Connect with us

Video Stories

പൊതുമുതല്‍ കാക്കുന്നവരും കക്കുന്നവരും

Published

on

ടി.എച്ച് ദാരിമി
ഖലീഫാഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന് ഒരു പ്രവിശ്യാഗവര്‍ണ്ണര്‍ ഒരിക്കലൊരു കത്തെഴുതി. തന്റെ പ്രവിശ്യയിലെ ഭരണപരമായ ചില വിഷയങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കം. ഖലീഫയില്‍നിന്നുമുള്ള അനുമതിയും അഭിപ്രായം തേടിക്കൊണ്ടുള്ളതായിരുന്നു കത്ത്. കത്തു കൈപ്പറ്റുകയുംവായിക്കുകയും ചെയ്തതിനു ശേഷം ഖലീഫ അതിനുള്ള മറുപടി എഴുതി. പതിവുപോലെ വന്നകത്തിന്റെ മറുപുറത്തു തന്നെയായിരുന്നു മറുപടി. കടലാസ്സിന്റെ ലഭ്യതക്കുറവും പൊതുമുതല്‍ പരമാവധി ലാഭിക്കുന്നതിലുള്ള താല്‍പര്യവും കാരണം അദ്ദേഹം അങ്ങനെയാണ് ചെയ്യാറുണ്ടായിരുന്നത്. മറുപടിയുടെ അവസാനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: ‘താങ്കളുടെ പേനയുടെ മുന നന്നായി നേര്‍പ്പിക്കുക, അക്ഷരങ്ങള്‍ പരമാവധി ചെറുതാക്കുകയുംചെയ്യുക’. അക്ഷരങ്ങള്‍ വലുതായിരുന്നതിനാല്‍ കടലാസും പേനയുടെ കൃത്യത കുറവായതിനാല്‍ മഷിയും അധികം ഉപയോഗിച്ചതിലുള്ള പ്രതിഷേധമാണ് ഖലീഫ പ്രകടിപ്പിക്കുന്നത്. പൊതു ഖജനാവില്‍നിന്നുള്ള പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നതും ദുര്‍വ്യയം ചെയ്യുന്നതുംവളരെയധികം സൂക്ഷിക്കുന്ന തരക്കാരനായിരുന്നു അദ്ദേഹം എന്നത് ഇത്തരം ധാരാളം നിലപാടുകള്‍ വഴി ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതാണ്. സത്യസന്ധനും നീതിനിഷ്ഠനുമായിരുന്ന അദ്ദേഹം ചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്നതും ഇതുകൊണ്ടാണല്ലോ. ഒരുവ്യക്തിയുടെ ചരിത്രം എന്നതിലുപരി ഈ സംഭവം നല്‍കുന്ന സന്ദേശം പൊതുമുതല്‍ ദുരുപയോഗം ചെയ്യുന്നതും അപഹരിക്കുന്നതും ജാഗ്രതയോടെ കാണേണ്ട കാര്യമാണ്എന്നതാണ്. ഇതു രണ്ടാം ഉമറിന്റെ മാത്രം പ്രത്യേകതയല്ല എന്ന്ചരിത്രം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഏതെങ്കിലുമൊരു മതത്തിന്റെയോ ദേശത്തിന്റെയോ കാലത്തിന്റെയോ പേരില്‍ ഒതുക്കിനിര്‍ത്താനാവാത്തവിധം പല ഭരണാധികാരികളും ഈ സമീപനം പുലര്‍ത്തിയിരുന്നു. ധാര്‍മ്മികമായ അവബോധവും സത്യസന്ധതയുമെല്ലാമാണ് അതിന്റെ അളവുകോല്‍. അവയുള്ളവര്‍ ഇത്തരം സൂക്ഷ്മതകള്‍ കാണിക്കും. അല്ലാത്തവരുടെ കണ്ണും മനസ്സും എപ്പോഴും കുറുക്കേന്റതുപോലെ ഖജനാവിലായിരിക്കും.
പൊതുമുതലുകളോട് മനുഷ്യര്‍ക്ക് രണ്ടാം കണ്ണാണ്. അവ ശ്രദ്ധിക്കേണ്ടതില്ല എന്നും അതെന്തെങ്കിലുമായിക്കൊള്ളട്ടെ എന്നുമുള്ള മനസ്ഥിതി. അല്ലെങ്കില്‍ അതു താന്‍ ശ്രദ്ധിക്കേണ്ടതില്ല എന്നോ അതിനെ ശ്രദ്ധിക്കേണ്ട ബാധ്യത തനിക്കല്ലഎന്നോ ഒക്കെയുള്ള ഒരു നിലപാട്. ഇതു തികച്ചും തെറ്റാണ്.ആരും നോക്കാനില്ലാതെ അവഗണിക്കപ്പെട്ടു കിടക്കേണ്ടതല്ല സത്യത്തില്‍ പൊതുമുതല്‍. മറിച്ച് അത് എല്ലാവരും നോക്കുകയും അങ്ങനെ ഏറ്റവും അധികം പരിഗണനയും പരിചരണവും ലഭിക്കുകയും ലഭിക്കേണ്ടതാണത്. എന്നാല്‍ പുതിയകാലം ഈ ഉത്തരവാദിത്വത്തെ മറന്നിരിക്കുന്നു. ആയതിനാല്‍ പൊതുമുതലുകളെല്ലാം വൃത്തിഹീനമായും തകര്‍ന്നും കിടക്കുന്നത്പതിവു കാഴ്ചയാണ്. ഒരു നഗരത്തില്‍ നിരയായിതലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ െപാതുമുതല്‍ ഏതാണ് എന്നത് വേഗം തിരിച്ചറിയാനാകും. ഭൂമിയില്‍ ഏതാണ് പൊതുമുതല്‍ ഭൂമി എന്നതു വേഗം കണ്ടുപിടിക്കാനാകും. കാരണം കൂട്ടത്തില്‍ ഏറ്റവും വൃത്തിഹീനമായും തകര്‍ന്നും തരിശായും കിടക്കുന്നതായിരിക്കും പൊതുമുതല്‍. ഇതിങ്ങനെ വരാനുള്ള കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ പൊതുമുതലിന്റെ ഒന്നാം ഉത്തരവാദിയായ ഭരണാധികാരിയുടെ ഗുരുതരമായ വീഴ്ചകളിലാണ് നാം എത്തിച്ചേരുക. അവര്‍ വലിയവായില്‍ പലതും പറയുന്നു എന്നല്ലാതെ കാര്യമായി പൊതു മുതല്‍ സംരക്ഷിക്കാന്‍ അവരൊന്നും ചെയ്യുന്നുണ്ടാവില്ല. അതു ചെയ്യാതിരിക്കാനുമുണ്ട്കാരണങ്ങള്‍. പൊതുമുതല്‍ കാടുപിടിച്ചും അവഗണിക്കപ്പെട്ടും കിടക്കുമ്പോഴേ അവര്‍ക്ക്‌സൂത്രത്തില്‍ അവ തട്ടിയെടുക്കാന്‍ കഴിയൂ. ആരും ശ്രദ്ധിക്കുന്ന നിലയിലാകുമ്പോള്‍ അതിനു കഴിഞ്ഞെന്നുവരില്ല. ഇതൊരു സൂത്രമാണ്. ഇതിലേറെ വലിയൊരുസൂത്രം ഇന്നത്തെ പല ഭരണാധികാരികള്‍ക്കുമുണ്ട്. അതു നേരെചൊവ്വെ ഖജനാവിനു തന്നെ തുളയുണ്ടാക്കി സ്വന്തം പോകറ്റിലേക്ക് പൊതുമുതല്‍ ചോര്‍ത്തുക എന്നതാണ്. അവിടെയും ഇതേ തന്ത്രമാണ് പയറ്റുന്നത്. തന്റെ ചികിത്‌സ, കുടുംബത്തിന്റെ ജീവിതച്ചിലവുകള്‍, അനുബന്ധ സൗകര്യങ്ങള്‍, കുട്ടികളുടെ പഠനം തുടങ്ങി പലതിനും എന്നു പറഞ്ഞും ഈ ഊറ്റല്‍ തുരടുന്നു. കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി കണക്കിന്റെ കള്ളികളില്‍ ചില അവ്യക്തതകള്‍ ഉണ്ടാക്കിയും അതൊക്കെ കൈകാര്യം ചെയ്യാന്‍ സ്വന്തക്കാരെ മാത്രം വെച്ചുമൊക്കെയാണ് ചിലര്‍ വേലകളൊപ്പിക്കുന്നത്. ഭരണാധികാരികള്‍തന്നെ ഇങ്ങനെ പകല്‍ക്കൊള്ള നടത്തുമ്പോള്‍ ഭരണീയരും ആ മനസ്ഥിതി പുലര്‍ത്തുന്നു. അതോടെ തത്വത്തില്‍ പൊതുമുതല്‍ കൂട്ടക്കൊള്ളക്കു വിധേയമാകുന്നു. ഇതുണ്ടാക്കുന്ന അരാചകത്വം ഇല്ലാതാക്കാനാണ് താളഭംഗമില്ലാത്ത ഒരുലോക ക്രമം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാം പൊതുമുതലുകളുടെ കാര്യത്തില്‍ ശക്തമായ നിലപാടുകളെടുത്തിരിക്കുന്നത്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കുകയോ വിശ്വസിച്ചേല്‍പ്പിക്കപ്പെട്ടവയില്‍ചതിക്കുകയോ അരുത്’ (അന്‍ഫാല്‍: 27). ഭരണാധികാരവും പൊതുനേതൃത്വവും കൈകാര്യകര്‍തൃത്വവുമെല്ലാം വിശ്വാസപൂര്‍വം ജനങ്ങള്‍ ഏല്‍പ്പിക്കുന്ന കാര്യങ്ങളാണ്. അതില്‍ ചതിക്കുകയും പൊതുമുതല്‍ തട്ടിയെടുക്കുകയും ചെയ്യുന്നതിനെ നബി തിരുമേനി(സ)യും കടുത്ത ഭാഷയില്‍ താക്കീതു ചെയ്യുന്നുണ്ട്. ഒരാളെ അല്ലാഹുഒരു കൈകാര്യച്ചുമതല ഏല്‍പ്പിക്കുകയും എന്നിട്ടവര്‍ അതില്‍ വഞ്ചന നടത്തി മരിച്ചുപോകുകയും ചെയ്താല്‍ അവനു സ്വര്‍ഗം ഹറാമാണ് എന്നു നബി(സ) തന്നോട് പറഞ്ഞതായി മഅ്ഖല്‍ ബിന്‍ യസാര്‍(റ) പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും സംയുക്തമായി ഉദ്ധരിച്ചിട്ടുണ്ട്. എല്ലാവരും ഉത്തരവാദികളാണ് എന്നും എല്ലാഉത്തരവാദിത്വങ്ങളും വിചാരണക്കുവിധേയമാണ് എന്നും മറ്റൊരു ഹദീസില്‍ കാണാം. അധികാരിയായതിന്റെ പേരില്‍ ലഭിക്കുന്ന സമ്മാനങ്ങളുടെ കാര്യത്തില്‍വരെ ഇസ്‌ലാം നീരസം പുലര്‍ത്തുന്നത് ഈ കാര്യത്തിലുള്ള സൂക്ഷ്മതയാണ് കാണിക്കുന്നത്.
ഭരണാധികാരിക്ക് ഔദ്യോഗിക വേതനമുണ്ടെങ്കില്‍ പിന്നെ അയാള്‍ സമ്മാനം വാങ്ങിക്കരുത് എന്നാണ് നബി(സ) പറഞ്ഞത് (അബൂ ബുര്‍ദയില്‍ നിന്നും അബൂദാവൂദ്). ബനൂ സുലൈം കുടുംബത്തിലേക്ക് പിരിവിനയച്ച ഒരാള്‍ തുകയുമായി തിരിച്ചുവന്ന് ഇത് പിരിഞ്ഞുകിട്ടിയത്, ഇത് എനിക്കുകിട്ടിയത് എന്നിങ്ങനെ വേര്‍തിരിക്കുന്ന സംഭവം നബി(സ)യുടെ മുമ്പിലുണ്ടായി. അതിനോട് വളരെ വിക്ഷോപത്തോടെയായിരുന്നു നബി(സ) പ്രതികരിച്ചത് (ബുഖാരി) നേരത്തെ നാം പറഞ്ഞ ഇമര്‍ ബിന്‍ അബ്ദുല്‍അസീസ്(റ) ഖലീഫയായതില്‍ പിന്നെ ഇത്തരം സമ്മാനങ്ങള്‍ പോലും സ്വീകരിക്കില്ലായിരുന്നു. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തോടു ചോദിച്ചു: ‘നബി തിരുമേനി വാങ്ങുമായിരുന്നല്ലോ, പിന്നെയെന്താതാങ്കള്‍ വാങ്ങിക്കാത്തത്?’ അദ്ദേഹം പറഞ്ഞു: ‘നബിക്കതു ഹദിയയായിരുന്നു, നമുക്കത് തരുന്നത് കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈക്കൂലിയെന്ന നിലക്കാണ്’.
പൊതുമുതലുകള്‍ പരിപൂര്‍ണ്ണമായ അര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടികൂടി ഇസ്‌ലാം ആവിഷ്‌കരിച്ച പദ്ധതിയാണ് വഖ്ഫ്. ഇത്തരം മുതലുകള്‍ വഖ്ഫ് എന്ന പരിധിയില്‍ വരുമ്പോള്‍ അതിന് മാനിക്കപ്പെടേണ്ട ഒരു ആത്മീയ ഭാവം കൈവരും. ഇസ്‌ലാമിക വഖ്ഫ് നിയമങ്ങളില്‍ പൊതുമുതല്‍ ദാനം ചെയ്യുന്ന വ്യക്തിയുടെ ഉദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പരിരക്ഷിക്കപ്പെടും. അതു നോക്കിനടത്താന്‍ ചുമതലയുള്ളവര്‍ക്കാവട്ടെ മുതല്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ട എല്ലാ കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കുന്നുമുണ്ട്. അതോടൊപ്പമാണ് അതിന്റെ ആത്മീയ ഭാവം ഉള്ളത്. ഇതുവഴി പൊതുമുതലുകള്‍ സംരക്ഷിക്കപ്പെടുമെന്നു മാത്രമല്ല ആ മുതലുകള്‍ പൊതു നന്മക്കായി ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്യും. നബി യുഗത്തിലെ ആദ്യത്തെ വഖഫ് ഖൈബറില്‍ ഉമര്‍(റ) വഖഫ് ചെയ്ത തോട്ടമായിരുന്നു. പാവങ്ങളുടെ അന്നത്തിന്റെ ഒരു വലി ആശ്രയമായി ഇതുമാറി എന്നതാണ് അനുഭവം. അതോടൊപ്പം ഇതു വഖഫായതിനാല്‍ അതിനു നല്ല സംരക്ഷണം ലഭിക്കുകയും ചെയ്തു. പിന്നീട് എപ്പോഴോ അതു കൈമോശം വന്നുപോയി. അക്കാലത്തെ സുപ്രധാന വഖ്ഫുകളില്‍ ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് ബിഅ്‌റുറൂമ. മദീനയിലെമുസ്‌ലിംകള്‍ക്കുവേണ്ടി ഉസ്മാന്‍(റ) നബിയുടെ നിര്‍ദ്ദേശത്തോടെ വാങ്ങുകയും വഖഫ് ചെയ്യുകയും ചെയ്ത ഈ കിണറും പരിസരവും സഊദികാര്‍ഷിക വകുപ്പിന്റെ കീഴില്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുകയും വളരുകയും ചെയ്യുന്നു.
മൊത്തത്തില്‍ ഉത്തരവാദിത്വങ്ങളിലും ധാര്‍മ്മിക നിലപാടുകളിലും വിഘ്‌നം വരുമ്പോഴാണല്ലോ ലോകാന്ത്യം സംഭവിക്കുക. അതിനാല്‍ പൊതുമുതലുകള്‍ അന്യാധീനപ്പെടുന്നതും അവഗണിക്കപ്പെടുന്നതും ദുരുപയോഗപ്പെടുത്തുന്നതുമെല്ലാം അന്ത്യനാളിന്റെ സൂക്ഷ്മലക്ഷണങ്ങളില്‍ നബി(സ) എണ്ണിയതായി കാണാം. ജീവിതസൂക്ഷ്മത, ദൈവ ഭയം, ധാര്‍മ്മിക ചിന്ത തുടങ്ങിയവ കൈമോശം വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഇതു സംഭവിക്കുന്നതാവട്ടെ മനുഷ്യനില്‍ ആര്‍ത്തിയും സ്വാര്‍ഥതയുമെല്ലാം വര്‍ധിക്കുമ്പോഴുമാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending