Connect with us

Culture

കനക്കുന്ന വേനല്‍ പ്രചരണ സമയം ക്രമീകരിച്ച് മുന്നണികള്‍

Published

on

ഫൈസല്‍ മാടായി
കണ്ണൂര്‍

പ്രചാരണ തുടക്കത്തില്‍ ചുട്ടുപൊള്ളുന്ന ചൂടാണ് സ്ഥാനാര്‍ത്ഥികളേയും മുന്നണിയേയും പ്രതിരോധത്തിലാക്കുന്നത്. എന്നാല്‍ കത്തുന്ന വേനല്‍ചൂടിനേയും തോല്‍പ്പിക്കണം ഗോദയില്‍ പോര് മുറുകുമ്പോള്‍.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചാണ് ചൂട് കനക്കുന്നത്. കൊല്ലുന്ന ചൂടാണ് ഇത്തവണ. ഈ അവസ്ഥയില്‍ ചൂടിനെയും പിടിച്ച് കെട്ടണം. ചൂടിനെ അതിജീവിക്കാനുള്ള തന്ത്രങ്ങളും കൂടി ആവിഷ്‌ക്കരിക്കണം തെരഞ്ഞെടുപ്പ് ഗോദയില്‍. ഇപ്പോള്‍ തന്നെ കടുത്ത ചൂടാണെങ്കില്‍ ഏപ്രില്‍ പിറക്കുമ്പോഴേക്കും കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നവരും വെന്തു പരുവമാകുന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളിലെ ചൂട്.
മെയ് ആദ്യവാരത്തോടെ തുടങ്ങുന്ന വേനല്‍ മഴയാണ് മുന്‍ വര്‍ഷങ്ങളില്‍ ചൂടിന് അല്‍പം ആശ്വാസമേകിയത്. ആ ദിവസമെത്തുമ്പോഴേക്കും കേരളത്തില്‍ വോട്ടെടുപ്പ് കഴിയും. വോട്ടെണ്ണുന്നത് വരെ ഉരുകുന്നതാകും ടെന്‍ഷന്‍. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പുറംജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുറത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിയന്ത്രണം വെച്ചാല്‍ വീട്ടില്‍ കുത്തിയിരിക്കാനുമാകില്ല. സൂര്യാഘാത ഭീഷണിയും സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ആശങ്കയിലാക്കുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ചില്‍ അനുഭവപ്പെട്ടതിനേക്കാള്‍ കടുത്ത ചൂടാണ് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍. പാലക്കാട്ട് 39 ഡിഗ്രിവരെ ചൂട് അനുഭവപ്പെടുന്നുണ്ട്. ഇത്തവണ 0.5 മുതല്‍ ഒരു ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കണക്ക് കൂട്ടല്‍. ചൂട് ശക്തി പ്രാപിക്കുന്ന ഏപ്രില്‍ രണ്ടാം വാരം മുതലാകും ഇത്. സൂര്യതാപത്തിന് ഉള്‍പ്പെടെ സാധ്യതയുള്ള സമയമാണിത്. പാലക്കാട്, തൃശൂര്‍, പുനലൂര്‍ മേഖലകളിലാവും ഏറ്റവും ഉയര്‍ന്ന വേനല്‍ച്ചൂട്. ഇന്നലെ പാലക്കാട്ട് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 36.5 ഡിഗ്രി സെല്‍ഷ്യസാണ്. പുനലൂരില്‍ 37 ഡിഗ്രി. കണ്ണൂരില്‍ 36 ഉം കോഴിക്കോട്ട് 31 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ താപനില 35 ഡിഗ്രിക്കു മുകളിലാണ്. തിരുവനന്തപുരം,കോട്ടയം ജില്ലകളിലും ചൂട് ശരാശരി താപനിലയേക്കാള്‍ മൂന്ന് ഡിഗ്രിവരെ ഉയര്‍ന്നിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ചൂടും കൂടി.
ചൂട് കൂടുന്നതിനനുസരിച്ച് പ്രചാരണ സമയം ക്രമീകരിക്കുന്നതിനെ കുറിച്ചും മുന്നണി നേതാക്കള്‍ ആലോചിക്കുന്നുണ്ട്. രാവിലെ നേരത്തേ പ്രചാരണത്തിന് ഇറങ്ങുക. ഉച്ചയ്ക്ക് 12 മണിയോടെ ഇടവേള നല്‍കി മൂന്ന് മണിയോടെ വീണ്ടും തുടങ്ങുക. ഇത്തരത്തിലാണ് ആലോചന.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending