Connect with us

Video Stories

പശു വിറളിപിടിപ്പിക്കുന്നത് ആരെയാണ്

Published

on

‘ആഫ്രിക്കയിലെ റുവാണ്ട എന്ന രാജ്യത്ത് ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ പശുവിനെ കൊടുക്കും. അവ പ്രസവിച്ച കിടാവിനെ ഗ്രാമീണന്‍ മറ്റൊരാള്‍ക്ക് നല്‍കണം. ഇങ്ങനെ എല്ലാവര്‍ക്കും പശുവിനെ കിട്ടുന്ന ശൃംഖലയാണ് അവരുടെ ലക്ഷ്യം. ഇവിടെയാകട്ടെ, പശു എന്നുകേട്ടാല്‍ രാജ്യത്തെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടേ എന്ന് പറഞ്ഞ് ചിലര്‍ വിലപിക്കും!’ ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിയുടെ ഉദ്ഘാടനം ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിര്‍വഹിച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈപ്രസ്താവന നടത്തിയത്. ‘ഓം’ എന്നു കേട്ടാലും രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോകുകയാണെന്ന് ചിലര്‍ വിലപിക്കുമെന്നും മോദി പറഞ്ഞു. ‘രാധേ, രാധേ.. ‘എന്നു തുടങ്ങുന്ന ഹൈന്ദവ ഭക്തിഗാനശകലം ആലപിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി വ്യാഴാഴ്ച തന്റെ പ്രസ്തുത പ്രസംഗം ആരംഭിച്ചതുതന്നെ.

നരേന്ദ്രമോദിയെ പോലൊരാള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്. പശുവിന്റെ പേരില്‍ നിരവധിയാളുകള്‍ തെരുവുകളില്‍ ഇഞ്ചിഞ്ചായി കൊലചെയ്യപ്പെടുന്ന രാജ്യത്താണ് പ്രധാനമന്ത്രി ഈയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.ഇന്ത്യയുടെ പാരമ്പര്യം മതേതരമല്ലെന്നും ഹിന്ദുത്വമാണെന്നും വാദിക്കുകയും അത് തിരിച്ചുപിടിക്കാന്‍ പെടാപാട് പെടുകയും ചെയ്യുന്നൊരു പ്രസ്ഥാനത്തിന്റെ വക്താവാണ് നരേന്ദ്രദാമോദര്‍ദാസ് മോദി. ജീവിതത്തിന്റെ നല്ലൊരുപങ്കും അതിനായി പ്രവര്‍ത്തിച്ച അദ്ദേഹത്തില്‍നിന്ന് ഇത്തരമൊരു പ്രസ്താവന പുറത്തുവന്നതിനെ അതുകൊണ്ട് അസ്വാഭാവികമായി കാണേണ്ടതില്ല. പശുവിന്റെപേരില്‍ മുസ്‌ലിംകളെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലചെയ്തപ്പോള്‍ അവരോട് ‘തന്നെ വെടിവെക്കുന്നതാണ് അതിലും ഭേദം’ എന്നു പറഞ്ഞ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് എന്തുകൊണ്ട് ഇപ്പോള്‍ ആ കൊലപാതകികള്‍ക്കെതിരെ സമാനമായ പ്രസ്താവന നടത്താന്‍ കഴിയാതെപോയെന്നതാണ് ചോദ്യം.

പശുവിനെ ആരാധ്യമൃഗമായാണ് ഹിന്ദുക്കള്‍ പൊതുവില്‍ കാണുന്നതും പരിപാലിക്കുന്നതും. അതുകൊണ്ട് പശു സ്വാഭാവികമായും ആര്‍.എസ്.എസ്സിന്റെകൂടി വീരമൃഗമായതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. ദക്ഷിണേന്ത്യക്കാരെയും വിശിഷ്യാ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളവും അത്തരമൊരു പരിവേഷം പശുവില്‍ ചാര്‍ത്തപ്പെടുന്നില്ല. മുമ്പുതന്നെ ഗാന്ധിജിയടക്കം പശുവിനെ കൊല്ലുന്നതിനെതിരെ പ്രതികരിച്ചത് അതുമൂലമാണ്. പല സംസ്ഥാനങ്ങളിലും ഗോവധ നിരോധനനിയമം നിലവില്‍വന്നത് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ ഈ നിലപാട് മൂലമായിരുന്നു. എന്നാല്‍ വാജ്‌പേയി കാലത്തൊന്നുമില്ലാത്ത രീതിയിലാണ് മോദിയുടെ കാലത്ത് പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്ന ദു:സ്ഥിതി ഉണ്ടായത്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനകം രാജ്യത്ത് പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പതോളംവരും. നൂറുകണക്കിനു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം മാത്രം പത്തോളം പേര്‍ പശുവിന്റെ പേരില്‍ കൊലചെയ്യപ്പെട്ടു. 2015ല്‍ യു.പിയിലെ ദാദ്രിയില്‍ ആര്‍.എസ്.എസ്സുകാര്‍ മധ്യവയസ്‌കനെ കൊന്നത് പശുമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന് ആരോപിച്ചായിരുന്നു.

രാജസ്ഥാനില്‍ പഹ്‌ലൂഖാനെയടക്കം നിരവധിപേര്‍ പശുക്കച്ചവടം നടത്തുന്നുവെന്നാരോപിച്ച് നടുറോട്ടിലിട്ട് തല്ലിക്കൊന്നു. ഈ സമയങ്ങളിലൊന്നും പ്രധാനമന്ത്രിയോ ആര്‍.എസ്.എസ്സിന്റെ ഏതെങ്കിലും വക്താക്കളോ ഇതിനെതിരെ പ്രതികരിച്ചില്ല. ലോകമനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വരെ രൂക്ഷമായി രംഗത്തുവന്നു. അടുത്ത കാലത്താണ് ഹിന്ദുത്വ തീവ്രവാദികള്‍ കൂട്ടംചേര്‍ന്ന് ‘ജയ് ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ടുകൂടി മുസ്‌ലിംകളെ അടിച്ചുകൊല്ലാന്‍ തുടങ്ങിയത്. സത്യത്തില്‍ ഈ മത പ്രതീകങ്ങളെയൊക്കെ നിന്ദിക്കുന്നത് ആരാണ്? പശുവെന്നും ‘ഓം’ എന്നും ‘ജയ്ശ്രീറാ’മെന്നുമൊക്കെ കേട്ട് വടിവാളുകളുമായി ഇറങ്ങുന്നത് മത ന്യൂനപക്ഷങ്ങളും മതേതരവാദികളുമാണോ. കഴിഞ്ഞവര്‍ഷം യു.പിയിലെ ബുലന്ദ്ഷഹറില്‍ പശുവിന്റെ ജഢം കണ്ടുവെന്ന് പറഞ്ഞാണ് പാവപ്പെട്ട ജനതയെ ഇളക്കിവിട്ട് മുസ്്‌ലിംകളെയും പൊലീസിനെയും ക്രൂരമായി ആക്രമിച്ചതും ദാദ്രി കേസില്‍ പ്രതികളെ അറസ്റ്റുചെയ്ത പൊലീസ് ഇന്‍സ്‌പെക്ടറെ വെടിവെച്ചുകൊന്നതും. ജാതീയതയുടെയും അന്ധവിശ്വാസങ്ങളുടെയും അയിത്തത്തിന്റെയും നൂറ്റാണ്ടിലേക്ക് രാജ്യത്തെ വലിച്ചുകൊണ്ടുപോകുന്നത് സ്വന്തം ആളുകള്‍ തന്നെയല്ലേ എന്ന് മോദിയും കൂട്ടരും സ്വയം ചോദിക്കണം.

ഏതൊരു ദേശത്തിനും അതിന്റേതായ പ്രാദേശികവും മതപരവുമായ സാംസ്‌കാരികത ഉണ്ടാകുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അധികാരത്തിനും തന്നിഷ്ടത്തിനുംവേണ്ടി അതിനെ വക്രീകരിക്കുന്നതാണ് ആ സംസ്‌കാരം നേരിടുന്ന കടുത്ത വെല്ലുവിളി. ഏതൊരു മതത്തെസംബന്ധിച്ചും ഇത് ബാധകമാണ്. ജൂത മതത്തിന്റെ കാര്യത്തില്‍ ഇസ്രാഈലിലെ തീവ്ര വലതുപക്ഷവും ഹിന്ദുമതത്തിന്റെ കാര്യത്തില്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. നൂറ്റാണ്ടിനുമുമ്പേ ഇവരത് തുടങ്ങിവെച്ചതാണെങ്കിലും അധികാരോരഹണത്തിന്റെ ഈയടത്ത കാലത്താണ് അത് പ്രാവര്‍ത്തികമാക്കാന്‍ തീവ്ര ശ്രമമുണ്ടാവുന്നത്. മോദിയുടെ പ്രസ്താവനയിലും ആ പുളിച്ചുതികട്ടലാണുള്ളത്.

ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പു കാലത്ത് മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ഗോരഖ്പൂര്‍ ക്ഷേത്ര പുരോഹിതനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് പുണ്യ കേന്ദ്രമായ വരാണസിയില്‍ പരിവാരസമേതം ഹൈന്ദവാനുഷ്ഠാന ചടങ്ങുകള്‍ നടത്തിയത് ഒരു മതേതര ജനാധിപത്യ രാജ്യത്തെ രാഷ്ട്രനേതാക്കള്‍ക്ക് യോജിച്ചതായിരുന്നോ. ഭൂരിപക്ഷ വോട്ടു ബാങ്കിനെ തൃപ്തിപ്പെടാനുള്ള അടവുകളല്ലേ ഇതെന്ന് ധരിച്ചവരെ കുറ്റപ്പെടുത്തുന്നതെന്തിന്? ഗുജറാത്ത് മുഖ്യമന്ത്രിപദവി മുതല്‍ ഇതുവരെയും മുസ്‌ലിംകളുടെ മത ചിഹ്നങ്ങളിലൊന്നായ തൊപ്പി ധരിക്കാന്‍ അബദ്ധത്തില്‍പോലും മോദി കൂട്ടാക്കാത്തതും ഈ മാനസികാവസ്ഥ കാരണമാണ്. അപ്പോള്‍ മോദിയുടെ ‘പശു, ഓം’ -പ്രേമങ്ങള്‍ വോട്ടു തട്ടാനുള്ള കപട നാടകമാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിയുള്ളവര്‍ക്ക് വലിയ പ്രയാസമൊന്നുമില്ല. പക്ഷേ ഇതിലൂടെ രാജ്യത്ത് പരോക്ഷമായെങ്കിലും വര്‍ഗീയതക്കും കലാപത്തിനും കൊലപാതകങ്ങള്‍ക്കുമുള്ള ലൈസന്‍സാണ് ഹിന്ദുത്വ വാദികള്‍ക്ക് ലഭിക്കുന്നതെന്നത് പ്രധാനമന്ത്രിയുംകൂട്ടരും തിരിച്ചറിഞ്ഞേ തീരൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending