Connect with us

Video Stories

കത്തെഴുതുന്നതും രാജ്യദ്രോഹമോ

Published

on

പ്രജകളുടെ ആവശ്യങ്ങളും വികാരവിചാരങ്ങളും അറിയുന്നതിന് രാജകൊട്ടാരങ്ങള്‍ക്കുമുമ്പില്‍ ചങ്ങല കെട്ടിത്തൂക്കിയിരുന്നതായി കേട്ടിട്ടുണ്ട്. ഇത് വലിച്ച് മണിമുഴക്കുന്നവരെ കൊട്ടാരത്തിനുള്ളിലെത്തിക്കുകയും ആവശ്യ നിവൃത്തിവരുത്തുകയും ചെയ്യുന്നത് സ്വേച്ഛാധിപത്യകാലത്തുപോലും പതിവാണെന്നിരിക്കെ ഇന്നത്തെ ഇന്ത്യയില്‍ അധികാരികള്‍ക്ക് നേര്‍വഴി ഉപദേശിക്കുന്നതും അവര്‍ക്കെതിരെ സംസാരിക്കുന്നതുപോലും രാജ്യദ്രോഹ കുറ്റമാകുകയാണോ.

അതെ എന്നാണ് ഇന്നലെ ബീഹാറില്‍നിന്ന് പുറത്തുവന്ന വാര്‍ത്ത വിളിച്ചുപറയുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ രാജ്യത്തെ പ്രമുഖ സാംസ്‌കാരിക നായകര്‍ ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്താണ് ഇവര്‍ക്കെല്ലാമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാന്‍ ഇപ്പോള്‍ പ്രേരകമായിരിക്കുന്നത്. പ്രസിദ്ധ സിനിമാസംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, മഹാത്മാഗാന്ധിയുടെ ജീവചരിത്രമെഴുതിയ രാമചന്ദ്രഗുഹ, നടിയും കഥാകൃത്തുമായ അപര്‍ണസെന്‍ തുടങ്ങി 49 പേരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നത്.

ഈ തുറന്ന കത്തിലൂടെ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഭൂതപൂര്‍വമായ ആള്‍ക്കൂട്ടക്കൊലകളെയാണ് പ്രധാനമായും അവര്‍ വിമര്‍ശിച്ചത്. അത്യന്തം ഹീനവും രാജ്യപാരമ്പര്യത്തിന് ലജ്ജയുണ്ടാക്കുന്നതുമായ ഒരുവിഷയം പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍കൊണ്ടുവരികയും അതിനുതക്ക നടപടികള്‍ സര്‍ക്കാരിന്റെയും ഭരണകക്ഷിയായ ബി.ജെ.പിയുടെയും ഭാഗത്തുനിന്നുണ്ടാകുകയും വേണമെന്നായിരുന്നു സാംസ്‌കാരിക പ്രമുഖരുടെ ആത്മാര്‍ത്ഥമായ ഉദ്ദേശ്യം. സുപ്രീംകോടതിപോലും ഇക്കാര്യത്തില്‍ പല തവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ശാസിച്ചതാണ്.

ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലാകോടതിയില്‍ ബി.ജെ.പി അനുകൂലിയായ അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയിലാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ഉള്‍പെടുത്തി കേസെടുത്തിരിക്കുന്നത്. കത്ത് ‘രാജ്യത്തിന്റെ യശസ്സിന് കളങ്കം വരുത്തിയെന്നും മികച്ചപ്രവര്‍ത്തനം കാഴ്ചവെക്കുന്ന പ്രധാനമന്ത്രിയെ കുറച്ചുകാണിക്കുന്നതാണെന്നും വിഘടന ശക്തികളെ പിന്തുണക്കുന്നതുമാണെന്നു’ മാണ് ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. ആരോപണം കേട്ട പാതി കേള്‍ക്കാത്ത പാതി മജിസ്‌ട്രേറ്റ ്‌സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശംനല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമെ മതവികാരം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം എന്നീ കുറ്റങ്ങളും സാംസ്‌കാരിക നായകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യത്തെ നിയമസംവിധാനംതന്നെ സംശയിക്കപ്പെടുന്ന അവസ്ഥയാണ് കോടതിയുടെ നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് അടൂരിന്റെ പ്രതികരണം. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എം.പി, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖരും രംഗത്തുവരികയുണ്ടായി.

അടൂരിന്റെയും മറ്റും കത്ത് പുറത്തുവന്നതിനുശേഷം ബി.ജെ.പി അനുകൂലികളായ അമ്പതിലധികം എഴുത്തുകാര്‍ അടൂരിനും മറ്റുമെതിരെയും തുറന്ന കത്തെഴുതുകയുണ്ടായി. ഇതേദിവസംതന്നെ ബി.ജെ.പിയുടെ കേരളത്തിലെ നേതാക്കളിലൊരാളായ ബി. ഗോപാലകൃഷ്ണനും പരസ്യമായി രംഗത്തുവന്നു. അടൂരിന് ഇന്ത്യയില്‍ ജീവിക്കാന്‍ വയ്യെങ്കില്‍ പാക്കിസ്താനിലേക്കോ ചന്ദ്രനിലേക്കോ പോകട്ടെ എന്നായിരുന്നു പൊതുയോഗത്തില്‍ ഗോപാലകൃഷ്ണന്റെ അത്യന്തം നിന്ദാഭരിതമായ പരാമര്‍ശം. ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്‌ലിം യുവാക്കളെ തല്ലിക്കൊല്ലുന്നതിനെതിരെ നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നും ഏതാണ്ടിതേ സമയത്തുതന്നെ രംഗത്തുവന്നിരുന്നതാണ്.

സ്വാമിഅഗ്നിവേശിനെപോലുള്ള ഹിന്ദുസന്യാസികളെപോലും പരസ്യമായി അധിക്ഷേപിക്കുകയും കായികമായി ആക്രമിക്കുകയുംചെയ്യുന്ന നിലപാടാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും അനുയായികള്‍ ചെയ്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഝാര്‍ഖണ്ഡിലും കഴിഞ്ഞദിവസം കേരളത്തില്‍പോലും സ്വാമി അഗ്നിവേശിനെ ആക്രമിക്കാനുള്ള ശ്രമമുണ്ടായി. തിരുവനന്തപുരത്ത് ഒരുപരിപാടിയില്‍നിന്ന് പകുതിവെച്ച് അദ്ദേഹത്തിന് ഇറങ്ങിപ്പോകേണ്ടിവന്നത് കേരളത്തിന് വലിയ നാണക്കേടാണുണ്ടാക്കിയത്. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അമ്പതുപേര്‍ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരിക്കുകയാണപ്പോള്‍. മറ്റൊരു സ്വാമി സന്ദീപാനന്ദഗിരിയുടെ വീട് തീവെച്ച് കൊലപ്പെടുത്താനും കഴിഞ്ഞവര്‍ഷം ഇതേ ശക്തികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി.

രാജ്യത്ത് മറ്റൊരു കാലത്തുമുണ്ടാകാത്ത വിധത്തില്‍ തെരുവോരങ്ങളില്‍ മുസ്‌ലിംകള്‍ കൊല ചെയ്യപ്പെടുന്ന ഒട്ടനവധി സംഭവങ്ങളാണ് ഇക്കഴിഞ്ഞ മോദി ഭരണ വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നത്. മുപ്പതിലധികം പേര്‍ ആര്‍.എസ്.എസ്സുകാരുടെ ആള്‍ക്കൂട്ടക്കൊലയില്‍ കൊല ചെയ്യപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. ദലിതുകള്‍ക്കെതിരെയും സമാന രീതിയിലുള്ള ആക്രമണമാണ് ഭരണകക്ഷി അനുകൂലികളില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. പശുവിന്റെയും തുകലിന്റെയും പേരില്‍ മാത്രമല്ല, തൊപ്പിധരിച്ചുവെന്നതുകൊണ്ടും പേര് അറബി ഭാഷയിലായിപ്പോയതുകൊണ്ടുമെല്ലാം കൊല ചെയ്യപ്പെടുക എന്നത് ഏതെങ്കിലും സാമൂഹിക ദ്രോഹികളുടെ മാത്രം ബുദ്ധിയിലുദിക്കുന്നതാവാന്‍ വഴിയില്ല.

രാജ്യത്തെ ആഭ്യന്തര വകുപ്പു മന്ത്രിതന്നെ നിരന്തരം മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് മറ്റെന്ത് പ്രേരണയിലാണ്? അസമില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് കുടിയേറപ്പെട്ടവരില്‍ 19.06 ലക്ഷം പേരെ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താക്കിയിട്ടും തീരാതെ രാജ്യം മുഴുവന്‍ പൗരത്വനിയമം നടപ്പാക്കുമെന്നും അതില്‍ മുസ്‌ലിംകളൊഴികെയുള്ളവരെയെല്ലാം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുമെന്നും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ് യാതൊരു ഉളുപ്പുമില്ലാതെ മതേതര ഇന്ത്യയുടെ ആഭ്യന്തര വകുപ്പുമന്ത്രി. ആര്‍.എസ്.എസ്സിന്റെയും ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെയുമൊക്കെ പതിറ്റാണ്ടുകളായുള്ള മുസ്‌ലിം വിരുദ്ധത മാത്രമാണ് ഇതിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നത്. ‘ജയ് ശ്രീറാം’ വിളിച്ചില്ലെങ്കില്‍ തല്ലിക്കൊല്ലുന്നത് ഹിന്ദുമതത്തെ അവഹേളിക്കലാണെന്ന് പറഞ്ഞവര്‍ക്കെതിരെ മത വിദ്വേഷത്തിന് കേസെടുക്കുന്നവരല്ലാതെ മറ്റാരാണ് യഥാര്‍ത്ഥ ഹിന്ദുവിരോധികള്‍? സാംസ്‌കാരിക നായകര്‍ക്കെതിരായ കേസ് ഉടനടി പിന്‍വലിക്കാനാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ് രാജ്യത്തെ മതേതരത്വത്തോടും പൗരാവകാശങ്ങളോടും തെല്ലെങ്കിലും അഭിമാനമുണ്ടെങ്കില്‍ ബീഹാര്‍ സര്‍ക്കാരും ബി.ജെ.പിയും ചെയ്യേണ്ടത്. കൊലപാതകങ്ങളെയും മുസ്്‌ലിം വിരുദ്ധതയെയും വിമര്‍ശിച്ചതിന് ഇപ്പോള്‍ ജയിലിലിടുന്നവര്‍ രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നതിലെന്തിനത്ഭുതപ്പെടണം!

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending