Connect with us

Video Stories

പൊതുമേഖലയെ പിറകോട്ടു വലിക്കരുത്

Published

on

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സംസ്ഥാനത്തെ പൊതുവിതരണ മേഖല പാടെ സ്തംഭിച്ചിരിക്കുകയാണ്. സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ക്രിയാത്മക നടപടികള്‍ കൈക്കൊള്ളാത്ത സര്‍ക്കാര്‍ പൊതുവിപണിയിലെ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുന്നത് ആപത്കരമാണ്. നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ അവസരം നല്‍കാതെ, പ്രതിപക്ഷത്തിന്റെ വായമൂടിക്കെട്ടാനുള്ള മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന കാര്യം തീര്‍ച്ച. റേഷന്‍ കടകള്‍ അടച്ചിടുകയും വ്യാപാരികള്‍ സമര ഗോദയിലിറങ്ങുകയും ചെയ്ത സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന്റെ സാധ്യത തേടി പൊതുചര്‍ച്ച നടത്തുന്നതിനു പകരം ഒളിച്ചോടുന്നത് ജനാധിപത്യ സര്‍ക്കാറിന്റെ മര്യാദയല്ല. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളിലുണ്ടായ പ്രതിസന്ധിയേക്കാള്‍ തീക്ഷ്ണമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കൂടിയാണ്. എന്നാല്‍ പൊതുവിതരണ രംഗത്ത് പ്രയാസങ്ങളൊന്നുമില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും രംഗത്തെത്തിയത് ഏത് അടിസ്ഥാനത്തിലാണ്? റേഷന്‍ വ്യാപാരികളുടെ മാത്രം പ്രശ്‌നമായി ഇതിനെ ലഘൂകരിച്ചു കാണാനാവില്ല. വിദൂരമല്ലാത്ത ഭാവിയില്‍ കേരളം കൊടും പട്ടിണിയിലേക്കു നീങ്ങുന്നതു തടയാനുള്ള പ്രായോഗിക നിലപാട് രൂപീകരിക്കേണ്ട സമയമാണിത്. പൊതുജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ചിത്രം കാണാതെ കണ്ണടച്ചു ഇരുട്ടാക്കാനുള്ള കുടിലതന്ത്രം പൊതുസമൂഹം അംഗീകരിക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുതില്‍ ഇടതു സര്‍ക്കാര്‍ അക്ഷന്തവ്യമായ അലംഭാവം തുടര്‍ന്നതാണ് കേരളത്തിന്റെ കഞ്ഞിയില്‍ കല്ലുവീഴാന്‍ കാരണമായത്. മാത്രമല്ല, റേഷന്‍ വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കേന്ദ്ര വിഹിതം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. റേഷന്‍ വിതരണത്തിലെ പാകപ്പിഴവുകള്‍ സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റത്തിന് അവസരമൊരുക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഒരു കിലോ അരിക്ക് അമ്പതു രൂപ വരെ എത്തി നില്‍ക്കുകയാണ്. ധനവകുപ്പും സിവില്‍ സപ്ലൈ വകുപ്പും തമ്മിലെ ചക്കളത്തിപ്പോരും വിഷയം വഷളാക്കുന്നതിന് കാരണമായിട്ടുണ്ട്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിതിലൂടെയുള്ള നഷ്ടം നികത്താന്‍ ബദല്‍ സംവിധാനമൊരുക്കുന്നതിന് ധനകാര്യ വകുപ്പ് സഹകരിക്കുന്നില്ല. അധിക ബാധ്യത ഏറ്റെടുക്കാന്‍ തയാറല്ലെന്ന ധനകാര്യ വകുപ്പിന്റെ കടുംപിടുത്തമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നേരത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ധനമന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും ഉറപ്പിന്‍മേല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും ഇവ്വിഷയത്തില്‍ സര്‍ക്കാറിന് പെട്ടെന്നു പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നുറപ്പ്.
ഭക്ഷ്യ സുരക്ഷാ നിയമം ഇക്കഴിഞ്ഞ ഏപ്രിലില്‍ നടപ്പാക്കുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഫെബ്രുവരി മുതല്‍ അരിവിതരണം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നാലു മാസം മുമ്പത്തെ ഈ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും ജലരേഖയായി കിടക്കുകയാണ്. പ്രയോറിറ്റി ലിസ്റ്റ് സംബന്ധമായ നടപടികള്‍ ഇതുവരെ സര്‍ക്കാറിന് പൂര്‍ത്തിയാക്കാനായിട്ടില്ല. അതിനാല്‍ ആവശ്യമായ റേഷന്‍ വിഭവങ്ങളുടെ കൃത്യമായ കണക്ക് കേന്ദ്ര സര്‍ക്കാറിന് നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. ഏപ്രില്‍ ഒുന്നു മുതല്‍ കേന്ദ്ര വിഹിതം വെട്ടിക്കുറക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും ഇത് ഗൗരവമായി കണ്ട് നടപടികള്‍ വേഗത്തിലാക്കാതെ ഗുരുതരമായ വീഴ്ച വരുത്തുകയായിരുന്നു സര്‍ക്കാര്‍.
എ.പി.എല്‍ കാര്‍ഡുഡമകളുടെ അരി വിഹിതം വെ’ിക്കുറക്കുക മാത്രമല്ല, ബി.പി.എല്ലുകാര്‍ക്ക് പ്രതിമാസം ലഭിക്കു 25 കിലോ അരി 17.5 കിലോയായി കുറക്കുമെന്നും കേന്ദ്രം മുറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പുറമെ എ.പി.എല്‍ സബ്‌സിഡിക്കാര്‍ക്കും അല്ലാത്തവര്‍ക്കുമുള്ള അരിവിഹിതത്തിലും നേര്‍പകുതി കുറവ് വരത്തുമെന്ന് അറിയിച്ചതാണ്. ബി.പി.എല്‍ കാര്‍ഡിലെ ഗോതമ്പിന്റെ അളവ് അഞ്ചു കിലോയില്‍ നിന്ന് 3.65 കിലോയായി കുറക്കാനും തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ സജീവമായ ഇടപെടലുകളുണ്ടാകുമെന്ന് വലിയ വായയില്‍ വീമ്പു പറഞ്ഞ വകുപ്പ് മന്ത്രി ഇപ്പോള്‍ ഉരുണ്ടുകളിക്കുത് കുറ്റകരമായ കൃത്യവിലോപമാണ്. റേഷന്‍ കടകളുടെ എണ്ണം കുറക്കാനുള്ള നീക്കം ഇതിനിടെ നടക്കുന്നുവെന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. സപ്ലൈകോക്ക് വേണ്ടി അര്‍ഹമായ വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ തന്നെ വരാനിരിക്കുന്ന അപകടത്തിന്റെ മണം വ്യക്തമായിരുന്നു. കേരളത്തിന്റെ മണ്ണെണ്ണ വിഹതം ഗണ്യമായ തോതില്‍ വെട്ടിക്കുറച്ചപ്പോള്‍ പ്രതികരണത്തിന്റെ ഒരക്ഷരം പോലും ഉരിയാടാത്ത സര്‍ക്കാറാണിത്. മറ്റു സംസ്ഥാനങ്ങളൊന്നും ഇത്തരം കടുത്ത അവഗണന നേരിടുന്നില്ല എന്ന കാര്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ചിറ്റമ്മ നയവും സംസ്ഥാന സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വവുമാണ് പൊതുവിതരണ മേഖല നിശ്ചലമായതിന്റെ മുഖ്യകാരണങ്ങള്‍. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനുള്ള അവസാന കടലാസു പണികളും പൂര്‍ത്തീകരിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എന്നാല്‍ അവിടിന്നിങ്ങോട്ട് ഇതു വരെ സ്‌ക്രിയമായ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ല. പ്രയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചതാണ് എടുത്തുപറയാനുള്ള ഒരേയൊരു പ്രവര്‍ത്തനം. ഇതുതന്നെ അപാകതകളുടെ കൂത്തരങ്ങായി മാറി എന്നതാണ് വാസ്തവം. ഇപ്പോഴും അപാകതകള്‍ പരിഹരിച്ച് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാറിന് സാധ്യമായിട്ടില്ല.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു ദിവസം പോലും റേഷന്‍ വിതരണം മുടങ്ങിയിട്ടില്ല. ഭക്ഷ്യ സുരക്ഷാ പദ്ധതിയെ സര്‍ക്കാര്‍ വീഴ്ചകളുടെ മറപടിക്കാനുള്ള ശ്രമം പൊതുജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. രാജ്യത്തെ 2 കോടി ജനങ്ങള്‍ക്ക് പ്രത്യക്ഷമായും അതിലേറെ പേര്‍ക്ക് പരോക്ഷമായും പ്രയോജനം ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിന് മാത്രം സങ്കീര്‍ണമാണെ് പറയുന്നതില്‍ അര്‍ഥമില്ല. നടപടിക്രമങ്ങളിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി പദ്ധതിയെ പിറകോട്ടു വലിക്കാനുള്ള നീക്കം കേരളത്തിന്റെ കഞ്ഞികുടി മുട്ടിക്കുമെന്ന തിരിച്ചറിവാണ് സര്‍ക്കാറിനു വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending