Connect with us

Culture

ബര്‍മിങാം ടെസ്റ്റ്: ഇന്ത്യക്ക് തോല്‍വി; കുറാന്‍ കളിയിലെ താരം

Published

on

ബര്‍മിങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്്റ്റ് പരമ്പരിയിലെ ആദ്യടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 31 റണ്‍സിനാണ് ആതിഥേയര്‍ ജയിച്ചു കയറിയത്. ഇതോടെ അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. നാലാം ദിനമായ ഇന്നലെ കളി തുടങ്ങുമ്പോള്‍ അഞ്ചു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ 84 റണ്‍സ് കൂടി ആവശ്യമായിരുന്ന ഇന്ത്യക്ക് 52 റണ്‍സ് ചേര്‍ക്കുന്നതിനിടെ വിക്കറ്റുകളെല്ലാം നഷ്ടമാവുകയായിരുന്നു. ഓള്‍റൗണ്ട് മികവ് പ്രകടിപ്പിച്ച സാം കുറാന്‍ ആണ് കളിയിലെ കേമന്‍.

സ്‌കോര്‍ ചുരുക്കത്തില്‍: ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 287 (ജോ റൂട്ട് 80, ബെയര്‍സ്റ്റോ 70, കീറ്റണ്‍ ജെന്നിങ്സ് 42. അശ്വിന്‍ 4/62). ഇന്ത്യ ഒന്നാം ഇന്നിങ്സ് 274 (വിരാത് കോലി 149, ശിഖര്‍ ധവാന്‍ 26. കുറാന്‍ 4/74). ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് 180 (കുറാന്‍ 63, ബെയര്‍സ്റ്റോ 28. അശ്വിന്‍ 4/59). ഇന്ത്യ രണ്ടാം ഇന്നിങ്സ് 162 (വിരാത് കോലി 51, ഹര്‍ദിക് പാണ്ഡ്യ 31. ബെന്‍ സ്റ്റോക്സ് 4/40). ആഗസ്ത് ഒമ്പതിന് രണ്ടാം ടെസ്റ്റിന് തുടക്കമാവും.

43 റണ്‍സുമായി കോലിയും 18 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും ക്രീസില്‍ നില്‍ക്കെ വിജയപ്രതീക്ഷയുണ്ടായിരുന്ന ഇന്ത്യക്ക് ഇന്നലെ ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ജെയിംസ് ആന്റേഴ്സന്റെ ഓവറിലെ അവസാന പന്തില്‍ കാര്‍ത്തിക്കിന്റെ ബാറ്റിലുരസിയ പന്ത് സെക്കന്റ് സ്ലിപ്പില്‍ ഡേവിഡ് മലാന്‍ കൈയിലൊതുക്കുകയായിരുന്നു. നാലാം ദിനത്തില്‍ ഇന്ത്യക്ക് ഒരു റണ്‍ പോലും കൂടിച്ചേര്‍ക്കാന്‍ കഴിയുന്നതിനു മുമ്പാണ് ഇംഗ്ലണ്ട് ആഞ്ഞടിച്ചത്. പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യയും കോലിയും ക്ഷമയോടെ ഇന്നിങ്സ് മുന്നോട്ടു നയിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും തളിരിട്ടു. സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കോലി പ്രതിരോധത്തിലൂന്നിയപ്പോള്‍ പാണ്ഡ്യയാണ് ഈ ഘട്ടത്തില്‍ കൂടുതലായും റണ്‍സ് കണ്ടെത്തിയത്. ആന്റേഴ്സനെതിരെ ബൗണ്ടറി കണ്ടെത്തിയ കോലി അര്‍ധശതകം പിന്നിട്ടു.

ബ്രോഡിനെ ഒരു ഓവറില്‍ രണ്ടുതവണ അതിര്‍ത്തികടത്തിയ പാണ്ഡ്യ, സമ്മര്‍ദം ആതിഥേയരില്‍ അടിച്ചേല്‍പ്പിക്കുന്നതിനിടെ മത്സരത്തിന്റെ ഗതി നിര്‍ണയിച്ച വിക്കറ്റ് ഇംഗ്ലണ്ട് നേടി. ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ കോലി (51) പുറത്ത്. ഫുള്‍ ലെങ്തില്‍ വന്ന പന്ത് ഫല്‍ക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. അംപയര്‍ അലീം ദാറിന്റെ തീരുമാനത്തിനെതിരെ കോലി റിവ്യൂ ചെയ്തെങ്കിലും കാര്യമുണ്ടായില്ല.

അതേ ഓവറില്‍ തന്നെ അടുത്ത വിക്കറ്റും നഷ്ടമായി. മുഹമ്മദ് ഷമി (0) വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ഇന്ത്യ എട്ടിന് 141 എന്ന നിലയിലേക്ക് പതിച്ചു. പിന്നീടുവന്ന ഇശാന്ത് ശര്‍മ രണ്ട് ബൗണ്ടറികളുമായി പ്രതീക്ഷ പകര്‍ന്നെങ്കിലും ആദില്‍ റാഷിദിന്റെ സ്പിന്നിനു മുന്നില്‍ ചുവടുപിഴച്ചു. ഗൂഗ്ലിയില്‍ ഇശാന്തിന്റെ പാഡില്‍ പന്ത് കൊണ്ടപ്പോള്‍ ആദില്‍ ചെയ്ത അപ്പീല്‍ അംപയര്‍ നിരസിച്ചെങ്കിലും റിവ്യൂവിലൂടെ ഇംഗ്ലണ്ട് വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു.

ഹര്‍ദിക് പാണ്ഡ്യ (31) പത്താമനായാണ് പുറത്തായത്. ഓഫ്സൈഡിനു പുറത്തുവന്ന പന്തില്‍ ബാറ്റുവെച്ച മുംബൈ താരം സ്ലിപ്പില്‍ കുക്കിന് ക്യാച്ച് നല്‍കുകയായിരുന്നു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending