Connect with us

Video Stories

സര്‍ക്കാര്‍ നാടകം കളിക്കരുത്

Published

on


തിരുവനന്തപുരത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള തത്രപ്പാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് ഉന്നതരുടെ മൂക്കിന് താഴെ നടന്ന അപകടം ചിലരെ രക്ഷപ്പെടുത്താനുള്ള വഴിയായാണ് സര്‍ക്കാര്‍ കാണുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് സിറാജ് തിരുവനന്തപുരം ബ്യൂറോ മേധാവി കെ.എം ബഷീറിനെ അര്‍ധ രാത്രി കാറിടിച്ച് കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി അനുവദിച്ചിരിക്കുന്നു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും പൊലീസും കരുതിക്കൂട്ടി പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നാണ് സംഭവത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. അര്‍ധരാത്രി ഒരുമണിയോടെ നടന്ന അപകടം വൈകാതെ തന്നെ പൊലീസ് നേരില്‍ കണ്ടിട്ടും പ്രതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാനോ തക്ക ശിക്ഷാനടപടി വാങ്ങിക്കൊടുക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എല്ലാവിധ സൗകര്യങ്ങളും പ്രതിക്ക് ഒരുക്കികൊടുക്കാനാണ് പൊലീസ് മെനക്കെട്ടിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിക്കുന്ന പതിവ് നയം തന്നെയാണ് ഇവിടെയും വ്യക്തമായിരിക്കുന്നത്. പ്രതിയുടെ രക്ത സാമ്പിള്‍ പരിശോധിക്കാന്‍ കാലതാമസം നേരിട്ടതിനെ ഇന്നലെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. പൊലീസിനെതിരെ മാത്രമല്ല സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് എതിരെയും മുഖ്യമന്ത്രിക്കെതിരെയും കൂടിയാണ് ഈ വിമര്‍ശനം.
പ്രതി ശ്രീരാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചും അമിതവേഗതയിലുമാണ് കാറോടിച്ചതെന്ന് കൂടെയുണ്ടായിരുന്ന യുവതിയും ഓട്ടോ ഡ്രൈവറുമടക്കം നാലുപേര്‍ സാക്ഷിമൊഴികള്‍ നല്‍കിയിട്ടുണ്ട്്. മണിക്കൂറുകള്‍ക്കകം രക്തസാമ്പിള്‍ പരിശോധിച്ച് പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട പൊലീസ് അക്ഷന്തവ്യമായ അപരാധമാണ് കേസിന്റെ കാര്യത്തില്‍ കാണിച്ചിട്ടുള്ളത്. ഉന്നതരുടെ ഇടപെടല്‍ പൊലീസിനുമേല്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. യുവതിയെ തല്‍ക്ഷണം തന്നെ സ്ഥലത്ത്‌നിന്ന് പറഞ്ഞുവിടാനും പ്രതി ശ്രീരാമിന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്ക് സൗകര്യം ഒരുക്കികൊടുക്കാനും ഉന്നതതലത്തില്‍ നീക്കം നടന്നതായാണ് വ്യക്തമായിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കാര്യത്തില്‍ ഈ നിലപാടാണ് സംസ്ഥാന സര്‍ക്കാരും പൊലീസും സ്വീകരിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ കാര്യം പിന്നെ പറയാനുണ്ടോ. 2016 ഒക്ടോബറില്‍ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റത്തിന് പൊലീസ് പിടികൂടി ലോക്കപ്പിലിട്ട പ്രതി പൊലീസ് മര്‍ദ്ദനത്തില്‍ മരിക്കാനിടയായത് ഈ അവസരത്തില്‍ ആലോചനാമൃതമാണ്. ആരാണ് പൊലീസിന്റെ കൈകള്‍ക്ക് വിലങ്ങിട്ടിരിക്കുന്നതെന്ന് കഴിഞ്ഞ കുറച്ചുകാലമായി ലോക്കപ്പ് മരണമടക്കം പൊലീസിനെതിരെ നടക്കുന്ന വിവാദങ്ങളും ആരോപണങ്ങളും ജനങ്ങള്‍ക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഓരോ സംഭവം നടക്കുമ്പോഴും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓരോന്നിനെയും ഒറ്റപ്പെട്ട സംഭവമായി വ്യാഖ്യാനിക്കുകയാണ് ചെയ്തുവരുന്നത്. ഇന്നലെയും ഇദ്ദേഹം അതുതന്നെയാണ് ആവര്‍ത്തിച്ചത്. ബഷീറിന്റെ മരണത്തിന് കാരണക്കാരായവര്‍ ഏത് ഉന്നതനായിരുന്നാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി താഴെ പറയുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ സാങ്കേതികമായും ധാര്‍മികമായും ബാധ്യസ്ഥനാണ്.
പ്രതി ഉന്നതനായ ഐ.ഐ.എസ് ഉദ്യോഗസ്ഥന്‍ ആയതാണോ അദ്ദേഹത്തിന്റെ രക്തസാമ്പിള്‍ 9 മണിക്കൂര്‍ കഴിഞ്ഞ് പരിശോധനക്കെടുക്കാന്‍ പൊലീസ് തയ്യാറായതിന് കാരണം. ശ്രീറാം വെങ്കിട്ടരാമന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റു ഉന്നതരും താമസിക്കുന്ന മേഖലയിലാണ് മദ്യപാന പാര്‍ട്ടിയില്‍ പങ്കെടുത്ത് രാത്രി പാതി അബോധാവസ്ഥയില്‍ കാറോടിച്ചത്. വഴിയില്‍ ബൈക്കുമായി നിന്ന ബഷീറിന് നേരെ ചെന്നിടിക്കുകയായിരുന്നു. എന്നിട്ടും പ്രതിക്ക് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ ലഭിക്കാന്‍ ഇടയായത് എന്തുകൊണ്ടായിരുന്നു. കോടതി ജയിലിലേക്ക് റിമാന്റ് ചെയ്തിട്ടും സ്വകാര്യ ആസ്പത്രിയില്‍ തന്നെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ആഡംബര മുറിയില്‍ ചികിത്സ തുടര്‍ന്നത്. വീണ്ടും കോടതി ഇടപെട്ടപ്പോഴാണ് ജയിലിലേക്ക് മാറ്റിയതെങ്കിലും അവിടെയും ഉന്നതരില്‍ ചിലര്‍ ഇടപെട്ട് സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ബഷീറിനെ അപകടശേഷം താങ്ങിയെടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമന്‍ എങ്ങിനെയാണ് രണ്ടു ദിവസത്തിനകംതന്നെ തീര്‍ത്തും അവശനിലയില്‍ ആംബുലന്‍സില്‍ കിടന്ന് ജയിലിലേക്ക് എത്തിയതെന്ന് പൊലീസിന്റെ ഉന്നതരും ഭരണക്കാരും വ്യക്തമാക്കണം. ജനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കബളിപ്പിക്കുന്ന ഈ നാടകത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നല്ലേ അര്‍ത്ഥം. അതല്ല സര്‍ക്കാരും മുഖ്യമന്ത്രിയും മറ്റും അറിഞ്ഞുകൊണ്ടല്ല ഈ നാടകമെങ്കില്‍ സര്‍ക്കാരിന് മേലെയാണോ കേരളത്തിലെ ഉദ്യോഗസ്ഥവൃന്ദം എന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണം. ശ്രീറാമിനെ സസ്‌പെന്റ് ചെയ്‌തെങ്കിലും പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ച എസ്.ഐ ജയപ്രകാശിനെതിരെ നടപടിയെടുക്കാനും കേസെടുക്കാനും ഇനിയും സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കാത്തത് എന്തുകൊണ്ടാണ്.
സംസ്ഥാനത്ത് നിരവധി ആരോപണങ്ങളാണ് പൊലീസിനെതിരെ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഉയര്‍ന്നുവന്നിരിക്കുന്നത്. വരാപ്പുഴ, നെടുങ്കണ്ടം തുടങ്ങിയ കസ്റ്റഡി മരണങ്ങളിലെ പൊലീസിന്റെ കുറ്റകരമായ ക്രിമിനലിസം തടയുന്നതിനോ അവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനോ തയ്യാറാവാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മറിച്ച് പൊലീസിലെ ക്രിമിനലുകള്‍ക്ക് താങ്ങും തണലും ഉദ്യോഗക്കയറ്റവും ഇഷ്ടപ്പെട്ട ലാവണവും നല്‍കി ആശീര്‍വദിക്കുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്യുന്നത്. സര്‍ക്കാരിന്റെ ഇതപര്യന്തമായ നിലപാടുകളും നയങ്ങളും സംസ്ഥാനത്തെ സാധാരണ പൗരന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമൊക്കെ കടുത്ത പീഡനമാണ് വരുത്തിവെക്കുന്നതെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. മാധ്യമപ്രവര്‍ത്തകരോട് പരസ്യമായി അവരുടെ കൃത്യനിര്‍വഹണത്തെ അവഹേളിക്കുന്ന വിധം ‘കടക്കൂ പുറത്ത്’ എന്ന് ആക്ഷേപിച്ച മുഖ്യമന്ത്രിയാണ് കേരളത്തിന് ഇന്നുള്ളത്. അദ്ദേഹത്തില്‍ നിന്ന് ഒരു മാധ്യമപ്രവര്‍ത്തകന്റെ കേരളത്തിലെ ദാരുണാന്ത്യത്തിന് ഇടവരുത്തിയ സംഭവത്തിലെ പ്രതിക്ക് അര്‍ഹമായതും ന്യായമായതുമായ ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ കഴിയുമെന്ന് ധരിക്കുന്നത് സാമാന്യമായി മൗഢ്യമാകും. പത്രപ്രവര്‍ത്തക സമൂഹത്തെ അവഹേളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെങ്കില്‍ കടുത്ത പ്രതിഷേധത്തെയാണ് സര്‍ക്കാരിന് നേരിടേണ്ടിവരിക.
സാമൂഹ്യമാധ്യമങ്ങളിലെ മാര്‍ക്്‌സിസ്റ്റ് സഖാക്കളുടെ മാധ്യമവിരുദ്ധ നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരിനുമുള്ളതെന്ന് സംശയിക്കുന്നവര്‍ക്ക് മതിയായ മറുപടി നല്‍കാന്‍ സര്‍ക്കാരും സി.പി.എമ്മും ആര്‍ജവം കാട്ടണം. അതല്ലാതെ എന്തെങ്കിലും ചെയ്‌തെന്ന് വരുത്തി പ്രശ്‌നത്തില്‍നിന്നും തടിയൂരാനാണ് ഭാവമെങ്കില്‍ ജനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കടുത്ത പ്രതിഷേധത്തെയാവും സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തുക.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending