Connect with us

Video Stories

തീരദേശ നിയമത്തിലെ ചതിക്കുഴികള്‍

Published

on

നിര്‍മാണ നിരോധന ഇളവുകളടക്കം തീരദേശത്ത് ഭവന നിര്‍മാണ, ടൂറിസം മേഖലക്കു കൂടുതല്‍ ഇളവനുവദിക്കുന്ന പുതിയ തീരദേശ മേഖലാ നിയന്ത്രണ നിയമം നടപ്പിലാവുമ്പോള്‍ 2011 മുതല്‍ തുടരുന്ന നിയന്ത്രണങ്ങള്‍ ഇല്ലാതാവുകയാണ്. തീരദേശ പരിപാലനത്തിനു ജനസാന്ദ്രത കൂടി പരിഗണിച്ച് രണ്ടു മേഖലകളാക്കിയാണ് ഇളവുകള്‍ അനുവദിച്ചത്. ചതുരശ്ര കിലോമീറ്ററില്‍ 2161 ലേറെ ജനസംഖ്യയുള്ള നഗരമേഖലയില്‍ നിര്‍മാണ നിരോധനം 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി കുറച്ചത് കേരളത്തിലെ തീരദേശത്തിന് ഗുണകരമാണ്. നിര്‍മാണങ്ങള്‍ക്ക് ഫ്‌ളോര്‍ ഏരിയ അനുപാതം ബാധകമാക്കുന്നത് മാറ്റി ടൗണ്‍ പ്ലാനിങ് വിഭാഗം അംഗീകരിക്കുന്ന സ്ഥല വിസ്തൃതി സൂചിക അനുസരിച്ചായിരിക്കും അനുമതി. ദ്വീപുകളില്‍ നിര്‍മാണനിരോധനം 50 മീറ്ററില്‍നിന്ന് 20 മീറ്ററാക്കിയിട്ടുണ്ട്. ഇത്തരം ദ്വീപുകളുള്ള സംസ്ഥാനങ്ങള്‍ സംയോജിത തീര പരിപാലന പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ച് അംഗീകാരം നേടിയാല്‍ പുതിയ ചട്ടം നിലവില്‍ വരും.
തീരദേശ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 1991ലാണ് തീര നിയന്ത്രണ വിജ്ഞാപനം കൊണ്ടുവന്നത്. 2011ല്‍ വിജ്ഞാപനം ഭേദഗഗതി ചെയ്തു. വിജ്ഞാപനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ നടപടികളാണ് ഇപ്പോള്‍ തീരദേശ മേഖലാ നിയന്ത്രണ ചട്ടമായി നടപ്പിലാക്കുന്നത്. രാജ്യത്തെ 7,000 കിലോമീറ്റര്‍ തീരമേഖലയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ വലിയ മാറ്റങ്ങള്‍ക്കൊപ്പം പ്രത്യാഘാതങ്ങള്‍ക്കും വഴിയൊരുക്കുമെന്ന ആശങ്കയുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പേരില്‍ റിസോര്‍ട്ട്, റിയല്‍ എസ്‌റ്റേറ്റ് ലോബികള്‍ക്ക് കൂടി വന്‍ ഇളവുകള്‍ അനുവദിക്കുമെന്ന വസ്തുതയും ഇതിന്റെ കൂടെയുണ്ട്.
2011ലെ തീരമേഖലാ വിജ്ഞാപനത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ശൈലേഷ് നായിക്ക് കമ്മിറ്റി റിപ്പോര്‍ട്ട് രണ്ടു തരത്തിലുള്ള മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചത്. തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് വീടും അനുബന്ധ നിര്‍മാണങ്ങളും നടത്തുന്നതിന് ചട്ടങ്ങളില്‍ വരുത്തേണ്ട ഇളവുകളും വിനോദ സഞ്ചാര മേഖലയ്ക്ക് തീരത്ത് നല്‍കേണ്ട ഇളവുകളെപ്പറ്റിയും. ഇതില്‍ മത്സ്യത്തൊഴിലാളികളുടെയും തീരവാസികളുടെയും ആശങ്കകള്‍ ഒരു പരിധി വരെ പരിഹാരം കാണുന്നതാണ് ഇളവുകള്‍.
വീടുനിര്‍മാണത്തിനുള്ള നിയന്ത്രണം കാരണം ദുരിതത്തിലായ തീരദേശവാസികള്‍ക്ക് നിയമത്തിലെ ഇളവുകള്‍ ആശ്വാസമാവും. പരമ്പരാഗത സ്വത്തില്‍ പ്രദേശവാസികള്‍ക്ക് ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ നിയന്ത്രണങ്ങള്‍ നീങ്ങുന്ന ഈ സ്ഥലങ്ങളില്‍ വീടുകള്‍ നിര്‍മ്മിക്കാം. പ്രാദേശിക ചട്ടങ്ങള്‍ മാത്രമേ ഇതിനായി പാലിക്കേണ്ടതുള്ളൂ. പ്രത്യേക അനുമതികള്‍ വേണ്ട. ചതുരശ്ര കിലോമീറ്ററില്‍ 2161 ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ തീരമേഖല 3 എ എന്ന പുതിയ വിഭാഗത്തിലാണ് പെടുക. നിയമപ്രകാരം മത്സ്യ തൊഴിലാളികള്‍ക്ക് നിയന്ത്രിത പരിധിക്ക് അപ്പുറത്ത് ഇതിനകം നടത്തിയ നിര്‍മ്മാണങ്ങള്‍ നിയമപരമാക്കാനാവും. ഇതോടൊപ്പം പുതിയ വീടു നിര്‍മ്മാണവും വീട് വിപുലീകരണവും നടത്താം.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇളവുകളുടെ മറവില്‍ നിയന്ത്രണം നീങ്ങുന്ന സ്ഥലത്ത് ടൂറിസത്തിന്റെ പേരില്‍ വന്‍കിടക്കാരുടെ ഇടപെടലും നിര്‍മാണങ്ങളും നടത്തുമെന്നതാണ് നിയമത്തിലെ ആശങ്ക. നിയമ വിരുദ്ധമായി നടത്തിയ നിര്‍മ്മാണങ്ങള്‍ നിയമപരമാക്കപ്പെടുന്നതിനും ഇടയുണ്ട്. കടലിനോടും കായലിനോടും ചേര്‍ന്ന് നിര്‍മ്മിച്ച് തുടങ്ങിയ റിസോര്‍ട്ടുകളും ഹോട്ടലുകളും ക്രമവല്‍ക്കരിക്കുന്നതോടൊപ്പം പുതിയവ നിര്‍മ്മിക്കുന്നതിനും തുടക്കമാവും. 19-02-1991ന് ശേഷം നിര്‍മ്മിച്ച റോഡുകളും കെട്ടിടങ്ങളും ആധാരമാക്കി അതിന് സമീപം വരെയുള്ള നിര്‍മ്മാണങ്ങള്‍ നിയമപരമാക്കാന്‍ കഴിയില്ലെന്നായിരുന്നു മുന്‍നില. തീരമേഖല രണ്ടില്‍ പുതിയ വിജ്ഞാപനം നിലവില്‍ വരുന്നതിന് മുമ്പ് നിര്‍മ്മിച്ച ഏതൊരു റോഡിനും അംഗീകൃത കെട്ടിടത്തിനു സമീപത്തു വരെയുള്ള എല്ലാ നിര്‍മാണങ്ങളും, ഹോട്ടലുകളും റിസോര്‍ട്ടുകളും അടക്കം ക്രമവല്‍ക്കരിക്കപ്പെടും. തീരമേഖല മൂന്നിലെ വികസന നിരോധിത പ്രദേശത്തുകൂടെ സംസ്ഥാന, ദേശീയ പാതകള്‍ കടന്നു പോകുന്നുവെങ്കില്‍ അതിനടുത്ത് വരെ ഹോട്ടലുകളും റിസോര്‍ട്ടുകളും അനുവദിക്കാമെന്നാണ് പുതിയ ചട്ടം.
കെട്ടിട വിസ്തീര്‍ണത്തിന്റെ അനുപാതത്തിലാണ് മറ്റൊരു മാറ്റം. ഇത് വിസ്തീര്‍ണ്ണം കൂടിയ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും വഴിയൊരുങ്ങും. കുടിലുകള്‍, ശുചിമുറികള്‍, നടവഴികള്‍ തുടങ്ങി ടൂറിസത്തിനായുള്ള താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ലഭിക്കും. കൊച്ചിയിലും വേമ്പനാട് കായലിലെ തുരുത്തുകളിലും തീരങ്ങളിലുമായി നടക്കുന്ന കയ്യേറ്റങ്ങള്‍ അനധികൃതമെന്ന് കോടതി കണ്ടെത്തിയതാണ്. എന്നാല്‍ ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്ക് പുതിയ വിജ്ഞാപനം വഴി നിയമസാധുത ലഭിക്കും. നിലവില്‍ 50 ലധികം വന്‍കിടക്കാരുടെ കയ്യേറ്റങ്ങള്‍ കേസായി മാറിയിട്ടുണ്ട്.
ഏറ്റവും കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതും സംരക്ഷണം അര്‍ഹിക്കുന്നതുമായ പ്രദേശമായ തീരമേഖല ഒന്ന് പ്രദേശങ്ങളും ടൂറിസം മേഖലയ്ക്ക് തുറന്നുകൊടുക്കുന്നു എന്നതാണ് മറ്റൊരു പ്രധാന മാറ്റം. കണ്ടല്‍ക്കാടുകള്‍, മണല്‍ത്തിട്ടുകള്‍, പുറ്റുകള്‍ എന്നിവയൊക്കെ തീരമേഖല ഒന്നിലാണ് വരിക. ഇവിടങ്ങളില്‍ എക്കോ ടൂറിസം പദ്ധതികള്‍ അനുവദിക്കാം. കണ്ടല്‍ കാടുകളിലൂടെ നടത്തം, മരവീടുകള്‍, പരിസ്ഥിതി ചുറ്റിക്കാനുള്ള നടപ്പാതകള്‍ എന്നിവക്ക് പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതിനായി എക്കോ ടൂറിസം പ്ലാന്‍ തയ്യാറാക്കണം.
12 നോട്ടിക്കല്‍ മൈല്‍ സമുദ്രാന്തര്‍ഭാഗത്തിനും പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിലെ നിര്‍മാണത്തിനും മാത്രമേ ഇനി കേന്ദ്രത്തിന്റെ അനുമതി ആവശ്യമുള്ളൂ. ബാക്കിയുള്ളവയ്ക്ക് സംസ്ഥാന അനുമതി മതിയാകും. കൂടുതലായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന് ഇതുവഴി സാധിക്കും. ടൂറിസം, റിയല്‍ എസ്‌റ്റേറ്റു മാഫിയകള്‍ക്ക് സാധ്യതകള്‍ നല്‍കുന്ന നിയമം പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നത് പോരായ്മയാണ്. പരിസ്ഥിതി ലോല മേഖലകളുടെ കാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്ന് പറയുന്നുണ്ടെന്നല്ലാതെ സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്നില്ല. അതുകൊണ്ട്തന്നെ തീരദേശ ആവാസ വ്യവസ്ഥക്കും മല്‍സ്യത്തൊഴിലാളികള്‍ക്കും നാശം ഉണ്ടാക്കുന്ന തരത്തിലുള്ള കയ്യേറ്റങ്ങളും ചൂഷണങ്ങളും ഉണ്ടാക്കാനുള്ള സാഹചര്യമുണ്ട്.
പുതിയ ചട്ടപ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമല്ല ആര്‍ക്കും ഇവിടെ നിര്‍മാണങ്ങള്‍ നടത്താന്‍ പറ്റും എന്നാണ് അപകടകരം. പരിസ്ഥിതി സൗഹാര്‍ദ ജിവിതം നയിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് പുറമെ, കടലിനേയും തീരത്തേയും തകര്‍ക്കുന്ന വന്‍കിട നിക്ഷേപകര്‍ക്കും കെട്ടിടങ്ങള്‍ ഉണ്ടാക്കുകയും പ്രദേശത്ത് ഇടപെടല്‍ നടത്തുകയും ചെയ്യുന്നത് തടയാന്‍ സംവിധാനമുണ്ടാകണം. അല്ലെങ്കില്‍ ബലംപ്രയോഗിച്ചല്ലാതെ മത്സ്യത്തൊഴിലാളികളെ അവരുടെ മേഖലയില്‍ നിന്നും കുടിയിറക്കുന്നതായി ഈ നിയമം മാറും. മത്സ്യത്തൊഴിലാളികളുടെ പേര് പറഞ്ഞു തീരദേശത്തെ സ്വകാര്യമേഖലക്ക് തീറെഴുതാനുള്ള അവസരമായി ചട്ടത്തെ കാണരുത്. പകരം മല്‍സ്യബന്ധനം മാത്രം ജീവനോപാധിയാക്കി കഴിയുന്ന പ്രാദേശിക ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് അനുകൂലമായി നിലകൊള്ളാനുമുള്ള നേട്ടമായി പുതിയ നിയമത്തെ കാണാന്‍ തയ്യാറാവണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending