Connect with us

Video Stories

തീക്കൊള്ളികൊണ്ട് തല ചൊറിയരുത്

Published

on

കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ വാക്ക്‌കൊണ്ട് വീണ്ടും ഇന്ത്യയെ വേദനപ്പിക്കുകയാണ് പാകിസ്താന്‍. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെയും സിവിലിയന്മാരെയും അതിക്രൂരമായി കൊന്നൊടുക്കിയ ഭീകരവാദികളെ പാലൂട്ടുന്ന പാകിസ്താന്‍ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. 44 സൈനികരുടെ രക്തം കുടിച്ചു വായടക്കും മുമ്പ് ഇന്ത്യയുടെ ആത്മാഭിമാനം ചോദ്യംചെയ്യുന്ന ഇമ്രാന്‍ഖാന്‍ അതിരുവിടുന്നത് അത്യാപത്താണ്. ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തങ്ങളെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇന്നലെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വീരവാദം മുഴക്കിയത്. പുല്‍വാമയിലെ ആക്രമണം കൊണ്ട് പാകിസ്താന് യാതൊരു നേട്ടവും ഉണ്ടാകാനില്ലെന്നും ഇന്ത്യ തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ നടപടിയെടുക്കാന്‍ പാക് സര്‍ക്കാര്‍ തയാറാണെന്നും വീമ്പുപറഞ്ഞ ഇമ്രാന്‍ഖാന്‍ ഇരുട്ട് കൊണ്ട് ദ്വാരമടക്കുകയാണ്. ചാവേറാക്രമണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തതാണ്. എന്നിട്ടും തെളിവുതേടുന്ന പാക് ഭരണകൂടം ആരെയാണ് വിഡ്ഢിയാക്കുന്നത്?. ഭീകരാക്രമികളെ കയറൂരിവിട്ട് ഇന്ത്യയില്‍ ചോരപ്പുഴയൊഴുക്കുന്ന പാകിസ്താന്‍ മുമ്പും പല സ്‌ഫോടന കേസുകളില്‍ ഇതുതന്നെയാണ് ആവര്‍ത്തിച്ചിരുന്നത്. പാര്‍ലമെന്റ് ആക്രമണ കേസിലും മുംബൈ-ഉറി ഭീകരാക്രമണങ്ങളിലുമെല്ലാം പാകിസ്താന്റെ പല്ലവി ഇതുതന്നെയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഴുവന്‍ തെളിവുകളും കൈമാറിയിട്ടും ചെറുവിരലനക്കാന്‍ പോലും കഴിയാത്ത പാകിസ്താനാണ് വീണ്ടും തെളിവുതേടി കൊഞ്ഞനം കുത്തുന്നത്. നിരപരാധിത്വത്തിനു നൂലിഴപോലും ബാക്കിവെക്കാതെയാണ് മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റപത്രം ഇന്ത്യ പാകിസ്താന് കൈമാറിയത്. ഹാഫിസ് സഈദിന്റെയും അജ്മല്‍ കസബിന്റെയും നേരിട്ട ഇടപെടലുകള്‍ മാത്രമല്ല, പാക് സൈന്യത്തിന്റെ സഹായം പൂര്‍ണമായും പ്രതിപാദിക്കുന്ന തെളിവു ഭാണ്ഡക്കെട്ടുകളില്‍ അള്ളിപിടിച്ചിരുന്നാണ് പുല്‍വാമ ചാവേറാക്രമണത്തിന്റെ തെളിവു ചോദിക്കുന്നത്.
ഇന്ത്യയില്‍ ഭീകരത അഴിച്ചുവിട്ട് നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ജെയ്‌ഷെ മുഹമ്മദിന്റെ തുറന്നുപറച്ചില്‍ പോരെന്നാണ് പാക്‌സിതാന്റെ പക്ഷം. ഇനിയും അക്രമങ്ങള്‍ അഴിച്ചുവിടുമെന്നാണ് ഇന്നലെ ജെയ്‌ഷെ മുഹമ്മദ് ഭീഷണി വീഡിയോയില്‍ പറഞ്ഞിട്ടുള്ളത്. ജമ്മുകശ്മീരിനെ അടര്‍ത്തിമാറ്റി പാകിസ്താനൊപ്പം ചേര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ചോരക്കളി. ലഷ്‌ക്കറെ ത്വയ്ബ, ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് സകല സഹായവും ചെയ്യുന്ന ജെയ്‌ഷെ മുഹമ്മദിന് താലിബാന്‍, അല്‍ഖ്വയ്ദ തുടങ്ങിയ അന്താരാഷ്ട്ര ഭീകര സംഘടനകളുമായി അടുത്ത ബന്ധമാണുള്ളത്. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് പാകിസ്താന്‍ ജെയ്ഷിനെ പാലൂട്ടിവളര്‍ത്തുന്നത്. ഇന്ത്യ മാത്രമല്ല, ഐക്യരാഷ്ട്രസഭയും റഷ്യ, കാനഡ, ബ്രിട്ടന്‍, അമേരിക്ക, ആസ്‌ട്രേലിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും ജെയ്‌ഷെ മുഹമ്മദിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതാണ്. മൗലാനാ മസ്ഊദ് അസ്ഹറെന്ന പാക് ഭീകരന്‍ രൂപീകരിച്ച ഭീകര സംഘടന തന്നെയാണ് നൂറുകണക്കിന് ആളുകളെ നിഷ്ഠൂരമായി കൊന്നൊടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിലെ ശക്തി. 2016ല്‍ പത്താന്‍കോട്ട് സൈനിക കേന്ദ്രം ആക്രമിച്ചതും ജെയ്‌ഷെ മുഹമ്മദാണ്. പാക്കിസ്താനും പാക് ചാരസംഘടനഐ.എസ.്‌ഐയും പറയുന്നതനുസരിച്ചാണ് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നിട്ടും 44 സൈനികരെ കൊന്നുതള്ളി ആനന്ദനൃത്തം ചവിട്ടി അതേറ്റു പറഞ്ഞ ജെയ്‌ഷെ മുഹമ്മദിനെ പാകിസ്താന് അറിയാതെ പോകുന്നത് എങ്ങനെയാണ്? ഉറങ്ങുകയല്ല, പാകിസ്താന്‍; ഉറക്കം നടിക്കുകയാണ്. അതുകൊണ്ടുതന്നെ അവരെ ഉണര്‍ത്താനാവുകയുമില്ല.
ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടിക്ക് ആലോചിക്കുന്നുണ്ടെന്ന വിഹ്വലതയില്‍ വിളറിപൂണ്ടാണ് ഇന്നലെ ഇമ്രാന്‍ഖാന്‍ പ്രസ്താവനയുമായി രംഗത്തുവന്നത്. ഭീകരാക്രമണം നടന്ന് മൂന്നു ദിവസം മിണ്ടാതിരുന്ന പാകിസ്താന്‍ പ്രധാനമന്ത്രി പാകിസ്താന്‍ സൈന്യം രചിച്ച തിരക്കഥ ഇന്നലെ വായിക്കുക മാത്രമാണ് ചെയ്തത്. ‘തോക്കെടുത്തവര്‍ വാഴില്ല’ എന്ന ഇന്ത്യയുടെ മുന്നറിയിപ്പാണ് പാകിസ്താനെ പേടിപ്പെടുത്തിയതെന്നര്‍ത്ഥം. സൈന്യത്തിന്റെ പാവ സര്‍ക്കാറില്‍നിന്ന് ഇതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇന്ത്യയുടെ കടുത്ത നിലപാടിനെതുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസിന് കത്തയച്ചിരുന്നു. മേഖലയില്‍ തങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും ഇന്ത്യ അവരുടെ സൈന്യത്തെ പാകിസ്താനെതിരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് കത്തില്‍ പരിതപിച്ചിട്ടുള്ളത്. പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്നാണ് പാകിസ്താന്റെ ആവശ്യം. ആക്രമണം തുടങ്ങാന്‍ എളുപ്പമായിരിക്കുമെന്നും എന്നാല്‍ അതവസാനിപ്പിക്കുക അത്ര എളുപ്പമായിരിക്കില്ലെന്നുമാണ് ഇമ്രാന്‍ഖാന്‍ ഭീഷണിപ്പെടുത്തുന്നത്. ഭൂതകാലത്തില്‍ ജീവിക്കാനാണോ ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ചോദിച്ചിരിക്കുകയാണ്. ഓലപ്പാമ്പ് കാണിച്ച് ഇന്ത്യയെ പേടിപ്പിച്ചുനിര്‍ത്താമെന്ന വ്യാമോഹമാണ് ഇമ്രാന്റെ വാക്കുകളില്‍നിന്നു വ്യക്തമാകുന്നത്. മേഖലയില്‍ സമാധാനവും സ്ഥിരതയും തങ്ങളാഗ്രഹിക്കുന്നുണ്ടെന്നാണ് പാക് പ്രധാനമന്ത്രിയുടെ അവകാശവാദം. ഇന്ത്യന്‍ സര്‍ക്കാര്‍ ചില ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളില്‍ മുതലെടുപ്പ് നടത്താന്‍വേണ്ടി പാകിസ്താന്‍ വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന നിലപാടാണ് പാകിസ്താനുള്ളത്. ‘ഇന്ത്യ അധീന കശ്മീരിലെ ഒരു പൗരനാണ് ആക്രമണം നടത്തിയതെന്നും ഒരന്വേഷണം പോലുമില്ലാതെ അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കുമേല്‍ കെട്ടിവെക്കാന്‍ ഇന്ത്യ ധൃതി കൂട്ടുകയാണെന്നും’ പാക് വിദേശകാര്യമന്ത്രി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനയച്ച കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ഈ നിമിഷം വരെയും പിന്മാറാത്ത ജെയ്‌ഷെ മുഹമ്മദിന്റെ ‘ഏറ്റുപറച്ചില്‍’ നിലനില്‍ക്കെ പാകിസ്താന്റെ പുതിയ തിരക്കഥ പ്രഹസനമാണെന്ന കാര്യം തീര്‍ച്ച. പാക് അധീന കശ്മീരില്‍നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരുടെ വന്‍ സംഘം തമ്പടിച്ചിരിക്കുന്നുവെന്ന സൈന്യത്തിന്റെ വെളിപ്പെടുത്തല്‍ കേന്ദ്ര സര്‍ക്കാര്‍ കേട്ടില്ലെന്നു നടിച്ചതും ദുരന്തത്തെ വിളിച്ചുവരുത്തിയതിന് കാരണമായിട്ടുണ്ട്. ഭീകരര്‍ നിലയുറപ്പിക്കുന്നതിന് പാക് അധീന കശ്മീരില്‍ തയാറായ ‘ടെറര്‍ ലോഞ്ച് പാഡ്’ താവളങ്ങള്‍ അതിര്‍ത്തിയെ അസ്വസ്ഥപ്പെടുത്തി തുടങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ആറു മാസമായി വെടിവെപ്പിലും ഏറ്റുമുട്ടലുകളിലുമായി സൈനികരുള്‍പ്പെടെ നിരവധി ജീവനുകളാണ് ഇക്കാരണത്താല്‍ പൊലിഞ്ഞുവീണത്. ഭരണമാറ്റം പാകിസ്താന്റെ മനോഗതിയില്‍ മാറ്റം വരുത്തിയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ക്രൂരമായ നരഹത്യകളത്രയും. ഇതിനെ ന്യായീകരിക്കുന്ന പാക് ഭരണകൂടം ഭീകരവാദികളുടെ കുഴലൂത്തുകാരാവുകയാണ്. തന്ത്രപ്രധാന നിലപാടുകളിലൂടെ പാകിസ്താന്റെ തീക്കളി അവസാനിപ്പിക്കാന്‍ രാജ്യം ഒറ്റക്കെട്ടാവേണ്ട സന്ദര്‍ഭമാണിത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending