Connect with us

Video Stories

ഇപ്പോള്‍ എല്ലാം ശരിയായോ?

Published

on

തിരുവനന്തപുരം നഗരത്തേയും പരിസരപ്രദേശങ്ങളേയും രണ്ടാഴ്ചയോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷം ഇപ്പോള്‍ ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്. നാട്ടില്‍ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷത്തേയും നേതാക്കള്‍ തുല്യ താല്‍പര്യത്തോടെ ഒരു മേശക്കു ചുറ്റുമിരിക്കാനും ചര്‍ച്ച നടത്താനും കാണിച്ച വിശാല മനസ്സ്, പക്ഷേ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനുള്ള അവകാശം കേരള ജനതക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്.

ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തോടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ കൊടി നാട്ടലുമായി ബന്ധപ്പെട്ട് തുടങ്ങിയ സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷം പാരമ്യതയില്‍ എത്തിയത്. ഇരുപക്ഷത്തേയും ഓഫീസുകള്‍ ആക്രമിച്ചുകൊണ്ട് തുടങ്ങിയ സംഘര്‍ഷം വൈകാതെ തന്നെ ഒരു ജീവനെടുക്കുന്നതിലെത്തി. തൊട്ടുപിന്നാലെ തന്നെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നടപടികളും ഇരുപക്ഷത്തുനിന്നുമുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ഗവര്‍ണറേയും മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാര്‍ വിരല്‍ ചൂണ്ടിയപ്പോഴേക്കും സംസ്ഥാന മുഖ്യമന്ത്രി സംഘര്‍ഷം അവസാനിപ്പിക്കാമെന്ന് ഉറപ്പു കൊടുത്തത് തെറ്റായിപ്പോയെന്ന് വിമര്‍ശിച്ചത് സ്വന്തം പാര്‍ട്ടിക്കാരും മുന്നണിയിലെ കൂട്ടുകക്ഷികളും തന്നെയാണ്. നാട്ടില്‍ സമാധാനം വേണമെന്നത് ആഗ്രഹിക്കുന്ന ഭരണാധികാരിയെ സംബന്ധിച്ചിടത്തോളവും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് പ്രഥമ പരിഗണനയുള്ള കാര്യം തന്നെയാണ്.

ആ നിലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ കുറ്റം പറയാനാകില്ല. എന്നാല്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇടപെടാന്‍ ഗവര്‍ണറും കേന്ദ്രസര്‍ക്കാറും വടിയെടുക്കുന്നതു വരെ കാത്തിരിക്കണമായിരുന്നണോ എന്ന ചോദ്യം അത്ര ലാഘവത്തോടെ കാണാനാവില്ല.
അതിനേക്കാള്‍ പ്രസക്തമായ ചില ചോദ്യങ്ങള്‍ കൂടിയുണ്ട്.

ആദ്യം സമാധാന ചര്‍ച്ച നടന്നത് സി.പി.എമ്മിന്റേയും ആര്‍.എസ്.എസിന്റെയും സംസ്ഥാന നേതാക്കള്‍ തമ്മിലാണ്. അതും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍. അപ്പോള്‍ തന്നെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരികയും ചെയ്തു. നേതാക്കള്‍ പരസ്പരം ഹസ്തദാനംചെയ്ത് പിരിഞ്ഞതിനു പിന്നാലെതന്നെ സംഘര്‍ഷം അവസാനിച്ചുവെങ്കില്‍ നേതൃതലത്തിലെ നിര്‍ദേശങ്ങള്‍ക്കും അക്രമസംഭവങ്ങളില്‍ പങ്കുണ്ടായിരുന്നുവെന്നു തന്നെയല്ലേ കരുതേണ്ടത്. കണ്ണൂരിലും കോട്ടയത്തും ഉള്‍പ്പെടെ താഴെ തലങ്ങളില്‍ നടന്ന സി.പി.എം – ആര്‍.എസ്.എസ് ചര്‍ച്ച ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനം മാത്രമായിരുന്നില്ലേ. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പ്രഖ്യാപിക്കുമ്പോള്‍ അതിനര്‍ത്ഥം ഇരുപക്ഷവും അറിഞ്ഞുകൊണ്ടുള്ള നാടകങ്ങള്‍ മാത്രമാണ് അരങ്ങേറുന്നതെന്നല്ലേ…

സംഘര്‍ഷവും സമാധാന ചര്‍ച്ചയും ബി.ജെ.പിയും ആര്‍.എസ്.എസും ആസൂത്രണം ചെയ്ത തട്ടിപ്പ് മാത്രമായിരുന്നോ എന്ന ചോദ്യത്തിന് കൂടി ഉത്തരം നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി ഏറ്റവും വലിയ അഴിമതി ആരോപണങ്ങളെ നേരിട്ട വേളയില്‍ തന്നെയാണ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് തലസ്ഥാന നഗരി വേദിയായത് എന്നതിനെ യാദൃഛികമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അഴിമതിക്കെതിരായ ബി.ജെ.പിയുടെ പോരാട്ടം കാപട്യമാണെന്ന് ഇതിനകം തന്നെ തിരിച്ചറിയപ്പെട്ടതാണ്. എന്നാല്‍ വര്‍ഗീയത ഊതിക്കത്തിച്ചും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വ്യാപകമാക്കിയും ബിഫ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നും ഇതിന് തന്ത്രപരമായി മറയിടാനാണ് രാജ്യം മുഴുവന്‍ ബി.ജെ.പിയും സംഘ്പരിവാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളംപോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് സംഘ്പരിവാറിന്റെ ഈ വര്‍ഗീയ കുതന്ത്രങ്ങള്‍ ഏശാതെ പോകുന്നത്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പകരം രാഷ്ട്രീയ സംഘര്‍ഷമാണ് കേരളത്തില്‍ കുറേക്കൂടി സാധ്യതയെന്ന ആര്‍.എസ്.എസിന്റെ തിരിച്ചറിവാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ പ്രേരണയെന്ന് പകല്‍പോലെ വ്യക്തമാണ്. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്നത് കേവലം അഴിമതി ആരോപണം മാത്രമല്ല. പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പരിശോധനയില്‍ സത്യമെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്ത തുറന്ന വസ്തുതയാണ്. ആ സത്യം അതിന്റെ എല്ലാ വികൃത മുഖങ്ങളോടെയും മാധ്യമങ്ങള്‍ അനാവരണം ചെയ്യാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് തലസ്ഥാനം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വേദിയായത്. അഴിമതി ആരോപണം ചര്‍ച്ചകളില്‍ വരുന്നതിനെ തന്ത്രപൂര്‍വ്വം വഴിതിരിച്ചു വിടുകയായിരുന്നോ തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തിനു പിന്നിലെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ബാധ്യതയും ആഭ്യന്തര വകുപ്പിനുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമല്ല. അത്തരം കൊലപാതകങ്ങളില്‍ മിക്കപ്പോഴും ആര്‍.എസ്.എസും സി.പി.എമ്മും തന്നെയായിരുന്നു മുഖാമുഖം. ചോരക്കറ കൊണ്ട് കണ്ണൂരിന്റെ ഭൂപടത്തിന് ഭീതിയുടെ നിറം പകര്‍ന്നു നല്‍കിയപ്പോഴൊന്നും ഇല്ലാത്ത ആധി ഇപ്പോള്‍ എന്തിനാണ്. ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും ദളിത് വേട്ടയും അടിക്കടി ആവര്‍ത്തിക്കപ്പെടുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആവശ്യമില്ലാത്ത രാഷ്ട്രപതി ഭരണ വാദവുമായി ആര്‍.എസ്.എസ് രംഗത്തെത്തുന്നതിനു പിന്നിലും അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് പറന്നെത്തി രാഷ്ട്രീയ കൊലപാതകത്തിന് മുമ്പെങ്ങുമില്ലാത്ത വിധം ദേശീയ പരിവേഷം നല്‍കുന്നതിനു പിന്നിലുമുള്ള അജണ്ട അഴിമതിക്കഥകള്‍ക്ക് മറയിടല്‍ അല്ലാതെ മറ്റൊന്നുമല്ല. അത് തിരിച്ചറിയാന്‍ കഴിയാതെ, സംഘ് പരിവാര്‍ മെനയുന്ന താളത്തിനൊത്ത് തുള്ളുന്ന നിലയിലേക്ക് സി.പി.എം തരംതാഴുന്നത് രാജ്യത്തെ മതേതര മനസ്സുകളെയാണ് മുറിവേല്‍പ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending