Connect with us

More

ജമ്മുകശ്മീരിലെ കൈവിട്ട കളി

Published

on

ഹിന്ദുത്വ വര്‍ഗീയതയുടെ നാള്‍വഴിയിലെ സുപ്രധാന അജണ്ടയാണ് ജമ്മുകശ്മീരിനുമേലുള്ള അനാവശ്യ കൈകടത്തലിലൂടെ സംഘ്പരിവാരം സാധിച്ചെടുത്തിരിക്കുന്നത്. രാജ്യത്തെ പ്രത്യേകവും പൂര്‍ണവുമായ അധികാരങ്ങളുള്ള ജമ്മുകശ്മീര്‍സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു. ഇന്നലെ രാവിലെ ഭരണഘടനാഭേദഗതിക്ക് പോലും കാത്തുനില്‍ക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് ജമ്മുകശ്മീരിന്റെ പ്രത്യേകപദവി – ഭരണഘടനയിലെ 370-ാം വകുപ്പ്- എടുത്തുകളഞ്ഞത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പോലെ കശ്മീരി ജനതക്ക് പ്രത്യേകാവകാശങ്ങള്‍ അനുവദിച്ചുനല്‍കുന്ന 35 (എ) വകുപ്പും റദ്ദാക്കിയിരിക്കുന്നു. പതിനൊന്നുമണിയോടെ ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച് വൈകീട്ട് 61 നെതിരെ 125 വോട്ടോടെ പാസാക്കിയെടുത്ത ‘ജമ്മുകശ്മീര്‍ പുന:സംഘടനാബില്‍’ കശ്മീര്‍ പ്രശ്‌നത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള ആര്‍.എസ്.എസ്സിന്റെ ഗൂഢ അജണ്ടയാണ് വ്യക്തമാക്കുന്നത്.

സ്വതവേ പ്രശ്്‌നകലുഷിതമായ സംസ്ഥാനത്തെ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് എടുത്തെറിയാനേ ഇത് ഉപകരിക്കൂ. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഉമര്‍അബ്ദുല്ല, മെഹബൂബമുഫ്തി, ഹുരിയത്് നേതാക്കള്‍ തുടങ്ങിയവരെയെല്ലാം ഒറ്റയടിക്ക് വീട്ടുതടങ്കലിലാക്കിയാണ് പാറ്റണ്‍ ടാങ്കുകളും ലക്ഷക്കണക്കിന് സായുധ സൈനികരുമായി ഒരു ജനതക്കുനേരെ കേന്ദ്ര ഭരണകൂടം ഇരച്ചുചെന്നിരിക്കുന്നത്. ഇവര്‍ ഒന്നടങ്കം ജനങ്ങളോട് സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടും മെഹബൂബയടക്കം പലരെയും അറസ്റ്റ് ചെയ്തിരിക്കുന്നു. അടിയന്തിരാവസ്ഥാസമാനമായി സംസ്ഥാനം മുഴുവന്‍ വാര്‍ത്താവിനിമയ ബന്ധങ്ങളും പൊതുപരിപാടികളുമെല്ലാം നിരോധിച്ചിരിക്കുന്നു.

ടൂറിസം രംഗത്തടക്കം ഉണ്ടായേക്കാവുന്ന തിരിച്ചടിയടക്കം സംസ്ഥാനത്ത് എന്തുതരം പ്രതികരണമാണ് വരാനിരിക്കുന്നതെന്നും അതെവിടെ ചെന്നെത്തുമെന്നൊന്നും ഒരു നിശ്ചയവുമില്ല. പി.ഡി.പിയുമായി ചേര്‍ന്ന് ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാന ഭരണത്തില്‍നിന്ന് സ്വയം പിന്‍വാങ്ങി 2018 ജൂണിലാണ് ബി.ജെ.പിയുടെ മോദി സര്‍ക്കാര്‍ ജമ്മുകശ്മീരിലെ ജനാധിപത്യ സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പെടുത്തിയത്. ഡിസംബറില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 12ന്് രാഷ്ട്രപതി ഭരണം രണ്ടാമതും നീട്ടിയ ബി.ജെ.പി അധ്യക്ഷനായ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നീക്കത്തെ അന്നുതന്നെ പലരും സന്ദേഹത്തോടെയാണ് വീക്ഷിച്ചത്. അതിതാ നടപ്പായിരിക്കുന്നു. ഏഴു പതിറ്റാണ്ടായി ജമ്മുകശ്മീര്‍ ജനത അനുഭവിച്ചുവന്ന അവകാശങ്ങള്‍ ഒരാളുടെയും ഔദാര്യമായിരുന്നില്ല; ഒരു വംശത്തിന്റെ അവകാശമായിരുന്നു.

വിവിധ നാട്ടു രാജ്യങ്ങളെപോലെ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിന് താല്‍പര്യം കാണിക്കാതിരുന്ന കശ്മീരി ജനതയെയും ഭരണകൂടത്തെയും ഉപാധികളോടെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തത് അന്നത്തെ ദീര്‍ഘദൃക്കുകളായ രാഷ്ട്രമഹാരഥന്മാരായിരുന്നു. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ആഭ്യന്തരമന്ത്രി സര്‍ദാര്‍പട്ടേല്‍, ഡോ.അംബേദ്കര്‍, കശ്മീരി ഭരണാധികാരികള്‍ തുടങ്ങിയവരെല്ലാം കശ്മീരിന്റെ ഇന്ത്യാലയനത്തെ സാധിച്ചെടുത്തത് അവധാനതയോടെയുള്ള നടപടികളിലൂടെയായിരുന്നു.

എന്നാല്‍ ഹിന്ദു മഹാസഭാനേതാവ് ശ്യാമപ്രസാദ് മുഖര്‍ജി മാത്രമാണ് ജമ്മുകശ്മീരിനെതിരായ വികാരം ഉയര്‍ത്തിക്കൊണ്ടുവന്നത്. മുസ്്‌ലിം ജനതയെ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയുമായി അടുപ്പിക്കുന്നതിന് പ്രത്യേകമായ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കിയതിനെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയും നേതാക്കളും സര്‍വാത്മനാ സ്വാഗതം ചെയ്തപ്പോഴായിരുന്നു ഇത്.

സംസ്ഥാനപദവി, നിയമനിര്‍മാണാധികാരം, ഇതര പ്രദേശത്തുകാരുടെ കടന്നുകയറ്റത്തിന് തടയിടുന്ന ഭൂവുടമസ്ഥാവകാശം തുടങ്ങിയവ വകവെച്ചുകൊടുക്കേണ്ടത് അനിവാര്യമായിരുന്നു. പാക്കിസ്താന്‍ ഇടക്കിടെയുണ്ടാക്കുന്ന അസ്വാരസ്യങ്ങള്‍ സഹിച്ചും നീണ്ട എഴുപതു കൊല്ലക്കാലം ജമ്മുകശ്മീര്‍ ജനത ഇന്ത്യയുമായി അചഞ്ചലമായിത്തന്നെ നിലകൊണ്ടു. ആ ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുക എന്ന നയമായിരുന്നു രാഷ്ട്ര സ്‌നേഹികളായവരെല്ലാം മുന്നോട്ടുവെച്ചതും നടപ്പാക്കിയതും.

എന്നാല്‍ 2014ല്‍ മോദി അധികാരത്തിലേറിയശേഷം കാര്യങ്ങളെല്ലാം പൊടുന്നനെ ഏതോ കാണാചരടുകള്‍ക്കൊത്ത് മാറിമറിയുന്ന അനുഭവമാണ് താഴ്‌വരയിലുടനീളം ഉണ്ടായത്. 2016 ജൂലൈയിലെ തീവ്രവാദി നേതാവ് ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തില്‍തുടങ്ങി യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിവലിച്ചതുള്‍പ്പെടെയുള്ളതടക്കം ഇന്നത്തെ അഭൂതപൂര്‍വമായി വിന്യസിക്കപ്പെട്ട പതിനായിരക്കണക്കിന് സൈനിക സാന്നിധ്യം വരെ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും രഹസ്യ അജണ്ടയാണ് വെളിവാക്കിയിരിക്കുന്നത്.

കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാതെ അതിര്‍ത്തി സംസ്ഥാനത്തിലെ ഭീകരവാദം എന്നെന്നേക്കുമായി നിലയ്ക്കുമെന്ന് കരുതുന്നത് മോദിയുടെയും അമിത്ഷായുടെയും ദിവാസ്വപ്‌നം മാത്രമാണ്. പ്രത്യേക പദവിയാണ് ഭീകരവാദത്തിന് കാരണമെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഇന്നത്തെയത്രയും രക്തച്ചൊരിച്ചില്‍ സംസ്ഥാനത്തുണ്ടായില്ല എന്ന് അമിത്ഷാ വ്യക്തമാക്കണം. ആസാമിലെ മുസ്്‌ലിം പൗരന്മാരെ പുറത്താക്കാനുള്ള നടപടിയോടൊപ്പമാണിതുമെന്നോര്‍ക്കണം.

ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള 1947ലെ തീരുമാനത്തിനുള്ള തിരിച്ചടിയാണിതെന്ന മുന്‍മുഖ്യമന്ത്രിയും പി.ഡി.പിനേതാവുമായ മെഹബൂബമുഫ്തിയുടെ പ്രസ്താവന കശ്മീരിജനതയുടെ വ്രണിത മനസ്സിനെയാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. സായുധ ശക്തികൊണ്ട് ലോകത്ത് ഒരിടത്തും സമാധാനംപുലര്‍ന്നിട്ടില്ലെന്ന സാമാന്യമായ തിരിച്ചറിവില്ലാതെ വര്‍ഗീയവിദ്വേഷം മാത്രംവെച്ച് ഭരണഘടനയെയും ഒരു സാംസ്‌കാരികതയെയും പിച്ചിച്ചീന്തിയിരിക്കുകയാണ് മോദിയും കൂട്ടരും. ഫലസ്തീനില്‍ ഇസ്രാഈലും രാമജന്മ-ഭൂമി പ്രക്ഷോഭത്തിലൂടെ ബി.ജെ.പിയും ലക്ഷ്യമിടുന്നതുതന്നെയാണ് ഇവിടെയും നടപ്പാക്കിയിരിക്കുന്നത്.

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

Trending