതാണ് ഇപ്പോഴത്തെ ഒരിത്. അങ്ങ് ഇടുക്കിയില്‍ പാര്‍ട്ടിയെന്നാല്‍ മണിയും മണിയെന്നാല്‍ പാര്‍ട്ടിയുമാണല്ലോ. ശൈലി മാറ്റാന്‍ തനിക്കും തന്റെ വാക്ക് മാറ്റാന്‍ പാര്‍ട്ടിക്കും കഴിയില്ലെന്നത് ഇരു കൂട്ടര്‍ക്കും നല്ല പോലെ അറിയാം. പിന്നെ മാധ്യമ പ്രവര്‍ത്തകരെ നാല് ചീത്ത പറയുന്നത് പാര്‍ട്ടിയും ആഗ്രഹിച്ചു കൊണ്ടാണല്ലോ. സഹോദരനും സഹോദര പുത്രന്‍മാരുമാരും വകയിലെ കുടുംബക്കാരുമൊക്കെ ഭൂമി കൈയ്യേറിയതും ഒഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥരുടെ മറ്റേ പരിപാടി വിളിച്ചു പറയുന്നതുമൊക്കെ നാട്ടു പ്രയോഗമായതിനാല്‍ വിശാല മനസ്‌കരുടെ പാര്‍ട്ടി അങ്ങനങ്ങ് ക്ഷമിച്ചിരിക്കുന്നു. പിന്നെ മേപ്പടിയാന്റെ ഗ്രാമീണ ശൈലിയില്‍ നാല് അസ്സല്‍ കീറ് കേട്ടാലെന്താ, അഭിഭാഷകര്‍ കോടതി വളപ്പില്‍ പഞ്ഞിക്കിട്ടിട്ടു പോലും കിട്ടാത്ത സഹാനുഭൂതി ഹൈക്കോടതി പോലും മാധ്യമ പ്രവര്‍ത്തകരോട് കാണിച്ചല്ലോ. ഇതിനൊക്കെ മണി വെപ്രാളം തന്നെ വേണ്ടി വന്നു. സംഗതി ഇവ്വിധം മണിപ്രവാളം കേരളം കീഴടക്കുന്നതിനിടെ എല്ലാം ശരിയാക്കുന്ന ടീം ഒടുവില്‍ ആശാനും ഉപദേശകനെ വെക്കുകയാണ് പോലും. ഈ സര്‍ക്കാറില്‍ ഒരു ഉപേക്ഷയുമില്ലാതെ ലഭ്യമാകുന്ന ഏക സാധനമായ ഉപദേശകന്‍ മണി മന്ത്രിക്കും ലഭിക്കാന്‍ പോവുകയാണത്രേ!. ഹൊ.. ഹ… കോപ്പ്… തുടങ്ങിയ ഗ്രാമീണ നിഷ്‌കളങ്ക പദങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്ന മണി വര്‍ണന അവസാനിപ്പിച്ച് പണ്ഡിതോചിതമായി ഇനി പ്രസംഗങ്ങളും വാര്‍ത്തകളും മന്ത്രിക്കു വേണ്ടി ഉപദേശകന്‍ എഴുതി തയാറാക്കി നല്‍കുമെന്നാണ് പാര്‍ട്ടി പട്ടാള കോടതിയില്‍ നിന്നും അറിയാന്‍ പറ്റുന്നത്. ഇനി ഇതും പാഴായാല്‍ ഉപദേശകരെ ഉപദേശിക്കാന്‍ ഒരു ഉപദേശകനെ കൂടി നിയമിക്കുമോ ആവോ?.
………………………………………………….
മുഖ്യമന്ത്രിയുടെ ചങ്കിന്റെ എണ്ണം പറഞ്ഞ് മേനി നടിച്ചിരുന്ന സി.പി.എമ്മുകാരെ കത്രികപ്പൂട്ടിട്ട് കുരുക്കിയിരിക്കുകയാണ് മൂപ്പിളമത്തര്‍ക്കത്തില്‍ സി.പി.ഐ. പഴകും തോറും വീര്യം കൂടുമെന്നറിയാത്ത മുഖ്യന്‍ പിണറായി പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്നാണ് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കേട്ടത്. ഏകാധിപതി എന്നൊക്കെ പറയുമ്പോ ഹിറ്റ്‌ലറും മുസോളിനിയും സ്റ്റാലിനുമൊക്കെ പെടുമെന്ന് സി.പി.ഐക്കാര്‍ക്ക് നന്നായി അറിയാം. മുഖ്യന്റെ പെരുമാറ്റം തിരുത്താന്‍ ഇടപെടണമെന്നാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവരുടെ ആവശ്യം. അല്ലേലും ഈ സി.പി.എമ്മുകാരെ വെറുതെ വിടാന്‍ സി.പി.ഐക്കാര്‍ക്ക് പറ്റില്ലല്ലോ?. സി.പി.എം സംസ്ഥാന സമിതിയില്‍ കാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ മറുപടി കുറിക്കു കൊള്ളുന്ന വിധം വേണമല്ലോ. ഇനിയിപ്പോള്‍ ടാറ്റക്കു വേണ്ടി ടാറ്റ കൊടുത്തത് ആരെന്നതാണ് അണ്ടിയും മാങ്ങയും തമ്മിലുള്ള മൂപ്പിളമയിലെ പ്രധാന പ്രശ്‌നം. ടാറ്റക്കുവേണ്ടി നിലകൊണ്ടത് സി.പി.എമ്മാണെന്ന് സാക്ഷാല്‍ ബംഗാളിനെ കൂട്ടു പിടിച്ച് സി.പി.ഐക്കാര്‍ പറയുന്നു. ബംഗാളെന്ന് കേട്ടാല്‍ തന്നെ ചോര തിളക്കുന്നതിനു പകരം കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുന്ന സി.പി.എമ്മിന് മുറിവില്‍ ഉപ്പു തേച്ച് പിടിപ്പിച്ച് സി.പി.ഐക്കാര്‍ തങ്ങളാലാവും വിധം കൊഴുപ്പിക്കുന്നുണ്ട്. അല്ലേലും തെറ്റുകളില്‍ നിന്നും പാഠം പഠിച്ച പാര്‍ട്ടിയാണല്ലോ കാനം സഖാവിന്റേത്. ബംഗാളില്‍ കോണ്‍ഗ്രസുകാരുടെ തോളില്‍ കയ്യിട്ട് നടന്നിട്ട് കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കികാട്ടി ആരും ഭയപ്പെടുത്തേണ്ടെന്നാണ് കാനം സഖാവ് പറയുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയവരും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സ്പീക്കറായവരും ചുപ് രഹോ അല്ല പിന്നെ.

ലാസ്റ്റ് ലീഫ്:
കോണ്‍ഗ്രസുമായി കൂട്ടു കൂടാന്‍ ബംഗാളില്‍ യാതൊരു തടസവുമില്ലെന്ന് സംസ്ഥാന സി.പി.എം സെക്രട്ടറി. നോട്ടയോട് ഏറ്റുമുട്ടി മടുത്തുവെന്ന് സാരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending