Connect with us

Video Stories

ഉന്മൂലനത്തിന്റെ പൗരത്വപ്പട്ടിക

Published

on

സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി ആറു വര്‍ഷം നീണ്ട പ്രക്രിയകള്‍ക്കൊടുവില്‍ സ്വന്തം രാജ്യക്കാരുടെ പൗരത്വം അവരില്‍നിന്ന് എടുത്തുകളയുന്നതിന് ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. പൗരത്വപ്പട്ടിക ഇന്നു വൈകീട്ടോടെ പുറത്തുവിടുന്നതോടെ രാജ്യത്തെ 40 ലക്ഷത്തോളം പേര്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് പൗരന്മാരല്ലാതായിത്തീരുമെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പിയും സംഘ്പരിവാരവും വര്‍ഷങ്ങളായി അവരുടെ അജണ്ടയിലുള്‍പ്പെടുത്തി വാദിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ദേശീയതാപദ്ധതിയുടെ ഭാഗമാണിത്. ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ടയുടെ നടപ്പാക്കലും ന്യൂനപക്ഷങ്ങളുടെ അപരവത്കരണവുമാണ് ഇതിലൂടെ സംഭവിക്കാനിരിക്കുന്നത്. ദേശീയമായും രാഷ്ട്രീയമായും മുസ്്‌ലിംകളെ ശത്രുക്കളായി കണക്കാക്കുന്നൊരു പ്രത്യയശാസ്ത്രം നീതിപീഠങ്ങളുടെ സഹായത്തോടെ ഫലപ്രാപ്തിയിലെത്തിലെത്തിച്ചിരിക്കുകയാണ് ബി.ജെ.പി. രാജ്യത്താകെ മുസ്്‌ലിംകളെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള പൗരത്വനിയമം നടപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വിരല്‍ചൂണ്ടുന്നതും ഇന്ത്യന്‍ മതേതരത്വത്തിന്റെ സര്‍വനാശത്തിലേക്കാണ്. ബംഗ്ലാദേശി ഹിന്ദുക്കളെ പട്ടികയില്‍നിന്ന് പുറന്തള്ളി എന്നു പറഞ്ഞ് ഇന്നലെ പുറത്തുവന്ന ആര്‍.എസ്.എസ്സിന്റെ പ്രസ്താവനയിലുണ്ട് യഥാര്‍ത്ഥത്തില്‍ ഈ ഇരട്ടനീതി.


2103ല്‍ തുടങ്ങിയ അസം പൗരത്വനിര്‍ണയ പദ്ധതിയുടെ ഫലമായി തുടര്‍ച്ചയായ പ്രതിഷേധങ്ങളും നിയമവ്യവഹാരങ്ങളും പിന്നിട്ടാണ് ആഗസ്ത് 31ന് പട്ടിക പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ ഇതനുസരിച്ച് 41,10,169 പേരെയാണ് പൗരന്മാരല്ലാത്തവരായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ത്തും അനവധാനതയോടെയും ഗൂഢലക്ഷ്യത്തോടെയുള്ളതുമാണ് പദ്ധതിയെന്ന് പട്ടിക നിര്‍ണയം സംബന്ധിച്ച വാര്‍ത്തകളിലൂടെ ബോധ്യമായതാണ്. നാളെ മുതല്‍ ഇതുമൂലം ഉണ്ടാകുന്ന ക്രമസമാധാനപരവും മാനുഷികവുമായ പ്രശ്‌നങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാമെന്ന തോന്നലിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അസമില്‍ ഇതിനകം വലിയ സൈനിക സന്നാഹത്തെയാണ് ഇതിനായി വിന്യസിച്ചിട്ടുള്ളത്.

പതിറ്റാണ്ടുകളായി രാജ്യം സ്വന്തമെന്ന് കരുതി ജീവിച്ചവരെ നിയമവും ചട്ടവും പറഞ്ഞ് ഒരു പ്രഭാതത്തില്‍ പുറന്തള്ളുമ്പോള്‍ ആ മനുഷ്യരിലും കുടുംബങ്ങളിലും ഉണ്ടാകുന്ന മാനസിക വ്യഥയെക്കുറിച്ച് എന്തുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തലപ്പത്തിരിക്കുന്നവര്‍ ഒരു വേവലാതിയും പ്രകടിപ്പിക്കുന്നില്ല എന്നതിന് തെളിവാണ് രാജ്യം ഭരിക്കുന്നവരുടെ ന്യായ പുസ്തകങ്ങളിലെ വര്‍ഗീയ അജണ്ട. പുറന്തള്ളപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കും, അവരുടെ ജീവിത സന്ധാരണത്തിന് എന്ത് മാര്‍ഗമാണ് സര്‍ക്കാരുകള്‍ കൈക്കൊള്ളാന്‍ പോകുന്നത് എന്നതിനെക്കുറിച്ചൊന്നും ഇതുവരെയും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള വിശദീകരണവും പുറത്തുവന്നതായി കാണുന്നില്ല. പലവിധ കാരണത്താല്‍ സുരക്ഷിതഇടംതേടി ഇന്ത്യയിലേക്ക് പല ഘട്ടങ്ങളിലായി എത്തിപ്പെട്ടവര്‍ ഇവിടം തങ്ങളുടെ സ്വന്തം മണ്ണായി കൊണ്ടുനടക്കുമ്പോഴാണ് ഈ പിണ്ഡംവെപ്പ്. പുറത്താക്കപ്പെടുന്നവരിലധികവും മുസ്‌ലിംകളാണ് എന്നതാണ് നിഗൂഢ അജണ്ടയെ പുറത്തുകൊണ്ടുവരുന്നത്.


സുപ്രീംകോടതി നിര്‍ദേശപ്രകാരം തയ്യാറാക്കിയ പട്ടികയെക്കുറിച്ച് എണ്ണമറ്റ പരാതികളാണ് ലഭിച്ചിരിക്കുന്നത്. 3.26 കോടിപേര്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയെന്നതുതന്നെ എത്രവലിയ സമൂഹമാണ് ഇവരെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 41 ലക്ഷത്തിലധികം പേരെ ഒഴിവാക്കിക്കൊണ്ടുള്ള കരടു പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ സംസ്ഥാനത്തൊട്ടാകെ വലിയ തോതിലുള്ള സമൂഹിക അസ്വാരസ്യം രൂപപ്പെടുകയുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവില്‍ ഇന്ന് അന്തിമപട്ടിക പുറപ്പെടുവിക്കുമ്പോള്‍ ഒരു രാജ്യത്തുമില്ലാത്തവരായി മാറുകയാണ് ലക്ഷക്കണക്കിന് ആളുകള്‍. ഇവരില്‍ കുടുംബത്തിലെ ഉറ്റ ബന്ധുക്കളെ വേര്‍പിരിയേണ്ടിവരുന്നവര്‍ മുതല്‍ രാജ്യത്ത് സൈനികസേവനം നടത്തിയവര്‍ വരെയുണ്ടെന്നുള്ളത് വലിയ വേദനതരുന്നു. നീണ്ടകാലം രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ പോരാടിയ 52കാരനായ സനാഉല്ല പ്രശ്‌നത്തിലെ കണ്ണീര്‍ പ്രതീകമാണ്. പട്ടിക തയ്യാറാക്കല്‍ സുതാര്യമല്ലെന്നുള്ളതിന് തെളിവാണ് സനാഉല്ലയുടെ കസ്റ്റഡി.


197ല്‍ പാകിസ്താനുമായി ഉണ്ടായ ബംഗ്ലാദേശ് യുദ്ധമാണ് വലിയ തോതിലുള്ള കുടിയേറ്റത്തിന് കാരണമായതെന്നാണ് ധാരണയെങ്കിലും അതിനുമുമ്പുതന്നെ രാജ്യത്തേക്ക് പൂര്‍വപാക്കിസ്താന്‍ മേഖലയില്‍നിന്ന് വന്‍കുടിയേറ്റം നടന്നിരുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 1971ലേതിനേക്കാള്‍ പേര്‍ അതിനുമുമ്പ് അസമിലേക്കും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കുടിയേറിയിരുന്നുവെന്ന് കാനേഷുമാരി കണക്കുകള്‍ സാക്ഷിയാണ്. എന്നിട്ടും 1971 മാര്‍ച്ച് 24 വെച്ച് പൗരത്വപട്ടിക തയ്യാറാക്കിയത് എന്തിനാണെന്നാണ് മനസ്സിലാകാത്തത്. തദ്ദേശീയരായ ജനതയുടെ സ്വാര്‍ത്ഥ വികാരമാണ് ഇതിനുപിന്നിലെന്ന് വാദിക്കുമ്പോഴും മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്തി ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജൈന, ബുദ്ധമതക്കാര്‍ തുടങ്ങിയ മതവിഭാഗങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം അനുവദിക്കുമെന്ന നിയമം പാസാക്കുന്നതിനെ എങ്ങനെയാണ് സദുദ്ദേശ്യമായി കാണാനാകുക. മുസ്‌ലിംകളെ രാജ്യത്തിന്റെ അര്‍ബുദം എന്ന് വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് – ഹിന്ദു മഹാസഭ അജണ്ടയാണ് ഇതിനുപിന്നില്‍ തികട്ടിവരുന്നത്.


മതപരവും വംശീയപരവുമായ ന്യൂനപക്ഷ ജനവിഭാഗങ്ങളെ മുഖ്യധാരയുമായി കൈകോര്‍ത്തുപിടിക്കുന്നതാണ് ഉന്നതമായ മാനുഷികത. പീഡിതരുടെ കണ്ണീരൊപ്പണമെന്ന് പറയുന്നതും അതിഥിദേവോഭവ: എന്ന് പഠിപ്പിച്ചതും നാമൊക്കെ ഉദ്‌ഘോഷിക്കുന്ന മത സംഹിതകളാണ്. യുദ്ധ കലുഷിതമായ സിറിയയില്‍നിന്ന് യൂറോപ്പിലേക്ക് അടുത്തകാലത്തായി കുടിയേറിയ അഭയാര്‍ത്ഥികളെ ആ സമൂഹം പൊതുവില്‍ നെഞ്ചോട്‌ചേര്‍ത്ത് സ്വീകരിച്ചത് ഹിന്ദുത്വത്തിന്റെ വക്താക്കള്‍ക്ക് പാഠമാകുന്നില്ല. അലന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ തീരത്തടിഞ്ഞ മൃതശരീരം ലോകത്തിനുമുമ്പാകെ ഉയര്‍ത്തിവിട്ട വികാരവായ്പ് ഉന്മൂലന സിദ്ധാന്തക്കാര്‍ കാണണം.

സനാതനമായ ഹിന്ദുമത വിശ്വാസവും കാലാകാലങ്ങളായി തുറന്നിടപ്പെട്ട ദേശീയ ജനാലകളിലൂടെ കടന്നെത്തിയ സാംസ്‌കാരിക വൈവിധ്യത്തിന്റെ തെന്നലും സഹര്‍ഷത്തോടെയല്ലാതെ നമ്മുടെ പൂര്‍വികര്‍ സ്വീകരിക്കുകയുണ്ടായില്ല. ഇസ്്‌ലാമും ക്രിസ്തുമതവും അയല്‍രാജ്യങ്ങളിലേക്ക് പടര്‍ന്ന ഹിന്ദുമതവുമൊക്കെ ഈയൊരു കൊടുക്കല്‍ വാങ്ങലിന്റെ ഫലമാണ്. നരേന്ദ്രമോദിയും അമിത്ഷായും മോഹന്‍ഭഗവതും പ്രതിനിധീകരിക്കുന്ന ഇന്ത്യയില്‍ കശ്മീര്‍ മുസ്്‌ലിംകളും രോഹിംഗ്യന്‍ അഭയാര്‍ത്ഥികളും ഇന്ത്യന്‍ ന്യൂനപക്ഷവും മാത്രമല്ല, സര്‍വമത വിളനിലമായ കേരളം പോലും ഇക്കൂട്ടര്‍ക്ക് ഈര്‍ഷ്യയുണ്ടാക്കുന്നതിന്റെ രഹസ്യം തേടി അധികം തലപുകക്കേണ്ടതുമില്ല. ലോകാസമസ്താ സുഖിനോ ഭവന്തു: എന്ന് പഠിപ്പിച്ചൊരു തത്വശാസ്ത്രം ഒരാവര്‍ത്തി തുറന്നുനോക്കിയാല്‍ മാത്രം മതി മതാസ്‌ക്യതയുടെ ഈ പുളിച്ചുതികട്ടല്‍ മാറിക്കിട്ടാന്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending