Connect with us

Video Stories

പെരിയ കേസ്: മുഖ്യമന്ത്രി മാപ്പുപറയണം

Published

on

മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ കൊലപാതകരാഷ്ട്രീയത്തിന് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന അതിശക്തമായ മറ്റൊരു തിരിച്ചടിയാണ് ഇന്നലെ കേരളഹൈക്കോടതിയില്‍നിന്നുണ്ടായിരിക്കുന്ന വിധി. കാസര്‍കോട് പെരിയയില്‍ 2018 ഫെബ്രുവരി 17ന് നടന്ന ഇരട്ടക്കൊലപാകം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കേരളസര്‍ക്കാരിനെയും കേരളത്തിലെ പൊലീസ്‌സംവിധാനത്തെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നു. പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസുകാരായ ശരത്‌ലാല്‍, കൃപേഷ് എന്നീ ചെറുപ്പക്കാരെ ഇഞ്ചിഞ്ചായി അരിഞ്ഞുനുറുക്കിക്കൊന്നവരുടെ ആളുകള്‍ കേസ് തേച്ചുമാച്ച് കളയാനും പ്രതികളായ സി.പി.എമ്മുകാരെ രക്ഷപ്പെടുത്താനും കാണിച്ച വിരുതാണ് ഈ വിധിയിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.

കേസിലെ കുറ്റപത്രംറദ്ദാക്കി കേസ് സി.ബി.ഐക്ക് വിട്ട കോടതി സംസ്ഥാനസര്‍ക്കാരിന്റെ നീതിനിര്‍വഹണത്തില്‍ വിശ്വാസമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഈ വിധിയിലൂടെ. സി.പി.എമ്മിന്റെ പെരിയലോക്കല്‍സെക്രട്ടറി പീതാംബരന്‍ അടക്കമുള്ളവര്‍ പ്രതിയായതോടെ അവരെ രക്ഷിക്കാനായിരുന്നു ശ്രമം. തെളിവുകള്‍ നല്‍കാത്തതിന് കഴിഞ്ഞ ജൂണിലും പിന്നീട് സെപ്തംബറിലും ചീഫ്‌സെക്രട്ടറിയെവരെ വിളിച്ചുവരുത്തുമെന്ന് ഹൈക്കോടതി താക്കീത്‌ചെയ്തതാണ്.

സാക്ഷികളേക്കാള്‍ പ്രതികളെയാണ് പൊലീസ് കേസില്‍ കൂടുതല്‍ വിശ്വസിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി കേസ് അന്വേഷണത്തില്‍ രാഷ്ട്രീയഇടപെടല്‍ നടന്നതായി അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ്. കേസന്വേഷണത്തെ പ്രഹസനമാക്കിക്കൊണ്ട് കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് കോടതിയുടെ സൂക്ഷ്മപരിശോധനയിലൂടെ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. ഇരുപതും ഇരുപത്തൊന്നും വയസ്സ് പ്രായമുള്ള നാടിന് പ്രിയങ്കരരായ ചെറുപ്പക്കാരെ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതാണെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ പാര്‍ട്ടിക്കാരും ജനങ്ങളൊന്നടങ്കവും പറഞ്ഞിരുന്നത്.

കേസില്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് കാണിച്ച കാലതാമസവും അവരെ നിയമത്തിനുമുന്നില്‍നിന്ന് രക്ഷിക്കാനും ജാമ്യംലഭ്യമാക്കാനും കാണിച്ച തന്ത്രങ്ങളും നേരത്തെതന്നെ ആരോപണപ്പെരുമഴയായി വന്നതാണ്. കോണ്‍ഗ്രസ് നേതൃത്വം കേസില്‍ ഇടപെടുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി വാങ്ങിച്ചുകൊടുക്കാന്‍ കാട്ടിയ ജാഗ്രതയാര്‍ന്ന നടപടികളുമാണ് ഈവിജയത്തിന് കാരണം. ഇതിന് കോടതിയോടും പാര്‍ട്ടിനേതൃത്വത്തോടും നന്ദി അറിയിച്ചിരിക്കുകയാണ് ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍.

കേസില്‍ പ്രതികളും കുറ്റക്കാരും സി.പി.എമ്മിന്റെ പ്രാദേശികനേതൃത്വമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കൊലപാതകത്തിനുശേഷം ഒന്നൊന്നായി പുറത്തുവന്ന വിവരങ്ങളും തെളിവുകളും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലേതുപോലെ കൈയൊഴിഞ്ഞ് സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണ് സി.പി.എം ജില്ലാ, സംസ്ഥാനനേതൃത്വങ്ങള്‍ കോടതിയിലടക്കം പയറ്റിയത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മുഹമ്മദ്‌റഫീഖിനെ അന്വേഷണത്തിന്റെ നാലാംദിവസം തല്‍സ്ഥാനത്തുനിന്ന് മാറ്റി കോട്ടയത്തുള്ള ഉദ്യോഗസ്ഥന് ചുമതല കൈമാറിയതുതന്നെ പ്രത്യേകലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് അന്നുതന്നെ തെളിഞ്ഞതാണ്.

ജാഗ്രതപാലിച്ചില്ലെങ്കില്‍ പലകേസുകളിലെയുംപോലെ സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും പരമാവധി ശ്രമിക്കുമെന്ന് വ്യക്തമായിരുന്നു. ഇതാണ് കുറ്റപത്രത്തിലും തെളിവുകള്‍ ശേഖരിക്കുന്നതിലുമൊക്കെ അലംഭാവം കാണിക്കാനും കൃത്രിമംകാട്ടാനും പൊലീസിനെ പ്രേരിപ്പിച്ചത സി.പി.എമ്മിന്റെ പ്രേരണയിലാണ്. വിരലടയാളം പോലും ശേഖരിക്കാന്‍ പൊലീസ് കാട്ടിയ വൈമുഖ്യം കേസിന്റെ ഗതിയെ ചൂണ്ടിക്കാട്ടി. സി.പി.എം നേതൃത്വത്തിന്റെ ഇച്ഛക്കൊത്ത് പൊലീസ് സംഘം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാദിഭാഗത്തിന്റെ ആരോപണം കേട്ട കോടതി കണ്ടെത്തിയിരിക്കുന്നത്. ഇത് തെളിയിക്കുന്നത് മുഖ്യമന്ത്രിയുടെതന്നെ ചുമതലയുള്ള പൊലീസ്-ആഭ്യന്തരവകുപ്പ് സി.പി.എമ്മിന്റെ കൊലപാതകികള്‍ക്കുവേണ്ടി പ്രത്യേകഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ്. ഇതാണ് കുറ്റപത്രം റദ്ദാക്കാനും സി.ബി.ഐയെ കേസ് ഏല്‍പിക്കാനും ഹൈക്കോടതിയെ നിര്‍ബന്ധിതമാക്കിയത്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയം. രാഷ്ട്രീയഎതിരാളികളെ അരിഞ്ഞുതള്ളുന്ന ശൈലി സി.പി.എം പ്രത്യേകിച്ച് അതിന്റെ കണ്ണൂര്‍ലോബി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കണ്ണൂരിലെ അരിയില്‍ഷുക്കൂര്‍, ശുഹൈബ്, കതിരൂര്‍ മനോജ്, വടകരയിലെ ടി.പി ചന്ദ്രശേഖരന്‍ തുടങ്ങിയ നിരവധി കൊലപാതകങ്ങളില്‍ സി.പി.എം നേതാക്കളുടെ പങ്ക് ജനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും മുമ്പാകെ തുറന്നപുസ്തകമാണ്. കണ്ണൂര്‍ജില്ലാ സെക്രട്ടറിയായിരുന്നയാള്‍ സി.ബി.ഐയുടെ രണ്ട് കേസുകളില്‍ പ്രതിയാണ്. ടി.പി കേസില്‍ യു.ഡി.എഫ്‌സര്‍ക്കാര്‍ കാലത്ത് പൊലീസ് കാണിച്ച ജാഗ്രതയാണ് സി.പി.എം നേതൃത്വത്തിലെ ചിലരെയെങ്കിലും അഴിക്കുള്ളിലാക്കാനും സി.പി.എമ്മിന്റെ കാപാലികരാഷ്ട്രീയം തുറന്നുകാട്ടാനും സഹായകമായത്.

എന്നിട്ടും തീര്‍ന്നെന്നുകരുതിയ ടി.പി വധത്തിനുശേഷവും കാസര്‍കോട്ട് രണ്ടുചെറുപ്പക്കാരെ അരിഞ്ഞുതള്ളാനുള്ള ധൈര്യം എങ്ങനെ ഒരു ഭരണകക്ഷിക്ക് കഴിഞ്ഞുവെന്നതിലായിരുന്നു സാധാരണക്കാരുടെ അത്ഭുതം. കൊലപാതകം സി.പി.എമ്മിന്റെ അജണ്ടയിലും നയത്തിലും എന്നെന്നേക്കുമായുളളതാണെന്ന് തെളിയിക്കുന്നതായിരുന്നു പെരിയ ഇരട്ടക്കൊലപാതകങ്ങള്‍. കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും രാഷ്ട്രീയഭൂമികയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പെരിയ കൊലപാതക്കേസിലെ വിധി പുന:ചിന്തക്ക് വിധേയമാകുമെങ്കില്‍ അത്രയുംനല്ലതെന്നേ പറയാനൊക്കൂ. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐയുടെ ഭാഗത്തുനിന്നും ശരിയായ ദിശയില്‍ അന്വേഷണം പുരോഗമിച്ചാല്‍മാത്രമേ ഇതും സാധ്യമാകൂ. ഹൈക്കോടതി ഉത്തരവില്‍ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലായതിന് കാരണം ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. അതിനാല്‍ അദ്ദേഹം ജനങ്ങളോടും കൊലപാതകത്തിനിരയായ കുടുംബങ്ങളോടും മാപ്പുപറയുകയാണ് വേണ്ടത്. അല്ലാതായാല്‍ ജനങ്ങള്‍ക്ക് ഭരണത്തിലും പൊലീസിലും നീതിനിര്‍വഹണത്തിലുമുള്ള വിശ്വാസം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാവും ഫലം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending