Connect with us

Video Stories

പിതാവിന്റെ നാട്ടില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഹസീബ് ഹമീദ്

Published

on

മുംബൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ തയാറെടുക്കുന്ന ഇംഗ്ലീഷ് ഓപണര്‍ ഹസീബ് ഹമീദിന് ഇന്ത്യ അന്യദേശമല്ല. ഹസീബിന്റെ പിതാവ് ഇസ്്മാഈല്‍ ഗുജറാത്തിലെ ബാറക് സ്വദേശിയാണ്. ഇന്ത്യയില്‍ വെച്ച് 2004ലാണ് ഹസീബ് ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ പഠിച്ചത്. മൂത്ത സഹോദരന്‍ സഫ്‌വാനോടൊത്ത് ബാന്ദ്രയില്‍ കളിക്കാനെത്തിയപ്പോള്‍ അവിടെ പ്രാക്ടീസിനെത്തിയ സച്ചിനെ ആദ്യമായി കാണുന്നത്. അന്ന് ഏഴു വയസായിരുന്നു ഹസീബിന്റെ പ്രായം. സഹോദരനൊപ്പം കൂട്ടു വന്ന ഹസീബിന് അന്ന് സച്ചിനൊപ്പം ഫോട്ടോയെടുക്കാനായതാണ് വലിയ നേട്ടം. സച്ചിനെ കാണാന്‍ നിറയെ ആളുകളെത്തിയതാണ് ക്രിക്കറ്റിന്റെ ജനപ്രീതി ഹസീബിന് മനസിലാക്കാനായത്.

അന്നാണ് ക്രിക്കറ്റാണ് തന്റെ ഭാവിയെന്ന് ഹസീബ് മനസിലാക്കിയതെന്ന് സഹോദരന്‍ സഫ്‌വാന്‍ പറയുന്നു. ബാറ്റിങ്ങിന്റെ ആദ്യ പാഠങ്ങള്‍ മുംബൈയിലെ മൈതാനങ്ങളില്‍ നിന്നുമാണ് ഹസീബ് അഭ്യസിച്ചത്. 2010ല്‍ തന്റെ 13-ാമത്തെ വയസില്‍ ഹസീബ് മുംബൈയിലെ ബോംബെ സ്‌കൂള്‍ ഓഫ് ബാറ്റ്‌സ്മാന്‍ഷിപ്പില്‍ പരിശീലനം നേടിയത്. ഹസീബിന്റെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്ത് റിട്ടയേര്‍ഡ് പൊലീസുകാരനും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അംഗവുമായ ഇഖ്ബാല്‍ ഷെയ്ഖും തമ്മിലുള്ള ബന്ധമാണ് ഹസീബിന് ബാറ്റിങ് പ്രാക്ടീസ് ലഭിക്കാന്‍ കാരണം.

കോച്ച് വിദ്യാ പരാദ്കറില്‍ നിന്നും ബാറ്റിങിന്റെ ടെക്‌നിക്കുകള്‍ മൂന്നു മാസത്തോളം ഹസീബ് അഭ്യസിച്ചു. രാവിലേയും വൈകുന്നേരവുമായി നാലു മണിക്കൂറോളം ഹസീബ് പ്രാക്ടീസ് ചെയ്തിരുന്നതായി പരാദ്കര്‍ പറയുന്നു. സന്നാഹ മത്സരങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റു വീശിയ ഹസീബ് മിക്ക അവസരങ്ങളിലും പുറത്തായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഈ രീതിയില്‍ കളി തുടര്‍ന്നാല്‍ താമസിയാതെ ഇംഗ്ലീഷ് ദേശീയ ടീമില്‍ എത്തുമെന്ന് താന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നതായി പരാദ്കര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഹസീബിനെ ഇംഗ്ലീഷ് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയതറിഞ്ഞ് ഏറെ അഭിമാനം തോന്നിയതായും അദ്ദേഹം പറഞ്ഞു. 14-ാമത്തെ വയസിലാണ് ഹസീബ് ഇംഗ്ലണ്ടിലെ ബോള്‍ട്ടന്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഫാണ്‍വര്‍ത് സോഷ്യല്‍ സര്‍ക്കിളിനു വേണ്ടിയാണ് അദ്ദേഹം കളിച്ചത്. താമസിയാതെ ലങ്കാഷയര്‍ അക്കാഡമിയില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 2012ല്‍ എത്തി. മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ആഷ്‌ലി ഗൈല്‍സായിരുന്നു അവിടെ പരിശീലകന്‍. ആഷ്‌ലി ഗൈല്‍സ് മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഹസീബിന്റെ കഴിവുകളെ കുറിച്ച് വാനോളം പുകഴ്ത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനൊപ്പം ശ്രീലങ്കയില്‍ ത്രിരാഷ്ട്ര പരമ്പരക്കെത്തിയ ഹസീബ് മുംബെയില്‍ സ്പിന്നിനെതിരെ ബാറ്റ് ചെയ്യാനുള്ള പരിശീലനത്തിനായി എത്തിയിരുന്നു. നെറ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട തനിക്ക് അത്ഭുതം തോന്നിയതായി പഴയ പരിശീലകന്‍ പരാദ്കര്‍ പറയുന്നു. ലങ്കയില്‍ ബുദ്ധിമുട്ടേറിയ പര്യടനമായിരുന്നെങ്കിലും അണ്ടര്‍ 19 ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡില്‍ നിന്നും ചിലത് സ്വായത്തമാക്കാന്‍ പര്യടനം സഹായിച്ചു. ബംഗ്ലാദേശ് പര്യടനത്തില്‍ ബെന്‍ ബക്കറ്റിനൊപ്പമായിരുന്നു അലസ്റ്റര്‍ കുക്ക് ഇന്നിങ്‌സ് ആരംഭിച്ചിരുന്നത്. പക്ഷേ ഇന്ത്യയിലെ ഗ്രൗണ്ടുകളില്‍ മികവ് പ്രകടിപ്പിക്കാന്‍ ഹസീബിനാവുമെന്നതിനാല്‍ ഇത്തവണ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് ഹസീബ് കരുതുന്നത്. ഈ സാഹചര്യത്തില്‍ രാജ്‌കോട്ടില്‍ കുടുംബക്കാര്‍ക്കു മുന്നില്‍ അരങ്ങേറാനാവുമെന്ന് ഹസീബ് സ്വപ്‌നം കാണുന്നു. ഇംഗ്ലീഷ് കൗണ്ടിയില്‍ 2ം ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലായി 1455 റണ്‍സ് നേടിയ ഹസീബിന്റെ ബാറ്റിങ് ശരാശരി 48.50 ആണ്. നാല് സെഞ്ച്വറികളും ഒമ്പത് അര്‍ധ ശതകങ്ങളും ഈ 19കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending