Connect with us

Video Stories

കട്ടുറുമ്പ്

Published

on

സത്യാനന്തരമെന്ന കലികാലത്തോടൊപ്പം സ്ത്രീശാക്തീകരണകാലം കൂടിയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ്ട്രംപും ഇസ്രാഈലില്‍ നെതന്യാഹുവും ഇന്ത്യയില്‍ നരേന്ദ്രമോദിയും രാഷ്ട്രഭരണചക്രങ്ങള്‍ തിരിക്കുമ്പോള്‍ തന്നെയാണ് ലോകത്ത് പലയിടത്തും വനിതകള്‍ അധികാരതുംഗങ്ങളില്‍ അവരോധിതരായിരിക്കുന്നത്. ഇത്തരമൊരു വനിതയാണ് അമേരിക്കയുടെ ജനപ്രതിനിധിസഭയായ കോണ്‍ഗ്രസിന്റെ സ്പീക്കറായ നാന്‍സി പെലോസി. കാലാവസ്ഥാസംരക്ഷണപ്രചാരക സ്വീഡിഷ്‌കാരി ഗ്രേറ്റ തുന്‍ബെര്‍ഗിനെപോലെ നാന്‍സിയും കഴിഞ്ഞയാഴ്ച ലോക ശ്രദ്ധയിലേക്ക് എത്തുകയുണ്ടായി. പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപിനെ പുറത്താക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ നടപടിക്ക് -ഇംപീച്‌മെന്റ്-അനുമതി നല്‍കിയിരിക്കുകയാണ് നാന്‍സിപെലോസി.

സെപ്തംബര്‍ 24നാണ് നാന്‍സി ട്രംപിനെതിരെ ഇംപീച്‌മെന്റിന് അനുമതി നല്‍കുന്നതായി അറിയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ ജനപ്രതിനിധികളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് സ്പീക്കറുടെ അനുമതി. പലനാള്‍ കള്ളന്‍ ഒരുനാള്‍ അകപ്പെടുമെന്ന് പറഞ്ഞതുപോലെ ഉക്രൈനിലെ രാഷ്ട്രത്തലവുമായി നിയമം ലംഘിച്ച് നടത്തിയ സംഭാഷണത്തിനാണ് ജനപ്രതിനിധിസഭയുടെ ഇംപീച്‌മെന്റ് ഭീഷണി. സഭയില്‍ ഭൂരിപക്ഷംപേരും ഇംപീച്‌മെന്റിനെ അനുകൂലിച്ചാല്‍ സ്ഥാനമൊഴിയാന്‍ മാസങ്ങള്‍ മാത്രമിരിക്കെ ലോകത്തെ ഏറ്റവും വലിയ അധികാരക്കസേരയില്‍നിന്ന് ട്രംപിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും. അമേരിക്കയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് ഇംപീച്‌മെന്റ് നേരിടുന്നത്. പ്രസിഡന്റ് ക്ലിന്റനായിരുന്നു ഇംപീച്‌മെന്റിന് വിധേയനായി പുറത്തുപോകേണ്ടിവന്നയാള്‍. ലൈംഗികാപവാദക്കേസിലായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ഭാര്യ ഹിലരിയടങ്ങുന്ന ഡെമോക്രാറ്റുകളാണ് ഇപ്പോള്‍ ട്രംപിനെതിരെ ഇംപീച്‌മെന്റിന് നടപടിയാരംഭിച്ചിട്ടുള്ളതെന്നതും കൗതുകകരമാണ്. കഴിഞ്ഞ വര്‍ഷംനടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെയാണ് നാന്‍സി സ്പീക്കറാകുന്നത്.

ഇത് രണ്ടാം തവണയാണ് നാന്‍സിപെലോസി അമ്പത്തിരണ്ടാമത്തെ യു.എസ് സ്പീക്കര്‍ പദവിയിലെത്തുന്നത്. മുമ്പ് 2007 മുതല്‍ 2011 വരെയായിരുന്നു സ്പീക്കര്‍ പദവിയിലിരുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരാള്‍ രണ്ടാം തവണ സ്പീക്കറാകുന്നത്. വനിതയാകട്ടെ ആദ്യവും. പ്രോട്ടോകോള്‍ പ്രകാരം പ്രസിഡന്റും വൈസ്പ്രസിഡന്റും കഴിഞ്ഞ് മൂന്നാം സ്ഥാനമാണ് സ്പീക്കര്‍ക്കുള്ളത്. സാന്‍ഫ്രാന്‍സിസ്‌കോ പ്രവിശ്യയിലെയും കാലിഫോര്‍ണിയയിലും നിന്നടക്കം ഇത്് 17-ാംതവണയാണ് കോണ്‍ഗ്രസിലേക്ക് നാന്‍സിപെലോസി തെരഞ്ഞെടുക്കപ്പെടുന്നത്. 1983 ജൂണിലായിരുന്നു ആദ്യ മല്‍സരം. അന്ന് നേരിയ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 1988, 90, 92 വര്‍ഷങ്ങളില്‍ നാന്‍സിയുടെ ജനപ്രിയത പതിന്മടങ്ങ് വര്‍ധിച്ചു. 32 ല്‍നിന്ന് ഇത് 80 ശതമാനം വരെയായി കുതിച്ചുയര്‍ന്നു. കോണ്‍ഗ്രസിലെ അതിസമ്പന്നരില്‍ പതിമൂന്നാമതാണ് നാന്‍സി എന്നതും ട്രംപിന് വെല്ലുവിളിയാണ്. കോണ്‍ഗ്രസിലെ പ്രോഗ്രസിവ് ഗ്രൂപ്പിന്റെ തലവയായിരുന്ന നാന്‍സി അതിലെ ന്യൂനപക്ഷ ഗ്രൂപ്പിന്റെ അധ്യക്ഷയായതോടെ 2003ല്‍ തല്‍സ്ഥാനം ഒഴിഞ്ഞു.

മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ വ്യാപകമായി ഇടപെടുന്ന ഇവര്‍ ഒരിക്കല്‍ കുടിയേറ്റക്കുട്ടികളുടെ പുനരധിവാസ കേന്ദ്രം സന്ദര്‍ശിച്ചതിനെതുടര്‍ന്ന് അവിടുത്തെ വീഴ്ചക്ക് അതിന്റെ തലവനെ പുറത്താക്കിയിരുന്നു. ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നടക്കം പൗരാവകാശ പ്രവര്‍ത്തനത്തിന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സ്വവര്‍ഗ വിവാഹിതരുടെയും കാലാവസ്ഥാസംരക്ഷത്തിന്റെയും കാര്യത്തില്‍ അവരോടൊപ്പമാണ് നാന്‍സിയുടെ നില്‍പ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പട്ടാളത്തില്‍ ചേരാനനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാടിന്റെയും കടുത്ത വിമര്‍ശകയാണ് നാന്‍സി. തൊഴിലാളികളുടെ മിനിമം കൂലിയുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിലും മറ്റും പ്രധാന പങ്കുവഹിച്ചു. നികുതി ഘടന പരിഷ്‌കരിക്കുന്നതിന് ട്രംപ് 2017ല്‍ കൊണ്ടുവന്ന ബില്ലിനെയും നാന്‍സി കടുത്ത ഭാഷയില്‍ എതിര്‍ത്തു. അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ബില്ലാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷിന്റെ ഇറാഖ് യുദ്ധത്തെ ശക്തിയായി എതിര്‍ത്തവരിലൊരാള്‍കൂടിയാണ് നാന്‍സി എന്നത് ഇവരില്‍ വലിയ പ്രതീക്ഷക്ക് ഇടയാക്കിയിട്ടുണ്ട്. പ്രസിഡന്റ് ക്ലിന്റന്റെ ചില നിലപാടുകളുടെയും വിമര്‍ശകയായിരുന്നു ഇവര്‍. പോള്‍ഹാക് പെലോസിയാണ് ഭര്‍ത്താവ്. അഞ്ചുമക്കളും പേരക്കുട്ടികളുമുണ്ട്. റഷ്യയുമായി രഹസ്യ ഇടപാടിലൂടെ വോട്ടെടുപ്പില്‍ സ്വാധീനം ചെലുത്തി വിജയിച്ചെന്ന പരാതി നേരിടുമ്പോള്‍തന്നെയാണ് അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബീഡനെതിരെ വ്യവസായ തിരിമറിയില്‍ കേസെടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണത്തിലെ ഈ ഭാഗം ട്രംപ് തന്നെ ശരിവെച്ചതോടെയാണ് നാന്‍സി ഇംപീച്‌മെന്റിനുള്ള പച്ചക്കൊടി കാട്ടിയത്. ഒരുപക്ഷേ ഈ എഴുപത്തൊമ്പതുകാരിയെ അടുത്ത പ്രസിഡന്റ് പദവിയില്‍ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending